< ലൂക്കോസ് 1 >

1 ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ,
ప్రథమతో యే సాక్షిణో వాక్యప్రచారకాశ్చాసన్ తేఽస్మాకం మధ్యే యద్యత్ సప్రమాణం వాక్యమర్పయన్తి స్మ
2 നമ്മുടെ ഇടയിൽ പൂർണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു,
తదనుసారతోఽన్యేపి బహవస్తద్వృత్తాన్తం రచయితుం ప్రవృత్తాః|
3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു
అతఏవ హే మహామహిమథియఫిల్ త్వం యా యాః కథా అశిక్ష్యథాస్తాసాం దృఢప్రమాణాని యథా ప్రాప్నోషి
4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.
తదర్థం ప్రథమమారభ్య తాని సర్వ్వాణి జ్ఞాత్వాహమపి అనుక్రమాత్ సర్వ్వవృత్తాన్తాన్ తుభ్యం లేఖితుం మతిమకార్షమ్|
5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ.
యిహూదాదేశీయహేరోద్నామకే రాజత్వం కుర్వ్వతి అబీయయాజకస్య పర్య్యాయాధికారీ సిఖరియనామక ఏకో యాజకో హారోణవంశోద్భవా ఇలీశేవాఖ్యా
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.
తస్య జాయా ద్వావిమౌ నిర్దోషౌ ప్రభోః సర్వ్వాజ్ఞా వ్యవస్థాశ్చ సంమన్య ఈశ్వరదృష్టౌ ధార్మ్మికావాస్తామ్|
7 എലീശബെത്ത് മച്ചിയാകകൊണ്ടു അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.
తయోః సన్తాన ఏకోపి నాసీత్, యత ఇలీశేవా బన్ధ్యా తౌ ద్వావేవ వృద్ధావభవతామ్|
8 അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
యదా స్వపర్య్యానుక్రమేణ సిఖరియ ఈశ్వాస్య సమక్షం యాజకీయం కర్మ్మ కరోతి
9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.
తదా యజ్ఞస్య దినపరిపాయ్యా పరమేశ్వరస్య మన్దిరే ప్రవేశకాలే ధూపజ్వాలనం కర్మ్మ తస్య కరణీయమాసీత్|
10 ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
తద్ధూపజ్వాలనకాలే లోకనివహే ప్రార్థనాం కర్తుం బహిస్తిష్ఠతి
11 അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
సతి సిఖరియో యస్యాం వేద్యాం ధూపం జ్వాలయతి తద్దక్షిణపార్శ్వే పరమేశ్వరస్య దూత ఏక ఉపస్థితో దర్శనం దదౌ|
12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
తం దృష్ట్వా సిఖరియ ఉద్వివిజే శశఙ్కే చ|
13 ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
తదా స దూతస్తం బభాషే హే సిఖరియ మా భైస్తవ ప్రార్థనా గ్రాహ్యా జాతా తవ భార్య్యా ఇలీశేవా పుత్రం ప్రసోష్యతే తస్య నామ యోహన్ ఇతి కరిష్యసి|
14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
కిఞ్చ త్వం సానన్దః సహర్షశ్చ భవిష్యసి తస్య జన్మని బహవ ఆనన్దిష్యన్తి చ|
15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
యతో హేతోః స పరమేశ్వరస్య గోచరే మహాన్ భవిష్యతి తథా ద్రాక్షారసం సురాం వా కిమపి న పాస్యతి, అపరం జన్మారభ్య పవిత్రేణాత్మనా పరిపూర్ణః
16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
సన్ ఇస్రాయేల్వంశీయాన్ అనేకాన్ ప్రభోః పరమేశ్వరస్య మార్గమానేష్యతి|
17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.
