< Самуил 2 11 >
1 Шундақ болдики, йеңи жилниң бешида, падишалар җәңгә атланған вақитта Давут Йоабни адәмлири билән һәмдә һәммә Исраилни җәңгә маңдурди; улар Аммонийларниң зиминини вәйран қилип, Раббаһ шәһирини муһасиригә алди. Лекин Давут Йерусалимда қалди.
൧ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടി തന്റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
2 Бир күни кәчтә Давут кариваттин қопуп, падиша ордисиниң өгизисидә айлинип жүрәтти; өгүздин у мунчида жуюниватқан бир аялни көрди. Бу аял бәк чирайлиқ еди.
൨ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നത് മാളികമേൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
3 Давут адәм әвәтип, аялниң хәвирини сориди; бириси униңға: — Бу Елиамниң қизи, Һиттий Урияниң аяли Бат-Шеба әмәсму? — деди.
൩ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4 Давут киши әвәтип, уни қешиға әкәлтүрди (у вақитта у адәттин паклиниватқан еди). У униң қешиға кәлгәндә, Давут униң билән биллә болди; андин у өз өйигә йенип кәтти.
൪ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നതുകൊണ്ട് അവൻ അവളോടുകൂടി ശയിച്ചു; അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
5 Шуниң билән у аял һамилдар болди, һәм Давутқа: Мениң боюмда қапту, дәп хәвәр әвәтти.
൫ആ സ്ത്രീ ഗർഭംധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്ന വാർത്ത ദാവീദിനെ അവൾ അറിയിച്ചു.
6 Шуниң билән Давут Йоабқа хәвәр йәткүзүп: Һиттий Урияни мениң қешимға әвәтиңлар, деди. Йоаб Урияни Давутниң қешиға маңдурди.
൬അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവിനെ തന്റെ അടുക്കൽ അയയ്ക്കുവാൻ യോവാബിന് കല്പന അയച്ചു.
7 Урия Давутниң қешиға кәлгәндә, у Йоабниң һалини, хәлиқниң һалини вә җәң әһвалини сориди.
൭ഊരീയാവ് തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോട് യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വിവരവും ചോദിച്ചു.
8 Андин Давут Урияға: Өз өйүңгә берип путлириңни жуйғин, деди. Урия падишаниң ордисидин чиққанда, падиша кәйнидин униңға бир соға әвәтти.
൮പിന്നെ ദാവീദ് ഊരിയാവിനോട്: “നീ വീട്ടിൽചെന്ന് കാലുകൾ കഴുകുക” എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്ന് പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9 Лекин Урия өз өйигә бармай, падишаниң ордисиниң дәрвазисида, ғоҗисиниң башқа қул-хизмәткарлириниң арисида ятти.
൯എന്നാൽ ഊരീയാവ് തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലദാസന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
10 Улар Давутқа: Урия өз өйигә бармиди, дәп хәвәр бәрди. Давут Уриядин: Сән жирақ сәпәрдин кәлдиң әмәсму? Немишкә өз өйүңгә кәтмидиң? — дәп сориди.
൧൦ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ യാത്രയിൽനിന്ന് വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?” എന്നു ചോദിച്ചു.
11 Урия Давутқа: Мана, әһдә сандуғи, Исраиллар вә Йәһудалар болса кәпиләрдә туруп, ғоҗам Йоаб билән ғоҗамниң хизмәткарлири очуқ далада чедир тикип йетиватса, мән йәп-ичип, аялим билән йетишқа өйүмгә барайму? Сениң җениң билән вә һаятиң билән қәсәм қилимәнки, мән ундақ ишни қилмаймән — деди.
