< യോഹന്നാൻ 2 >
1 മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
ⲁ̅ⲞⲨⲞϨ ⲚϦⲢⲎⲒ ϦⲈⲚⲠⲒⲈϨⲞⲞⲨ ⲘⲘⲀϨⲄ ⲞⲨϨⲞⲠ ⲀϤϢⲰⲠⲒ ϦⲈⲚⲦⲔⲀⲚⲀ ⲚⲦⲈϮⲄⲀⲖⲒⲖⲈⲀ ⲞⲨⲞϨ ⲚⲀⲢⲈ ⲐⲘⲀⲨ ⲚⲒⲎⲤⲞⲨⲤ ⲘⲘⲀⲨ ⲠⲈ.
2 യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.
ⲃ̅ⲀⲨⲐⲀϨⲈⲘ ⲠⲔⲈⲒⲎⲤⲞⲨⲤ ⲆⲈ ⲚⲈⲘ ⲚⲈϤⲘⲀⲐⲎ ⲦⲎⲤ ⲈⲠⲒϨⲞⲠ.
3 വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.
ⲅ̅ⲞⲨⲞϨ ⲈⲦⲀϤⲘⲞⲨⲚⲔ ⲚϪⲈⲠⲒⲎⲢⲠ ⲠⲈϪⲈ ⲐⲘⲀⲨ ⲚⲒⲎⲤⲞⲨⲤ ⲚⲀϤ ϪⲈ ⲘⲘⲞⲚⲦⲞⲨ ⲎⲢⲠ ⲘⲘⲀⲨ.
4 യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില് ല എന്നു പറഞ്ഞു.
ⲇ̅ⲞⲨⲞϨ ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲀⲤ ϪⲈ ⲀϦⲞ ⲚⲈⲘⲎⲒ ϨⲰⲒ ϮⲤϨⲒⲘⲒ ⲘⲠⲀⲦⲈⲤⲒ ⲚϪⲈⲦⲀⲞⲨⲚⲞⲨ.
5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‌വിൻ എന്നു പറഞ്ഞു.
ⲉ̅ⲠⲈϪⲈ ⲦⲈϤⲘⲀⲨ ⲆⲈ ⲚⲚⲒⲆⲒⲀⲔⲰⲚ ϪⲈ ⲪⲎ ⲈⲦⲈϤⲚⲀϪⲞⲤ ⲚⲰⲦⲈⲚ ⲀⲢⲒⲦϤ.
6 അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.
ⲋ̅ⲚⲀⲨⲬⲎ ⲆⲈ ⲘⲘⲀⲨ ⲠⲈ ⲚϪⲈⲚϨⲨⲆⲢⲒⲀ ⲚⲰⲚⲒ ⲔⲀⲦⲀ ⲠⲦⲞⲨⲂⲞ ⲚⲚⲒⲞⲨⲆⲀⲒ ⲈⲨⲰⲖⲒ ⲘⲘⲈⲦⲢⲒⲦⲎⲤ ⲂⲒⲈ ⲄⲈⲐⲞⲨⲒ.
7 യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.
ⲍ̅ⲠⲈϪⲈ ⲒⲎⲤⲞⲨⲤ ⲚⲰⲞⲨ ϪⲈ ⲘⲞϨ ⲚⲚⲒϨⲨⲆⲢⲒⲀ ⲘⲘⲰⲞⲨ ⲞⲨⲞϨ ⲀⲨⲘⲀϨⲞⲨ ϢⲀⲠϢⲰⲒ.
8 ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
ⲏ̅ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲞⲨⲰⲦϨ ϮⲚⲞⲨ ⲞⲨⲞϨ ⲀⲚⲒⲞⲨⲒ ⲘⲠⲒⲀⲢⲬⲎⲦⲢⲒⲔⲖⲒⲚⲞⲤ ⲚⲐⲰⲞⲨ ⲆⲈ ⲀⲨⲒⲚⲒ.
9 അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
ⲑ̅ϨⲰⲤ ⲆⲈ ⲈⲦⲀϤϪⲈⲘϮⲠⲒ ⲘⲠⲒⲘⲰⲞⲨ ⲚϪⲈⲠⲒⲀⲢⲬⲎⲦⲢⲒⲔⲖⲒⲚⲞⲤ ⲈⲀϤⲈⲢ ⲎⲢⲠ ⲞⲨⲞϨ ⲚⲀϤⲈⲘⲒ ⲀⲚ ϪⲈ ⲞⲨⲈⲂⲞⲖ ⲐⲰⲚ ⲠⲈ ⲚⲒⲆⲒⲀⲔⲰⲚ ⲆⲈ ⲚⲀⲨⲈⲘⲒ ⲚⲎ ⲈⲦⲀⲨⲘⲀϨ ⲠⲒⲘⲰⲞⲨ ⲀⲠⲒⲀⲢⲬⲎⲦⲢⲒⲔⲖⲒⲚⲞⲤ ⲆⲈ ⲘⲞⲨϮ ⲈⲠⲒⲠⲀⲦϢⲈⲖⲈⲦ
10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
ⲓ̅ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲢⲰⲘⲒ ⲚⲒⲂⲈⲚ ⲈϢⲀⲨⲬⲰ ⲘⲠⲒⲎⲢⲠ ⲈⲐⲚⲀⲚⲈϤ ⲚϢⲞⲢⲠ ⲞⲨⲞϨ ⲈϢⲰⲠ ⲀⲨϢⲀⲚⲐⲒϦⲒ ϢⲀⲨⲒⲚⲒ ⲘⲠⲈⲦⲤⲂⲞⲔ ⲈⲢⲞϤ ⲚⲐⲞⲔ ⲆⲈ ⲀⲔⲀⲢⲈϨ ⲈⲠⲒⲎⲢⲠ ⲈⲐⲚⲀⲚⲈϤ ϢⲀ ϮⲚⲞⲨ.
