< Siope 29 >
1 Ka naʻe fai ai pe ʻe Siope ʻene lea mamafa, ʻo ne pehē,
ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
2 “Taumaiā kuo u tatau eni mo e ngaahi māhina kuo hili ange, ʻo hangē ko e ngaahi ʻaho naʻe maluʻi ai au ʻe he ʻOtua;
“അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
3 ʻI he kei ulo ʻa ʻene maama ki hoku ʻulu, pea u ʻalu mo ʻene maama ʻi he fakapoʻuli;
അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
4 ʻO hangē ko ʻeku nofo ʻi he ngaahi ʻaho ʻo ʻeku monūʻia, ʻi he fakataha ʻae kakai ʻoe ʻOtua ʻi hoku fale;
എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
5 ʻI he kei ʻiate au ʻae Māfimafi, pea ʻiate au mo ʻeku fānau;
സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
6 ʻI he tafe ʻae pota ʻi hoku hala, pea lilingi mai ʻe he maka ʻae lolo lahi ʻaupito;
അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
7 ʻI heʻeku ʻalu atu ʻi he loto kolo ki he matapā, pea teuʻi hoku nofoʻanga ʻi he hala lahi!
“അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
8 Naʻe sio kiate au ʻae kau talavou, ʻonau toitoi: pea tutuʻu ki ʻolunga ʻae kau mātuʻa.
യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
9 Naʻe taʻofi ʻe he ngaahi ʻeiki ʻenau alea, ʻo ʻai honau nima ki honau ngutu.
പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
10 Naʻe longo pe ʻae houʻeiki, pea piki honau ʻelelo ki honau ʻoʻaoʻingutu.
പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
11 ʻI he ongoʻi au ʻe he telinga, ne ne tāpuakiʻi au; pea ʻi he mamata ʻae mata kiate au, naʻa ne fakamoʻoniʻi au:
എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
12 He naʻaku fakahaofia ʻae masiva naʻe tangi, ʻae tamai mate, mo ia naʻe ʻikai hano tokoni.
കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
13 Ko e tāpuaki ʻo ia naʻe meimei mate ne hoko kiate au: pea naʻaku fakafiefiaʻi ke hiva ʻae loto ʻoe fefine kuo mate hono husepāniti.
നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
14 Ne u ai ʻae māʻoniʻoni, pea ne ʻufiʻufi ʻaki au: naʻe tatau ʻeku fakamaau mo e pulupulu mo e pale.
ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
15 Ko e mata au ki he kui, mo e vaʻe ki he ketu.
ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു.
16 Ko e tamai au ki he masiva: pea ko e meʻa naʻe ʻikai te u ʻiloʻi ne u kumi lahi ki ai.
ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
17 Naʻaku fesiʻi ʻae kouʻahe ʻoe fai kovi, ʻo toʻo ʻae meʻa faʻao mei hono nifo.
ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
18 Pea u toki pehē, ‘Te u mate ʻi hoku pununga, pea te u fakalahi hoku ngaahi ʻaho ke hangē ko e ʻoneʻone.
“അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
19 Naʻe mafola hoku aka ʻi he ngaahi veʻe vai, pea toka ʻae hahau ki hoku vaʻa ʻi he pō kotoa.
എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
20 Ko hoku ongoongolelei naʻe maʻuiʻui pe, pea naʻe fakafoʻou ʻeku kaufana ʻi hoku nima.’
എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
21 “Naʻe fakafanongo ʻae kakai kiate au, ʻo tatali, pea fakalongo pē ʻi heʻeku akonaki.
“ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
22 Hili ʻeku lea naʻe ʻikai te nau tali; pea naʻe tō ʻeku lea kiate kinautolu.
ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
23 Pea naʻa nau tatali kiate au ʻo hangē ki he ʻuha: pea nau fakamanga lahi honau ngutu ʻo hangē ki he ʻuha mui.
മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
24 Ne u kata kiate kinautolu, pea ʻikai te nau faʻa tui; pea ko e maama ʻo hoku mata naʻe ʻikai ke nau lī ki lalo.
അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
25 Naʻaku fili honau hala, ʻo nofo ko e ʻeiki, ne u nofo ʻo hangē ha tuʻi ʻi he kautau, pea hangē ha taha ʻoku ne fakafiemālieʻi ʻae kakai mamahi.
ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.