< അപ്പൊ. പ്രവൃത്തികൾ 1 >
1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
ਹੇ ਥਿਯਫਿਲ, ਯੀਸ਼ੁਃ ਸ੍ਵਮਨੋਨੀਤਾਨ੍ ਪ੍ਰੇਰਿਤਾਨ੍ ਪਵਿਤ੍ਰੇਣਾਤ੍ਮਨਾ ਸਮਾਦਿਸ਼੍ਯ ਯਸ੍ਮਿਨ੍ ਦਿਨੇ ਸ੍ਵਰ੍ਗਮਾਰੋਹਤ੍ ਯਾਂ ਯਾਂ ਕ੍ਰਿਯਾਮਕਰੋਤ੍ ਯਦ੍ਯਦ੍ ਉਪਾਦਿਸ਼ੱਚ ਤਾਨਿ ਸਰ੍ੱਵਾਣਿ ਪੂਰ੍ੱਵੰ ਮਯਾ ਲਿਖਿਤਾਨਿ|
2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ
ਸ ਸ੍ਵਨਿਧਨਦੁਃਖਭੋਗਾਤ੍ ਪਰਮ੍ ਅਨੇਕਪ੍ਰਤ੍ਯਯਕ੍ਸ਼਼ਪ੍ਰਮਾਣੌਃ ਸ੍ਵੰ ਸਜੀਵੰ ਦਰ੍ਸ਼ਯਿਤ੍ਵਾ
3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
ਚਤ੍ਵਾਰਿੰਸ਼ੱਦਿਨਾਨਿ ਯਾਵਤ੍ ਤੇਭ੍ਯਃ ਪ੍ਰੇਰਿਤੇਭ੍ਯੋ ਦਰ੍ਸ਼ਨੰ ਦੱਤ੍ਵੇਸ਼੍ਵਰੀਯਰਾਜ੍ਯਸ੍ਯ ਵਰ੍ਣਨਮ ਅਕਰੋਤ੍|
4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
ਅਨਨ੍ਤਰੰ ਤੇਸ਼਼ਾਂ ਸਭਾਂ ਕ੍ਰੁʼਤ੍ਵਾ ਇਤ੍ਯਾਜ੍ਞਾਪਯਤ੍, ਯੂਯੰ ਯਿਰੂਸ਼ਾਲਮੋ(ਅ)ਨ੍ਯਤ੍ਰ ਗਮਨਮਕ੍ਰੁʼਤ੍ਵਾ ਯਸ੍ਤਿਨ੍ ਪਿਤ੍ਰਾਙ੍ਗੀਕ੍ਰੁʼਤੇ ਮਮ ਵਦਨਾਤ੍ ਕਥਾ ਅਸ਼੍ਰੁʼਣੁਤ ਤਤ੍ਪ੍ਰਾਪ੍ਤਿਮ੍ ਅਪੇਕ੍ਸ਼਼੍ਯ ਤਿਸ਼਼੍ਠਤ|
5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
ਯੋਹਨ੍ ਜਲੇ ਮੱਜਿਤਾਵਾਨ੍ ਕਿਨ੍ਤ੍ਵਲ੍ਪਦਿਨਮਧ੍ਯੇ ਯੂਯੰ ਪਵਿਤ੍ਰ ਆਤ੍ਮਨਿ ਮੱਜਿਤਾ ਭਵਿਸ਼਼੍ਯਥ|
6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
ਪਸ਼੍ਚਾਤ੍ ਤੇ ਸਰ੍ੱਵੇ ਮਿਲਿਤ੍ਵਾ ਤਮ੍ ਅਪ੍ਰੁʼੱਛਨ੍ ਹੇ ਪ੍ਰਭੋ ਭਵਾਨ੍ ਕਿਮਿਦਾਨੀਂ ਪੁਨਰਪਿ ਰਾਜ੍ਯਮ੍ ਇਸ੍ਰਾਯੇਲੀਯਲੋਕਾਨਾਂ ਕਰੇਸ਼਼ੁ ਸਮਰ੍ਪਯਿਸ਼਼੍ਯਤਿ?
