< യോഹന്നാൻ 1 >

1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
ਆਦੌ ਵਾਦ ਆਸੀਤ੍ ਸ ਚ ਵਾਦ ਈਸ਼੍ਵਰੇਣ ਸਾਰ੍ਧਮਾਸੀਤ੍ ਸ ਵਾਦਃ ਸ੍ਵਯਮੀਸ਼੍ਵਰ ਏਵ|
2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.
ਸ ਆਦਾਵੀਸ਼੍ਵਰੇਣ ਸਹਾਸੀਤ੍|
3 സകലവും അവൻമുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.
ਤੇਨ ਸਰ੍ੱਵੰ ਵਸ੍ਤੁ ਸਸ੍ਰੁʼਜੇ ਸਰ੍ੱਵੇਸ਼਼ੁ ਸ੍ਰੁʼਸ਼਼੍ਟਵਸ੍ਤੁਸ਼਼ੁ ਕਿਮਪਿ ਵਸ੍ਤੁ ਤੇਨਾਸ੍ਰੁʼਸ਼਼੍ਟੰ ਨਾਸ੍ਤਿ|
4 അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ਸ ਜੀਵਨਸ੍ਯਾਕਾਰਃ, ਤੱਚ ਜੀਵਨੰ ਮਨੁਸ਼਼੍ਯਾਣਾਂ ਜ੍ਯੋਤਿਃ
5 വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
ਤੱਜ੍ਯੋਤਿਰਨ੍ਧਕਾਰੇ ਪ੍ਰਚਕਾਸ਼ੇ ਕਿਨ੍ਤ੍ਵਨ੍ਧਕਾਰਸ੍ਤੰਨ ਜਗ੍ਰਾਹ|
6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.
ਯੋਹਨ੍ ਨਾਮਕ ਏਕੋ ਮਨੁਜ ਈਸ਼੍ਵਰੇਣ ਪ੍ਰੇਸ਼਼ਯਾਞ੍ਚਕ੍ਰੇ|
7 അവൻ സാക്ഷ്യത്തിന്നായി, താൻമുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.
ਤਦ੍ਵਾਰਾ ਯਥਾ ਸਰ੍ੱਵੇ ਵਿਸ਼੍ਵਸਨ੍ਤਿ ਤਦਰ੍ਥੰ ਸ ਤੱਜ੍ਯੋਤਿਸ਼਼ਿ ਪ੍ਰਮਾਣੰ ਦਾਤੁੰ ਸਾਕ੍ਸ਼਼ਿਸ੍ਵਰੂਪੋ ਭੂਤ੍ਵਾਗਮਤ੍,
8 അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
ਸ ਸ੍ਵਯੰ ਤੱਜ੍ਯੋਤਿ ਰ੍ਨ ਕਿਨ੍ਤੁ ਤੱਜ੍ਯੋਤਿਸ਼਼ਿ ਪ੍ਰਮਾਣੰ ਦਾਤੁਮਾਗਮਤ੍|
9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
ਜਗਤ੍ਯਾਗਤ੍ਯ ਯਃ ਸਰ੍ੱਵਮਨੁਜੇਭ੍ਯੋ ਦੀਪ੍ਤਿੰ ਦਦਾਤਿ ਤਦੇਵ ਸਤ੍ਯਜ੍ਯੋਤਿਃ|
10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻമുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
ਸ ਯੱਜਗਦਸ੍ਰੁʼਜਤ੍ ਤਨ੍ਮਦ੍ਯ ਏਵ ਸ ਆਸੀਤ੍ ਕਿਨ੍ਤੁ ਜਗਤੋ ਲੋਕਾਸ੍ਤੰ ਨਾਜਾਨਨ੍|
