< സദൃശവാക്യങ്ങൾ 20 >
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
Ndibei nĩ mũnyũrũrania, na njoohi nĩ mũndũ wa ngũĩ; mũndũ ũrĩa ũhĩtithagio nĩcio ti mũũgĩ.
2 രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു.
Mangʼũrĩ ma mũthamaki nĩ ta mũraramo wa mũrũũthi; ũrĩa ũmũrakaragia nĩ muoyo wake ateaga.
3 കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു.
Gwĩtheema ngũĩ kũrehagĩra mũndũ gĩtĩĩo, no mũndũ o wothe mũkĩĩgu ahiũhaga kũũgitana.
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.
Kĩgũũta gĩticimbaga hĩndĩ ya irĩma; nĩ ũndũ ũcio hĩndĩ ya magetha gĩathiĩ kũmaatha gĩtirĩ kĩndũ kĩonaga.
5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു.
Muoroto wa ngoro ya mũndũ nĩ ta maaĩ ma ndia ndiku, no mũndũ ũrĩ na ũtaũku nĩamatahaga.
6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും?
Andũ aingĩ metuaga marĩ na wendo ũtangĩthira, no mũndũ mwĩhokeku-rĩ, nũũ ũngĩmuona?
7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.
Mũndũ mũthingu atũũraga mũtũũrĩre ũtarĩ ũcuuke; kũrathimwo-rĩ, nĩ ciana ciake iria atigaga.
8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു.
Rĩrĩa mũthamaki aikarĩra gĩtĩ gĩake kĩa ũnene atue ciira, maitho make mathũngũrũraga ũũru wothe.
9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും?
Nũũ ũngiuga atĩrĩ, “Nĩnjigĩte ngoro yakwa ĩrĩ theru; ndĩ mũtheru, na ndirĩ na mehia”?
10 വ്യാജ അളവും വ്യാജ തൂക്കവും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.
Mahiga ma ratiri mataiganainie ũritũ, o na ithimi itaiganĩte: cierĩ nĩ indo irĩ magigi harĩ Jehova.
11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു.
O na kaana kamenyekaga nĩ ũndũ wa ciĩko ciako, gakamenyeka kana mĩtugo yako nĩ mĩtheru, na kana nĩ mĩagĩrĩru.
12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി.
Matũ marĩa maiguaga na maitho marĩa monaga-rĩ, cierĩ nĩ Jehova waciũmbire.
13 ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും.
Tiga kwenda toro, ndũkae gũthĩĩna; ikaraga wĩiguĩte, na nĩũrĩrĩĩaga irio ũkahũũna.
14 “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു.
Mũgũri akĩgũra oigaga atĩrĩ, “Kĩndũ gĩkĩ ti kĩega, ti kĩega!” Agacooka agathiĩ akĩĩrahaga ũrĩa oĩ kũgũra.
15 സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം.
Thahabu nĩ kũrĩ, o na ruru no nyingĩ, no mĩromo ĩrĩa yaragia ũmenyo nĩ ithaga rĩa goro rĩrĩa rĩtonekaga.
16 അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക.
Oya nguo ya mũndũ ũrĩa ũngĩrũgamĩrĩra thiirĩ wa mũndũ wa kũngĩ; mĩige ĩrũgamĩrĩre thiirĩ ũcio wa mũndũ wa kũngĩ.
17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും.
Irio cionekete na njĩra ya kũheenania irĩ cama harĩ mũndũ, no thuutha kanua gake kaiyũraga o mũthanga.
18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്.
Mĩbango ĩgaacagĩra nĩ ũndũ wa kũhooya kĩrĩra, ũngĩtua gũthiĩ mbaara-inĩ, heo ũtaaro.
19 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്.
Mũndũ wa mũhuhu nĩoimagia ndeto cia ndundu nja, nĩ ũndũ ũcio wĩthemage mũndũ waragia mũno.
20 നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും.
Mũndũ angĩruma ithe kana nyina, tawa wake ũkaahorera nduma-inĩ ĩrĩa ndumanu.
21 തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല.
Igai rĩrĩa rĩoneka narua kĩambĩrĩria-inĩ, marigĩrĩrio-inĩ rĩtituĩkaga rĩa kĩrathimo.
22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും.
Ndũkoige atĩrĩ, “Nĩngerĩhĩria ũũru ũyũ!” Eterera Jehova nake nĩegũkũhonokia.
23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല.
Mahiga ma ratiri mataiganainie ũritũ nĩ kĩndũ kĩrĩ magigi harĩ Jehova, nacio ratiri itarĩ cia ma itimũkenagia.
24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും?
Makinya ma mũndũ matongoragio nĩ Jehova. Mũndũ-rĩ, angĩkĩhota atĩa kũmenya njĩra yake mwene?
25 ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്.
Nĩ mũtego harĩ mũndũ kwamũrĩra Ngai kĩndũ na ihenya, acooke gwĩcũũrania ũhoro wa mĩĩhĩtwa yake thuutha-inĩ.
26 ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു.
Mũthamaki mũũgĩ nĩathũngũrũraga andũ arĩa aaganu; ageragĩria kĩgaragari gĩa gũkonyora ngano igũrũ rĩao.
27 യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു.
Roho wa mũndũ nĩ tawa wa Jehova, ũthuthuuragia o nginya tũturi tũrĩa tũrĩ thĩinĩ mũno.
28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു.
Wendo na wĩhokeku nĩcigitagĩra mũthamaki; ũtugi nĩũtũmaga gĩtĩ gĩake kĩa ũnene kĩrũme.
29 ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, നരച്ചതല വൃദ്ധർക്കു ഗാംഭീര്യം.
Hinya wa andũ ethĩ nĩguo riiri wao, nacio mbuĩ nĩcio riiri wa arĩa akũrũ.
30 ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു, പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു.
Mahũũra na nguraro nĩitheragia ũũru wa mũndũ, nacio iboko itheragia o nginya tũturi twa thĩinĩ mũno.