7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
ਤਤਃ ਸੋਵਦਤ੍ ਯਾਨ੍ ਸਰ੍ੱਵਾਨ੍ ਕਾਲਾਨ੍ ਸਮਯਾਂਸ਼੍ਚ ਪਿਤਾ ਸ੍ਵਵਸ਼ੇ(ਅ)ਸ੍ਥਾਪਯਤ੍ ਤਾਨ੍ ਜ੍ਞਾਤ੍ਰੁਂʼ ਯੁਸ਼਼੍ਮਾਕਮ੍ ਅਧਿਕਾਰੋ ਨ ਜਾਯਤੇ|
8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
ਕਿਨ੍ਤੁ ਯੁਸ਼਼੍ਮਾਸੁ ਪਵਿਤ੍ਰਸ੍ਯਾਤ੍ਮਨ ਆਵਿਰ੍ਭਾਵੇ ਸਤਿ ਯੂਯੰ ਸ਼ਕ੍ਤਿੰ ਪ੍ਰਾਪ੍ਯ ਯਿਰੂਸ਼ਾਲਮਿ ਸਮਸ੍ਤਯਿਹੂਦਾਸ਼ੋਮਿਰੋਣਦੇਸ਼ਯੋਃ ਪ੍ਰੁʼਥਿਵ੍ਯਾਃ ਸੀਮਾਂ ਯਾਵਦ੍ ਯਾਵਨ੍ਤੋ ਦੇਸ਼ਾਸ੍ਤੇਸ਼਼ੁ ਯਰ੍ੱਵੇਸ਼਼ੁ ਚ ਮਯਿ ਸਾਕ੍ਸ਼਼੍ਯੰ ਦਾਸ੍ਯਥ|
9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
ਇਤਿ ਵਾਕ੍ਯਮੁਕ੍ਤ੍ਵਾ ਸ ਤੇਸ਼਼ਾਂ ਸਮਕ੍ਸ਼਼ੰ ਸ੍ਵਰ੍ਗੰ ਨੀਤੋ(ਅ)ਭਵਤ੍, ਤਤੋ ਮੇਘਮਾਰੁਹ੍ਯ ਤੇਸ਼਼ਾਂ ਦ੍ਰੁʼਸ਼਼੍ਟੇਰਗੋਚਰੋ(ਅ)ਭਵਤ੍|
10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
ਯਸ੍ਮਿਨ੍ ਸਮਯੇ ਤੇ ਵਿਹਾਯਸੰ ਪ੍ਰਤ੍ਯਨਨ੍ਯਦ੍ਰੁʼਸ਼਼੍ਟ੍ਯਾ ਤਸ੍ਯ ਤਾਦ੍ਰੁʼਸ਼ਮ੍ ਊਰ੍ਦ੍ੱਵਗਮਨਮ੍ ਅਪਸ਼੍ਯਨ੍ ਤਸ੍ਮਿੰਨੇਵ ਸਮਯੇ ਸ਼ੁਕ੍ਲਵਸ੍ਤ੍ਰੌ ਦ੍ਵੌ ਜਨੌ ਤੇਸ਼਼ਾਂ ਸੰਨਿਧੌ ਦਣ੍ਡਾਯਮਾਨੌ ਕਥਿਤਵਨ੍ਤੌ,
11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
ਹੇ ਗਾਲੀਲੀਯਲੋਕਾ ਯੂਯੰ ਕਿਮਰ੍ਥੰ ਗਗਣੰ ਪ੍ਰਤਿ ਨਿਰੀਕ੍ਸ਼਼੍ਯ ਦਣ੍ਡਾਯਮਾਨਾਸ੍ਤਿਸ਼਼੍ਠਥ? ਯੁਸ਼਼੍ਮਾਕੰ ਸਮੀਪਾਤ੍ ਸ੍ਵਰ੍ਗੰ ਨੀਤੋ ਯੋ ਯੀਸ਼ੁਸ੍ਤੰ ਯੂਯੰ ਯਥਾ ਸ੍ਵਰ੍ਗਮ੍ ਆਰੋਹਨ੍ਤਮ੍ ਅਦਰ੍ਸ਼ਮ੍ ਤਥਾ ਸ ਪੁਨਸ਼੍ਚਾਗਮਿਸ਼਼੍ਯਤਿ|
12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ਤਤਃ ਪਰੰ ਤੇ ਜੈਤੁਨਨਾਮ੍ਨਃ ਪਰ੍ੱਵਤਾਦ੍ ਵਿਸ਼੍ਰਾਮਵਾਰਸ੍ਯ ਪਥਃ ਪਰਿਮਾਣਮ੍ ਅਰ੍ਥਾਤ੍ ਪ੍ਰਾਯੇਣਾਰ੍ੱਧਕ੍ਰੋਸ਼ੰ ਦੁਰਸ੍ਥੰ ਯਿਰੂਸ਼ਾਲਮ੍ਨਗਰੰ ਪਰਾਵ੍ਰੁʼਤ੍ਯਾਗੱਛਨ੍|
13 അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
ਨਗਰੰ ਪ੍ਰਵਿਸ਼੍ਯ ਪਿਤਰੋ ਯਾਕੂਬ੍ ਯੋਹਨ੍ ਆਨ੍ਦ੍ਰਿਯਃ ਫਿਲਿਪਃ ਥੋਮਾ ਬਰ੍ਥਜਮਯੋ ਮਥਿਰਾਲ੍ਫੀਯਪੁਤ੍ਰੋ ਯਾਕੂਬ੍ ਉਦ੍ਯੋਗਾ ਸ਼ਿਮੋਨ੍ ਯਾਕੂਬੋ ਭ੍ਰਾਤਾ ਯਿਹੂਦਾ ਏਤੇ ਸਰ੍ੱਵੇ ਯਤ੍ਰ ਸ੍ਥਾਨੇ ਪ੍ਰਵਸਨ੍ਤਿ ਤਸ੍ਮਿਨ੍ ਉਪਰਿਤਨਪ੍ਰਕੋਸ਼਼੍ਠੇ ਪ੍ਰਾਵਿਸ਼ਨ੍|
14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.