సన్తానాన్ ప్రతి పితృణాం మనాంసి ధర్మ్మజ్ఞానం ప్రత్యనాజ్ఞాగ్రాహిణశ్చ పరావర్త్తయితుం, ప్రభోః పరమేశ్వరస్య సేవార్థమ్ ఏకాం సజ్జితజాతిం విధాతుఞ్చ స ఏలియరూపాత్మశక్తిప్రాప్తస్తస్యాగ్రే గమిష్యతి|
18 സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
తదా సిఖరియో దూతమవాదీత్ కథమేతద్ వేత్స్యామి? యతోహం వృద్ధో మమ భార్య్యా చ వృద్ధా|
19 ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
తతో దూతః ప్రత్యువాచ పశ్యేశ్వరస్య సాక్షాద్వర్త్తీ జిబ్రాయేల్నామా దూతోహం త్వయా సహ కథాం గదితుం తుభ్యమిమాం శుభవార్త్తాం దాతుఞ్చ ప్రేషితః|
20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
కిన్తు మదీయం వాక్యం కాలే ఫలిష్యతి తత్ త్వయా న ప్రతీతమ్ అతః కారణాద్ యావదేవ తాని న సేత్స్యన్తి తావత్ త్వం వక్తుంమశక్తో మూకో భవ|
21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
తదానీం యే యే లోకాః సిఖరియమపైక్షన్త తే మధ్యేమన్దిరం తస్య బహువిలమ్బాద్ ఆశ్చర్య్యం మేనిరే|
22 അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
స బహిరాగతో యదా కిమపి వాక్యం వక్తుమశక్తః సఙ్కేతం కృత్వా నిఃశబ్దస్తస్యౌ తదా మధ్యేమన్దిరం కస్యచిద్ దర్శనం తేన ప్రాప్తమ్ ఇతి సర్వ్వే బుబుధిరే|
23 അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
అనన్తరం తస్య సేవనపర్య్యాయే సమ్పూర్ణే సతి స నిజగేహం జగామ|
24 ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:
కతిపయదినేషు గతేషు తస్య భార్య్యా ఇలీశేవా గర్బ్భవతీ బభూవ
25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.
పశ్చాత్ సా పఞ్చమాసాన్ సంగోప్యాకథయత్ లోకానాం సమక్షం మమాపమానం ఖణ్డయితుం పరమేశ్వరో మయి దృష్టిం పాతయిత్వా కర్మ్మేదృశం కృతవాన్|
26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ,
అపరఞ్చ తస్యా గర్బ్భస్య షష్ఠే మాసే జాతే గాలీల్ప్రదేశీయనాసరత్పురే
27 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു.
దాయూదో వంశీయాయ యూషఫ్నామ్నే పురుషాయ యా మరియమ్నామకుమారీ వాగ్దత్తాసీత్ తస్యాః సమీపం జిబ్రాయేల్ దూత ఈశ్వరేణ ప్రహితః|
28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
స గత్వా జగాద హే ఈశ్వరానుగృహీతకన్యే తవ శుభం భూయాత్ ప్రభుః పరమేశ్వరస్తవ సహాయోస్తి నారీణాం మధ్యే త్వమేవ ధన్యా|
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.
తదానీం సా తం దృష్ట్వా తస్య వాక్యత ఉద్విజ్య కీదృశం భాషణమిదమ్ ఇతి మనసా చిన్తయామాస|
30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
తతో దూతోఽవదత్ హే మరియమ్ భయం మాకార్షీః, త్వయి పరమేశ్వరస్యానుగ్రహోస్తి|
31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം.
పశ్య త్వం గర్బ్భం ధృత్వా పుత్రం ప్రసోష్యసే తస్య నామ యీశురితి కరిష్యసి|
32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
స మహాన్ భవిష్యతి తథా సర్వ్వేభ్యః శ్రేష్ఠస్య పుత్ర ఇతి ఖ్యాస్యతి; అపరం ప్రభుః పరమేశ్వరస్తస్య పితుర్దాయూదః సింహాసనం తస్మై దాస్యతి;
33 അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
తథా స యాకూబో వంశోపరి సర్వ్వదా రాజత్వం కరిష్యతి, తస్య రాజత్వస్యాన్తో న భవిష్యతి| (aiōn g165)
34 മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
తదా మరియమ్ తం దూతం బభాషే నాహం పురుషసఙ్గం కరోమి తర్హి కథమేతత్ సమ్భవిష్యతి?