11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
ⲓ̅ⲁ̅ⲪⲀⲒ ⲠⲈ ⲠⲒϨⲞⲨⲒⲦ ⲘⲘⲎⲒⲚⲒ ⲈⲦⲀϤⲀⲒϤ ⲚϪⲈⲒⲎⲤⲞⲨⲤ ϦⲈⲚⲦⲔⲀⲚⲀ ⲚⲦⲈϮⲄⲀⲖⲒⲖⲈⲀ ⲞⲨⲞϨ ⲀϤⲞⲨⲰⲚϨ ⲘⲠⲈϤⲰⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲀⲨⲚⲀϨϮ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ.
12 അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.
ⲓ̅ⲃ̅ⲘⲈⲚⲈⲚⲤⲀ ⲪⲀⲒ ⲀϤⲒ ⲈϦⲞⲨⲚ ⲈⲔⲀⲪⲀⲢⲚⲀⲞⲨⲘ ⲚⲐⲞϤ ⲚⲈⲘ ⲦⲈϤⲘⲀⲨ ⲚⲈⲘ ⲚⲈϤⲤⲚⲎⲞⲨ ⲚⲈⲘ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲞⲨⲞϨ ⲀϤⲞϨⲒ ⲘⲘⲀⲨ ⲚⲞⲨⲘⲎ ϢⲚⲈϨⲞⲞⲨ ⲀⲚ.
13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
ⲓ̅ⲅ̅ⲞⲨⲞϨ ⲚⲀϤϦⲈⲚⲦ ⲠⲈ ⲚϪⲈⲠϢⲀⲒ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ ⲞⲨⲞϨ ⲀϤⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲈϨⲢⲎⲒ ⲈⲒⲖⲎⲘ
14 ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
ⲓ̅ⲇ̅ⲞⲨⲞϨ ⲀϤϪⲒⲘⲒ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲚⲚⲎ ⲈⲦϮ ⲈϨⲈ ⲈⲂⲞⲖ ⲚⲈⲘ ⲈⲤⲰⲞⲨ ⲚⲈⲘ ϬⲢⲞⲘⲠⲒ ⲚⲈⲘ ⲚⲒϤⲀⲒⲔⲈⲢⲘⲀ ⲈⲨϨⲈⲘⲤⲒ.
15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
ⲓ̅ⲉ̅ⲞⲨⲞϨ ⲀϤⲐⲀⲘⲒⲞ ⲚⲞⲨⲪⲢⲀⲄⲈⲖⲖⲒⲞⲚ ⲈⲂⲞⲖ ϦⲈⲚϨⲀⲚⲚⲞϨ ⲀϤϨⲒⲦⲞⲨ ⲦⲎⲢⲞⲨ ⲈⲂⲞⲖ ϦⲈⲚⲠⲒⲈⲢⲪⲈⲒ ⲚⲒⲈⲤⲰⲞⲨ ⲚⲈⲘ ⲚⲒⲈϨⲰⲞⲨ ⲞⲨⲞϨ ⲚⲒⲔⲈⲢⲘⲀ ⲚⲦⲈⲚⲒϤⲀⲒⲔⲈⲢⲘⲀ ⲀϤⲪⲞⲚⲞⲨ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲞⲨⲦⲢⲀⲠⲈⲌⲀ ⲀϤⲪⲞⲚϪⲞⲨ.
16 പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
ⲓ̅ⲋ̅ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲚⲎ ⲈⲦϮ ϬⲢⲞⲘⲠⲒ ⲈⲂⲞⲖ ϪⲈ ⲀⲖⲒⲞⲨⲒ ⲚⲚⲀⲒ ⲈⲂⲞⲖ ⲦⲀⲒ ⲘⲠⲈⲢⲈⲢ ⲠⲎⲒ ⲘⲠⲀⲒⲰⲦ ⲚⲞⲨⲎⲒ ⲚϢⲰⲦ.