൧൧ഊരീയാവ് ദാവീദിനോട്: “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ദാസരും മൈതാനത്ത് പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കുമ്പോൾ ഞാൻ ഭക്ഷിക്കുവാനും കുടിക്കുവാനും എന്റെ ഭാര്യയോടുകൂടി ശയിക്കുവാനും എന്റെ വീട്ടിൽ പോകുമോ? അങ്ങാണ, അങ്ങയുടെ ജീവനാണ, ഇത് ഞാൻ ചെയ്യുകയില്ല” എന്നു പറഞ്ഞു.
12 Давут Урияға: Бүгүн бу йәрдә қалғин, әтә сени кәткүзветимән, — деди. Урия у күни вә әтиси Йерусалимда қалди.
൧൨അപ്പോൾ ദാവീദ് ഊരീയാവിനോട്: “നീ ഇന്നും ഇവിടെ താമസിക്കുക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും” എന്നു പറഞ്ഞു. അങ്ങനെ ഊരിയാവ് അന്നും പിറ്റേന്നും യെരൂശലേമിൽ താമസിച്ചു.
13 Давут уни чақирип һәмдәстихан қилип, йәп-ичкүзүп мәс қилди. Лекин шу кечиси Урия өз өйигә бармай, чиқип ғоҗисиниң қул-хизмәткарлириниң арисида өз каривитида ухлиди.
൧൩ദാവീദ് അവനെ വിളിച്ചപ്പോൾ അവൻ അവന്റെ മുമ്പാകെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്ന് തന്റെ യജമാനന്റെ ദാസന്മാരോടുകൂടി അവൻ തന്റെ കിടക്കയിൽ കിടന്നു.
14 Әтиси Давут Йоабқа хәт йезип, Урияниң алғач кетишигә бәрди.
൧൪രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
15 Хәттә у: Урияни соқуш әң кәскин болидиған алдинқи сәптә турғузғин, андин униң өлтүрүлүши үчүн униңдин чекинип туруңлар, дәп язған еди.
൧൫എഴുത്തിൽ: “യുദ്ധം കഠിനമായിരിക്കുന്നേടത്ത് ഊരീയാവിനെ മുൻനിരയിൽ നിർത്തി അവൻ വെട്ടുകൊണ്ട് മരിക്കത്തക്കവണ്ണം അവനെ വിട്ട് പിന്മാറുവിൻ” എന്ന് അവൻ എഴുതിയിരുന്നു.
16 Шуниң билән Йоаб шәһәрни күзитип, Урияни палванлар [кәскин соқушқан] йәргә маңдурди.
൧൬അങ്ങനെ തന്നെ യോവാബ് പട്ടണത്തെ ഉപരോധിക്കുന്നതിനിടയിൽ വീരന്മാർ നില്‍ക്കുന്നതായി അവന് മനസിലായ സ്ഥലത്ത് അവൻ ഊരീയാവിനെ നിയോഗിച്ചു.
17 Шәһәрдики адәмләр чиқип, Йоаб билән соқушқанда хәлиқтин, йәни Давутниң адәмлиридин бир нәччиси жиқилди; Урияму өлди.
൧൭പട്ടണക്കാർ പുറപ്പെട്ട് യോവാബിനോട് പോരാടിയപ്പോൾ ദാവീദിന്റെ ഭടന്മാരായ പടജ്ജനത്തിൽ ചിലർ കൊല്ലപ്പെട്ടു; ഹിത്യനായ ഊരീയാവും മരിച്ചു.
18 Йоаб адәм әвәтип җәңниң һәммә вақиәлиридин Давутқа хәвәр бәрди.
൧൮പിന്നെ യോവാബ് ആ യുദ്ധവാർത്ത എല്ലാം ദാവീദിനോട് അറിയിക്കുവാൻ സന്ദേശവാഹകരെ അയച്ചു.
