< ਮਾਰ੍ਕਃ 4 >
1 ਅਨਨ੍ਤਰੰ ਸ ਸਮੁਦ੍ਰਤਟੇ ਪੁਨਰੁਪਦੇਸ਼਼੍ਟੁੰ ਪ੍ਰਾਰੇਭੇ, ਤਤਸ੍ਤਤ੍ਰ ਬਹੁਜਨਾਨਾਂ ਸਮਾਗਮਾਤ੍ ਸ ਸਾਗਰੋਪਰਿ ਨੌਕਾਮਾਰੁਹ੍ਯ ਸਮੁਪਵਿਸ਼਼੍ਟਃ; ਸਰ੍ੱਵੇ ਲੋਕਾਃ ਸਮੁਦ੍ਰਕੂਲੇ ਤਸ੍ਥੁਃ|
യേശു തടാകതീരത്തുവെച്ചു വീണ്ടും ജനത്തോട് ഉപദേശിക്കാൻ ആരംഭിച്ചു. ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹം തടാകത്തിലുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി ഉപവിഷ്ടനായി. തീരത്ത്, വെള്ളത്തിനരികെവരെ ജനങ്ങൾ നിന്നിരുന്നു.
2 ਤਦਾ ਸ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਕਥਾਭਿ ਰ੍ਬਹੂਪਦਿਸ਼਼੍ਟਵਾਨ੍ ਉਪਦਿਸ਼ੰਸ਼੍ਚ ਕਥਿਤਵਾਨ੍,
യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞ ഒരുപമ ഇപ്രകാരമാണ്:
3 ਅਵਧਾਨੰ ਕੁਰੁਤ, ਏਕੋ ਬੀਜਵਪ੍ਤਾ ਬੀਜਾਨਿ ਵਪ੍ਤੁੰ ਗਤਃ;
“കേൾക്കുക! ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
4 ਵਪਨਕਾਲੇ ਕਿਯਨ੍ਤਿ ਬੀਜਾਨਿ ਮਾਰ੍ਗਪਾਸ਼੍ਵੇ ਪਤਿਤਾਨਿ, ਤਤ ਆਕਾਸ਼ੀਯਪਕ੍ਸ਼਼ਿਣ ਏਤ੍ਯ ਤਾਨਿ ਚਖਾਦੁਃ|
വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
5 ਕਿਯਨ੍ਤਿ ਬੀਜਾਨਿ ਸ੍ਵਲ੍ਪਮ੍ਰੁʼੱਤਿਕਾਵਤ੍ਪਾਸ਼਼ਾਣਭੂਮੌ ਪਤਿਤਾਨਿ ਤਾਨਿ ਮ੍ਰੁʼਦੋਲ੍ਪਤ੍ਵਾਤ੍ ਸ਼ੀਘ੍ਰਮਙ੍ਕੁਰਿਤਾਨਿ;
ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു. ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
6 ਕਿਨ੍ਤੂਦਿਤੇ ਸੂਰ੍ੱਯੇ ਦਗ੍ਧਾਨਿ ਤਥਾ ਮੂਲਾਨੋ ਨਾਧੋਗਤਤ੍ਵਾਤ੍ ਸ਼ੁਸ਼਼੍ਕਾਣਿ ਚ|
എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
7 ਕਿਯਨ੍ਤਿ ਬੀਜਾਨਿ ਕਣ੍ਟਕਿਵਨਮਧ੍ਯੇ ਪਤਿਤਾਨਿ ਤਤਃ ਕਣ੍ਟਕਾਨਿ ਸੰਵ੍ਰੁʼਦ੍ਵ੍ਯ ਤਾਨਿ ਜਗ੍ਰਸੁਸ੍ਤਾਨਿ ਨ ਚ ਫਲਿਤਾਨਿ|
കുറെ വിത്തുകളാകട്ടെ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിയതുകൊണ്ട് അവ ഫലം പുറപ്പെടുവിച്ചില്ല.
8 ਤਥਾ ਕਿਯਨ੍ਤਿ ਬੀਜਾਨ੍ਯੁੱਤਮਭੂਮੌ ਪਤਿਤਾਨਿ ਤਾਨਿ ਸੰਵ੍ਰੁʼਦ੍ਵ੍ਯ ਫਲਾਨ੍ਯੁਤ੍ਪਾਦਿਤਾਨਿ ਕਿਯਨ੍ਤਿ ਬੀਜਾਨਿ ਤ੍ਰਿੰਸ਼ਦ੍ਗੁਣਾਨਿ ਕਿਯਨ੍ਤਿ ਸ਼਼ਸ਼਼੍ਟਿਗੁਣਾਨਿ ਕਿਯਨ੍ਤਿ ਸ਼ਤਗੁਣਾਨਿ ਫਲਾਨਿ ਫਲਿਤਵਨ੍ਤਿ|
എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു. അവ മുളച്ചു, വളർന്നു, മുപ്പതും അറുപതും നൂറും മടങ്ങ് വിളവുനൽകി.”