11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
ਨਿਜਾਧਿਕਾਰੰ ਸ ਆਗੱਛਤ੍ ਕਿਨ੍ਤੁ ਪ੍ਰਜਾਸ੍ਤੰ ਨਾਗ੍ਰੁʼਹ੍ਲਨ੍|
12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
ਤਥਾਪਿ ਯੇ ਯੇ ਤਮਗ੍ਰੁʼਹ੍ਲਨ੍ ਅਰ੍ਥਾਤ੍ ਤਸ੍ਯ ਨਾਮ੍ਨਿ ਵ੍ਯਸ਼੍ਵਸਨ੍ ਤੇਭ੍ਯ ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰਾ ਭਵਿਤੁਮ੍ ਅਧਿਕਾਰਮ੍ ਅਦਦਾਤ੍|
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
ਤੇਸ਼਼ਾਂ ਜਨਿਃ ਸ਼ੋਣਿਤਾੰਨ ਸ਼ਾਰੀਰਿਕਾਭਿਲਾਸ਼਼ਾੰਨ ਮਾਨਵਾਨਾਮਿੱਛਾਤੋ ਨ ਕਿਨ੍ਤ੍ਵੀਸ਼੍ਵਰਾਦਭਵਤ੍|
14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ਸ ਵਾਦੋ ਮਨੁਸ਼਼੍ਯਰੂਪੇਣਾਵਤੀਰ੍ੱਯ ਸਤ੍ਯਤਾਨੁਗ੍ਰਹਾਭ੍ਯਾਂ ਪਰਿਪੂਰ੍ਣਃ ਸਨ੍ ਸਾਰ੍ਧਮ੍ ਅਸ੍ਮਾਭਿ ਰ੍ਨ੍ਯਵਸਤ੍ ਤਤਃ ਪਿਤੁਰਦ੍ਵਿਤੀਯਪੁਤ੍ਰਸ੍ਯ ਯੋਗ੍ਯੋ ਯੋ ਮਹਿਮਾ ਤੰ ਮਹਿਮਾਨੰ ਤਸ੍ਯਾਪਸ਼੍ਯਾਮ|
15 യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായി തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ എന്നു വിളിച്ചുപറഞ്ഞു.
ਤਤੋ ਯੋਹਨਪਿ ਪ੍ਰਚਾਰ੍ੱਯ ਸਾਕ੍ਸ਼਼੍ਯਮਿਦੰ ਦੱਤਵਾਨ੍ ਯੋ ਮਮ ਪਸ਼੍ਚਾਦ੍ ਆਗਮਿਸ਼਼੍ਯਤਿ ਸ ਮੱਤੋ ਗੁਰੁਤਰਃ; ਯਤੋ ਮਤ੍ਪੂਰ੍ੱਵੰ ਸ ਵਿਦ੍ਯਮਾਨ ਆਸੀਤ੍; ਯਦਰ੍ਥਮ੍ ਅਹੰ ਸਾਕ੍ਸ਼਼੍ਯਮਿਦਮ੍ ਅਦਾਂ ਸ ਏਸ਼਼ਃ|
16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
ਅਪਰਞ੍ਚ ਤਸ੍ਯ ਪੂਰ੍ਣਤਾਯਾ ਵਯੰ ਸਰ੍ੱਵੇ ਕ੍ਰਮਸ਼ਃ ਕ੍ਰਮਸ਼ੋਨੁਗ੍ਰਹੰ ਪ੍ਰਾਪ੍ਤਾਃ|
17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
ਮੂਸਾਦ੍ਵਾਰਾ ਵ੍ਯਵਸ੍ਥਾ ਦੱਤਾ ਕਿਨ੍ਤ੍ਵਨੁਗ੍ਰਹਃ ਸਤ੍ਯਤ੍ਵਞ੍ਚ ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਦ੍ਵਾਰਾ ਸਮੁਪਾਤਿਸ਼਼੍ਠਤਾਂ|
