< മർക്കൊസ് 12 >
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
అనన్తరం యీశు ర్దృష్టాన్తేన తేభ్యః కథయితుమారేభే, కశ్చిదేకో ద్రాక్షాక్షేత్రం విధాయ తచ్చతుర్దిక్షు వారణీం కృత్వా తన్మధ్యే ద్రాక్షాపేషణకుణ్డమ్ అఖనత్, తథా తస్య గడమపి నిర్మ్మితవాన్ తతస్తత్క్షేత్రం కృషీవలేషు సమర్ప్య దూరదేశం జగామ|
2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
తదనన్తరం ఫలకాలే కృషీవలేభ్యో ద్రాక్షాక్షేత్రఫలాని ప్రాప్తుం తేషాం సవిధే భృత్యమ్ ఏకం ప్రాహిణోత్|
3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
కిన్తు కృషీవలాస్తం ధృత్వా ప్రహృత్య రిక్తహస్తం విససృజుః|
4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
తతః స పునరన్యమేకం భృత్యం ప్రషయామాస, కిన్తు తే కృషీవలాః పాషాణాఘాతైస్తస్య శిరో భఙ్క్త్వా సాపమానం తం వ్యసర్జన్|
5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
తతః పరం సోపరం దాసం ప్రాహిణోత్ తదా తే తం జఘ్నుః, ఏవమ్ అనేకేషాం కస్యచిత్ ప్రహారః కస్యచిద్ వధశ్చ తైః కృతః|
6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
తతః పరం మయా స్వపుత్రే ప్రహితే తే తమవశ్యం సమ్మంస్యన్తే, ఇత్యుక్త్వావశేషే తేషాం సన్నిధౌ నిజప్రియమ్ అద్వితీయం పుత్రం ప్రేషయామాస|
7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
కిన్తు కృషీవలాః పరస్పరం జగదుః, ఏష ఉత్తరాధికారీ, ఆగచ్ఛత వయమేనం హన్మస్తథా కృతే ఽధికారోయమ్ అస్మాకం భవిష్యతి|
8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
తతస్తం ధృత్వా హత్వా ద్రాక్షాక్షేత్రాద్ బహిః ప్రాక్షిపన్|
9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
అనేనాసౌ ద్రాక్షాక్షేత్రపతిః కిం కరిష్యతి? స ఏత్య తాన్ కృషీవలాన్ సంహత్య తత్క్షేత్రమ్ అన్యేషు కృషీవలేషు సమర్పయిష్యతి|
10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.
అపరఞ్చ, "స్థపతయః కరిష్యన్తి గ్రావాణం యన్తు తుచ్ఛకం| ప్రాధానప్రస్తరః కోణే స ఏవ సంభవిష్యతి|
11 ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
ఏతత్ కర్మ్మ పరేశస్యాంద్భుతం నో దృష్టితో భవేత్|| " ఇమాం శాస్త్రీయాం లిపిం యూయం కిం నాపాఠిష్ట?
12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
తదానీం స తానుద్దిశ్య తాం దృష్టాన్తకథాం కథితవాన్, త ఇత్థం బుద్వ్వా తం ధర్త్తాముద్యతాః, కిన్తు లోకేభ్యో బిభ్యుః, తదనన్తరం తే తం విహాయ వవ్రజుః|
13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
అపరఞ్చ తే తస్య వాక్యదోషం ధర్త్తాం కతిపయాన్ ఫిరూశినో హేరోదీయాంశ్చ లోకాన్ తదన్తికం ప్రేషయామాసుః|
14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
త ఆగత్య తమవదన్, హే గురో భవాన్ తథ్యభాషీ కస్యాప్యనురోధం న మన్యతే, పక్షపాతఞ్చ న కరోతి, యథార్థత ఈశ్వరీయం మార్గం దర్శయతి వయమేతత్ ప్రజానీమః, కైసరాయ కరో దేయో న వాం? వయం దాస్యామో న వా?
