< സദൃശവാക്യങ്ങൾ 19 >
1 വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.
Nĩ kaba mũndũ mũthĩĩni ũrĩa ũthiiaga na mĩthiĩre ĩtarĩ ũcuuke, gũkĩra mũndũ mũkĩĩgu waragia waganu.
2 പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു.
Ti wega kũgĩa na kĩyo hatarĩ na ũmenyo, ningĩ kũhĩkĩka mũno gũtũmaga mũndũ ahĩtie njĩra.
3 ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു.
Ũrimũ wa mũndũ nĩguo wanangaga muoyo wake, nayo ngoro yake ĩtetagia Jehova.
4 സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.
Ũtonga nĩwongagĩrĩra mũndũ arata aingĩ, no mũndũ mũthĩĩni nĩeheragĩrwo nĩ mũratawe.
5 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
Mũira wa maheeni ndakaaga kũherithio, na ũrĩa ũitũrũraga maheeni ndageethara.
6 ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു.
Andũ aingĩ macaragia ũrĩa mangĩendwo nĩ mũnene, na mũndũ mũheani iheo-rĩ, nĩ mũrata wa andũ othe.
7 ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.
Angĩkorwo mũndũ mũthĩĩni nĩatiganagio nĩ andũ ao othe-rĩ, ĩ nao arata ake mangĩkĩmwĩtheema atĩa! O na angĩmathingata akĩmathaithaga, nĩmethiĩrĩire, matirĩ ho.
8 ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.
Mũndũ ũrĩa wĩgĩĩagĩra na ũũgĩ nĩ ngoro yake mwene endete; ũrĩa ũkenagĩra ũtaũku nĩagaacagĩra.
9 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.
Mũira wa maheeni ndakaaga kũherithio, na ũrĩa ũitũrũraga maheeni nĩakoorwo nĩ muoyo.
10 ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!
Gũtiagĩrĩire mũndũ mũkĩĩgu gũikaraga egangarĩte; gũkĩrĩ ũũru makĩria ngombo gwatha anene!
11 ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു.
Ũũgĩ wa mũndũ nĩũmũheaga ũkirĩrĩria, riiri wake nĩkũrekera andũ arĩa angĩ mahĩtia mao.
12 രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.
Marakara ma mũthamaki nĩ ta mũraramo wa mũrũũthi, no ũtugi wake nĩ ta ime rĩrĩ nyeki-inĩ.
13 ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും.
Mwana mũkĩĩgu nĩ mwanangĩko harĩ ithe, na mũtumia wa haaro ahaana ta maaĩ maratata mategũtigithĩria.
14 വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.
Nyũmba na ũtonga igayagwo kuuma kũrĩ aciari, no mũtumia mũbaarĩrĩri maũndũ oimaga kũrĩ Jehova.
15 അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.
Ũgũũta ũrehaga toro mũnene, na mũndũ gĩthayo arĩĩagwo nĩ ngʼaragu.
16 കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും.
Mũndũ ũrĩa wathĩkagĩra maathani-rĩ, nĩ muoyo wake amenyagĩrĩra, no ũrĩa ũtoonaga bata wa kũmenyerera mĩthiĩre yake nĩagaakua.
17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.
Mũndũ ũrĩa ũiguagĩra athĩĩni tha nĩ Jehova akombagĩra indo, nake Jehova nĩakamũrĩha nĩ ũndũ wa ũrĩa ekĩte.
18 പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.
Rũithagia mũrũguo hĩndĩ ĩrĩa kũrĩ na kĩĩrĩgĩrĩro; tiga kwenda gũtũma akooragwo.
19 ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.
Mũndũ wa marakara mahiũ no nginya aherithio; ũngĩmũteithũra rĩmwe no nginya ũkaamũteithũra rĩngĩ.
20 ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.
Thikĩrĩria mataaro na wĩtĩkĩre ũrutani, marigĩrĩrio-inĩ nĩũgaatuĩka mũndũ mũũgĩ.
21 മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.
Mĩbango ya ngoro ya mũndũ nĩ mĩingĩ, no muoroto wa Jehova noguo ũkaahinga.
22 ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്.
Kĩrĩa mũndũ eriragĩria nĩ wendo ũrĩa ũtathiraga, nĩ kaba gũthĩĩna gũkĩra mũndũ wa maheeni.
23 യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.
Gwĩtigĩra Jehova gũkinyagia mũndũ muoyo-inĩ: Hĩndĩ ĩyo mũndũ akahurũka aiganĩire, atarĩ na thĩĩna.
24 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!
Kĩgũũta kĩrikagia guoko gwakĩo thaani-inĩ; gĩgakĩremwo o na nĩgũgũcookia kanua!
25 ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.
Hũũra mũnyũrũrania, nao arĩa mateciiragia merute kũgĩa na ũbaarĩrĩri; kaania mũkũũrani maũndũ, na nĩekuongerera ũmenyo.
26 സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.
Mũndũ ũrĩa ũtunyaga ithe indo na akaingata nyina, nĩ mwana wa kũrehe thoni na gĩconoko.
27 എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും.
Mũrũ wakwa, ũngĩtiga gũthikĩrĩria mataaro-rĩ, nĩũkoora njĩra ũtigane na ciugo cia ũmenyo.
28 അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു.
Mũira wa kũhakwo anyũrũragia kĩhooto, na kanua ka mũndũ mwaganu kameragia o ũũru.
29 പരിഹാസിക്കു ന്യായവിധിയും ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു.
Maherithia maigĩirwo anyũrũrania, nacio iboko ikaigĩrwo mĩgongo ya andũ arĩa akĩĩgu.