18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
ਕੋਪਿ ਮਨੁਜ ਈਸ਼੍ਵਰੰ ਕਦਾਪਿ ਨਾਪਸ਼੍ਯਤ੍ ਕਿਨ੍ਤੁ ਪਿਤੁਃ ਕ੍ਰੋਡਸ੍ਥੋ(ਅ)ਦ੍ਵਿਤੀਯਃ ਪੁਤ੍ਰਸ੍ਤੰ ਪ੍ਰਕਾਸ਼ਯਤ੍|
19 നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു;
ਤ੍ਵੰ ਕਃ? ਇਤਿ ਵਾਕ੍ਯੰ ਪ੍ਰੇਸ਼਼੍ਟੁੰ ਯਦਾ ਯਿਹੂਦੀਯਲੋਕਾ ਯਾਜਕਾਨ੍ ਲੇਵਿਲੋਕਾਂਸ਼੍ਚ ਯਿਰੂਸ਼ਾਲਮੋ ਯੋਹਨਃ ਸਮੀਪੇ ਪ੍ਰੇਸ਼਼ਯਾਮਾਸੁਃ,
20 ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
ਤਦਾ ਸ ਸ੍ਵੀਕ੍ਰੁʼਤਵਾਨ੍ ਨਾਪਹ੍ਨੂਤਵਾਨ੍ ਨਾਹਮ੍ ਅਭਿਸ਼਼ਿਕ੍ਤ ਇਤ੍ਯਙ੍ਗੀਕ੍ਰੁʼਤਵਾਨ੍|
21 പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
ਤਦਾ ਤੇ(ਅ)ਪ੍ਰੁʼੱਛਨ੍ ਤਰ੍ਹਿ ਕੋ ਭਵਾਨ੍? ਕਿੰ ਏਲਿਯਃ? ਸੋਵਦਤ੍ ਨ; ਤਤਸ੍ਤੇ(ਅ)ਪ੍ਰੁʼੱਛਨ੍ ਤਰ੍ਹਿ ਭਵਾਨ੍ ਸ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀ? ਸੋਵਦਤ੍ ਨਾਹੰ ਸਃ|
22 അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
ਤਦਾ ਤੇ(ਅ)ਪ੍ਰੁʼੱਛਨ੍ ਤਰ੍ਹਿ ਭਵਾਨ੍ ਕਃ? ਵਯੰ ਗਤ੍ਵਾ ਪ੍ਰੇਰਕਾਨ੍ ਤ੍ਵਯਿ ਕਿੰ ਵਕ੍ਸ਼਼੍ਯਾਮਃ? ਸ੍ਵਸ੍ਮਿਨ੍ ਕਿੰ ਵਦਸਿ?
23 അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
ਤਦਾ ਸੋਵਦਤ੍| ਪਰਮੇਸ਼ਸ੍ਯ ਪਨ੍ਥਾਨੰ ਪਰਿਸ਼਼੍ਕੁਰੁਤ ਸਰ੍ੱਵਤਃ| ਇਤੀਦੰ ਪ੍ਰਾਨ੍ਤਰੇ ਵਾਕ੍ਯੰ ਵਦਤਃ ਕਸ੍ਯਚਿਦ੍ਰਵਃ| ਕਥਾਮਿਮਾਂ ਯਸ੍ਮਿਨ੍ ਯਿਸ਼ਯਿਯੋ ਭਵਿਸ਼਼੍ਯਦ੍ਵਾਦੀ ਲਿਖਿਤਵਾਨ੍ ਸੋਹਮ੍|
24 അയക്കപ്പെട്ടവർ പരീശന്മാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു.
ਯੇ ਪ੍ਰੇਸ਼਼ਿਤਾਸ੍ਤੇ ਫਿਰੂਸ਼ਿਲੋਕਾਃ|
25 എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
ਤਦਾ ਤੇ(ਅ)ਪ੍ਰੁʼੱਛਨ੍ ਯਦਿ ਨਾਭਿਸ਼਼ਿਕ੍ਤੋਸਿ ਏਲਿਯੋਸਿ ਨ ਸ ਭਵਿਸ਼਼੍ਯਦ੍ਵਾਦ੍ਯਪਿ ਨਾਸਿ ਚ, ਤਰ੍ਹਿ ਲੋਕਾਨ੍ ਮੱਜਯਸਿ ਕੁਤਃ?