19 У хәвәрчигә мундақ тапилиди: Падишаға җәңниң һәммә вақиәлирини дәп болғиниңда,
൧൯അവൻ സന്ദേശവാഹകനോട് ഇങ്ങനെ കല്പിച്ചു: “നീ യുദ്ധവാർത്ത എല്ലാം രാജാവിനോട് പറഞ്ഞു തീരുമ്പോൾ രാജാവിന് കോപം ജ്വലിച്ചു ഇപ്രകാരം പറയും:
20 әгәр падиша ғәзәплинип сениңдин: Соқушқанда немишкә шәһәр сепилиға шундақ йеқин бардиңлар? Уларниң сепилидин я атидиғанлиғини билмәмтиңлар?
൨൦‘നിങ്ങൾ പട്ടണത്തോട് ഇത്ര അടുത്തുചെന്ന് യുദ്ധം ചെയ്തത് എന്ത്? മതിലിന്മേൽനിന്ന് അവർ എയ്യുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടയോ?
21 Йәруббәшәтниң оғли Абимәләкни ким өлтүргинини билмәмсән? Бир хотун сепилдин униңға бир парчә ярғунчақ тешини етип, у Тәбәз шәһиридә өлмидиму? Немишкә сепилға ундақ йеқин бардиңлар? — Десә, сән: Силиниң қуллири Һиттий Урияму өлди, дәп ейтқин — деди.
൨൧യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരിക്കല്ലിന്റെ പിള്ളക്കല്ല് അവന്റെമേൽ ഇട്ടതുകൊണ്ടല്ലയോ അവൻ തേബെസിൽവച്ച് മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത്?’ എന്നിങ്ങനെ നിന്നോട് പറഞ്ഞാൽ: ‘നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്ന് പറയുക’”.
22 Хәвәрчи берип Йоаб униңға тапшуруп әвәткән хәвәрниң һәммисини Давутқа дәп бәрди.
൨൨സന്ദേശവാഹകൻ ചെന്ന് യോവാബ് പറഞ്ഞയച്ച വാർത്തകളെല്ലാം ദാവീദിനെ അറിയിച്ചു.
23 Хәвәрчи Давутқа: Дүшмәнләр биздин күчлүк келип, далада бизгә һуҗум қилди; лекин биз уларға зәрбә берип чекиндүрүп, шәһәрниң дәрвазисиғичә қоғлидуқ.
൨൩സന്ദേശവാഹകൻ ദാവീദിനോട് പറഞ്ഞത്: “ആ കൂട്ടർ പ്രാബല്യം പ്രാപിച്ച് മൈതാനത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കൽവരെ അവരെ തിരിച്ചോടിച്ചു.
24 Андин я атқучилар сепилдин қул-хизмәткарлириңға я етип, падишаниң қул-хизмәткарлиридин бир нәччини өлтүрди. Қуллири Урияму өлди — деди.
൨൪അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ ഭടന്മാരെ എയ്തു, രാജാവിന്റെ ഭടന്മാരിൽ ചിലർ കൊല്ലപ്പെട്ടു, അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു”.
25 Давут хәвәрчигә: Йоабқа мундақ дегин: — Бу иш нәзириңдә еғир болмисун, қилич я уни я буни йәйду; шәһәргә болған һуҗумиңларни қаттиқ қилип, уни ғулитиңлар, дәп ейтип уни җүръәтләндүргин — деди.
൨൫അതിന് ദാവീദ് സന്ദേശവാഹകനോട്: “‘ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളയുക’ എന്നു നീ യോവാബിനോട് പറഞ്ഞു അവനെ ധൈര്യപ്പെടുത്തണം” എന്നു കല്പിച്ചു.
26 Урияниң аяли ери Урияниң өлгинини аңлап, ери үчүн матәм тутти.
൨൬ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ച് വിലപിച്ചു.
27 Матәм күнлири өткәндә Давут адәм әвәтип уни ордисиға кәлтүрди. Шуниң билән у Давутниң аяли болуп, униңға бир оғул туғди. Лекин Давутниң қилған иши Пәрвәрдигарниң нәзиридә рәзил еди.
൨൭വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ തന്റെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തത് യഹോവയ്ക്ക് അനിഷ്ടമായിരുന്നു.