< ప్రేరితాః 15 >
1 యిహూదాదేశాత్ కియన్తో జనా ఆగత్య భ్రాతృగణమిత్థం శిక్షితవన్తో మూసావ్యవస్థయా యది యుష్మాకం త్వక్ఛేదో న భవతి తర్హి యూయం పరిత్రాణం ప్రాప్తుం న శక్ష్యథ|
യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു.
2 పౌలబర్ణబ్బౌ తైః సహ బహూన్ విచారాన్ వివాదాంశ్చ కృతవన్తౌ, తతో మణ్డలీయనోకా ఏతస్యాః కథాయాస్తత్త్వం జ్ఞాతుం యిరూశాలమ్నగరస్థాన్ ప్రేరితాన్ ప్రాచీనాంశ్చ ప్రతి పౌలబర్ణబ్బాప్రభృతీన్ కతిపయజనాన్ ప్రేషయితుం నిశ్చయం కృతవన్తః|
ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു.
3 తే మణ్డల్యా ప్రేరితాః సన్తః ఫైణీకీశోమిరోన్దేశాభ్యాం గత్వా భిన్నదేశీయానాం మనఃపరివర్త్తనస్య వార్త్తయా భ్రాతృణాం పరమాహ్లాదమ్ అజనయన్|
സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു.
4 యిరూశాలమ్యుపస్థాయ ప్రేరితగణేన లోకప్రాచీనగణేన సమాజేన చ సముపగృహీతాః సన్తః స్వైరీశ్వరో యాని కర్మ్మాణి కృతవాన్ తేషాం సర్వ్వవృత్తాన్తాన్ తేషాం సమక్షమ్ అకథయన్|
അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
5 కిన్తు విశ్వాసినః కియన్తః ఫిరూశిమతగ్రాహిణో లోకా ఉత్థాయ కథామేతాం కథితవన్తో భిన్నదేశీయానాం త్వక్ఛేదం కర్త్తుం మూసావ్యవస్థాం పాలయితుఞ్చ సమాదేష్టవ్యమ్|
അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
6 తతః ప్రేరితా లోకప్రాచీనాశ్చ తస్య వివేచనాం కర్త్తుం సభాయాం స్థితవన్తః|
ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി.
7 బహువిచారేషు జాతషు పితర ఉత్థాయ కథితవాన్, హే భ్రాతరో యథా భిన్నదేశీయలోకా మమ ముఖాత్ సుసంవాదం శ్రుత్వా విశ్వసన్తి తదర్థం బహుదినాత్ పూర్వ్వమ్ ఈశ్వరోస్మాకం మధ్యే మాం వృత్వా నియుక్తవాన్|
സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ!
8 అన్తర్య్యామీశ్వరో యథాస్మభ్యం తథా భిన్నదేశీయేభ్యః పవిత్రమాత్మానం ప్రదాయ విశ్వాసేన తేషామ్ అన్తఃకరణాని పవిత్రాణి కృత్వా
ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
9 తేషామ్ అస్మాకఞ్చ మధ్యే కిమపి విశేషం న స్థాపయిత్వా తానధి స్వయం ప్రమాణం దత్తవాన్ ఇతి యూయం జానీథ|
ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ.
10 అతఏవాస్మాకం పూర్వ్వపురుషా వయఞ్చ స్వయం యద్యుగస్య భారం సోఢుం న శక్తాః సమ్ప్రతి తం శిష్యగణస్య స్కన్ధేషు న్యసితుం కుత ఈశ్వరస్య పరీక్షాం కరిష్యథ?
അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു?
11 ప్రభో ర్యీశుఖ్రీష్టస్యానుగ్రహేణ తే యథా వయమపి తథా పరిత్రాణం ప్రాప్తుమ్ ఆశాం కుర్మ్మః|
കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
12 అనన్తరం బర్ణబ్బాపౌలాభ్యామ్ ఈశ్వరో భిన్నదేశీయానాం మధ్యే యద్యద్ ఆశ్చర్య్యమ్ అద్భుతఞ్చ కర్మ్మ కృతవాన్ తద్వృత్తాన్తం తౌ స్వముఖాభ్యామ్ అవర్ణయతాం సభాస్థాః సర్వ్వే నీరవాః సన్తః శ్రుతవన్తః|
ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു.