26 അതിന്നു യോഹന്നാൻ: ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്നാൽ നിങ്ങൾ അറിയാത്ത ഒരുത്തൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ടു;
ਤਤੋ ਯੋਹਨ੍ ਪ੍ਰਤ੍ਯਵੋਚਤ੍, ਤੋਯੇ(ਅ)ਹੰ ਮੱਜਯਾਮੀਤਿ ਸਤ੍ਯੰ ਕਿਨ੍ਤੁ ਯੰ ਯੂਯੰ ਨ ਜਾਨੀਥ ਤਾਦ੍ਰੁʼਸ਼ ਏਕੋ ਜਨੋ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯ ਉਪਤਿਸ਼਼੍ਠਤਿ|
27 എന്റെ പിന്നാലെ വരുന്നവൻ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യൻ അല്ല എന്നു ഉത്തരം പറഞ്ഞു.
ਸ ਮਤ੍ਪਸ਼੍ਚਾਦ੍ ਆਗਤੋਪਿ ਮਤ੍ਪੂਰ੍ੱਵੰ ਵਰ੍ੱਤਮਾਨ ਆਸੀਤ੍ ਤਸ੍ਯ ਪਾਦੁਕਾਬਨ੍ਧਨੰ ਮੋਚਯਿਤੁਮਪਿ ਨਾਹੰ ਯੋਗ੍ਯੋਸ੍ਮਿ|
28 ഇതു യോർദ്ദാന്നക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയിൽ സംഭവിച്ചു.
ਯਰ੍ੱਦਨਨਦ੍ਯਾਃ ਪਾਰਸ੍ਥਬੈਥਬਾਰਾਯਾਂ ਯਸ੍ਮਿਨ੍ਸ੍ਥਾਨੇ ਯੋਹਨਮੱਜਯਤ੍ ਤਸ੍ਮਿਨ ਸ੍ਥਾਨੇ ਸਰ੍ੱਵਮੇਤਦ੍ ਅਘਟਤ|
29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു.
ਪਰੇ(ਅ)ਹਨਿ ਯੋਹਨ੍ ਸ੍ਵਨਿਕਟਮਾਗੱਛਨ੍ਤੰ ਯਿਸ਼ੁੰ ਵਿਲੋਕ੍ਯ ਪ੍ਰਾਵੋਚਤ੍ ਜਗਤਃ ਪਾਪਮੋਚਕਮ੍ ਈਸ਼੍ਵਰਸ੍ਯ ਮੇਸ਼਼ਸ਼ਾਵਕੰ ਪਸ਼੍ਯਤ|
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.
ਯੋ ਮਮ ਪਸ਼੍ਚਾਦਾਗਮਿਸ਼਼੍ਯਤਿ ਸ ਮੱਤੋ ਗੁਰੁਤਰਃ, ਯਤੋ ਹੇਤੋਰ੍ਮਤ੍ਪੂਰ੍ੱਵੰ ਸੋ(ਅ)ਵਰ੍ੱਤਤ ਯਸ੍ਮਿੰਨਹੰ ਕਥਾਮਿਮਾਂ ਕਥਿਤਵਾਨ੍ ਸ ਏਵਾਯੰ|
31 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
ਅਪਰੰ ਨਾਹਮੇਨੰ ਪ੍ਰਤ੍ਯਭਿਜ੍ਞਾਤਵਾਨ੍ ਕਿਨ੍ਤੁ ਇਸ੍ਰਾਯੇੱਲੋਕਾ ਏਨੰ ਯਥਾ ਪਰਿਚਿਨ੍ਵਨ੍ਤਿ ਤਦਭਿਪ੍ਰਾਯੇਣਾਹੰ ਜਲੇ ਮੱਜਯਿਤੁਮਾਗੱਛਮ੍|
32 യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞതു: ആത്മാവു ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അതു അവന്റെമേൽ വസിച്ചു.
ਪੁਨਸ਼੍ਚ ਯੋਹਨਪਰਮੇਕੰ ਪ੍ਰਮਾਣੰ ਦਤ੍ਵਾ ਕਥਿਤਵਾਨ੍ ਵਿਹਾਯਸਃ ਕਪੋਤਵਦ੍ ਅਵਤਰਨ੍ਤਮਾਤ੍ਮਾਨਮ੍ ਅਸ੍ਯੋਪਰ੍ੱਯਵਤਿਸ਼਼੍ਠਨ੍ਤੰ ਚ ਦ੍ਰੁʼਸ਼਼੍ਟਵਾਨਹਮ੍|
33 ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.
