< Яритилиш 32 >
1 Яқуп өз йолиға кетип баратти; йолда Худаниң пәриштилири униңға учриди.
൧യാക്കോബ് തന്റെ വഴിക്കുപോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു.
2 Яқуп уларни көрүп: — Бу җай Худаниң баргаһи екән! — дәп, бу җайниң намини «Маһанаим» дәп қойди.
൨യാക്കോബ് അവരെ കണ്ടപ്പോൾ: “ഇതു ദൈവത്തിന്റെ സൈന്യം” എന്നു പറഞ്ഞു. ആ സ്ഥലത്തിനു അവൻ മഹനയീം എന്നു പേർ ഇട്ടു.
3 Андин Яқуп Сеир зиминидики «Едом яйлиғи»ға, акиси Әсавниң қешиға алдин хәвәрчиләрни әвәтип,
൩അനന്തരം യാക്കോബ് ഏദോം നാടായ സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കുമുമ്പായി സന്ദേശവാഹകരെ അയച്ചു.
4 уларға җекиләп: — Силәр ғоҗамға, йәни Әсавға: «Кәминилири Яқуп мундақ деди: — Мән Лабанниң қешида мусапир болуп, та мошу вақитқичә турдум.
൪അവരോടു കല്പിച്ചത് എന്തെന്നാൽ: “എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയുക: ‘നിന്റെ ദാസൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്ത് ഇന്നുവരെ അവിടെ താമസിച്ചു.
5 Әнди мәндә кала, ешәк вә қойлар, қул-дедәкләрму бар; мән өзлириниң нәзиридә илтипат тапармәнмекин дәп ғоҗамға хәвәр йәткүзүшни лайиқ көрдүм», дәңлар, — деди.
൫എനിക്ക് കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിക്കുവാൻ ഞാൻ ആളയക്കുന്നത്.
6 Хәвәрчиләр Яқупниң йениға йенип келип: — Биз акилири Әсавниң қешиға бардуқ; у төрт йүз кишини елип, силиниң алдилириға келиватиду, — деди.
൬ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങിവന്നു: “ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറ് ആളുകളുമായി നിന്നെ എതിരേൽക്കുവാൻ വരുന്നു” എന്നു പറഞ്ഞു.
7 Яқуп наһайити қорқуп, ғәм-ғуссигә чүшүп адәмлирини қой, кала вә төгилиригә қошуп, икки топқа айриди.
൭അപ്പോൾ യാക്കോബ് ഏറ്റവും വ്യാകുലപ്പെട്ടു അസ്വസ്ഥനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു,
8 У: — «Әгәр Әсав келип бир топимизға һуҗум қилса, йәнә бир топ қечип қутулуп қалар» — дәп ойлиди.
൮“ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റെ കൂട്ടത്തിന് ഓടിപ്പോകാമല്ലോ” എന്നു പറഞ്ഞു.
9 Андин Яқуп мундақ дуа қилди: — И атам Ибраһимниң Худаси вә атам Исһақниң Худаси! Маңа: «Өз зиминиң вә уруқ-туққанлириңниң қешиға йенип кәткин, саңа яхшилиқ қилимән» дәп вәдә қилған Пәрвәрдигар!
൯പിന്നെ യാക്കോബ് പ്രാർത്ഥിച്ചത്: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, ‘നിന്റെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോവുക; ഞാൻ നിനക്ക് നന്മ ചെയ്യും’ എന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ,
10 — Мән Сениң Өз қулуңға көрсәткән өзгәрмәс барлиқ меһриванлиғиң вә барлиқ вападарлиғиң алдида һеч немә әмәсмән; чүнки мән бу Иордан дәриясидин өткинимдә ялғуз бир һасам бар еди. Әнди мән икки топ адәм болуп қайтиватимән.
൧൦അടിയനോട് കാണിച്ചിരിക്കുന്ന സകലദയയ്ക്കും സകലവിശ്വസ്തതയ്ക്കും ഞാൻ ഒട്ടും യോഗ്യനല്ല; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
11 Өтүнүп қалай, мени акам Әсавниң қолидин қутқузғайсән; чүнки у келип мән билән хотун-балилиримни өлтүрүветәмдикин, дәп қорқимән.