ਪਸ਼੍ਚਾਦ੍ ਇਮੇ ਕਿਯਤ੍ਯਃ ਸ੍ਤ੍ਰਿਯਸ਼੍ਚ ਯੀਸ਼ੋ ਰ੍ਮਾਤਾ ਮਰਿਯਮ੍ ਤਸ੍ਯ ਭ੍ਰਾਤਰਸ਼੍ਚੈਤੇ ਸਰ੍ੱਵ ਏਕਚਿੱਤੀਭੂਤ ਸਤਤੰ ਵਿਨਯੇਨ ਵਿਨਯੇਨ ਪ੍ਰਾਰ੍ਥਯਨ੍ਤ|
15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
ਤਸ੍ਮਿਨ੍ ਸਮਯੇ ਤਤ੍ਰ ਸ੍ਥਾਨੇ ਸਾਕਲ੍ਯੇਨ ਵਿੰਸ਼ਤ੍ਯਧਿਕਸ਼ਤੰ ਸ਼ਿਸ਼਼੍ਯਾ ਆਸਨ੍| ਤਤਃ ਪਿਤਰਸ੍ਤੇਸ਼਼ਾਂ ਮਧ੍ਯੇ ਤਿਸ਼਼੍ਠਨ੍ ਉਕ੍ਤਵਾਨ੍
16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
ਹੇ ਭ੍ਰਾਤ੍ਰੁʼਗਣ ਯੀਸ਼ੁਧਾਰਿਣਾਂ ਲੋਕਾਨਾਂ ਪਥਦਰ੍ਸ਼ਕੋ ਯੋ ਯਿਹੂਦਾਸ੍ਤਸ੍ਮਿਨ੍ ਦਾਯੂਦਾ ਪਵਿਤ੍ਰ ਆਤ੍ਮਾ ਯਾਂ ਕਥਾਂ ਕਥਯਾਮਾਸ ਤਸ੍ਯਾਃ ਪ੍ਰਤ੍ਯਕ੍ਸ਼਼ੀਭਵਨਸ੍ਯਾਵਸ਼੍ਯਕਤ੍ਵਮ੍ ਆਸੀਤ੍|
17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.
ਸ ਜਨੋ(ਅ)ਸ੍ਮਾਕੰ ਮਧ੍ਯਵਰ੍ੱਤੀ ਸਨ੍ ਅਸ੍ਯਾਃ ਸੇਵਾਯਾ ਅੰਸ਼ਮ੍ ਅਲਭਤ|
18 ‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
ਤਦਨਨ੍ਤਰੰ ਕੁਕਰ੍ੰਮਣਾ ਲਬ੍ਧੰ ਯਨ੍ਮੂਲ੍ਯੰ ਤੇਨ ਕ੍ਸ਼਼ੇਤ੍ਰਮੇਕੰ ਕ੍ਰੀਤਮ੍ ਅਪਰੰ ਤਸ੍ਮਿਨ੍ ਅਧੋਮੁਖੇ ਭ੍ਰੁʼਮੌ ਪਤਿਤੇ ਸਤਿ ਤਸ੍ਯੋਦਰਸ੍ਯ ਵਿਦੀਰ੍ਣਤ੍ਵਾਤ੍ ਸਰ੍ੱਵਾ ਨਾਡ੍ਯੋ ਨਿਰਗੱਛਨ੍|
19 അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
ਏਤਾਂ ਕਥਾਂ ਯਿਰੂਸ਼ਾਲਮ੍ਨਿਵਾਸਿਨਃ ਸਰ੍ੱਵੇ ਲੋਕਾ ਵਿਦਾਨ੍ਤਿ; ਤੇਸ਼਼ਾਂ ਨਿਜਭਾਸ਼਼ਯਾ ਤਤ੍ਕ੍ਸ਼਼ੇਤ੍ਰਞ੍ਚ ਹਕਲ੍ਦਾਮਾ, ਅਰ੍ਥਾਤ੍ ਰਕ੍ਤਕ੍ਸ਼਼ੇਤ੍ਰਮਿਤਿ ਵਿਖ੍ਯਾਤਮਾਸ੍ਤੇ|
20 ‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