ਨਾਹਮੇਨੰ ਪ੍ਰਤ੍ਯਭਿਜ੍ਞਾਤਵਾਨ੍ ਇਤਿ ਸਤ੍ਯੰ ਕਿਨ੍ਤੁ ਯੋ ਜਲੇ ਮੱਜਯਿਤੁੰ ਮਾਂ ਪ੍ਰੈਰਯਤ੍ ਸ ਏਵੇਮਾਂ ਕਥਾਮਕਥਯਤ੍ ਯਸ੍ਯੋਪਰ੍ੱਯਾਤ੍ਮਾਨਮ੍ ਅਵਤਰਨ੍ਤਮ੍ ਅਵਤਿਸ਼਼੍ਠਨ੍ਤਞ੍ਚ ਦ੍ਰਕ੍ਸ਼਼ਯਸਿ ਸਏਵ ਪਵਿਤ੍ਰੇ ਆਤ੍ਮਨਿ ਮੱਜਯਿਸ਼਼੍ਯਤਿ|
34 അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
ਅਵਸ੍ਤੰਨਿਰੀਕ੍ਸ਼਼੍ਯਾਯਮ੍ ਈਸ਼੍ਵਰਸ੍ਯ ਤਨਯ ਇਤਿ ਪ੍ਰਮਾਣੰ ਦਦਾਮਿ|
35 പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ
ਪਰੇ(ਅ)ਹਨਿ ਯੋਹਨ੍ ਦ੍ਵਾਭ੍ਯਾਂ ਸ਼ਿਸ਼਼੍ਯਾਭ੍ਯਾਂ ਸਾਰ੍ੱਧੇਂ ਤਿਸ਼਼੍ਠਨ੍
36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
ਯਿਸ਼ੁੰ ਗੱਛਨ੍ਤੰ ਵਿਲੋਕ੍ਯ ਗਦਿਤਵਾਨ੍, ਈਸ਼੍ਵਰਸ੍ਯ ਮੇਸ਼਼ਸ਼ਾਵਕੰ ਪਸ਼੍ਯਤੰ|
37 അവൻ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
ਇਮਾਂ ਕਥਾਂ ਸ਼੍ਰੁਤ੍ਵਾ ਦ੍ਵੌ ਸ਼ਿਸ਼਼੍ਯੌ ਯੀਸ਼ੋਃ ਪਸ਼੍ਚਾਦ੍ ਈਯਤੁਃ|
38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.
ਤਤੋ ਯੀਸ਼ੁਃ ਪਰਾਵ੍ਰੁʼਤ੍ਯ ਤੌ ਪਸ਼੍ਚਾਦ੍ ਆਗੱਛਨ੍ਤੌ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਪ੍ਰੁʼਸ਼਼੍ਟਵਾਨ੍ ਯੁਵਾਂ ਕਿੰ ਗਵੇਸ਼ਯਥਃ? ਤਾਵਪ੍ਰੁʼੱਛਤਾਂ ਹੇ ਰੱਬਿ ਅਰ੍ਥਾਤ੍ ਹੇ ਗੁਰੋ ਭਵਾਨ੍ ਕੁਤ੍ਰ ਤਿਸ਼਼੍ਠਤਿ?
