< ਮਥਿਃ 15 >
1 ਅਪਰੰ ਯਿਰੂਸ਼ਾਲਮ੍ਨਗਰੀਯਾਃ ਕਤਿਪਯਾ ਅਧ੍ਯਾਪਕਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ ਯੀਸ਼ੋਃ ਸਮੀਪਮਾਗਤ੍ਯ ਕਥਯਾਮਾਸੁਃ,
അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്,
2 ਤਵ ਸ਼ਿਸ਼਼੍ਯਾਃ ਕਿਮਰ੍ਥਮ੍ ਅਪ੍ਰਕ੍ਸ਼਼ਾਲਿਤਕਰੈ ਰ੍ਭਕ੍ਸ਼਼ਿਤ੍ਵਾ ਪਰਮ੍ਪਰਾਗਤੰ ਪ੍ਰਾਚੀਨਾਨਾਂ ਵ੍ਯਵਹਾਰੰ ਲਙ੍ਵਨ੍ਤੇ?
“അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു.
3 ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯੁਵਾਚ, ਯੂਯੰ ਪਰਮ੍ਪਰਾਗਤਾਚਾਰੇਣ ਕੁਤ ਈਸ਼੍ਵਰਾਜ੍ਞਾਂ ਲਙ੍ਵਧ੍ਵੇ|
അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്?
4 ਈਸ਼੍ਵਰ ਇਤ੍ਯਾਜ੍ਞਾਪਯਤ੍, ਤ੍ਵੰ ਨਿਜਪਿਤਰੌ ਸੰਮਨ੍ਯੇਥਾਃ, ਯੇਨ ਚ ਨਿਜਪਿਤਰੌ ਨਿਨ੍ਦ੍ਯੇਤੇ, ਸ ਨਿਸ਼੍ਚਿਤੰ ਮ੍ਰਿਯੇਤ;
‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.
5 ਕਿਨ੍ਤੁ ਯੂਯੰ ਵਦਥ, ਯਃ ਸ੍ਵਜਨਕੰ ਸ੍ਵਜਨਨੀਂ ਵਾ ਵਾਕ੍ਯਮਿਦੰ ਵਦਤਿ, ਯੁਵਾਂ ਮੱਤੋ ਯੱਲਭੇਥੇ, ਤਤ੍ ਨ੍ਯਵਿਦ੍ਯਤ,
എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ.
6 ਸ ਨਿਜਪਿਤਰੌ ਪੁਨ ਰ੍ਨ ਸੰਮੰਸ੍ਯਤੇ| ਇੱਥੰ ਯੂਯੰ ਪਰਮ੍ਪਰਾਗਤੇਨ ਸ੍ਵੇਸ਼਼ਾਮਾਚਾਰੇਣੇਸ਼੍ਵਰੀਯਾਜ੍ਞਾਂ ਲੁਮ੍ਪਥ|
ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?
7 ਰੇ ਕਪਟਿਨਃ ਸਰ੍ੱਵੇ ਯਿਸ਼ਯਿਯੋ ਯੁਸ਼਼੍ਮਾਨਧਿ ਭਵਿਸ਼਼੍ਯਦ੍ਵਚਨਾਨ੍ਯੇਤਾਨਿ ਸਮ੍ਯਗ੍ ਉਕ੍ਤਵਾਨ੍|
കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:
8 ਵਦਨੈ ਰ੍ਮਨੁਜਾ ਏਤੇ ਸਮਾਯਾਨ੍ਤਿ ਮਦਨ੍ਤਿਕੰ| ਤਥਾਧਰੈ ਰ੍ਮਦੀਯਞ੍ਚ ਮਾਨੰ ਕੁਰ੍ੱਵਨ੍ਤਿ ਤੇ ਨਰਾਃ|
“‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
9 ਕਿਨ੍ਤੁ ਤੇਸ਼਼ਾਂ ਮਨੋ ਮੱਤੋ ਵਿਦੂਰਏਵ ਤਿਸ਼਼੍ਠਤਿ| ਸ਼ਿਕ੍ਸ਼਼ਯਨ੍ਤੋ ਵਿਧੀਨ੍ ਨ੍ਰਾਜ੍ਞਾ ਭਜਨ੍ਤੇ ਮਾਂ ਮੁਧੈਵ ਤੇ|
അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”
10 ਤਤੋ ਯੀਸ਼ੁ ਰ੍ਲੋਕਾਨ੍ ਆਹੂਯ ਪ੍ਰੋਕ੍ਤਵਾਨ੍, ਯੂਯੰ ਸ਼੍ਰੁਤ੍ਵਾ ਬੁਧ੍ਯਧ੍ਬੰ|
പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.
