< ப்ரேரிதா​: 4 >

1 யஸ்மிந் ஸமயே பிதரயோஹநௌ லோகாந் உபதி³ஸ²தஸ்தஸ்மிந் ஸமயே யாஜகா மந்தி³ரஸ்ய ஸேநாபதய​: ஸிதூ³கீக³ணஸ்²ச
പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു.
2 தயோர் உபதே³ஸ²கரணே க்²ரீஷ்டஸ்யோத்தா²நம் உபலக்ஷ்ய ஸர்வ்வேஷாம்’ ம்ரு’தாநாம் உத்தா²நப்ரஸ்தாவே ச வ்யக்³ரா​: ஸந்தஸ்தாவுபாக³மந்|
പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി.
3 தௌ த்⁴ரு’த்வா தி³நாவஸாநகாரணாத் பரதி³நபர்ய்யநந்தம்’ ருத்³த்⁴வா ஸ்தா²பிதவந்த​: |
അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു.
4 ததா²பி யே லோகாஸ்தயோருபதே³ஸ²ம் அஸ்²ரு’ண்வந் தேஷாம்’ ப்ராயேண பஞ்சஸஹஸ்ராணி ஜநா வ்யஸ்²வஸந்|
എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി.
5 பரே(அ)ஹநி அதி⁴பதய​: ப்ராசீநா அத்⁴யாபகாஸ்²ச ஹாநநநாமா மஹாயாஜக​:
പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു;
6 கியபா² யோஹந் ஸிகந்த³ர இத்யாத³யோ மஹாயாஜகஸ்ய ஜ்ஞாதய​: ஸர்வ்வே யிரூஸா²லம்நக³ரே மிலிதா​: |
മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു.
7 அநந்தரம்’ ப்ரேரிதௌ மத்⁴யே ஸ்தா²பயித்வாப்ரு’ச்ச²ந் யுவாம்’ கயா ஸ²க்தயா வா கேந நாம்நா கர்ம்மாண்யேதாநி குருத²​: ?
അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു.
8 ததா³ பிதர​: பவித்ரேணாத்மநா பரிபூர்ண​: ஸந் ப்ரத்யவாதீ³த், ஹே லோகாநாம் அதி⁴பதிக³ண ஹே இஸ்ராயேலீயப்ராசீநா​: ,
അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ,
9 ஏதஸ்ய து³ர்ப்³ப³லமாநுஷஸ்ய ஹிதம்’ யத் கர்ம்மாக்ரியத, அர்தா²த், ஸ யேந ப்ரகாரேண ஸ்வஸ்தோ²ப⁴வத் தச்சேத்³ அத்³யாவாம்’ ப்ரு’ச்ச²த²,
മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ,
10 தர்ஹி ஸர்வ்வ இஸ்ராயேலீயலோகா யூயம்’ ஜாநீத நாஸரதீயோ யோ யீஸு²க்²ரீஷ்ட​: க்ருஸே² யுஷ்மாபி⁴ரவித்⁴யத யஸ்²சேஸ்²வரேண ஸ்²மஸா²நாத்³ உத்தா²பித​: , தஸ்ய நாம்நா ஜநோயம்’ ஸ்வஸ்த²​: ஸந் யுஷ்மாகம்’ ஸம்முகே² ப்ரோத்திஷ்ட²தி|
എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്.
11 நிசேத்ரு’பி⁴ ர்யுஷ்மாபி⁴ரயம்’ ய​: ப்ரஸ்தரோ(அ)வஜ்ஞாதோ(அ)ப⁴வத் ஸ ப்ரதா⁴நகோணஸ்ய ப்ரஸ்தரோ(அ)ப⁴வத்|
“‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’ ഈ യേശുക്രിസ്തുതന്നെ.
12 தத்³பி⁴ந்நாத³பராத் கஸ்மாத³பி பரித்ராணம்’ ப⁴விதும்’ ந ஸ²க்நோதி, யேந த்ராணம்’ ப்ராப்யேத பூ⁴மண்ட³லஸ்யலோகாநாம்’ மத்⁴யே தாத்³ரு’ஸ²ம்’ கிமபி நாம நாஸ்தி|
മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
13 ததா³ பிதரயோஹநோரேதாத்³ரு’ஸீ²ம் அக்ஷேப⁴தாம்’ த்³ரு’ஷ்ட்வா தாவவித்³வாம்’ஸௌ நீசலோகாவிதி பு³த்³த்⁴வா ஆஸ்²சர்ய்யம் அமந்யந்த தௌ ச யீஸோ²​: ஸங்கி³நௌ ஜாதாவிதி ஜ்ஞாதும் அஸ²க்நுவந்|
പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി.