15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
కిన్తు స తేషాం కపటం జ్ఞాత్వా జగాద, కుతో మాం పరీక్షధ్వే? ఏకం ముద్రాపాదం సమానీయ మాం దర్శయత|
16 അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
తదా తైరేకస్మిన్ ముద్రాపాదే సమానీతే స తాన్ పప్రచ్ఛ, అత్ర లిఖితం నామ మూర్త్తి ర్వా కస్య? తే ప్రత్యూచుః, కైసరస్య|
17 യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
తదా యీశురవదత్ తర్హి కైసరస్య ద్రవ్యాణి కైసరాయ దత్త, ఈశ్వరస్య ద్రవ్యాణి తు ఈశ్వరాయ దత్త; తతస్తే విస్మయం మేనిరే|
18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
అథ మృతానాముత్థానం యే న మన్యన్తే తే సిదూకినో యీశోః సమీపమాగత్య తం పప్రచ్ఛుః;
19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
హే గురో కశ్చిజ్జనో యది నిఃసన్తతిః సన్ భార్య్యాయాం సత్యాం మ్రియతే తర్హి తస్య భ్రాతా తస్య భార్య్యాం గృహీత్వా భ్రాతు ర్వంశోత్పత్తిం కరిష్యతి, వ్యవస్థామిమాం మూసా అస్మాన్ ప్రతి వ్యలిఖత్|
20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
కిన్తు కేచిత్ సప్త భ్రాతర ఆసన్, తతస్తేషాం జ్యేష్ఠభ్రాతా వివహ్య నిఃసన్తతిః సన్ అమ్రియత|
21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
తతో ద్వితీయో భ్రాతా తాం స్త్రియమగృహణత్ కిన్తు సోపి నిఃసన్తతిః సన్ అమ్రియత; అథ తృతీయోపి భ్రాతా తాదృశోభవత్|
22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
ఇత్థం సప్తైవ భ్రాతరస్తాం స్త్రియం గృహీత్వా నిఃసన్తానాః సన్తోఽమ్రియన్త, సర్వ్వశేషే సాపి స్త్రీ మ్రియతే స్మ|
23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
అథ మృతానాముత్థానకాలే యదా త ఉత్థాస్యన్తి తదా తేషాం కస్య భార్య్యా సా భవిష్యతి? యతస్తే సప్తైవ తాం వ్యవహన్|
24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
తతో యీశుః ప్రత్యువాచ శాస్త్రమ్ ఈశ్వరశక్తిఞ్చ యూయమజ్ఞాత్వా కిమభ్రామ్యత న?
25 മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
మృతలోకానాముత్థానం సతి తే న వివహన్తి వాగ్దత్తా అపి న భవన్తి, కిన్తు స్వర్గీయదూతానాం సదృశా భవన్తి|
26 എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
పునశ్చ "అహమ్ ఇబ్రాహీమ ఈశ్వర ఇస్హాక ఈశ్వరో యాకూబశ్చేశ్వరః" యామిమాం కథాం స్తమ్బమధ్యే తిష్ఠన్ ఈశ్వరో మూసామవాదీత్ మృతానాముత్థానార్థే సా కథా మూసాలిఖితే పుస్తకే కిం యుష్మాభి ర్నాపాఠి?