൧൧എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ അമ്മമാരെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
12 Сән: «Мән җәзмән саңа зор яхшилиқ қилип, сениң нәслиңни деңиздики қумдәк һәдди-һесапсиз көп қилимән», дегән едиң, — деди.
൧൨അവിടുന്നോ: ‘ഞാൻ നിന്നോട് നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണുവാൻ കഴിയാത്ത കടൽകരയിലെ മണൽപോലെ ആക്കും’ എന്ന് അരുളിച്ചെയ്തുവല്ലോ”.
13 У шу кечиси шу йәрдә қонуп қалди; андин у қол илигидики маллардин елип, акиси Әсавға икки йүз өчкә, жигирмә текә, икки йүз сағлиқ, жигирмә қочқар, оттуз чиши төгини тайлақлири билән, қириқ инәк, он буқа, жигирмә мада ешәк, он һаңга ешәкни соғат қилип тәйярлап,
൧൩അന്ന് രാത്രി അവൻ അവിടെ പാർത്തു; തന്റെ കൈവശം ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട്
൧൪ഇരുനൂറ് പെൺകോലാടുകളെയും ഇരുപതു ആൺകോലാടുകളെയും ഇരുനൂറ് പെൺചെമ്മരിയാടുകളെയും ഇരുപതു ആൺചെമ്മരിയാടുകളെയും
൧൫കറവയുള്ള മുപ്പത് ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും നാല്പതു പശുക്കളെയും പത്തു കാളകളെയും ഇരുപതു പെൺകഴുതകളെയും പത്തു കഴുതക്കുട്ടികളെയും വേർതിരിച്ചു.
16 Буларни айрим-айрим топ қилип хизмәткарлириниң қолиға тапшуруп, уларға җекиләп: — Силәр мәндин бурун меңип, һәр топниң арисида арилиқ қоюп һайдап меңиңлар, — деди.
൧൬തന്റെ ദാസന്മാരുടെ കൈവശം ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോട്: “നിങ്ങൾ എനിക്ക് മുമ്പായി കടന്നുപോയി അതത് കൂട്ടത്തിനു മദ്ധ്യേ കുറച്ച് അകലം പാലിക്കുവിൻ” എന്നു പറഞ്ഞു.
17 У әң алдидики топ билән маңған кишикә әмир қилип: — Акам Әсав саңа учриғанда, әгәр у сәндин: «Кимниң адимисән? Қәйәргә барисән? Алдиңдики җаниварлар кимниң?» — дәп сориса,
൧൭ഒന്നാമത് പോകുന്നവനോട് അവൻ: “എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: ‘നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക’ എന്നിങ്ങനെ നിന്നോട് ചോദിച്ചാൽ:
18 Ундақта сән җавап берип: «Булар кәминилири Яқупниң болуп, ғоҗам Әсавға әвәткән соғаттур. Мана, у өзиму кәйнимиздин келиватиду» — дегин, деди.
൧൮‘നിന്റെ ദാസൻ യാക്കോബിന്റെ വക ആകുന്നു; ഇത് യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു’ എന്നു നീ പറയണം” എന്നു കല്പിച്ചു.
19 Шу тәриқидә у иккинчи, үчинчи вә улардин кейинки падиларни һайдап маңғучи кишиләргиму охшаш әмир қилип: — Әсав сизләргә учриғанда, силәрму униңға шундақ дәңлар, андин: — Мана, кәминилири Яқуп өзиму арқимиздин келиватиду, — дәңлар, деди; чүнки у: — Мән алдимда барған соғат билән уни мени кәчүрүм қилдуруп, андин йүзини көрсәм, мени қобул қилармекин, — дәп ойлиған еди.
൧൯രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: “നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോട് പറയുവിൻ;
൨൦‘അതാ, നിന്റെ ദാസൻ യാക്കോബ് പിന്നാലെ വരുന്നു’ എന്നും പറയുവിൻ” എന്ന് അവൻ കല്പിച്ചു. “എനിക്ക് മുമ്പായിപോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തനാക്കിയിട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവൻ എന്നെ സ്വീകരിച്ചേക്കും” എന്നു പറഞ്ഞു.
21 Шундақ қилип соғат алдин әвәтилди; у шу кечиси баргаһда қонуп қалди.
