< Самуил 2 1 >

1 Саул өлгәндин кейин, Давут Амаләкләрни қирғин қилип йенип кәлгәндә, у Зиклагда икки күн турди.
ശൗലിന്റെ മരണശേഷം അമാലേക്യരെ തോൽപ്പിച്ചു മടങ്ങിയെത്തിയ ദാവീദ് തുടർന്നുള്ള രണ്ടു ദിവസങ്ങൾ സിക്ലാഗിൽ താമസിച്ചു.
2 Үчинчи күни шундақ болдики, мана Саулниң ләшкәргаһидин кийими житиқ вә бешиға топа-чаң чачқан бир адәм кәлди. У Давутниң қешиға кәлгәндә, йәргә жиқилип баш урди.
മൂന്നാംദിവസം ശൗൽ യുദ്ധംചെയ്തുകൊണ്ടിരുന്ന പാളയത്തിൽനിന്ന് ഒരു മനുഷ്യൻ ദുഃഖസൂചകമായി വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടിയെത്തി. ദാവീദിന്റെ മുമ്പിലെത്തി അയാൾ അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
3 Давут униңдин: Нәдин кәлдиң? дәп сориди. У җавап берип: Исраилниң ләшкәргаһидин қечип кәлдим — деди.
“നീ എവിടെനിന്നു വരുന്നു,” എന്നു ദാവീദ് ചോദിച്ചു. “ഞാൻ ഇസ്രായേല്യരുടെ പാളയത്തിൽനിന്നു രക്ഷപ്പെട്ടു വരികയാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു.
4 Давут униңдин: Иш қандақ болди? Маңа дәп бәргин, деди. У: Хәлиқ җәңдин қачти, хәлиқтин бәк җиқ киши соқушта өлди. Саул билән оғли Йонатанму өлди, — деди.
“എന്താണു സംഭവിച്ചത്? എന്നോടു പറയുക,” എന്നു ദാവീദ് കൽപ്പിച്ചു. ആ മനുഷ്യൻ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അവരിൽ അനേകർ മരിച്ചുവീണു; ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി!”
5 Давут хәвәр елип кәлгән жигиттин: Саул билән оғли Йонатанниң өлгинини қандақ билдиң? — дәп сориди.
ദാവീദ് ആ ചെറുപ്പക്കാരനോട്: “ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി എന്നവിവരം നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു.
6 Униңға хәвәр бәргән жигит: Мән тәсадипий Гилбоа теғиға чиққан едим, мана Саул нәйзигә йөлинип турупту; җәң һарвулири вә атлиқлар униңға һуҗум қилип уни қоғлавататти.
അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു.
7 У кәйнигә қарап мени көрүп чақирди. Мән «Мана мән», дедим.
അദ്ദേഹം പിന്നിലേക്കു തിരിഞ്ഞുനോക്കി, എന്നെ കണ്ടു; എന്നെ വിളിച്ചു. ‘അടിയൻ ഇതാ,’ എന്നു ഞാൻ ഉത്തരം പറഞ്ഞു.
8 У: Өзүң ким болисән, дәп мәндин соривиди, мән Амаләкләрдинмән, дедим.
“‘നീ ആര്?’ അദ്ദേഹം എന്നോടു ചോദിച്ചു.” “‘ഒരു അമാലേക്യൻ,’ എന്നു ഞാൻ മറുപടി പറഞ്ഞു.
9 У йәнә маңа: Үстүмдә туруп мени өлтүрүвәткин; гәрчә җеним мәндә болсиму, мән бәк азаплинип кетиватимән — деди.
“അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘എന്നോടടുത്തുവന്നു നിൽക്കുക; എന്നെ കൊല്ലുക! ഞാൻ മരണത്തിന്റെ അതിവേദനയിൽ ആണ്; എന്നിട്ടും ജീവൻ അറ്റുപോകുന്നില്ല.’
10 Шуңа мән униң үстидә туруп, уни өлтүрдүм, чүнки, у шу һалда жиқилсила, тирик қалмайдиғанлиғини биләттим. Андин бешидики таҗни вә билигидики биләйүзүкни елип мошу йәргә ғоҗамға елип кәлдим, — деди.
“അതുകേട്ടു ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ കൊന്നു. തന്റെ വീഴ്ചയ്ക്കുശേഷം അദ്ദേഹം പിന്നെ ജീവിക്കുകയില്ല എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം തലയിൽ അണിഞ്ഞിരുന്ന കിരീടവും കൈയിൽ അണിഞ്ഞിരുന്ന വളയും ഞാനെടുത്ത് എന്റെ യജമാനനായ അങ്ങേക്കുവേണ്ടി ഇതാ കൊണ്ടുവന്നിരിക്കുന്നു.”
11 Шуан Давут өз кийимлирини житип, тилма-тилма қиливәтти; униң билән болған барлиқ адәмләрму һәм шундақ қилди.
അപ്പോൾ ദാവീദും കൂടെയുണ്ടായിരുന്ന സകലരും തങ്ങളുടെ വസ്ത്രം പറിച്ചുകീറി.
12 Улар Саул билән оғли Йонатан үчүн, Пәрвәрдигарниң хәлқи үчүн, шундақла Исраилниң җәмәти үчүн матәм тутуп аһ-зар көтирип кәчкичә роза тутти; чүнки улар қилич астида жиқилип қаза қилған еди.
അവർ ശൗലിനെയും അദ്ദേഹത്തിന്റെ മകൻ യോനാഥാനെയും യഹോവയുടെ സൈന്യത്തെയും ഇസ്രായേൽ രാഷ്ട്രത്തെയുംകുറിച്ച്—അവർ വാളാൽ വീണുപോയതുകൊണ്ട്—കരഞ്ഞു വിലപിച്ചു സന്ധ്യവരെ ഉപവസിച്ചു.