13 తయోః కథాయాం సమాప్తాయాం సత్యాం యాకూబ్ కథయితుమ్ ఆరబ్ధవాన్
അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക.
14 హే భ్రాతరో మమ కథాయామ్ మనో నిధత్త| ఈశ్వరః స్వనామార్థం భిన్నదేశీయలోకానామ్ మధ్యాద్ ఏకం లోకసంఘం గ్రహీతుం మతిం కృత్వా యేన ప్రకారేణ ప్రథమం తాన్ ప్రతి కృపావలేకనం కృతవాన్ తం శిమోన్ వర్ణితవాన్|
ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ.
15 భవిష్యద్వాదిభిరుక్తాని యాని వాక్యాని తైః సార్ద్ధమ్ ఏతస్యైక్యం భవతి యథా లిఖితమాస్తే|
പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു:
16 సర్వ్వేషాం కర్మ్మణాం యస్తు సాధకః పరమేశ్వరః| స ఏవేదం వదేద్వాక్యం శేషాః సకలమానవాః| భిన్నదేశీయలోకాశ్చ యావన్తో మమ నామతః| భవన్తి హి సువిఖ్యాతాస్తే యథా పరమేశితుః|
“‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും;
17 తత్వం సమ్యక్ సమీహన్తే తన్నిమిత్తమహం కిల| పరావృత్య సమాగత్య దాయూదః పతితం పునః| దూష్యముత్థాపయిష్యామి తదీయం సర్వ్వవస్తు చ| పతితం పునరుథాప్య సజ్జయిష్యామి సర్వ్వథా||
മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന (aiōn )
18 ఆ ప్రథమాద్ ఈశ్వరః స్వీయాని సర్వ్వకర్మ్మాణి జానాతి| (aiōn )
കർത്താവ് അരുളിച്ചെയ്യുന്നു.’
19 అతఏవ మమ నివేదనమిదం భిన్నదేశీయలోకానాం మధ్యే యే జనా ఈశ్వరం ప్రతి పరావర్త్తన్త తేషాముపరి అన్యం కమపి భారం న న్యస్య
“ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം.
20 దేవతాప్రసాదాశుచిభక్ష్యం వ్యభిచారకర్మ్మ కణ్ఠసమ్పీడనమారితప్రాణిభక్ష్యం రక్తభక్ష్యఞ్చ ఏతాని పరిత్యక్తుం లిఖామః|
വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.
21 యతః పూర్వ్వకాలతో మూసావ్యవస్థాప్రచారిణో లోకా నగరే నగరే సన్తి ప్రతివిశ్రామవారఞ్చ భజనభవనే తస్యాః పాఠో భవతి|
മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
22 తతః పరం ప్రేరితగణో లోకప్రాచీనగణః సర్వ్వా మణ్డలీ చ స్వేషాం మధ్యే బర్శబ్బా నామ్నా విఖ్యాతో మనోనీతౌ కృత్వా పౌలబర్ణబ్బాభ్యాం సార్ద్ధమ్ ఆన్తియఖియానగరం ప్రతి ప్రేషణమ్ ఉచితం బుద్ధ్వా తాభ్యాం పత్రం ప్రైషయన్|
അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു.
23 తస్మిన్ పత్రే లిఖితమింద, ఆన్తియఖియా-సురియా-కిలికియాదేశస్థభిన్నదేశీయభ్రాతృగణాయ ప్రేరితగణస్య లోకప్రాచీనగణస్య భ్రాతృగణస్య చ నమస్కారః|
അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം!
24 విశేషతోఽస్మాకమ్ ఆజ్ఞామ్ అప్రాప్యాపి కియన్తో జనా అస్మాకం మధ్యాద్ గత్వా త్వక్ఛేదో మూసావ్యవస్థా చ పాలయితవ్యావితి యుష్మాన్ శిక్షయిత్వా యుష్మాకం మనసామస్థైర్య్యం కృత్వా యుష్మాన్ ససన్దేహాన్ అకుర్వ్వన్ ఏతాం కథాం వయమ్ అశృన్మ|
ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു.
25 తత్కారణాద్ వయమ్ ఏకమన్త్రణాః సన్తః సభాయాం స్థిత్వా ప్రభో ర్యీశుఖ్రీష్టస్య నామనిమిత్తం మృత్యుముఖగతాభ్యామస్మాకం
അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു.