14 கிந்து தாப்⁴யாம்’ ஸார்த்³த⁴ம்’ தம்’ ஸ்வஸ்த²மாநுஷம்’ திஷ்ட²ந்தம்’ த்³ரு’ஷ்ட்வா தே காமப்யபராம் ஆபத்திம்’ கர்த்தம்’ நாஸ²க்நுந்|
സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല.
15 ததா³ தே ஸபா⁴த​: ஸ்தா²நாந்தரம்’ க³ந்தும்’ தாந் ஆஜ்ஞாப்ய ஸ்வயம்’ பரஸ்பரம் இதி மந்த்ரணாமகுர்வ்வந்
അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു,
16 தௌ மாநவௌ ப்ரதி கிம்’ கர்த்தவ்யம்’? தாவேகம்’ ப்ரஸித்³த⁴ம் ஆஸ்²சர்ய்யம்’ கர்ம்ம க்ரு’தவந்தௌ தத்³ யிரூஸா²லம்நிவாஸிநாம்’ ஸர்வ்வேஷாம்’ லோகாநாம்’ ஸமீபே ப்ராகாஸ²த தச்ச வயமபஹ்நோதும்’ ந ஸ²க்நும​: |
“ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല.
17 கிந்து லோகாநாம்’ மத்⁴யம் ஏதத்³ யதா² ந வ்யாப்நோதி தத³ர்த²ம்’ தௌ ப⁴யம்’ ப்ரத³ர்ஸ்²ய தேந நாம்நா கமபி மநுஷ்யம்’ நோபதி³ஸ²தம் இதி த்³ரு’ட⁴ம்’ நிஷேதா⁴ம​: |
എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.”
18 ததஸ்தே ப்ரேரிதாவாஹூய ஏததா³ஜ்ஞாபயந் இத​: பரம்’ யீஸோ² ர்நாம்நா கதா³பி காமபி கதா²ம்’ மா கத²யதம்’ கிமபி நோபதி³ஸ²ஞ்ச|
തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി.
19 தத​: பிதரயோஹநௌ ப்ரத்யவத³தாம் ஈஸ்²வரஸ்யாஜ்ஞாக்³ரஹணம்’ வா யுஷ்மாகம் ஆஜ்ஞாக்³ரஹணம் ஏதயோ ர்மத்⁴யே ஈஸ்²வரஸ்ய கோ³சரே கிம்’ விஹிதம்’? யூயம்’ தஸ்ய விவேசநாம்’ குருத|
അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക.
20 வயம்’ யத்³ அபஸ்²யாம யத³ஸ்²ரு’ணும ச தந்ந ப்ரசாரயிஷ்யாம ஏதத் கதா³பி ப⁴விதும்’ ந ஸ²க்நோதி|
ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.
21 யத³க⁴டத தத்³ த்³ரு’ஷ்டா ஸர்வ்வே லோகா ஈஸ்²வரஸ்ய கு³ணாந் அந்வவத³ந் தஸ்மாத் லோகப⁴யாத் தௌ த³ண்ட³யிதும்’ கமப்யுபாயம்’ ந ப்ராப்ய தே புநரபி தர்ஜயித்வா தாவத்யஜந்|
ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു.
22 யஸ்ய மாநுஷஸ்யைதத் ஸ்வாஸ்த்²யகரணம் ஆஸ்²சர்ய்யம்’ கர்ம்மாக்ரியத தஸ்ய வயஸ்²சத்வாரிம்’ஸ²த்³வத்ஸரா வ்யதீதா​: |
നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.
23 தத​: பரம்’ தௌ விஸ்ரு’ஷ்டௌ ஸந்தௌ ஸ்வஸங்கி³நாம்’ ஸந்நிதி⁴ம்’ க³த்வா ப்ரதா⁴நயாஜகை​: ப்ராசீநலோகைஸ்²ச ப்ரோக்தா​: ஸர்வ்வா​: கதா² ஜ்ஞாபிதவந்தௌ|
ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു.
