< Nnwom 106 >

1 Monkamfo Awurade! Monna Awurade ase na oye; na nʼadɔe wɔ hɔ daa.
യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
2 Hena na obetumi aka nneɛma akɛse a Awurade ayɛ? Anaasɛ obetumi aka ne nkamfo awie?
യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും?
3 Nhyira nka wɔn a wɔkɔ so bu atɛntrenee, na daa wɔyɛ nea eye.
ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.
4 Awurade, sɛ wuhu wo nkurɔfo mmɔbɔ a kae me, sɛ wugye wɔn nkwa a, boa me,
യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ,
5 na manya wɔn a wapaw wɔn no yiyedi mu kyɛfa, na manya wo manfo anigye no mu kyɛfa, na me ne wʼagyapade no abɔ mu de nkamfo ama wo.
അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.
6 Yɛayɛ bɔne sɛnea yɛn nenanom yɛe no; yɛayɛ mfomso na yɛadi atirimɔdensɛm.
ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!
7 Bere a yɛn nenanom wɔ Misraim no, wɔannwene wo nsɛnkyerɛnne ho; wɔankae wʼadɔe bebrebe no, na wɔtew atua wɔ Po Kɔkɔɔ no ho.
ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.
8 Nanso ne din nti ogyee wɔn nkwa, sɛnea ɔbɛda ne tumi kɛse no adi.
എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.
9 Ɔteɛɛ Po Kɔkɔɔ no ma ɛyowee; ɔde wɔn faa bun mu te sɛ sare so.
അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി.
10 Ogyee wɔn fii ɔtamfo no nsam; nea ɔtan wɔn no nsam na oyii wɔn fii.
അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു.
11 Nsu kataa wɔn atamfo so; na ɔbaako mpo annya nkwa.
ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല.
12 Afei wogyee ne bɔhyɛ no dii na wɔtoo nʼayeyi nnwom.
അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.
13 Nanso ntɛm so, wɔn werɛ fii nea wayɛ na wɔantwɛn nʼagyinatu.
എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
14 Akɔnnɔ bɛhyɛɛ wɔn mu wɔ sare so hɔ, asase paradada no so na wɔsɔɔ Onyankopɔn hwɛe,
മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
15 enti ɔmaa wɔn nea wobisae, nanso ɔde ɔfɔn yare baa wɔn so.
അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.
16 Na nsraban mu hɔ wɔn ani beree Mose ne Aaron a Awurade atew ne ho no.
പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു.
17 Asase mu bue ma ɛmenee Datan na esiee Abiram asafo no.
ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു.
18 Ogya tɔɔ wɔn akyidifo no mu; ogyatannaa hyew amumɔyɛfo no.
അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
19 Wɔyɛɛ nantwi ba wɔ Horeb na wɔkotow ohoni a wɔde fagude ayɛ.
ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി.
20 Wɔsesaa wɔn Anuonyam wɔde nantwinini, a ɔwe sare nsɛsode.
അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു.
21 Wɔn werɛ fii Onyankopɔn a ogyee wɔn nkwa, nea ɔyɛɛ nneɛma akɛse wɔ Misraim no,
ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു,
22 nsɛnkyerɛnne a ɔyɛɛ wɔ Ham asase so ne nneɛma a ɛyɛ hu wɔ Po Kɔkɔɔ ho no.
ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ.
23 Enti ɔkae se ɔbɛsɛe wɔn, nanso Mose a ɔyɛ nea wapaw no no, sɔre gyinaa Onyankopɔn ne nnipa no ntam; ɔsrɛ de dwudwoo nʼabufuwhyew no ano sɛnea ɔrensɛe wɔn.
അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ.
24 Afei wɔn ani ansɔ asase fɛfɛ no; na wɔannye ne bɔhyɛ no anni.
അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല.
25 Wonwiinwii wɔ wɔn ntamadan mu na wɔanyɛ osetie amma Awurade.
തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല.
26 Enti ɔmaa ne nsa so kaa ntam kyerɛɛ wɔn se ɔbɛma wɔatotɔ wɔ sare no so,
അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്,
27 ɔbɛma wɔn asefo atotɔ wɔ amanaman mu na wabɔ wɔn ahwete nsase nyinaa so.
വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു.
28 Wɔde wɔn ho bɔɔ Baal-Peor ho na wodii afɔrebɔde a wɔde ama anyame a wonni nkwa;
അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു;
29 wɔde wɔn atirimɔdensɛm hyɛɛ Awurade abufuw na ɔyaredɔm sii wɔn mu.
തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു.
30 Na Pinehas sɔre dii akagyinamu, na wosiw ɔyaredɔm no ano.
എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു.
31 Wɔde eyi yɛɛ trenee maa no wɔ awo ntoatoaso a enni awiei a ɛbɛba no mu.
അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.
32 Meriba nsu ho nso, wɔhyɛɛ Awurade abufuw, na wɔn nti, ɔhaw baa Mose so,
മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു.
33 efisɛ wɔtew Onyankopɔn Honhom anim atua, na asɛm a wannwene ho fii Mose anom.
അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.
34 Wɔansɛe nnipa no sɛnea Awurade hyɛɛ wɔn no,
യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല,
35 nanso wɔde wɔn ho frafraa amanaman no yɛɛ nneɛma a wɔyɛ no bi.
എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
36 Wɔsom wɔn ahoni, na ɛbɛyɛɛ afide maa wɔn.
അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു.
37 Wɔde wɔn mmabarima ne wɔn mmabea bɔɔ afɔre maa abosom.
അവർ തങ്ങളുടെ പുത്രീപുത്രന്മാരെ ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
38 Wɔkaa mogya a edi bem gui, wɔn mmabarima ne wɔn mmabea mogya a wɔde bɔɔ afɔre maa Kanaan ahoni no maa asase no ho guu fi.
അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
39 Wɔde nea wɔyɛɛ no guu wɔn ankasa ho fi; wɔnam nea wɔyɛɛ no so bɔɔ aguaman.
തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
40 Enti Awurade bo fuw ne nkurɔfo; na okyii nʼagyapade.
അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു.
41 Ɔdan wɔn maa amanaman no, na wɔn atamfo dii wɔn so.
അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി.
42 Wɔn atamfo hyɛɛ wɔn so na wɔkaa wɔn hyɛɛ wɔn tumi ase.
അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി.
43 Mpɛn bebree, Awurade gyee wɔn, nanso wɔkɔɔ so tew atua na wɔsɛe wɔ wɔn bɔne mu.
പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു.
44 Nanso ohuu wɔn ahohiahia bere a wosu frɛɛ no no.
എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു;
45 Wɔn nti ɔkaee nʼapam no, na ofii nʼadɔe kɛse no mu huu wɔn mmɔbɔ.
അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു.
46 Ɔmaa asodifo a wɔafa wɔn nnommum no nyaa ahummɔbɔ maa wɔn.
അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും അവരോട് കനിവുതോന്നുമാറാക്കി.
47 Gye yɛn, Awurade yɛn nkwagye Nyankopɔn, na boaboa yɛn ano fi amanaman so, na yɛada wo din kronkron no ase, na yɛde nkamfo ahyɛ wo anuonyam.
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ.
48 Ayeyi nka Awurade, Israel Nyankopɔn, emfi mmeresanten nkosi nnasanten. Momma nnipa no nyinaa nka se, “Amen!” Monkamfo Awurade.
ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും. “ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ. യഹോവയെ വാഴ്ത്തുക.

< Nnwom 106 >