11 ਯਨ੍ਮੁਖੰ ਪ੍ਰਵਿਸ਼ਤਿ, ਤਤ੍ ਮਨੁਜਮ੍ ਅਮੇਧ੍ਯੰ ਨ ਕਰੋਤਿ, ਕਿਨ੍ਤੁ ਯਦਾਸ੍ਯਾਤ੍ ਨਿਰ੍ਗੱਛਤਿ, ਤਦੇਵ ਮਾਨੁਸ਼਼ਮਮੇਧ੍ਯੀ ਕਰੋਤੀ|
മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’”
12 ਤਦਾਨੀਂ ਸ਼ਿਸ਼਼੍ਯਾ ਆਗਤ੍ਯ ਤਸ੍ਮੈ ਕਥਯਾਞ੍ਚਕ੍ਰੁਃ, ਏਤਾਂ ਕਥਾਂ ਸ਼੍ਰੁਤ੍ਵਾ ਫਿਰੂਸ਼ਿਨੋ ਵ੍ਯਰਜ੍ਯਨ੍ਤ, ਤਤ੍ ਕਿੰ ਭਵਤਾ ਜ੍ਞਾਯਤੇ?
അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.
13 ਸ ਪ੍ਰਤ੍ਯਵਦਤ੍, ਮਮ ਸ੍ਵਰ੍ਗਸ੍ਥਃ ਪਿਤਾ ਯੰ ਕਞ੍ਚਿਦਙ੍ਕੁਰੰ ਨਾਰੋਪਯਤ੍, ਸ ਉਤ੍ਪਾਵ੍ਦ੍ਯਤੇ|
യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും.
14 ਤੇ ਤਿਸ਼਼੍ਠਨ੍ਤੁ, ਤੇ ਅਨ੍ਧਮਨੁਜਾਨਾਮ੍ ਅਨ੍ਧਮਾਰ੍ਗਦਰ੍ਸ਼ਕਾ ਏਵ; ਯਦ੍ਯਨ੍ਧੋ(ਅ)ਨ੍ਧੰ ਪਨ੍ਥਾਨੰ ਦਰ੍ਸ਼ਯਤਿ, ਤਰ੍ਹ੍ਯੁਭੌ ਗਰ੍ੱਤੇ ਪਤਤਃ|
അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”
15 ਤਦਾ ਪਿਤਰਸ੍ਤੰ ਪ੍ਰਤ੍ਯਵਦਤ੍, ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਮਿਮਮਸ੍ਮਾਨ੍ ਬੋਧਯਤੁ|
“ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.
16 ਯੀਸ਼ੁਨਾ ਪ੍ਰੋਕ੍ਤੰ, ਯੂਯਮਦ੍ਯ ਯਾਵਤ੍ ਕਿਮਬੋਧਾਃ ਸ੍ਥ?
“നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു.
17 ਕਥਾਮਿਮਾਂ ਕਿੰ ਨ ਬੁਧ੍ਯਧ੍ਬੇ? ਯਦਾਸ੍ਯੰ ਪ੍ਰੇਵਿਸ਼ਤਿ, ਤਦ੍ ਉਦਰੇ ਪਤਨ੍ ਬਹਿਰ੍ਨਿਰ੍ਯਾਤਿ,
“വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ.
18 ਕਿਨ੍ਤ੍ਵਾਸ੍ਯਾਦ੍ ਯੰਨਿਰ੍ਯਾਤਿ, ਤਦ੍ ਅਨ੍ਤਃਕਰਣਾਤ੍ ਨਿਰ੍ਯਾਤਤ੍ਵਾਤ੍ ਮਨੁਜਮਮੇਧ੍ਯੰ ਕਰੋਤਿ|
എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്.