27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
ఈశ్వరో జీవతాం ప్రభుః కిన్తు మృతానాం ప్రభు ర్న భవతి, తస్మాద్ధేతో ర్యూయం మహాభ్రమేణ తిష్ఠథ|
28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
ఏతర్హి ఏకోధ్యాపక ఏత్య తేషామిత్థం విచారం శుశ్రావ; యీశుస్తేషాం వాక్యస్య సదుత్తరం దత్తవాన్ ఇతి బుద్వ్వా తం పృష్టవాన్ సర్వ్వాసామ్ ఆజ్ఞానాం కా శ్రేష్ఠా? తతో యీశుః ప్రత్యువాచ,
29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
"హే ఇస్రాయేల్లోకా అవధత్త, అస్మాకం ప్రభుః పరమేశ్వర ఏక ఏవ,
30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
యూయం సర్వ్వన్తఃకరణైః సర్వ్వప్రాణైః సర్వ్వచిత్తైః సర్వ్వశక్తిభిశ్చ తస్మిన్ ప్రభౌ పరమేశ్వరే ప్రీయధ్వం," ఇత్యాజ్ఞా శ్రేష్ఠా|
31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
తథా "స్వప్రతివాసిని స్వవత్ ప్రేమ కురుధ్వం," ఏషా యా ద్వితీయాజ్ఞా సా తాదృశీ; ఏతాభ్యాం ద్వాభ్యామ్ ఆజ్ఞాభ్యామ్ అన్యా కాప్యాజ్ఞా శ్రేష్ఠా నాస్తి|
32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
తదా సోధ్యాపకస్తమవదత్, హే గురో సత్యం భవాన్ యథార్థం ప్రోక్తవాన్ యత ఏకస్మాద్ ఈశ్వరాద్ అన్యో ద్వితీయ ఈశ్వరో నాస్తి;
33 അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
అపరం సర్వ్వాన్తఃకరణైః సర్వ్వప్రాణైః సర్వ్వచిత్తైః సర్వ్వశక్తిభిశ్చ ఈశ్వరే ప్రేమకరణం తథా స్వమీపవాసిని స్వవత్ ప్రేమకరణఞ్చ సర్వ్వేభ్యో హోమబలిదానాదిభ్యః శ్రష్ఠం భవతి|
34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
తతో యీశుః సుబుద్ధేరివ తస్యేదమ్ ఉత్తరం శ్రుత్వా తం భాషితవాన్ త్వమీశ్వరస్య రాజ్యాన్న దూరోసి| ఇతః పరం తేన సహ కస్యాపి వాక్యస్య విచారం కర్త్తాం కస్యాపి ప్రగల్భతా న జాతా|
35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
అనన్తరం మధ్యేమన్దిరమ్ ఉపదిశన్ యీశురిమం ప్రశ్నం చకార, అధ్యాపకా అభిషిక్తం (తారకం) కుతో దాయూదః సన్తానం వదన్తి?
36 “കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
స్వయం దాయూద్ పవిత్రస్యాత్మన ఆవేశేనేదం కథయామాస| యథా| "మమ ప్రభుమిదం వాక్యవదత్ పరమేశ్వరః| తవ శత్రూనహం యావత్ పాదపీఠం కరోమి న| తావత్ కాలం మదీయే త్వం దక్షపార్శ్వ్ ఉపావిశ| "
37 ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
యది దాయూద్ తం ప్రభూం వదతి తర్హి కథం స తస్య సన్తానో భవితుమర్హతి? ఇతరే లోకాస్తత్కథాం శ్రుత్వాననన్దుః|
38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
తదానీం స తానుపదిశ్య కథితవాన్ యే నరా దీర్ఘపరిధేయాని హట్టే విపనౌ చ
39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
లోకకృతనమస్కారాన్ భజనగృహే ప్రధానాసనాని భోజనకాలే ప్రధానస్థానాని చ కాఙ్క్షన్తే;
40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
విధవానాం సర్వ్వస్వం గ్రసిత్వా ఛలాద్ దీర్ఘకాలం ప్రార్థయన్తే తేభ్య ఉపాధ్యాయేభ్యః సావధానా భవత; తేఽధికతరాన్ దణ్డాన్ ప్రాప్స్యన్తి|
41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
తదనన్తరం లోకా భాణ్డాగారే ముద్రా యథా నిక్షిపన్తి భాణ్డాగారస్య సమ్ముఖే సముపవిశ్య యీశుస్తదవలులోక; తదానీం బహవో ధనినస్తస్య మధ్యే బహూని ధనాని నిరక్షిపన్|
42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
పశ్చాద్ ఏకా దరిద్రా విధవా సమాగత్య ద్విపణమూల్యాం ముద్రైకాం తత్ర నిరక్షిపత్|
43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
తదా యీశుః శిష్యాన్ ఆహూయ కథితవాన్ యుష్మానహం యథార్థం వదామి యే యే భాణ్డాగారేఽస్మిన ధనాని నిఃక్షిపన్తి స్మ తేభ్యః సర్వ్వేభ్య ఇయం విధవా దరిద్రాధికమ్ నిఃక్షిపతి స్మ|
44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
యతస్తే ప్రభూతధనస్య కిఞ్చిత్ నిరక్షిపన్ కిన్తు దీనేయం స్వదినయాపనయోగ్యం కిఞ్చిదపి న స్థాపయిత్వా సర్వ్వస్వం నిరక్షిపత్|