13 Давут униң өзигә хәвәр бәргән жигиттин: Қәйәрдин сән? — дәп сориди. У: Мән бир Амаләк мусапирниң оғлимән — деди.
വസ്തുത വന്നറിയിച്ച ആ ചെറുപ്പക്കാരനോട്, “നീ എവിടത്തുകാരൻ?” എന്നു ദാവീദ് ചോദിച്ചു. “ഒരു അന്യദേശക്കാരന്റെ മകൻ; അമാലേക്യൻ,” എന്ന് അയാൾ മറുപടി പറഞ്ഞു.
14 Давут униңға: Сән қандақму Пәрвәрдигарниң мәсиһ қилғинини һалак қилишқа қолуңни созуштин қорқмидиң? — деди.
ദാവീദ് അയാളോടു ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ നശിപ്പിക്കുന്നതിനുവേണ്ടി സ്വന്തം കരമുയർത്താൻ നീ ഭയപ്പെടാതിരുന്നതെന്തുകൊണ്ട്?”
15 Андин Давут өз ғуламлиридин бирини чақирип униңға: Буяққа кәл, униңға етилип берип, уни өлтүргин — дәп буйруди. Шуниң билән у уни урувиди, [Амаләк] өлди.
അതിനുശേഷം ദാവീദ് തന്റെ ഭൃത്യന്മാരിൽ ഒരുവനെ വിളിച്ച്, “ചെന്ന് അവനെ വെട്ടിക്കളയുക!” എന്ന് ആജ്ഞാപിച്ചു. അയാൾ ചെന്ന് ആ അമാലേക്യനെ വെട്ടിവീഴ്ത്തി; അയാൾ മരിച്ചു.
16 Давут униңға: Қан қәрзиң бешиңға чүшсун! Чүнки өз ағзиң Пәрвәрдигарниң мәсиһ қилғинини өлтүргиниңгә гувалиқ берип әйиплиди, — деди.
ദാവീദ് അവനോട്, “‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു.
17 Шуниң билән Давут Саул билән оғли Йонатан үчүн матәм тутуп мундақ бир нәзмә оқуди
ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു.
18 (у «Оқя» дәп аталған бу нәзмини пүткүл Йәһуда хәлқигә үгитиңлар, дәп буйруди. Дәрвәқә у «Яшар» дегән китапта пүтүлгән еди): —
വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു:
19 — И Исраил, сениң гөзәл әзизиң жуқури җайлириңда қирғин болуп ятиду! Палванлар шундақ дәһшәтлик жиқилдиғу!?
“ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി; വീരന്മാർ വീണുപോയതെങ്ങനെ!
20 Гат шәһиридә бу хәвәрни бәрмәңлар, Ашкелонниң кочилирида уни елан қилмаңлар, Филистийиниң қизлири шатланмисун, Хәтнисизләрниң қизлири тәнтәнә қилмисун!
“ഗത്തിൽ അതു പ്രസ്താവിക്കരുത്, അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്; ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ; പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ.
21 И Гилбоа тағлири, үстүңларға нә шәбнәм болмисун, нә ямғур чүшмисун, Нә силәрдә көтирилмә һәдийәләр үчүн һосул беридиған етизлар йәнә көрүнмисун! Чүнки у йәрдә палванларниң қалқини булғанди; Саулниң қалқини яғ билән сүрүлмәйдиған болди.
“ഗിൽബോവ ഗിരിനിരകളേ, നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ, തട്ടുതട്ടായ വയലുകളും നിങ്ങളിൽ ഇല്ലാതെപോകട്ടെ. കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്, ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല.
22 Қирилидиғанларниң қенини төкмәй, Палванларниң тенидики йеғини чапмай, Йонатанниң оқяси һеч қачан [җәңдин] янған әмәс, Саулниң қиличи һеч қачан қиниға қайтқан әмәс.
“നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല.
23 Саул билән Йонатан һаят вақтида сөйүмлүк һәм йеқимлиқ еди, Улар өлүмидиму бир-биридин айрилмиди; Улар бүркүтләрдин чаққан, ширлардин күчлүк еди.
ശൗലും യോനാഥാനും; അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു. മരണത്തിലും അവർ വേർപിരിഞ്ഞില്ല! അവർ കഴുകന്മാരിലും വേഗമേറിയവർ, സിംഹങ്ങളിലും ബലശാലികൾതന്നെ!
24 И Исраил қизлири, Саул үчүн жиғлаңлар, У силәрни безәп қизғуч кийимләрни кийдүрүп, Кийимлириңларни алтун зибу-зиннәт билән зиннәтлигән еди.
“ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ! അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു.
25 Палванлар кәскин җәңдә шундақ дәһшәтлик жиқилдиғу!? Йонатан жуқури җайлириңда қирғин болуп ятиду!
“വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ.
26 Сән үчүн һәсрәттә қалдим, и иним Йонатан! Маңа шунчә сөйүмлүк едиң! Маңа болған муһәббитиң қалтис еди, Һәтта қиз-аялларниң муһәббитидин артуқ еди.
യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കേറ്റവും പ്രിയനായിരുന്നു! നിനക്ക് എന്നോടുള്ള സ്നേഹം വിസ്മയകരമായിരുന്നു, അത് ഒരു സ്ത്രീയുടെ സ്നേഹത്തെക്കാളും അതിശയകരം!
27 Палванлар шундақ дәһшәтлик жиқилдиғу! Җәң қураллири шундақ дәһшәтлик вәйран қилиндиғу!»
“വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!”

< Самуил 2 1 >