19 ਯਤੋ(ਅ)ਨ੍ਤਃਕਰਣਾਤ੍ ਕੁਚਿਨ੍ਤਾ ਬਧਃ ਪਾਰਦਾਰਿਕਤਾ ਵੇਸ਼੍ਯਾਗਮਨੰ ਚੈਰ੍ੱਯੰ ਮਿਥ੍ਯਾਸਾਕ੍ਸ਼਼੍ਯਮ੍ ਈਸ਼੍ਵਰਨਿਨ੍ਦਾ ਚੈਤਾਨਿ ਸਰ੍ੱਵਾਣਿ ਨਿਰ੍ੱਯਾਨ੍ਤਿ|
വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;
20 ਏਤਾਨਿ ਮਨੁਸ਼਼੍ਯਮਪਵਿਤ੍ਰੀ ਕੁਰ੍ੱਵਨ੍ਤਿ ਕਿਨ੍ਤ੍ਵਪ੍ਰਕ੍ਸ਼਼ਾਲਿਤਕਰੇਣ ਭੋਜਨੰ ਮਨੁਜਮਮੇਧ੍ਯੰ ਨ ਕਰੋਤਿ|
ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”
21 ਅਨਨ੍ਤਰੰ ਯੀਸ਼ੁਸ੍ਤਸ੍ਮਾਤ੍ ਸ੍ਥਾਨਾਤ੍ ਪ੍ਰਸ੍ਥਾਯ ਸੋਰਸੀਦੋੰਨਗਰਯੋਃ ਸੀਮਾਮੁਪਤਸ੍ਯੌ|
യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
22 ਤਦਾ ਤਤ੍ਸੀਮਾਤਃ ਕਾਚਿਤ੍ ਕਿਨਾਨੀਯਾ ਯੋਸ਼਼ਿਦ੍ ਆਗਤ੍ਯ ਤਮੁੱਚੈਰੁਵਾਚ, ਹੇ ਪ੍ਰਭੋ ਦਾਯੂਦਃ ਸਨ੍ਤਾਨ, ਮਮੈਕਾ ਦੁਹਿਤਾਸ੍ਤੇ ਸਾ ਭੂਤਗ੍ਰਸ੍ਤਾ ਸਤੀ ਮਹਾਕ੍ਲੇਸ਼ੰ ਪ੍ਰਾਪ੍ਨੋਤਿ ਮਮ ਦਯਸ੍ਵ|
അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു.
23 ਕਿਨ੍ਤੁ ਯੀਸ਼ੁਸ੍ਤਾਂ ਕਿਮਪਿ ਨੋਕ੍ਤਵਾਨ੍, ਤਤਃ ਸ਼ਿਸ਼਼੍ਯਾ ਆਗਤ੍ਯ ਤੰ ਨਿਵੇਦਯਾਮਾਸੁਃ, ਏਸ਼਼ਾ ਯੋਸ਼਼ਿਦ੍ ਅਸ੍ਮਾਕੰ ਪਸ਼੍ਚਾਦ੍ ਉੱਚੈਰਾਹੂਯਾਗੱਛਤਿ, ਏਨਾਂ ਵਿਸ੍ਰੁʼਜਤੁ|
യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു.
24 ਤਦਾ ਸ ਪ੍ਰਤ੍ਯਵਦਤ੍, ਇਸ੍ਰਾਯੇਲ੍ਗੋਤ੍ਰਸ੍ਯ ਹਾਰਿਤਮੇਸ਼਼ਾਨ੍ ਵਿਨਾ ਕਸ੍ਯਾਪ੍ਯਨ੍ਯਸ੍ਯ ਸਮੀਪੰ ਨਾਹੰ ਪ੍ਰੇਸ਼਼ਿਤੋਸ੍ਮਿ|
“ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.
25 ਤਤਃ ਸਾ ਨਾਰੀਸਮਾਗਤ੍ਯ ਤੰ ਪ੍ਰਣਮ੍ਯ ਜਗਾਦ, ਹੇ ਪ੍ਰਭੋ ਮਾਮੁਪਕੁਰੁ|
എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു.