൨൧അങ്ങനെ സമ്മാനം അവന്റെ മുമ്പിലായി നടന്നുപോയി; അവനോ അന്ന് രാത്രി കൂട്ടത്തോടുകൂടെ പാർത്തു.
22 У шу кечидә қопуп, икки аяли вә икки дедиги вә он бир оғлини елип, Яббок кечигидин өтүп кәтти.
൨൨ആ രാത്രിയിൽ അവൻ എഴുന്നേറ്റു, തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യാബ്ബോക്ക്കടവു കടന്നു.
23 У уларни еқиндин өткүзди, шундақла һәммә тәәллуғиниму у қарши тәрәпкә өткүзди.
൨൩അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ള സർവ്വവും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു;
24 Яқуп болса бу қатта ялғуз қалди; бир зат келип шу йәрдә униң билән таң атқичә челишти.
൨൪അപ്പോൾ ഒരു പുരുഷൻ പുലരുന്നതുവരെ അവനോട് ദ്വന്ദയുദ്ധം നടത്തി.
25 Лекин бу зат уни йеңәлмәйдиғанлиғини көрүп, униң янпишиниң йириқиға қолини тәккүзүп қойди; шуниң билән улар челишиватқанда Яқупниң янпиши қазандин чиқип кәтти.
൨൫അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ ഇടുപ്പുസന്ധിയിൽ തൊട്ടു; ആകയാൽ അവനോട് മല്ലുപിടിക്കുകയിൽ യാക്കോബിന്റെ ഇടുപ്പുസന്ധി ഉളുക്കിപ്പോയി.
26 У зат: — Мени қоюп бәргин, чүнки таң атай дәп қалди, деди. — Сән мени бәрикәтлимигичә, сени қоюп бәрмәймән, деди Яқуп.
൨൬“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്ന് ആ പുരുഷൻ പറഞ്ഞതിന്: “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്ന് യാക്കോബ് പറഞ്ഞു.
27 У униңдин: — Етиң немә? дәп сориди. У: етим Яқуп, — деди.
൨൭“നിന്റെ പേർ എന്ത്” എന്ന് അവൻ അവനോട് ചോദിച്ചതിന്: “യാക്കോബ്” എന്ന് അവൻ പറഞ്ഞു.
28 У униңға: — Сениң етиң буниңдин кейин Яқуп болмай, бәлки Исраил болиду; чүнки сән Худа биләнму, инсан биләнму елишип ғалип кәлдиң, — деди.
൨൮“നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര് ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും” എന്ന് അവൻ പറഞ്ഞു.
29 Андин Яқуп униңдин: — Намиңни маңа дәп бәргин, девиди, у: — Немишкә мениң намимни сорайсән? — деди вә шу йәрдә униңға бәхит-бәрикәт ата қилди.
൨൯യാക്കോബ് അവനോട്: “നിന്റെ പേര് എനിക്ക് പറഞ്ഞുതരേണം” എന്ന് അപേക്ഷിച്ചു: “നീ എന്റെ പേർ ചോദിക്കുന്നത് എന്ത്” എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവൻ യാക്കോബിനെ അനുഗ്രഹിച്ചു.
30 Шуниң билән Яқуп: — Худани йүзму-йүз көрүп, җеним қутулуп қалди, дәп у җайниң намини «Пәниәл» дәп атиди.
൩൦“ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്ക് ജീവഹാനി വന്നില്ല” എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
31 У Пәниәлдин өтүп маңғанда, күн униң үстибешини йорутти; амма у янпиши түпәйлидин ақсап маңатти.
൩൧അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ ഇടുപ്പിന്റെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു.
32 Бу сәвәптин Исраиллар бүгүнгичә йотиниң үгисидики пәйни йемәйду; чүнки шу Зат Яқупниң янпишиниң йириқиға, йәни униң пейигә қолини тәккүзүп қойған еди.
൩൨അവൻ യാക്കോബിന്റെ ഇടുപ്പുസന്ധിയിലെ ഞരമ്പിൽ തൊട്ടതുകൊണ്ടു യിസ്രായേൽ മക്കൾ ഇന്നുവരെയും ഇടുപ്പുസന്ധിയിലെ ഞരമ്പു തിന്നാറില്ല.