35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
తతో దూతోఽకథయత్ పవిత్ర ఆత్మా త్వామాశ్రాయిష్యతి తథా సర్వ్వశ్రేష్ఠస్య శక్తిస్తవోపరి ఛాయాం కరిష్యతి తతో హేతోస్తవ గర్బ్భాద్ యః పవిత్రబాలకో జనిష్యతే స ఈశ్వరపుత్ర ఇతి ఖ్యాతిం ప్రాప్స్యతి|
36 നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
అపరఞ్చ పశ్య తవ జ్ఞాతిరిలీశేవా యాం సర్వ్వే బన్ధ్యామవదన్ ఇదానీం సా వార్ద్ధక్యే సన్తానమేకం గర్బ్భేఽధారయత్ తస్య షష్ఠమాసోభూత్|
37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
కిమపి కర్మ్మ నాసాధ్యమ్ ఈశ్వరస్య|
38 അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
తదా మరియమ్ జగాద, పశ్య ప్రభేరహం దాసీ మహ్యం తవ వాక్యానుసారేణ సర్వ్వమేతద్ ఘటతామ్; అననతరం దూతస్తస్యాః సమీపాత్ ప్రతస్థే|
39 ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
అథ కతిపయదినాత్ పరం మరియమ్ తస్మాత్ పర్వ్వతమయప్రదేశీయయిహూదాయా నగరమేకం శీఘ్రం గత్వా
40 സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
సిఖరియయాజకస్య గృహం ప్రవిశ్య తస్య జాయామ్ ఇలీశేవాం సమ్బోధ్యావదత్|
41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
తతో మరియమః సమ్బోధనవాక్యే ఇలీశేవాయాః కర్ణయోః ప్రవిష్టమాత్రే సతి తస్యా గర్బ్భస్థబాలకో ననర్త్త| తత ఇలీశేవా పవిత్రేణాత్మనా పరిపూర్ణా సతీ
42 ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
ప్రోచ్చైర్గదితుమారేభే, యోషితాం మధ్యే త్వమేవ ధన్యా, తవ గర్బ్భస్థః శిశుశ్చ ధన్యః|
43 എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
త్వం ప్రభోర్మాతా, మమ నివేశనే త్వయా చరణావర్పితౌ, మమాద్య సౌభాగ్యమేతత్|
44 നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
పశ్య తవ వాక్యే మమ కర్ణయోః ప్రవిష్టమాత్రే సతి మమోదరస్థః శిశురానన్దాన్ ననర్త్త|
45 കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
యా స్త్రీ వ్యశ్వసీత్ సా ధన్యా, యతో హేతోస్తాం ప్రతి పరమేశ్వరోక్తం వాక్యం సర్వ్వం సిద్ధం భవిష్యతి|
46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
తదానీం మరియమ్ జగాద| ధన్యవాదం పరేశస్య కరోతి మామకం మనః|
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
మమాత్మా తారకేశే చ సముల్లాసం ప్రగచ్ఛతి|
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
అకరోత్ స ప్రభు ర్దుష్టిం స్వదాస్యా దుర్గతిం ప్రతి| పశ్యాద్యారభ్య మాం ధన్యాం వక్ష్యన్తి పురుషాః సదా|
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
యః సర్వ్వశక్తిమాన్ యస్య నామాపి చ పవిత్రకం| స ఏవ సుమహత్కర్మ్మ కృతవాన్ మన్నిమిత్తకం|
50 അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
యే బిభ్యతి జనాస్తస్మాత్ తేషాం సన్తానపంక్తిషు| అనుకమ్పా తదీయా చ సర్వ్వదైవ సుతిష్ఠతి|
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
స్వబాహుబలతస్తేన ప్రాకాశ్యత పరాక్రమః| మనఃకుమన్త్రణాసార్ద్ధం వికీర్య్యన్తేఽభిమానినః|
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
సింహాసనగతాల్లోకాన్ బలినశ్చావరోహ్య సః| పదేషూచ్చేషు లోకాంస్తు క్షుద్రాన్ సంస్థాపయత్యపి|
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
క్షుధితాన్ మానవాన్ ద్రవ్యైరుత్తమైః పరితర్ప్య సః| సకలాన్ ధనినో లోకాన్ విసృజేద్ రిక్తహస్తకాన్|
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, (aiōn g165)
ఇబ్రాహీమి చ తద్వంశే యా దయాస్తి సదైవ తాం| స్మృత్వా పురా పితృణాం నో యథా సాక్షాత్ ప్రతిశ్రుతం| (aiōn g165)
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
ఇస్రాయేల్సేవకస్తేన తథోపక్రియతే స్వయం||
56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാർത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
అనన్తరం మరియమ్ ప్రాయేణ మాసత్రయమ్ ఇలీశేవయా సహోషిత్వా వ్యాఘుయ్య నిజనివేశనం యయౌ|
57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
తదనన్తరమ్ ఇలీశేవాయాః ప్రసవకాల ఉపస్థితే సతి సా పుత్రం ప్రాసోష్ట|
58 കർത്താവു അവൾക്കു വലിയ കരുണ കാണിച്ചു എന്നു അയല്ക്കാരും ചാർച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു.
తతః పరమేశ్వరస్తస్యాం మహానుగ్రహం కృతవాన్ ఏతత్ శ్రుత్వా సమీపవాసినః కుటుమ్బాశ్చాగత్య తయా సహ ముముదిరే|
59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ വന്നു; അപ്പന്റെ പേർപോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.
తథాష్టమే దినే తే బాలకస్య త్వచం ఛేత్తుమ్ ఏత్య తస్య పితృనామానురూపం తన్నామ సిఖరియ ఇతి కర్త్తుమీషుః|
60 അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
కిన్తు తస్య మాతాకథయత్ తన్న, నామాస్య యోహన్ ఇతి కర్త్తవ్యమ్|
61 അവർ അവളോടു: നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
తదా తే వ్యాహరన్ తవ వంశమధ్యే నామేదృశం కస్యాపి నాస్తి|
62 പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
తతః పరం తస్య పితరం సిఖరియం ప్రతి సఙ్కేత్య పప్రచ్ఛుః శిశోః కిం నామ కారిష్యతే?