26 ਸ ਉਕ੍ਤਵਾਨ੍, ਬਾਲਕਾਨਾਂ ਭਕ੍ਸ਼਼੍ਯਮਾਦਾਯ ਸਾਰਮੇਯੇਭ੍ਯੋ ਦਾਨੰ ਨੋਚਿਤੰ|
അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.
27 ਤਦਾ ਸਾ ਬਭਾਸ਼਼ੇ, ਹੇ ਪ੍ਰਭੋ, ਤਤ੍ ਸਤ੍ਯੰ, ਤਥਾਪਿ ਪ੍ਰਭੋ ਰ੍ਭਞ੍ਚਾਦ੍ ਯਦੁੱਛਿਸ਼਼੍ਟੰ ਪਤਤਿ, ਤਤ੍ ਸਾਰਮੇਯਾਃ ਖਾਦਨ੍ਤਿ|
“ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”
28 ਤਤੋ ਯੀਸ਼ੁਃ ਪ੍ਰਤ੍ਯਵਦਤ੍, ਹੇ ਯੋਸ਼਼ਿਤ੍, ਤਵ ਵਿਸ਼੍ਵਾਸੋ ਮਹਾਨ੍ ਤਸ੍ਮਾਤ੍ ਤਵ ਮਨੋਭਿਲਸ਼਼ਿਤੰ ਸਿਦ੍ੱਯਤੁ, ਤੇਨ ਤਸ੍ਯਾਃ ਕਨ੍ਯਾ ਤਸ੍ਮਿੰਨੇਵ ਦਣ੍ਡੇ ਨਿਰਾਮਯਾਭਵਤ੍|
അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.
29 ਅਨਨ੍ਤਰੰ ਯੀਸ਼ਸ੍ਤਸ੍ਮਾਤ੍ ਸ੍ਥਾਨਾਤ੍ ਪ੍ਰਸ੍ਥਾਯ ਗਾਲੀਲ੍ਸਾਗਰਸ੍ਯ ਸੰਨਿਧਿਮਾਗਤ੍ਯ ਧਰਾਧਰਮਾਰੁਹ੍ਯ ਤਤ੍ਰੋਪਵਿਵੇਸ਼|
യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.
30 ਪਸ਼੍ਚਾਤ੍ ਜਨਨਿਵਹੋ ਬਹੂਨ੍ ਖਞ੍ਚਾਨ੍ਧਮੂਕਸ਼ੁਸ਼਼੍ਕਕਰਮਾਨੁਸ਼਼ਾਨ੍ ਆਦਾਯ ਯੀਸ਼ੋਃ ਸਮੀਪਮਾਗਤ੍ਯ ਤੱਚਰਣਾਨ੍ਤਿਕੇ ਸ੍ਥਾਪਯਾਮਾਸੁਃ, ਤਤਃ ਸਾ ਤਾਨ੍ ਨਿਰਾਮਯਾਨ੍ ਅਕਰੋਤ੍|
ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി.
31 ਇੱਥੰ ਮੂਕਾ ਵਾਕ੍ਯੰ ਵਦਨ੍ਤਿ, ਸ਼ੁਸ਼਼੍ਕਕਰਾਃ ਸ੍ਵਾਸ੍ਥ੍ਯਮਾਯਾਨ੍ਤਿ, ਪਙ੍ਗਵੋ ਗੱਛਨ੍ਤਿ, ਅਨ੍ਧਾ ਵੀਕ੍ਸ਼਼ਨ੍ਤੇ, ਇਤਿ ਵਿਲੋਕ੍ਯ ਲੋਕਾ ਵਿਸ੍ਮਯੰ ਮਨ੍ਯਮਾਨਾ ਇਸ੍ਰਾਯੇਲ ਈਸ਼੍ਵਰੰ ਧਨ੍ਯੰ ਬਭਾਸ਼਼ਿਰੇ|
ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.
