< Зәбур 139 >

1 Нәғмичиләрниң бешиға тапшурулуп оқулсун дәп, Давут язған күй: — И Пәрвәрдигар, Сән мени тәкшүрүп чиқтиң, Һәм мени билип йәттиң;
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
2 Өзүң олтарғинимни, турғинимниму билисән; Жирақта туруқлуқ көңлүмдикини билисән.
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
3 Басқан қәдәмлиримни, ятқанлиримни өткәмәңдин өткүздуң; Барлиқ йоллирим Саңа аяндур.
എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
4 Бәрһәқ, тилимға бир сөз келә-кәлмәстинла, и Пәрвәрдигар, Мана Сән буни әйни бойичә билмәй қалмайсән.
ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
5 Сән мени алди-кәйнимдин орап турисән, Қолуңни мениң үстүмгә қондурғансән.
അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
6 Бундақ билим маңа шунчилик тилсимат билиниду! Шундақ жүксәкки, мән уни билип йетәлмәйдикәнмән.
ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.
7 Роһуңдин нери болушқа нәләргиму баралайттим? Һозуруңдин өзүмни қачуруп нәләргә баралайттим?
അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
8 Асманларға чиқсам, мана Сән әшу йәрдә; Тәһтисарада орун салсамму, мана Сән шу йәрдә; (Sheol h7585)
ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്. (Sheol h7585)
9 Сәһәрниң қанатлирини елип учуп, Деңизниң әң чәт йәрлиридә турсам,
ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
10 Һәтта әшу җайда қолуң мени йетәкләйду, Оң қолуң мени йөләйду.
അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
11 Мән: «Қараңғулуқ мени япса, Әтрапимдики йоруқлуқ чоқум кечә болиду» — десәм,
“അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ,
12 Қараңғулуқму Сәндин йошуруналмайду, Кечиму Саңа күндүздәк айдиңдур, Қараңғулуқму [Саңа] йоруқтәктур.
ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും, കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.
13 Бәрһәк, Сән мениң ичлиримни ясиғансән; Анамниң қосиғида мени тоқуғансән;
അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
14 Мән Сени мәдһийиләймән, Чүнки мән сүрлүк вә карамәт ясалғанмән; Сениң қилғанлириң карамәт тилсиматтур; Буни җеним убдан билиду.
സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം.
15 Мән йошурун җайда ясалғинимда, Йәр тәглиридә әпчиллик билән тоқулуп шәкилләндүрүлгинимдә, Устиханлирим Сәндин йошурун әмәс еди.
ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
16 Әзалирим техи апиридә болмиған күнләрдә, Улар ясиливатқан күнләрдә, Көзүң техи шәкилләнмигән җисмимни көрүп йәткән еди; Уларниң һәммиси аллибурун дәптириңдә йезилған еди.
എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
17 Аһ Тәңрим, ойлириң маңа нәқәдәр қиммәтликтур! Уларниң жиғиндиси шунчә зордур!
ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്!
18 Уларни санай десәм, улар деңиздики қумлардинму көптур; Уйқидин көзүмни ачсам, мән йәнила Сән билән биллидурмән!
ഞാൻ അവയെ എണ്ണിനോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം! ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.
19 Аһ, Сән рәзилләрни өлтүрүвәтсәң едиң, и Худа! Қанхор кишиләр, мәндин жирақ болуш!
ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!
20 Чүнки улар Сениң тоғрилиқ һейлилик билән сөзләйду; Сениң шәһәрлириң улар тәрипидин аздурулди.
അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.
21 Саңа өчмән болғанларға, и Пәрвәрдигар, мәнму өчқу? Саңа қарши чиққанларға мәнму жиркинимәнғу?
യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?
22 Уларға чиш-тирниқимғичә өчтурмән; Уларни өз дүшмәнлирим дәп һесаплаймән.
എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.
23 Мени күзитип тәкшүргәйсән, и Тәңрим! Мениң қәлбимни билип йәткәйсән! Мени синап, ғәмлик ойлиримни билгәйсән;
ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.
24 Мәндә [Өзүңгә] азар бәргидәк йолниң бар-йоқлуғини көргәйсән; Вә мени мәңгүлүк йолуңда йетәклигәйсән!
ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.

< Зәбур 139 >