ਅਨ੍ਯੱਚ, ਨਿਕੇਤਨੰ ਤਦੀਯਨ੍ਤੁ ਸ਼ੁਨ੍ਯਮੇਵ ਭਵਿਸ਼਼੍ਯਤਿ| ਤਸ੍ਯ ਦੂਸ਼਼੍ਯੇ ਨਿਵਾਸਾਰ੍ਥੰ ਕੋਪਿ ਸ੍ਥਾਸ੍ਯਤਿ ਨੈਵ ਹਿ| ਅਨ੍ਯ ਏਵ ਜਨਸ੍ਤਸ੍ਯ ਪਦੰ ਸੰਪ੍ਰਾਪ੍ਸ੍ਯਤਿ ਧ੍ਰੁਵੰ| ਇੱਥੰ ਗੀਤਪੁਸ੍ਤਕੇ ਲਿਖਿਤਮਾਸ੍ਤੇ|
21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
ਅਤੋ ਯੋਹਨੋ ਮੱਜਨਮ੍ ਆਰਭ੍ਯਾਸ੍ਮਾਕੰ ਸਮੀਪਾਤ੍ ਪ੍ਰਭੋ ਰ੍ਯੀਸ਼ੋਃ ਸ੍ਵਰ੍ਗਾਰੋਹਣਦਿਨੰ ਯਾਵਤ੍ ਸੋਸ੍ਮਾਕੰ ਮਧ੍ਯੇ ਯਾਵਨ੍ਤਿ ਦਿਨਾਨਿ ਯਾਪਿਤਵਾਨ੍
22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
ਤਾਵਨ੍ਤਿ ਦਿਨਾਨਿ ਯੇ ਮਾਨਵਾ ਅਸ੍ਮਾਭਿਃ ਸਾਰ੍ੱਧੰ ਤਿਸ਼਼੍ਠਨ੍ਤਿ ਤੇਸ਼਼ਾਮ੍ ਏਕੇਨ ਜਨੇਨਾਸ੍ਮਾਭਿਃ ਸਾਰ੍ੱਧੰ ਯੀਸ਼ੋਰੁੱਥਾਨੇ ਸਾਕ੍ਸ਼਼ਿਣਾ ਭਵਿਤਵ੍ਯੰ|
23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
ਅਤੋ ਯਸ੍ਯ ਰੂਢਿ ਰ੍ਯੁਸ਼਼੍ਟੋ ਯੰ ਬਰ੍ਸ਼ੱਬੇਤ੍ਯੁਕ੍ਤ੍ਵਾਹੂਯਨ੍ਤਿ ਸ ਯੂਸ਼਼ਫ੍ ਮਤਥਿਸ਼੍ਚ ਦ੍ਵਾਵੇਤੌ ਪ੍ਰੁʼਥਕ੍ ਕ੍ਰੁʼਤ੍ਵਾ ਤ ਈਸ਼੍ਵਰਸ੍ਯ ਸੰਨਿਧੌ ਪ੍ਰਾਰ੍ੱਯ ਕਥਿਤਵਨ੍ਤਃ,
24 സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
ਹੇ ਸਰ੍ੱਵਾਨ੍ਤਰ੍ੱਯਾਮਿਨ੍ ਪਰਮੇਸ਼੍ਵਰ, ਯਿਹੂਦਾਃ ਸੇਵਨਪ੍ਰੇਰਿਤਤ੍ਵਪਦਚ੍ਯੁਤਃ
25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
ਸਨ੍ ਨਿਜਸ੍ਥਾਨਮ੍ ਅਗੱਛਤ੍, ਤਤ੍ਪਦੰ ਲਬ੍ਧੁਮ੍ ਏਨਯੋ ਰ੍ਜਨਯੋ ਰ੍ਮਧ੍ਯੇ ਭਵਤਾ ਕੋ(ਅ)ਭਿਰੁਚਿਤਸ੍ਤਦਸ੍ਮਾਨ੍ ਦਰ੍ਸ਼੍ਯਤਾਂ|
26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
ਤਤੋ ਗੁਟਿਕਾਪਾਟੇ ਕ੍ਰੁʼਤੇ ਮਤਥਿਰ੍ਨਿਰਚੀਯਤ ਤਸ੍ਮਾਤ੍ ਸੋਨ੍ਯੇਸ਼਼ਾਮ੍ ਏਕਾਦਸ਼ਾਨਾਂ ਪ੍ਰਰਿਤਾਨਾਂ ਮਧ੍ਯੇ ਗਣਿਤੋਭਵਤ੍|