< Atiirĩrĩri 8 >

1 Na rĩrĩ, andũ a Efiraimu makĩũria Gideoni atĩrĩ, “Nĩ kĩĩ gĩtũmĩte ũtwĩke ũguo? Wagire gũtwĩta ũgĩthiĩ kũhũũrana na Amidiani nĩkĩ?” Nao makĩmũtetia mũno.
എന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‌വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‌വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.
2 Nowe akĩmacookeria atĩrĩ, “Nĩatĩa niĩ njĩkĩte ngerekanĩtio na inyuĩ? Githĩ kũhaara thabibũ cia Efiraimu ti kwega gũkĩra magetha mothe ma thabibũ cia Abiezeri?
അതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?
3 Ngai nĩaneanire Orebu na Zeebu, atongoria a Amidiani moko-inĩ manyu. Nĩatĩa niĩ hotete gwĩka ngerekanĩtio na inyuĩ?” Maigua ũguo, marakara marĩa maamũrakarĩire namo magĩthira.
നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവൎക്കു അവനോടുള്ള കോപം ശമിച്ചു.
4 Gideoni na andũ ake magana matatũ, o na marĩ anogu, magĩtengʼeria thũ ciao magĩkinya Jorodani na makĩringa rũũĩ rũu.
അനന്തരം ഗിദെയോൻ യോൎദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.
5 Nake akĩĩra andũ a Sukothu atĩrĩ, “Heei ita rĩakwa kĩndũ gĩa kũrĩa; nĩ ũndũ nĩ anogu biũ, na no ndengʼeretie Zeba na Zalimuna, athamaki a Midiani.”
അവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.
6 No anene a Sukothu makĩmũũria atĩrĩ, “Rĩu-rĩ, ũkĩrĩ ũranyiita Zeba na Zalimuna magakorwo marĩ moko-inĩ maku? Tũkũhe thigari ciaku irio nĩkĩ?”
നിന്റെ സൈന്യത്തിന്നു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.
7 Nake Gideoni akĩmacookeria atĩrĩ, “Nĩ ũndũ wa ũguo mwoiga, rĩrĩa Jehova arĩneana Zeba na Zalimuna moko-inĩ makwa, ndĩĩtembũranga mĩĩrĩ yanyu na mĩigua ya werũ-inĩ na mahiũ ma nyeki-inĩ.”
അതിന്നു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.
8 Oima kũu akĩambata nginya Penieli, akĩmooria o ta ũguo oorĩtie andũ a Sukothu, nao magĩcookia o ta ũrĩa andũ a Sukothu maamũcookeirie.
അവിടെനിന്നു അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.
9 Nĩ ũndũ ũcio akĩĩra andũ a Penieli atĩrĩ, “Hĩndĩ ĩrĩa ngaahũndũka hootanĩte-rĩ, niĩ nĩngamomora mũthiringo ũyũ mũraihu na igũrũ.”
അവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.
10 Nao Zeba na Zalimuna maarĩ kũu Karikori marĩ na ita rĩa andũ ta 15,000, acio oiki no-o maatigaire kuuma kũrĩ mbũtũ ya andũ a irathĩro; andũ 100,000 rĩa mĩrongo ĩĩrĩ arĩa maarũaga na hiũ cia njora nĩ moragĩtwo.
എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കൎക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.
11 Gideoni akĩambata na njĩra ya andũ arĩa maikaraga hema-inĩ mwena wa irathĩro rĩa Noba na Jogibeha, akiumĩrĩra mbũtũ ĩyo hĩndĩ ĩrĩa ĩtegeragĩria kũrĩ na ũgwati.
ഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിൎഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.
12 Zeba na Zalimuna, athamaki acio eerĩ a Midiani, makĩũra, nowe akĩmatengʼeria, akĩmanyiita, na akĩhoota mbũtũ ĩyo yao yothe.
സേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടൎന്നു, സേബഹ് സൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.
13 Gideoni mũrũ wa Joashu akĩhũndũka oimĩte mbaara-inĩ, agereire Ihĩtũkĩro rĩa Heresi.
അനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങിവരുമ്പോൾ
14 Nake akĩnyiita mwanake wa Sukothu, na akĩmũhooya ũhoro, nake mwanake ũcio akĩmwandĩkĩra marĩĩtwa ma anene mĩrongo mũgwanja na mũgwanja a Sukothu, na nĩo athuuri a itũũra rĩu.
സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു.
15 Hĩndĩ ĩyo Gideoni agĩũka, akĩĩra andũ a Sukothu atĩrĩ, “Aya nĩo Zeba na Zalimuna, arĩa mwanyũrũrĩirie ũhoro wao, mũkiuga atĩrĩ, ‘Anga nĩũkĩnyiitĩte Zeba na Zalimuna magakorwo marĩ moko-inĩ maku? Tũkũhe andũ aya aku anogu irio nĩkĩ?’”
അവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.
16 Agĩkĩnyiita athuuri acio a itũũra, nake akĩherithia andũ acio a Sukothu na mĩigua ya werũ-inĩ, na mahiũ ma nyeki-inĩ.
അവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത്നിവാസികളെ ബുദ്ധിപഠിപ്പിച്ചു.
17 Ningĩ akĩmomora mũthiringo ũcio mũraihu na igũrũ wa Penieli, na akĩũraga andũ a itũũra rĩu.
അവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.
18 Hĩndĩ ĩyo akĩũria Zeba na Zalimuna atĩrĩ, “Andũ arĩa mworagĩire kũu Tabori-rĩ, maahaanaga atĩa?” Nao magĩcookia atĩrĩ, “Nĩ andũ tawe, o ũmwe wao aahaanaga ta mũrũ wa mũthamaki.”
പിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചോദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരന്നു തുല്യൻ ആയിരുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
19 Gideoni akĩmacookeria atĩrĩ, “Acio maarĩ ariũ a baba, o na ariũ a maitũ. O ta ũrĩa Jehova atũũraga muoyo-rĩ, korwo nĩmwahonokirie mĩoyo yao-rĩ, ndingĩamũũraga.”
അതിന്നു അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവയാണ്, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.
20 Akĩgarũrũkĩra Jetheri, mũriũ wake wa irigithathi, akĩmwĩra atĩrĩ, “Moorage!” Nowe Jetheri ndaigana gũcomora rũhiũ rwa njora, tondũ aarĩ o kamwana kanini, na nĩetigagĩra.
പിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു.
21 Zeba na Zalimuna makĩĩra Gideoni atĩrĩ, “Ũkĩra, ũtũũrage arĩ we. Tondũ o ta ũrĩa mũndũ atariĩ noguo hinya wake ũigana.” Nĩ ũndũ ũcio Gideoni agĩũkĩra, akĩmooraga, na akĩruta irengeeri iria ciagemetie ngingo cia ngamĩĩra ciao, agĩthiĩ nacio.
അപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.
22 Andũ a Isiraeli makĩĩra Gideoni atĩrĩ, “Tũthamakĩre, wee, na mũrũguo, na mũrũ wa mũrũguo o nake, nĩgũkorwo wee nĩũtũhonoketie, ũgatũruta moko-inĩ ma Midiani.”
അനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.
23 Nowe Gideoni akĩmeera atĩrĩ, “Niĩ ndikũmũthamakĩra, o na kana mũrũ wakwa. Jehova nĩwe ũkũmũthamakĩra.”
ഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
24 Ningĩ akĩmeera atĩrĩ, “Harĩ ũndũ ũngĩ ũmwe ngũmũhooya, naguo nĩ atĩ o ũmwe wanyu aahe gĩcũhĩ kĩmwe gĩa gũtũ kĩa iria aatahire.” (Ũcio warĩ mũtugo wa Aishumaeli, gwĩkĩra icũhĩ cia thahabu matũ.)
പിന്നെ ഗിദെയോൻ അവരോടു: ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവൎക്കു പൊൻകടുക്കൻ ഉണ്ടായിരുന്നു.
25 Nao magĩcookia atĩrĩ, “Nĩtũgũciheana tũkenete.” Nĩ ũndũ ũcio makĩara nguo thĩ, na o mũndũ agĩikia gĩcũhĩ ho kuuma kũrĩ indo iria aatahĩte.
ഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.
26 Naguo ũritũ wa icũhĩ icio cia thahabu aahooete wakinyire cekeri 1,700, mathaga marĩa mangĩ matatarĩtwo, na nĩmo mĩgathĩ, na nguo cia rangi wa ndathi iria ciehumbagwo nĩ athamaki a Amidiani, kana mĩnyororo ĩrĩa yarĩ ngingo cia ngamĩĩra ciao.
അവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27 Gideoni agĩthondeka thahabu ĩyo ĩgĩtuĩka ebodi, ĩrĩa aigire kũu Ofira, itũũra rĩake. Isiraeli othe makĩhũũra ũmaraya na ũndũ wa kũmĩhooya marĩ kũu, nayo ĩgĩtuĩka mũtego harĩ Gideoni na nyũmba yake.
ഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീൎന്നു.
28 Ũguo nĩguo andũ a Midiani maahootirwo nĩ andũ a Isiraeli, na matiacookire kwambararia mĩtwe rĩngĩ. Matukũ-inĩ marĩa Gideoni aatũũrire muoyo, bũrũri ũcio ũkĩgĩa na thayũ mĩaka mĩrongo ĩna.
എന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽമക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.
29 Jerubu-Baali mũrũ wa Joashu nĩacookire gwake mũciĩ gũtũũra kuo.
യോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാൎത്തു.
30 Na aarĩ na ariũ mĩrongo mũgwanja ake mwene, nĩ ũndũ nĩ aarĩ na atumia aingĩ.
ഗിദെയോന്നു വളരെ ഭാൎയ്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.
31 Nayo thuriya yake ĩrĩa yaikaraga Shekemu, nĩyamũciarĩire mwana wa kahĩĩ, ũrĩa aatuire Abimeleku.
ശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്ക് എന്നു അവൻ പേരിട്ടു.
32 Gideoni mũrũ wa Joashu aakuire arĩ mũkũrũ mũno, na agĩthikwo mbĩrĩra-inĩ ya ithe Joashu kũu Ofira ya Aabiezeri.
യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാൎദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയൎക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കം ചെയ്തു.
33 Gideoni akua-rĩ, andũ a Isiraeli o rĩngĩ nĩmahũũrire ũmaraya na Mabaali. Makĩrũgamia Baali-Berithu ĩtuĩke ngai yao,
ഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്നു ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.
34 na matiacookire kũririkana Jehova Ngai wao, ũrĩa wamahonoketie akamaruta moko-inĩ ma thũ ciao ciothe iria ciarĩ mĩena-inĩ yao yothe.
യിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓൎത്തില്ല.
35 O na ningĩ nĩmagire gũcookia ngaatho kũrĩ nyũmba ya Jerubu-Baali (nĩwe Gideoni) nĩ ũndũ wa maũndũ marĩa mothe mega aamekĩire.
ഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.

< Atiirĩrĩri 8 >