< Kwadwom 5 >
1 Awurade, kae nea aba yɛn so; hwɛ, na hu yɛn animguase.
യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
2 Wɔadan yɛn agyapade ama ahɔho, wɔde yɛn afi ama ananafo.
ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയ്പോയിരിക്കുന്നു.
3 Yɛayɛ nyisaa na yenni agyanom, yɛn nanom yɛ akunafo.
ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു.
4 Ɛsɛ sɛ yɛtɔ nsu a yɛnom; yebenya nnyina a, gye sɛ yɛtɔ.
ഞങ്ങളുടെ വെള്ളം ഞങ്ങൾ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങൾ വിലകൊടുത്തു മേടിക്കുന്നു.
5 Wɔn a wɔtaa yɛn no abɛn yɛn pɛɛ; Yɛabrɛ na yennya ahomegye.
ഞങ്ങളെ പിന്തുടരുന്നവർ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്കു വിശ്രാമവുമില്ല.
6 Yɛde yɛn ho maa Misraim ne Asiria sɛnea yebenya aduan a ɛbɛso yɛn.
അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങൾ മിസ്രയീമ്യർക്കും അശ്ശൂര്യർക്കും കീഴടങ്ങിയിരിക്കുന്നു.
7 Yɛn agyanom yɛɛ bɔne, na wonni hɔ bio, na yɛn na wɔn asotwe abɛda yɛn so.
ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
8 Nkoa di yɛn so, na obiara nni hɔ a obegye yɛn afi wɔn nsam.
ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല.
9 Yɛde yɛn nkwa bɔ afɔre de pɛ yɛn anoduan, afoa a ɛwɔ sare so no nti.
മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്നു കൊണ്ടുവരുന്നു.
10 Yɛn honam adɔ sɛ fononoo. Ɔkɔm ama atiridii abɔ yɛn.
ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.
11 Wɔato mmea mmonnaa wɔ Sion, ne mmabun a wɔwɔ Yuda nkurow so.
അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
12 Wɔkyekyere mmapɔmma nsa na wɔasɛn wɔn; wɔmmfa nidi mma mpanyimfo.
അവൻ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
13 Mmerante yɛ adwumaden wɔ awiyammo so; na mmerantewa nan toto wɔ nnyina duruduru ase.
യൗവനക്കാർ തിരികല്ലു ചുമക്കുന്നു; ബാലന്മാർ വിറകുചുമടുംകൊണ്ടു വീഴുന്നു.
14 Mpanyimfo ntena kuropɔn apon ano bio; mmerante agyae wɔn nnwonto.
വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൗവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.
15 Ahosɛpɛw afi yɛn koma mu; yɛn asaw adan agyaadwotwa.
ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു.
16 Ahenkyɛw afi yɛn ti so. Yɛn ara, yennue sɛ yɛayɛ bɔne!
ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ടു ഞങ്ങൾക്കു അയ്യോ കഷ്ടം!
17 Eyi nti yɛn koma atɔ beraw, eyinom nti yɛn ani so ayɛ kusuu
ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
18 wɔ Sion bepɔw a ada mpan na sakraman nenam so no nti.
സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
19 Wo, Awurade, di hene afebɔɔ; wʼahengua fi awo ntoatoaso kosi awo ntoatoaso.
യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
20 Adɛn nti na wo werɛ fi yɛn daa yi? Adɛn nti na wagyaw yɛn, mmere tenten mu yi?
നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
21 Ka yɛn bata wo ho bio, Awurade, na yɛatumi asan aba wo nkyɛn; yɛ yɛn nna foforo sɛ tete no
യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
22 gye sɛ woapo yɛn koraa anaasɛ wo bo afuw yɛn mmoroso.
അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?