24 தச்ச்²ருத்வா ஸர்வ்வ ஏகசித்தீபூ⁴ய ஈஸ்²வரமுத்³தி³ஸ்²ய ப்ரோச்சைரேதத் ப்ரார்த²யந்த, ஹே ப்ரபோ⁴ க³க³ணப்ரு’தி²வீபயோதீ⁴நாம்’ தேஷு ச யத்³யத்³ ஆஸ்தே தேஷாம்’ ஸ்ரஷ்டேஸ்²வரஸ்த்வம்’|
അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ,
25 த்வம்’ நிஜஸேவகேந தா³யூதா³ வாக்யமித³ம் உவசித², மநுஷ்யா அந்யதே³ஸீ²யா​: குர்வ்வந்தி கலஹம்’ குத​: | லோகா​: ஸர்வ்வே கிமர்த²ம்’ வா சிந்தாம்’ குர்வ்வந்தி நிஷ்ப²லாம்’|
ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
26 பரமேஸ²ஸ்ய தேநைவாபி⁴ஷிக்தஸ்ய ஜநஸ்ய ச| விருத்³த⁴மபி⁴திஷ்ட²ந்தி ப்ரு’தி²வ்யா​: பதய​: குத​: ||
കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’
27 ப²லதஸ்தவ ஹஸ்தேந மந்த்ரணயா ச பூர்வ்வ யத்³யத் ஸ்தி²ரீக்ரு’தம்’ தத்³ யதா² ஸித்³த⁴ம்’ ப⁴வதி தத³ர்த²ம்’ த்வம்’ யம் அதி²ஷிக்தவாந் ஸ ஏவ பவித்ரோ யீஸு²ஸ்தஸ்ய ப்ராதிகூல்யேந ஹேரோத்³ பந்தீயபீலாதோ
അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി,
28 (அ)ந்யதே³ஸீ²யலோகா இஸ்ராயேல்லோகாஸ்²ச ஸர்வ்வ ஏதே ஸபா⁴யாம் அதிஷ்ட²ந்|
സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു.
29 ஹே பரமேஸ்²வர அது⁴நா தேஷாம்’ தர்ஜநம்’ க³ர்ஜநஞ்ச ஸ்²ரு’ணு;
ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ.
30 ததா² ஸ்வாஸ்த்²யகரணகர்ம்மணா தவ பா³ஹுப³லப்ரகாஸ²பூர்வ்வகம்’ தவ ஸேவகாந் நிர்ப⁴யேந தவ வாக்யம்’ ப்ரசாரயிதும்’ தவ பவித்ரபுத்ரஸ்ய யீஸோ² ர்நாம்நா ஆஸ்²சர்ய்யாண்யஸம்ப⁴வாநி ச கர்ம்மாணி கர்த்துஞ்சாஜ்ஞாபய|
അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”
31 இத்த²ம்’ ப்ரார்த²நயா யத்ர ஸ்தா²நே தே ஸபா⁴யாம் ஆஸந் தத் ஸ்தா²நம்’ ப்ராகம்பத; தத​: ஸர்வ்வே பவித்ரேணாத்மநா பரிபூர்ணா​: ஸந்த ஈஸ்²வரஸ்ய கதா²ம் அக்ஷோபே⁴ண ப்ராசாரயந்|
ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.
32 அபரஞ்ச ப்ரத்யயகாரிலோகஸமூஹா ஏகமநஸ ஏகசித்தீபூ⁴ய ஸ்தி²தா​: | தேஷாம்’ கேபி நிஜஸம்பத்திம்’ ஸ்வீயாம்’ நாஜாநந் கிந்து தேஷாம்’ ஸர்வ்வா​: ஸம்பத்த்ய​: ஸாதா⁴ரண்யேந ஸ்தி²தா​: |
വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി.
33 அந்யச்ச ப்ரேரிதா மஹாஸ²க்திப்ரகாஸ²பூர்வ்வகம்’ ப்ரபோ⁴ ர்யீஸோ²ருத்தா²நே ஸாக்ஷ்யம் அத³து³​: , தேஷு ஸர்வ்வேஷு மஹாநுக்³ரஹோ(அ)ப⁴வச்ச|
അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
34 தேஷாம்’ மத்⁴யே கஸ்யாபி த்³ரவ்யந்யூநதா நாப⁴வத்³ யதஸ்தேஷாம்’ க்³ரு’ஹபூ⁴ம்யாத்³யா யா​: ஸம்பத்தய ஆஸந் தா விக்ரீய
അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന്
35 தந்மூல்யமாநீய ப்ரேரிதாநாம்’ சரணேஷு தை​: ஸ்தா²பிதம்’; தத​: ப்ரத்யேகஸ²​: ப்ரயோஜநாநுஸாரேண த³த்தமப⁴வத்|
അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
36 விஸே²ஷத​: குப்ரோபத்³வீபீயோ யோஸிநாமகோ லேவிவம்’ஸ²ஜாத ஏகோ ஜநோ பூ⁴ம்யதி⁴காரீ, யம்’ ப்ரேரிதா ப³ர்ணப்³பா³ அர்தா²த் ஸாந்த்வநாதா³யக இத்யுக்த்வா ஸமாஹூயந்,
സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം.
37 ஸ ஜநோ நிஜபூ⁴மிம்’ விக்ரீய தந்மூல்யமாநீய ப்ரேரிதாநாம்’ சரணேஷு ஸ்தா²பிதவாந்|
അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

< ப்ரேரிதா​: 4 >