9 ਅਥ ਸ ਤਾਨਵਦਤ੍ ਯਸ੍ਯ ਸ਼੍ਰੋਤੁੰ ਕਰ੍ਣੌ ਸ੍ਤਃ ਸ ਸ਼੍ਰੁʼਣੋਤੁ|
യേശു തുടർന്നു പറഞ്ഞു: “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!”
10 ਤਦਨਨ੍ਤਰੰ ਨਿਰ੍ਜਨਸਮਯੇ ਤਤ੍ਸਙ੍ਗਿਨੋ ਦ੍ਵਾਦਸ਼ਸ਼ਿਸ਼਼੍ਯਾਸ਼੍ਚ ਤੰ ਤੱਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਵਾਕ੍ਯਸ੍ਯਾਰ੍ਥੰ ਪਪ੍ਰੱਛੁਃ|
പിന്നീട് യേശു തനിച്ചായിരുന്നപ്പോൾ പന്ത്രണ്ട് ശിഷ്യന്മാരും മറ്റുചിലരും വന്ന് ആ സാദൃശ്യകഥകളെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.
11 ਤਦਾ ਸ ਤਾਨੁਦਿਤਵਾਨ੍ ਈਸ਼੍ਵਰਰਾਜ੍ਯਸ੍ਯ ਨਿਗੂਢਵਾਕ੍ਯੰ ਬੋੱਧੁੰ ਯੁਸ਼਼੍ਮਾਕਮਧਿਕਾਰੋ(ਅ)ਸ੍ਤਿ;
അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു.
12 ਕਿਨ੍ਤੁ ਯੇ ਵਹਿਰ੍ਭੂਤਾਃ "ਤੇ ਪਸ਼੍ਯਨ੍ਤਃ ਪਸ਼੍ਯਨ੍ਤਿ ਕਿਨ੍ਤੁ ਨ ਜਾਨਨ੍ਤਿ, ਸ਼੍ਰੁʼਣ੍ਵਨ੍ਤਃ ਸ਼੍ਰੁʼਣ੍ਵਨ੍ਤਿ ਕਿਨ੍ਤੁ ਨ ਬੁਧ੍ਯਨ੍ਤੇ, ਚੇੱਤੈ ਰ੍ਮਨਃਸੁ ਕਦਾਪਿ ਪਰਿਵਰ੍ੱਤਿਤੇਸ਼਼ੁ ਤੇਸ਼਼ਾਂ ਪਾਪਾਨ੍ਯਮੋਚਯਿਸ਼਼੍ਯਨ੍ਤ," ਅਤੋਹੇਤੋਸ੍ਤਾਨ੍ ਪ੍ਰਤਿ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤੈਰੇਵ ਤਾਨਿ ਮਯਾ ਕਥਿਤਾਨਿ|
“അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.”
13 ਅਥ ਸ ਕਥਿਤਵਾਨ੍ ਯੂਯੰ ਕਿਮੇਤਦ੍ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਵਾਕ੍ਯੰ ਨ ਬੁਧ੍ਯਧ੍ਵੇ? ਤਰ੍ਹਿ ਕਥੰ ਸਰ੍ੱਵਾਨ੍ ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਾਨ ਭੋਤ੍ਸ੍ਯਧ੍ਵੇ?
പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഈ സാദൃശ്യകഥ നിങ്ങൾ മനസ്സിലാക്കുന്നില്ലേ? അങ്ങനെയെങ്കിൽ മറ്റ് സാദൃശ്യകഥകളെല്ലാം നിങ്ങൾ എങ്ങനെ മനസ്സിലാക്കും?
14 ਬੀਜਵਪ੍ਤਾ ਵਾਕ੍ਯਰੂਪਾਣਿ ਬੀਜਾਨਿ ਵਪਤਿ;
കർഷകൻ വചനം വിതയ്ക്കുന്നു.
15 ਤਤ੍ਰ ਯੇ ਯੇ ਲੋਕਾ ਵਾਕ੍ਯੰ ਸ਼੍ਰੁʼਣ੍ਵਨ੍ਤਿ, ਕਿਨ੍ਤੁ ਸ਼੍ਰੁਤਮਾਤ੍ਰਾਤ੍ ਸ਼ੈਤਾਨ੍ ਸ਼ੀਘ੍ਰਮਾਗਤ੍ਯ ਤੇਸ਼਼ਾਂ ਮਨਃਸੂਪ੍ਤਾਨਿ ਤਾਨਿ ਵਾਕ੍ਯਰੂਪਾਣਿ ਬੀਜਾਨ੍ਯਪਨਯਤਿ ਤਏਵ ਉਪ੍ਤਬੀਜਮਾਰ੍ਗਪਾਰ੍ਸ਼੍ਵੇਸ੍ਵਰੂਪਾਃ|
ചില കേൾവിക്കാരുടെ അനുഭവം വഴിയരികിൽ വീണ വിത്തിന്റെ അനുഭവംപോലെയാണ്. അവർ വചനം കേട്ടുകഴിയുന്നമാത്രയിൽത്തന്നെ സാത്താൻ വന്ന് അവരിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നു.