26 ప్రియబర్ణబ్బాపౌలాభ్యాం సార్ద్ధం మనోనీతలోకానాం కేషాఞ్చిద్ యుష్మాకం సన్నిధౌ ప్రేషణమ్ ఉచితం బుద్ధవన్తః|
അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ.
27 అతో యిహూదాసీలౌ యుష్మాన్ ప్రతి ప్రేషితవన్తః, ఏతయో ర్ముఖాభ్యాం సర్వ్వాం కథాం జ్ఞాస్యథ|
ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു.
28 దేవతాప్రసాదభక్ష్యం రక్తభక్ష్యం గలపీడనమారితప్రాణిభక్ష్యం వ్యభిచారకర్మ్మ చేమాని సర్వ్వాణి యుష్మాభిస్త్యాజ్యాని; ఏతత్ప్రయోజనీయాజ్ఞావ్యతిరేకేన యుష్మాకమ్ ఉపరి భారమన్యం న న్యసితుం పవిత్రస్యాత్మనోఽస్మాకఞ్చ ఉచితజ్ఞానమ్ అభవత్|
താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു:
29 అతఏవ తేభ్యః సర్వ్వేభ్యః స్వేషు రక్షితేషు యూయం భద్రం కర్మ్మ కరిష్యథ| యుష్మాకం మఙ్గలం భూయాత్|
വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ!
30 తే విసృష్టాః సన్త ఆన్తియఖియానగర ఉపస్థాయ లోకనివహం సంగృహ్య పత్రమ్ అదదన్|
അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു.
31 తతస్తే తత్పత్రం పఠిత్వా సాన్త్వనాం ప్రాప్య సానన్దా అభవన్|
ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു.
32 యిహూదాసీలౌ చ స్వయం ప్రచారకౌ భూత్వా భ్రాతృగణం నానోపదిశ్య తాన్ సుస్థిరాన్ అకురుతామ్|
പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു.
33 ఇత్థం తౌ తత్ర తైః సాకం కతిపయదినాని యాపయిత్వా పశ్చాత్ ప్రేరితానాం సమీపే ప్రత్యాగమనార్థం తేషాం సన్నిధేః కల్యాణేన విసృష్టావభవతాం|
കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു.
34 కిన్తు సీలస్తత్ర స్థాతుం వాఞ్ఛితవాన్|
എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.
35 అపరం పౌలబర్ణబ్బౌ బహవః శిష్యాశ్చ లోకాన్ ఉపదిశ్య ప్రభోః సుసంవాదం ప్రచారయన్త ఆన్తియఖియాయాం కాలం యాపితవన్తః|
36 కతిపయదినేషు గతేషు పౌలో బర్ణబ్బామ్ అవదత్ ఆగచ్ఛావాం యేషు నగరేష్వీశ్వరస్య సుసంవాదం ప్రచారితవన్తౌ తాని సర్వ్వనగరాణి పునర్గత్వా భ్రాతరః కీదృశాః సన్తీతి ద్రష్టుం తాన్ సాక్షాత్ కుర్వ్వః|
കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.”
37 తేన మార్కనామ్నా విఖ్యాతం యోహనం సఙ్గినం కర్త్తుం బర్ణబ్బా మతిమకరోత్,
മർക്കോസ് എന്നും പേരുള്ള യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു.
38 కిన్తు స పూర్వ్వం తాభ్యాం సహ కార్య్యార్థం న గత్వా పామ్ఫూలియాదేశే తౌ త్యక్తవాన్ తత్కారణాత్ పౌలస్తం సఙ్గినం కర్త్తుమ్ అనుచితం జ్ఞాతవాన్|
എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു.
39 ఇత్థం తయోరతిశయవిరోధస్యోపస్థితత్వాత్ తౌ పరస్పరం పృథగభవతాం తతో బర్ణబ్బా మార్కం గృహీత్వా పోతేన కుప్రోపద్వీపం గతవాన్;
അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി,
40 కిన్తు పౌలః సీలం మనోనీతం కృత్వా భ్రాతృభిరీశ్వరానుగ్రహే సమర్పితః సన్ ప్రస్థాయ
എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി.
41 సురియాకిలికియాదేశాభ్యాం మణ్డలీః స్థిరీకుర్వ్వన్ అగచ్ఛత్|
അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.