< Kwadwom 1 >
1 Sɛnea kuropɔn no adan amamfo ni, kuropɔn a anka nnipa ahyɛ no ma! Adɛn nti na wayɛ okunafobea a kan no na anka ɔyɛ ɔkɛse wɔ amanaman no mu? Nea na ɔyɛ ɔhemmea wɔ amantam no mu no abɛyɛ afenaa nnɛ.
ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, എങ്ങനെ വിജനമായിപ്പോയി! ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ എങ്ങനെ വിധവയായിപ്പോയി! പ്രവിശ്യകളുടെ റാണിയായിരുന്നവൾ ഇതാ അടിമയായിരിക്കുന്നു!
2 Osu yayaayaw anadwo, nusu sensan nʼafono so. Nʼadɔfo nyinaa mu no, obiara nni hɔ a ɔkyekyee ne werɛ. Ne nnamfonom nyinaa ayi no ama Wɔayɛ nʼatamfo.
രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. അവളുടെ പ്രേമഭാജനങ്ങളിൽ അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു.
3 Amanehunu ne adwumaden akyi no, Yuda kɔ nnommum mu. Ɔte amanaman no mu na onni ahomegyebea. Wɔn a wɔtaa no nyinaa ato no wɔ nʼahokyere mu.
കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ അവളെ പിന്നിലാക്കിയിരിക്കുന്നു.
4 Akwan a ɛkɔ Sion no resu, efisɛ obiara nkɔ nʼafahyɛ ase. Nʼapon nyinaa adeda mpan, na nʼasɔfo si apini, ne mmabaa di yaw, na ɔwɔ yawdi a mu yɛ den mu.
സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു.
5 Nʼatamfo abɛyɛ ne wuranom; wɔn a wɔne no ayɛ adɔm ho adwo wɔn. Awurade ama awerɛhow aba ne so nʼamumɔyɛ bebrebe nti. Ne mma kɔ nnommum mu. Wɔayɛ nneduafo ama ɔtamfo.
അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. അവളുടെ അനവധി പാപങ്ങൾനിമിത്തം യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.
6 Anuonyam nyinaa atu afi Ɔbabea Sion so kɔ. Ne mmapɔmma ayɛ sɛ aforote a wonnya adidibea; na wɔde mmerɛwyɛ aguan wɔ wɔn ataafo anim.
സീയോൻപുത്രിയുടെ പ്രതാപമെല്ലാം അവളെ വിട്ടുപോയിരിക്കുന്നു. അവളുടെ പ്രഭുക്കന്മാർ പുൽമേടു കാണാത്ത മാനുകൾപോലെ; അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ അവർ അവശരായി ഓടി.
7 Nʼamanehunu ne akyinkyinakyinkyin nna mu no, Yerusalem kae ademude nyinaa a na ɛwɔ no wɔ nna a atwa mu no mu. Ne nkurɔfo kɔtɔɔ ɔtamfo no nsa mu no, na obiara nni hɔ a ɔbɛboa no. Nʼatamfo de wɔn ani hwɛɛ no na wɔserew ne sɛe.
കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു. അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ, അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ ശത്രുക്കൾ അവളെ നോക്കി, അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു.
8 Yerusalem ayɛ bɔne kɛse enti ne ho agu fi. Wɔn a wodi no ni no sopa no, efisɛ wɔahu nʼadagyaw; ɔno ankasa gu ahome na ɔdan nʼani.
ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു.
9 Nʼafideyɛ atu aka ne ntade mu; wannwene ne daakye ho. Nʼasehwe yɛ nwonwa; obiara ankyekye ne werɛ. “Awurade, hwɛ mʼamanehunu, efisɛ ɔtamfo adi nkonim.”
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു; അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല. അവളുടെ പതനം ഭയങ്കരമായിരുന്നു; അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. “യഹോവേ, എന്റെ കഷ്ടത നോക്കണമേ, കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.”
10 Ɔtamfo no de ne nsa too nʼademude nyinaa so; ohuu sɛ amanaman rehyɛn ne kronkronbea hɔ, nnipa a woabra sɛ wɔnnhyɛn wʼasafo mu no.
ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും കൈവെച്ചിരിക്കുന്നു; യെഹൂദേതരരായ ജനതകൾ, അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അങ്ങു വിലക്കിയവർതന്നെ, അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.
11 Ne nkurɔfo nyinaa si apini bere a wɔrehwehwɛ aduan; wɔde wɔn ademude sesa aduan de nya ahoɔden. “Awurade, hwɛ na dwene me ho, efisɛ wobu me animtiaa.”
അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.”
12 “Ɛmfa mo ho ana, mo a mutwa mu wɔ hɔ nyinaa? Monhwɛ na munhu. Ɔyaw bi wɔ hɔ a ɛte sɛ me de a wɔma ɛbaa me so yi, nea Awurade de baa me so wɔ nʼabufuwhyew da no ana?
“കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? ചുറ്റുമൊന്നു നോക്കിക്കാണുക. യഹോവ തന്റെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ എനിക്ക് വരുത്തിയ ദുഃഖംപോലൊരു ദുഃഖമുണ്ടോ?
13 “Ɔsomaa ogya fii ɔsoro, ma ɛbaa me nnompe mu. Osum afiri maa mʼanan na ɔsan me kɔɔ mʼakyi. Ɔyɛɛ me pasaa, metɔɔ beraw da mu nyinaa.
“ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു, എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു. അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച് എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു. അവിടന്ന് എന്നെ ശൂന്യമാക്കി, ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു.
14 “Woakyekyere me bɔne ahyɛ konnua mu; ɔde ne nsa nwen bɔɔ mu. Wɔde asɛn me kɔn mu na Awurade atwe mʼahoɔden. Ɔde me ahyɛ wɔn a merentumi nnyina wɔn anim no nsa.
“എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. അവ എന്റെ കഴുത്തിന്മേൽ അമർന്നു, കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.
15 “Awurade apo akofo a wɔwɔ me ntam nyinaa; wafrɛ asraafo atia me sɛ wɔmmɛdwerɛw me mmerante. Awurade atiatia Ɔbabea Ɔbabun Yuda so wɔ ne nsakyiamoa mu.
“എന്റെ എല്ലാ പോരാളികളെയും കർത്താവ് നിരസിച്ചിരിക്കുന്നു; എന്റെ യുവവീരന്മാരെ തകർക്കുന്നതിന് അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി. കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു.
16 “Eyinom nti na misu na nusu aguare me. Obiara mmɛn a ɔbɛkyekye me werɛ, nea ɔbɛhyɛ me honhom den nni hɔ. Me mma agyigya efisɛ ɔtamfo no adi nkonim.”
“അതുകൊണ്ടാണ് ഞാൻ കരയുന്നത്, എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല, എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല. എന്റെ മക്കൾ അഗതികളാണ്, കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.”
17 Sion trɛw ne nsa mu nanso obiara nni hɔ a ɔbɛkyekye ne werɛ. Awurade ahyɛ ama Yakob se ne mfɛfo bɛyɛ nʼatamfo; Yerusalem abɛyɛ afide wɔ wɔn mu.
സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു, എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന് യഹോവ യാക്കോബിനോട് ശപഥംചെയ്തു; ജെറുശലേം അവർക്കിടയിൽ ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു.
18 “Awurade yɛ ɔtreneeni, nanso manni nʼahyɛde so. Muntie, mo amanaman nyinaa monhwɛ me yaw. Me mmerante ne mmabaa kɔ nnommum mu.
“യഹോവ നീതിമാനാകുന്നു, എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക എന്റെ കഷ്ടത നിങ്ങൾ കാണുക. എന്റെ യുവാക്കളും കന്യകമാരും പ്രവാസത്തിൽ പോയിരിക്കുന്നു.
19 “Mefrɛɛ mʼadɔfo nanso woyii me mae. Mʼasɔfo ne me mpanyimfo ase tɔree wɔ kuropɔn no mu, bere a wɔrehwehwɛ aduan adi na wɔanwuwu.
“ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം തേടുന്നതിനിടയിൽ നഗരത്തിൽ പട്ടുപോയിരിക്കുന്നു.
20 “Awurade, hwɛ me mmɔbɔ! Meredi yaw wɔ me mu, na me koma mu nso minni ahotɔ, efisɛ mayɛ otuatewfo kɛse. Afoa hyɛ me awerɛhow wɔ abɔnten so; ofie nso yɛ owu nko ara.
“യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി! ഉള്ളിൽ എനിക്ക് അതിവേദനയാണ്, എന്റെ ഹൃദയം അസ്വസ്ഥമാണ്, ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ. പുറമേ വാൾ വിലാപം വിതയ്ക്കുന്നു; ഉള്ളിലോ മരണംമാത്രവും.
21 “Nnipa ate mʼapinisi, nanso obiara nni hɔ a ɔbɛkyekye me werɛ. Mʼatamfo nyinaa ate mʼamanehunu wɔn ani gye nea woayɛ no ho. Ma nna a woahyɛ no mmra sɛnea wɔbɛyɛ sɛ me.
“ജനങ്ങൾ എന്റെ ഞരക്കം കേട്ടു, എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. അവരും എന്നെപ്പോലെ ആകേണ്ടതിന് അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.
22 “Fa wɔn atirimɔdensɛm nyinaa si wʼanim; na wo ne wɔn nni sɛnea wo ne me adi; esiane mʼamumɔyɛ no nti. Mʼapinisi dɔɔso na me koma abotow.”
“അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; എന്റെ പാപങ്ങൾനിമിത്തം എന്നോട് ചെയ്തതുപോലെ, അവരോടും ചെയ്യുക. എന്റെ നിശ്വാസങ്ങൾ ബഹുലവും എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”