32 ਤਦਾਨੀਂ ਯੀਸ਼ੁਃ ਸ੍ਵਸ਼ਿਸ਼਼੍ਯਾਨ੍ ਆਹੂਯ ਗਦਿਤਵਾਨ੍, ਏਤੱਜਨਨਿਵਹੇਸ਼਼ੁ ਮਮ ਦਯਾ ਜਾਯਤੇ, ਏਤੇ ਦਿਨਤ੍ਰਯੰ ਮਯਾ ਸਾਕੰ ਸਨ੍ਤਿ, ਏਸ਼਼ਾਂ ਭਕ੍ਸ਼਼੍ਯਵਸ੍ਤੁ ਚ ਕਞ੍ਚਿਦਪਿ ਨਾਸ੍ਤਿ, ਤਸ੍ਮਾਦਹਮੇਤਾਨਕ੍ਰੁʼਤਾਹਾਰਾਨ੍ ਨ ਵਿਸ੍ਰਕ੍ਸ਼਼੍ਯਾਮਿ, ਤਥਾਤ੍ਵੇ ਵਰ੍ਤ੍ਮਮਧ੍ਯੇ ਕ੍ਲਾਮ੍ਯੇਸ਼਼ੁਃ|
യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”
33 ਤਦਾ ਸ਼ਿਸ਼਼੍ਯਾ ਊਚੁਃ, ਏਤਸ੍ਮਿਨ੍ ਪ੍ਰਾਨ੍ਤਰਮਧ੍ਯ ਏਤਾਵਤੋ ਮਰ੍ਤ੍ਯਾਨ੍ ਤਰ੍ਪਯਿਤੁੰ ਵਯੰ ਕੁਤ੍ਰ ਪੂਪਾਨ੍ ਪ੍ਰਾਪ੍ਸ੍ਯਾਮਃ?
അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.
34 ਯੀਸ਼ੁਰਪ੍ਰੁʼੱਛਤ੍, ਯੁਸ਼਼੍ਮਾਕੰ ਨਿਕਟੇ ਕਤਿ ਪੂਪਾ ਆਸਤੇ? ਤ ਊਚੁਃ, ਸਪ੍ਤਪੂਪਾ ਅਲ੍ਪਾਃ ਕ੍ਸ਼਼ੁਦ੍ਰਮੀਨਾਸ਼੍ਚ ਸਨ੍ਤਿ|
യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.
35 ਤਦਾਨੀਂ ਸ ਲੋਕਨਿਵਹੰ ਭੂਮਾਵੁਪਵੇਸ਼਼੍ਟੁਮ੍ ਆਦਿਸ਼੍ਯ
യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു.
36 ਤਾਨ੍ ਸਪ੍ਤਪੂਪਾਨ੍ ਮੀਨਾਂਸ਼੍ਚ ਗ੍ਰੁʼਹ੍ਲਨ੍ ਈਸ਼੍ਵਰੀਯਗੁਣਾਨ੍ ਅਨੂਦ੍ਯ ਭੰਕ੍ਤ੍ਵਾ ਸ਼ਿਸ਼਼੍ਯੇਭ੍ਯੋ ਦਦੌ, ਸ਼ਿਸ਼਼੍ਯਾ ਲੋਕੇਭ੍ਯੋ ਦਦੁਃ|
പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു.
37 ਤਤਃ ਸਰ੍ੱਵੇ ਭੁਕ੍ਤ੍ਵਾ ਤ੍ਰੁʼਪ੍ਤਵਨ੍ਤਃ; ਤਦਵਸ਼ਿਸ਼਼੍ਟਭਕ੍ਸ਼਼੍ਯੇਣ ਸਪ੍ਤਡਲਕਾਨ੍ ਪਰਿਪੂਰ੍ੱਯ ਸੰਜਗ੍ਰੁʼਹੁਃ|
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.
38 ਤੇ ਭੋਕ੍ਤਾਰੋ ਯੋਸ਼਼ਿਤੋ ਬਾਲਕਾਂਸ਼੍ਚ ਵਿਹਾਯ ਪ੍ਰਾਯੇਣ ਚਤੁਃਸਹਸ੍ਰਾਣਿ ਪੁਰੁਸ਼਼ਾ ਆਸਨ੍|
ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
39 ਤਤਃ ਪਰੰ ਸ ਜਨਨਿਵਹੰ ਵਿਸ੍ਰੁʼਜ੍ਯ ਤਰਿਮਾਰੁਹ੍ਯ ਮਗ੍ਦਲਾਪ੍ਰਦੇਸ਼ੰ ਗਤਵਾਨ੍|
ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.