63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
తతః స ఫలకమేకం యాచిత్వా లిలేఖ తస్య నామ యోహన్ భవిష్యతి| తస్మాత్ సర్వ్వే ఆశ్చర్య్యం మేనిరే|
64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
తత్క్షణం సిఖరియస్య జిహ్వాజాడ్యేఽపగతే స ముఖం వ్యాదాయ స్పష్టవర్ణముచ్చార్య్య ఈశ్వరస్య గుణానువాదం చకార|
65 ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി; , യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
తస్మాచ్చతుర్దిక్స్థాః సమీపవాసిలోకా భీతా ఏవమేతాః సర్వ్వాః కథా యిహూదాయాః పర్వ్వతమయప్రదేశస్య సర్వ్వత్ర ప్రచారితాః|
66 കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
తస్మాత్ శ్రోతారో మనఃసు స్థాపయిత్వా కథయామ్బభూవుః కీదృశోయం బాలో భవిష్యతి? అథ పరమేశ్వరస్తస్య సహాయోభూత్|
67 അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
తదా యోహనః పితా సిఖరియః పవిత్రేణాత్మనా పరిపూర్ణః సన్ ఏతాదృశం భవిష్యద్వాక్యం కథయామాస|
68 “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും
ఇస్రాయేలః ప్రభు ర్యస్తు స ధన్యః పరమేశ్వరః| అనుగృహ్య నిజాల్లోకాన్ స ఏవ పరిమోచయేత్|
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ (aiōn g165)
విపక్షజనహస్తేభ్యో యథా మోచ్యామహే వయం| యావజ్జీవఞ్చ ధర్మ్మేణ సారల్యేన చ నిర్భయాః|
70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യിൽ നിന്നും നമ്മെ രക്ഷിപ്പാൻ
సేవామహై తమేవైకమ్ ఏతత్కారణమేవ చ| స్వకీయం సుపవిత్రఞ్చ సంస్మృత్య నియమం సదా|
71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നതു,
కృపయా పురుషాన్ పూర్వ్వాన్ నికషార్థాత్తు నః పితుః| ఇబ్రాహీమః సమీపే యం శపథం కృతవాన్ పురా|
72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിന്നും
తమేవ సఫలం కర్త్తం తథా శత్రుగణస్య చ| ఋతీయాకారిణశ్చైవ కరేభ్యో రక్షణాయ నః|
73 നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കപ്പെട്ടു
సృష్టేః ప్రథమతః స్వీయైః పవిత్రై ర్భావివాదిభిః| (aiōn g165)
74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്നു
యథోక్తవాన్ తథా స్వస్య దాయూదః సేవకస్య తు|
75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്റെ വിശുദ്ധ നിയമവും ഓർത്തതുകൊണ്ടും ആകുന്നു.
వంశే త్రాతారమేకం స సముత్పాదితవాన్ స్వయమ్|
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
అతో హే బాలక త్వన్తు సర్వ్వేభ్యః శ్రేష్ఠ ఏవ యః| తస్యైవ భావివాదీతి ప్రవిఖ్యాతో భవిష్యసి| అస్మాకం చరణాన్ క్షేమే మార్గే చాలయితుం సదా| ఏవం ధ్వాన్తేఽర్థతో మృత్యోశ్ఛాయాయాం యే తు మానవాః|
77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.
ఉపవిష్టాస్తు తానేవ ప్రకాశయితుమేవ హి| కృత్వా మహానుకమ్పాం హి యామేవ పరమేశ్వరః|
78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്നു
ఊర్ద్వ్వాత్ సూర్య్యముదాయ్యైవాస్మభ్యం ప్రాదాత్తు దర్శనం| తయానుకమ్పయా స్వస్య లోకానాం పాపమోచనే|
79 ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”
పరిత్రాణస్య తేభ్యో హి జ్ఞానవిశ్రాణనాయ చ| ప్రభో ర్మార్గం పరిష్కర్త్తుం తస్యాగ్రాయీ భవిష్యసి||
80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
అథ బాలకః శరీరేణ బుద్ధ్యా చ వర్ద్ధితుమారేభే; అపరఞ్చ స ఇస్రాయేలో వంశీయలోకానాం సమీపే యావన్న ప్రకటీభూతస్తాస్తావత్ ప్రాన్తరే న్యవసత్|

< ലൂക്കോസ് 1 >