39 അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
ਤਤਃ ਸੋਵਾਦਿਤ੍ ਏਤ੍ਯ ਪਸ਼੍ਯਤੰ| ਤਤੋ ਦਿਵਸਸ੍ਯ ਤ੍ਰੁʼਤੀਯਪ੍ਰਹਰਸ੍ਯ ਗਤਤ੍ਵਾਤ੍ ਤੌ ਤੱਦਿਨੰ ਤਸ੍ਯ ਸਙ੍ਗੇ(ਅ)ਸ੍ਥਾਤਾਂ|
40 യോഹന്നാൻ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരിൽ ഒരുത്തൻ ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
ਯੌ ਦ੍ਵੌ ਯੋਹਨੋ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਯਿਸ਼ੋਃ ਪਸ਼੍ਚਾਦ੍ ਆਗਮਤਾਂ ਤਯੋਃ ਸ਼ਿਮੋਨ੍ਪਿਤਰਸ੍ਯ ਭ੍ਰਾਤਾ ਆਨ੍ਦ੍ਰਿਯਃ
41 അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
ਸ ਇਤ੍ਵਾ ਪ੍ਰਥਮੰ ਨਿਜਸੋਦਰੰ ਸ਼ਿਮੋਨੰ ਸਾਕ੍ਸ਼਼ਾਤ੍ਪ੍ਰਾਪ੍ਯ ਕਥਿਤਵਾਨ੍ ਵਯੰ ਖ੍ਰੀਸ਼਼੍ਟਮ੍ ਅਰ੍ਥਾਤ੍ ਅਭਿਸ਼਼ਿਕ੍ਤਪੁਰੁਸ਼਼ੰ ਸਾਕ੍ਸ਼਼ਾਤ੍ਕ੍ਰੁʼਤਵਨ੍ਤਃ|
42 അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
ਪਸ਼੍ਚਾਤ੍ ਸ ਤੰ ਯਿਸ਼ੋਃ ਸਮੀਪਮ੍ ਆਨਯਤ੍| ਤਦਾ ਯੀਸ਼ੁਸ੍ਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾਵਦਤ੍ ਤ੍ਵੰ ਯੂਨਸਃ ਪੁਤ੍ਰਃ ਸ਼ਿਮੋਨ੍ ਕਿਨ੍ਤੁ ਤ੍ਵੰਨਾਮਧੇਯੰ ਕੈਫਾਃ ਵਾ ਪਿਤਰਃ ਅਰ੍ਥਾਤ੍ ਪ੍ਰਸ੍ਤਰੋ ਭਵਿਸ਼਼੍ਯਤਿ|
43 പിറ്റെന്നാൾ യേശു ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
ਪਰੇ(ਅ)ਹਨਿ ਯੀਸ਼ੌ ਗਾਲੀਲੰ ਗਨ੍ਤੁੰ ਨਿਸ਼੍ਚਿਤਚੇਤਸਿ ਸਤਿ ਫਿਲਿਪਨਾਮਾਨੰ ਜਨੰ ਸਾਕ੍ਸ਼਼ਾਤ੍ਪ੍ਰਾਪ੍ਯਾਵੋਚਤ੍ ਮਮ ਪਸ਼੍ਚਾਦ੍ ਆਗੱਛ|
44 ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
ਬੈਤ੍ਸੈਦਾਨਾਮ੍ਨਿ ਯਸ੍ਮਿਨ੍ ਗ੍ਰਾਮੇ ਪਿਤਰਾਨ੍ਦ੍ਰਿਯਯੋਰ੍ਵਾਸ ਆਸੀਤ੍ ਤਸ੍ਮਿਨ੍ ਗ੍ਰਾਮੇ ਤਸ੍ਯ ਫਿਲਿਪਸ੍ਯ ਵਸਤਿਰਾਸੀਤ੍|
45 ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
ਪਸ਼੍ਚਾਤ੍ ਫਿਲਿਪੋ ਨਿਥਨੇਲੰ ਸਾਕ੍ਸ਼਼ਾਤ੍ਪ੍ਰਾਪ੍ਯਾਵਦਤ੍ ਮੂਸਾ ਵ੍ਯਵਸ੍ਥਾ ਗ੍ਰਨ੍ਥੇ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਗ੍ਰਨ੍ਥੇਸ਼਼ੁ ਚ ਯਸ੍ਯਾਖ੍ਯਾਨੰ ਲਿਖਿਤਮਾਸ੍ਤੇ ਤੰ ਯੂਸ਼਼ਫਃ ਪੁਤ੍ਰੰ ਨਾਸਰਤੀਯੰ ਯੀਸ਼ੁੰ ਸਾਕ੍ਸ਼਼ਾਦ੍ ਅਕਾਰ੍ਸ਼਼੍ਮ ਵਯੰ|
46 നഥനയേൽ അവനോടു: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോടു: വന്നു കാൺക എന്നു പറഞ്ഞു.