17 അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
ⲓ̅ⲍ̅ⲀⲨⲈⲢⲪⲘⲈⲨⲒ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ϪⲈ ⲤⲤϦⲎⲞⲨⲦ ϪⲈ ⲠⲬⲞϨ ⲘⲠⲈⲔⲎⲒ ϤⲚⲀⲞⲨⲞⲘⲦ.
18 എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
ⲓ̅ⲏ̅ⲀⲨⲈⲢⲞⲨⲰ ⲚϪⲈⲚⲒⲒⲞⲨⲆⲀⲒ ⲠⲈϪⲰⲞⲨ ⲚⲀϤ ϪⲈ ⲞⲨ ⲘⲘⲎⲒⲚⲒ ⲈⲦⲈⲔⲚⲀⲦⲀⲘⲞⲚ ⲈⲢⲞϤ ϪⲈ ⲔⲒⲢⲒ ⲚⲚⲀⲒ.
19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
ⲓ̅ⲑ̅ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲰⲞⲨ ϪⲈ ⲂⲈⲖ ⲠⲀⲒⲈⲢⲪⲈⲒ ⲈⲂⲞⲖ ⲞⲨⲞϨ ϮⲚⲀⲦⲀϨⲞϤ ⲈⲢⲀⲦϤ ϦⲈⲚⲄⲚⲈϨⲞⲞⲨ.
20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
ⲕ̅ⲠⲈϪⲈ ⲚⲒⲒⲞⲨⲆⲀⲒ ϪⲈ ⲀⲨⲈⲢ ⲘⲚⲢⲞⲘⲠⲒ ⲈⲨⲔⲰⲦ ⲘⲠⲀⲒⲈⲢⲪⲈⲒ ⲞⲨⲞϨ ⲚⲐⲞⲔ ⲬⲚⲀⲦⲀϨⲞϤ ⲈⲢⲀⲦϤ ϦⲈⲚⲄⲚⲈϨⲞⲞⲨ.
21 അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
ⲕ̅ⲁ̅ⲚⲐⲞϤ ⲆⲈ ⲚⲀϤϪⲰ ⲘⲘⲞⲤ ⲠⲈ ⲈⲐⲂⲈ ⲠⲒⲈⲢⲪⲈⲒ ⲚⲦⲈⲠⲈϤⲤⲰⲘⲀ.
22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
ⲕ̅ⲃ̅ϨⲞⲦⲈ ⲞⲨⲚ ⲈⲦⲀϤⲦⲰⲚϤ ⲈⲂⲞⲖ ϦⲈⲚⲚⲎ ⲈⲐⲘⲰⲞⲨⲦ ⲀⲨⲈⲢⲪⲘⲈⲨⲒ ⲚϪⲈⲚⲈϤⲘⲀⲐⲎⲦⲎⲤ ϪⲈ ⲪⲀⲒ ⲈⲚⲀϤϪⲰ ⲘⲘⲞϤ ⲞⲨⲞϨ ⲀⲨⲚⲀϨϮ ⲈϮⲄⲢⲀⲪⲎ ⲚⲈⲘ ⲠⲒⲤⲀϪⲒ ⲈⲦⲀϤϪⲞϤ ⲚϪⲈⲒⲎⲤⲞⲨⲤ.
23 പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
ⲕ̅ⲅ̅ⲈϤⲬⲎ ⲆⲈ ϦⲈⲚⲒⲈⲢⲞⲤⲀⲖⲎⲘ ϦⲈⲚⲠϢⲀⲒ ⲚⲦⲈⲠⲒⲠⲀⲤⲬⲀ ⲞⲨⲘⲎϢ ⲀⲨⲚⲀϨϮ ⲈⲠⲈϤⲢⲀⲚ ⲈⲨⲚⲀⲨ ⲈⲚⲒⲘⲎⲒⲚⲒ ⲈⲚⲀϤⲒⲢⲒ ⲘⲘⲰⲞⲨ.
24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
ⲕ̅ⲇ̅ⲚⲐⲞϤ ⲆⲈ ⲒⲎⲤⲞⲨⲤ ⲚⲀϤⲦⲈⲚϨⲞⲨⲦ ⲘⲘⲞϤ ⲈⲢⲰⲞⲨ ⲀⲚ ⲠⲈ ⲈⲐⲂⲈϪⲈ ⲚⲀϤⲤⲰⲞⲨⲚ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ
25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
ⲕ̅ⲉ̅ⲞⲨⲞϨ ⲚⲀϤⲈⲢⲬⲢⲒⲀ ⲀⲚ ⲠⲈ ϨⲒⲚⲀ ⲚⲦⲈⲞⲨⲀⲒ ⲈⲢⲘⲈⲐⲢⲈ ⲚⲀϤ ϦⲀ ⲞⲨⲢⲰⲘⲒ ⲚⲐⲞϤ ⲄⲀⲢ ⲚⲀϤⲤⲰⲞⲨⲚ ϪⲈ ⲞⲨ ⲠⲈⲦϦⲈⲚ ⲚⲒⲢⲰⲘⲒ.