< Hiob 29 >

1 Hiob toaa so sɛ,
ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
2 “Mafe abosome a atwam no, nna a Onyankopɔn hwɛɛ me soɔ no,
“അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
3 ɛberɛ a ne kanea hyerɛn mʼatifi na mede ne kanea menantee esum mu no!
അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
4 Ao, ɛnna a mesii soɔ no, ɛberɛ a Onyankopɔn adamfofa a emu yɛ den hyiraa me fie,
എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
5 ɛberɛ a na Otumfoɔ da so ka me ho na me mma atwa me ho ahyia,
സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
6 ɛberɛ a na nufosuo mu sradeɛ afɔ mʼakwan na abotan hwiee ngo sɛ nsuo maa me.
അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
7 “Ɛberɛ a na mekɔ kuropɔn ɛpono ano mekɔtena mʼadwa so wɔ ɔmanfoɔ adwaberem,
“അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
8 mmeranteɛ hunu me a, wɔgyina nkyɛn na mpanimfoɔ sɔre gyina hɔ;
യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
9 atitire gyae kasa na wɔde wɔn nsa kata wɔn ano;
പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
10 mmapɔmma tɛm dinn, na wɔn tɛkrɛma ka wɔn dodom.
പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
11 Wɔn a wɔte me nka nyinaa ka me ho asɛmpa, na wɔn a wɔhunu me nyinaa kamfo me,
എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
12 ɛfiri sɛ, meboaa ahiafoɔ a wɔsu pɛɛ mmoa, ne nwisiaa a wɔnni aboafoɔ.
കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
13 Onipa a na ɔrewuo no hyiraa me; na memaa akunafoɔ ani gyee wɔn akoma mu.
നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
14 Mede tenenee firaa sɛ mʼaduradeɛ; atɛntenenee yɛɛ me nkatasoɔ ne mʼabotire.
ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
15 Meyɛɛ aniwa maa anifirafoɔ, ne ɛnan maa abubuafoɔ.
ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു.
16 Meyɛɛ ahiafoɔ agya; na mekaa ahɔhoɔ asɛm maa wɔn.
ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
17 Mebubuu amumuyɛfoɔ se na mehwim wɔn a wɔdi wɔn nya no firii wɔn anom.
ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
18 “Medwenee sɛ, ‘Mɛwu wɔ mʼankasa me fie mu, na me nna adɔɔso sɛ anwea.
“അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
19 Me nhini bɛduru nsuo ano, na obosuo agugu me mman so anadwo mu nyinaa.
എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
20 Mʼanimuonyam bɛkɔ so ayɛ frɔmm wɔ me so, na mʼahoɔden ayɛ foforɔ.’
എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
21 “Nnipa hwehwɛɛ sɛ wɔtie me, wɔyɛɛ dinn, twɛnee mʼafotuo.
“ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
22 Sɛ mekasa wie a wɔnnkasa bio, ɛfiri sɛ me nsɛm tɔɔ wɔn asom yie.
ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
23 Wɔtwɛnee me sɛdeɛ wɔtwɛne osutɔ, na wɔmenee me nsɛm sɛ osutɔ berɛ nsuo.
മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
24 Wɔn abasa mu buiɛ no, mesere kyerɛɛ wɔn; mʼanimteɛ som bo ma wɔn.
അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
25 Mebɔɔ ɛkwan maa wɔn na metenaa ase sɛ wɔn ɔhene; metenaa ase sɛ ɔhene a ɔwɔ nʼakodɔm mu; meyɛɛ sɛ obi a ɔkyekyere agyaadwotwafoɔ werɛ.
ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.

< Hiob 29 >