ਤਦਾ ਨਿਥਨੇਲ੍ ਕਥਿਤਵਾਨ੍ ਨਾਸਰੰਨਗਰਾਤ ਕਿੰ ਕਸ਼੍ਚਿਦੁੱਤਮ ਉਤ੍ਪਨ੍ਤੁੰ ਸ਼ਕ੍ਨੋਤਿ? ਤਤਃ ਫਿਲਿਪੋ (ਅ)ਵੋਚਤ੍ ਏਤ੍ਯ ਪਸ਼੍ਯ|
47 നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
ਅਪਰਞ੍ਚ ਯੀਸ਼ੁਃ ਸ੍ਵਸ੍ਯ ਸਮੀਪੰ ਤਮ੍ ਆਗੱਛਨ੍ਤੰ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਵ੍ਯਾਹ੍ਰੁʼਤਵਾਨ੍, ਪਸ਼੍ਯਾਯੰ ਨਿਸ਼਼੍ਕਪਟਃ ਸਤ੍ਯ ਇਸ੍ਰਾਯੇੱਲੋਕਃ|
48 നഥനയേൽ അവനോടു: എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
ਤਤਃ ਸੋਵਦਦ੍, ਭਵਾਨ੍ ਮਾਂ ਕਥੰ ਪ੍ਰਤ੍ਯਭਿਜਾਨਾਤਿ? ਯੀਸ਼ੁਰਵਾਦੀਤ੍ ਫਿਲਿਪਸ੍ਯ ਆਹ੍ਵਾਨਾਤ੍ ਪੂਰ੍ੱਵੰ ਯਦਾ ਤ੍ਵਮੁਡੁਮ੍ਬਰਸ੍ਯ ਤਰੋਰ੍ਮੂਲੇ(ਅ)ਸ੍ਥਾਸ੍ਤਦਾ ਤ੍ਵਾਮਦਰ੍ਸ਼ਮ੍|
49 നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
ਨਿਥਨੇਲ੍ ਅਚਕਥਤ੍, ਹੇ ਗੁਰੋ ਭਵਾਨ੍ ਨਿਤਾਨ੍ਤਮ੍ ਈਸ਼੍ਵਰਸ੍ਯ ਪੁਤ੍ਰੋਸਿ, ਭਵਾਨ੍ ਇਸ੍ਰਾਯੇਲ੍ਵੰਸ਼ਸ੍ਯ ਰਾਜਾ|
50 യേശു അവനോടു: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
ਤਤੋ ਯੀਸ਼ੁ ਰ੍ਵ੍ਯਾਹਰਤ੍, ਤ੍ਵਾਮੁਡੁਮ੍ਬਰਸ੍ਯ ਪਾਦਪਸ੍ਯ ਮੂਲੇ ਦ੍ਰੁʼਸ਼਼੍ਟਵਾਨਾਹੰ ਮਮੈਤਸ੍ਮਾਦ੍ਵਾਕ੍ਯਾਤ੍ ਕਿੰ ਤ੍ਵੰ ਵ੍ਯਸ਼੍ਵਸੀਃ? ਏਤਸ੍ਮਾਦਪ੍ਯਾਸ਼੍ਚਰ੍ੱਯਾਣਿ ਕਾਰ੍ੱਯਾਣਿ ਦ੍ਰਕ੍ਸ਼਼੍ਯਸਿ|
51 ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്നും അവനോടു പറഞ്ഞു.
ਅਨ੍ਯੱਚਾਵਾਦੀਦ੍ ਯੁਸ਼਼੍ਮਾਨਹੰ ਯਥਾਰ੍ਥੰ ਵਦਾਮਿ, ਇਤਃ ਪਰੰ ਮੋਚਿਤੇ ਮੇਘਦ੍ਵਾਰੇ ਤਸ੍ਮਾਨ੍ਮਨੁਜਸੂਨੁਨਾ ਈਸ਼੍ਵਰਸ੍ਯ ਦੂਤਗਣਮ੍ ਅਵਰੋਹਨ੍ਤਮਾਰੋਹਨ੍ਤਞ੍ਚ ਦ੍ਰਕ੍ਸ਼਼੍ਯਥ|

< യോഹന്നാൻ 1 >