16 ਯੇ ਜਨਾ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਸਹਸਾ ਪਰਮਾਨਨ੍ਦੇਨ ਗ੍ਰੁʼਹ੍ਲਨ੍ਤਿ, ਕਿਨ੍ਤੁ ਹ੍ਰੁʼਦਿ ਸ੍ਥੈਰ੍ੱਯਾਭਾਵਾਤ੍ ਕਿਞ੍ਚਿਤ੍ ਕਾਲਮਾਤ੍ਰੰ ਤਿਸ਼਼੍ਠਨ੍ਤਿ ਤਤ੍ਪਸ਼੍ਚਾਤ੍ ਤਦ੍ਵਾਕ੍ਯਹੇਤੋਃ
പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ് മറ്റുചിലർ, ഇങ്ങനെയുള്ളവർ വചനം കേൾക്കുകയും ഉടനെതന്നെ ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്നു.
17 ਕੁਤ੍ਰਚਿਤ੍ ਕ੍ਲੇਸ਼ੇ ਉਪਦ੍ਰਵੇ ਵਾ ਸਮੁਪਸ੍ਥਿਤੇ ਤਦੈਵ ਵਿਘ੍ਨੰ ਪ੍ਰਾਪ੍ਨੁਵਨ੍ਤਿ ਤਏਵ ਉਪ੍ਤਬੀਜਪਾਸ਼਼ਾਣਭੂਮਿਸ੍ਵਰੂਪਾਃ|
എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
18 ਯੇ ਜਨਾਃ ਕਥਾਂ ਸ਼੍ਰੁʼਣ੍ਵਨ੍ਤਿ ਕਿਨ੍ਤੁ ਸਾਂਸਾਰਿਕੀ ਚਿਨ੍ਤਾ ਧਨਭ੍ਰਾਨ੍ਤਿ ਰ੍ਵਿਸ਼਼ਯਲੋਭਸ਼੍ਚ ਏਤੇ ਸਰ੍ੱਵੇ ਉਪਸ੍ਥਾਯ ਤਾਂ ਕਥਾਂ ਗ੍ਰਸਨ੍ਤਿ ਤਤਃ ਮਾ ਵਿਫਲਾ ਭਵਤਿ (aiōn )
മറ്റുചിലർ, മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുന്നു;
19 ਤਏਵ ਉਪ੍ਤਬੀਜਸਕਣ੍ਟਕਭੂਮਿਸ੍ਵਰੂਪਾਃ|
എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും ഇതരമോഹങ്ങളും ഉള്ളിൽ കടന്ന് വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു. (aiōn )
20 ਯੇ ਜਨਾ ਵਾਕ੍ਯੰ ਸ਼੍ਰੁਤ੍ਵਾ ਗ੍ਰੁʼਹ੍ਲਨ੍ਤਿ ਤੇਸ਼਼ਾਂ ਕਸ੍ਯ ਵਾ ਤ੍ਰਿੰਸ਼ਦ੍ਗੁਣਾਨਿ ਕਸ੍ਯ ਵਾ ਸ਼਼ਸ਼਼੍ਟਿਗੁਣਾਨਿ ਕਸ੍ਯ ਵਾ ਸ਼ਤਗੁਣਾਨਿ ਫਲਾਨਿ ਭਵਨ੍ਤਿ ਤਏਵ ਉਪ੍ਤਬੀਜੋਰ੍ੱਵਰਭੂਮਿਸ੍ਵਰੂਪਾਃ|
മറ്റുള്ളവർ, നല്ല മണ്ണിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുകയും സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മടങ്ങു വിളവുനൽകുകയുംചെയ്യുന്നു.”
21 ਤਦਾ ਸੋ(ਅ)ਪਰਮਪਿ ਕਥਿਤਵਾਨ੍ ਕੋਪਿ ਜਨੋ ਦੀਪਾਧਾਰੰ ਪਰਿਤ੍ਯਜ੍ਯ ਦ੍ਰੋਣਸ੍ਯਾਧਃ ਖਟ੍ਵਾਯਾ ਅਧੇ ਵਾ ਸ੍ਥਾਪਯਿਤੁੰ ਦੀਪਮਾਨਯਤਿ ਕਿੰ?
പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്?
22 ਅਤੋਹੇਤੋ ਰ੍ਯੰਨ ਪ੍ਰਕਾਸ਼ਯਿਸ਼਼੍ਯਤੇ ਤਾਦ੍ਰੁʼਗ੍ ਲੁੱਕਾਯਿਤੰ ਕਿਮਪਿ ਵਸ੍ਤੁ ਨਾਸ੍ਤਿ; ਯਦ੍ ਵ੍ਯਕ੍ਤੰ ਨ ਭਵਿਸ਼਼੍ਯਤਿ ਤਾਦ੍ਰੁʼਸ਼ੰ ਗੁਪ੍ਤੰ ਕਿਮਪਿ ਵਸ੍ਤੁ ਨਾਸ੍ਤਿ|
ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.
23 ਯਸ੍ਯ ਸ਼੍ਰੋਤੁੰ ਕਰ੍ਣੌ ਸ੍ਤਃ ਸ ਸ਼੍ਰੁʼਣੋਤੁ|
ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.”
24 ਅਪਰਮਪਿ ਕਥਿਤਵਾਨ੍ ਯੂਯੰ ਯਦ੍ ਯਦ੍ ਵਾਕ੍ਯੰ ਸ਼੍ਰੁʼਣੁਥ ਤਤ੍ਰ ਸਾਵਧਾਨਾ ਭਵਤ, ਯਤੋ ਯੂਯੰ ਯੇਨ ਪਰਿਮਾਣੇਨ ਪਰਿਮਾਥ ਤੇਨੈਵ ਪਰਿਮਾਣੇਨ ਯੁਸ਼਼੍ਮਦਰ੍ਥਮਪਿ ਪਰਿਮਾਸ੍ਯਤੇ; ਸ਼੍ਰੋਤਾਰੋ ਯੂਯੰ ਯੁਸ਼਼੍ਮਭ੍ਯਮਧਿਕੰ ਦਾਸ੍ਯਤੇ|
“നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും.
25 ਯਸ੍ਯਾਸ਼੍ਰਯੇ ਵਰ੍ੱਧਤੇ ਤਸ੍ਮੈ ਅਪਰਮਪਿ ਦਾਸ੍ਯਤੇ, ਕਿਨ੍ਤੁ ਯਸ੍ਯਾਸ਼੍ਰਯੇ ਨ ਵਰ੍ੱਧਤੇ ਤਸ੍ਯ ਯਤ੍ ਕਿਞ੍ਚਿਦਸ੍ਤਿ ਤਦਪਿ ਤਸ੍ਮਾਨ੍ ਨੇਸ਼਼੍ਯਤੇ|
ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
26 ਅਨਨ੍ਤਰੰ ਸ ਕਥਿਤਵਾਨ੍ ਏਕੋ ਲੋਕਃ ਕ੍ਸ਼਼ੇਤ੍ਰੇ ਬੀਜਾਨ੍ਯੁਪ੍ਤ੍ਵਾ
യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം.
27 ਜਾਗਰਣਨਿਦ੍ਰਾਭ੍ਯਾਂ ਦਿਵਾਨਿਸ਼ੰ ਗਮਯਤਿ, ਪਰਨ੍ਤੁ ਤਦ੍ਵੀਜੰ ਤਸ੍ਯਾਜ੍ਞਾਤਰੂਪੇਣਾਙ੍ਕੁਰਯਤਿ ਵਰ੍ੱਧਤੇ ਚ;
രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല.
28 ਯਤੋਹੇਤੋਃ ਪ੍ਰਥਮਤਃ ਪਤ੍ਰਾਣਿ ਤਤਃ ਪਰੰ ਕਣਿਸ਼ਾਨਿ ਤਤ੍ਪਸ਼੍ਚਾਤ੍ ਕਣਿਸ਼ਪੂਰ੍ਣਾਨਿ ਸ਼ਸ੍ਯਾਨਿ ਭੂਮਿਃ ਸ੍ਵਯਮੁਤ੍ਪਾਦਯਤਿ;
ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു.
29 ਕਿਨ੍ਤੁ ਫਲੇਸ਼਼ੁ ਪੱਕੇਸ਼਼ੁ ਸ਼ਸ੍ਯੱਛੇਦਨਕਾਲੰ ਜ੍ਞਾਤ੍ਵਾ ਸ ਤਤ੍ਕ੍ਸ਼਼ਣੰ ਸ਼ਸ੍ਯਾਨਿ ਛਿਨੱਤਿ, ਅਨੇਨ ਤੁਲ੍ਯਮੀਸ਼੍ਵਰਰਾਜ੍ਯੰ|
ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”
30 ਪੁਨਃ ਸੋ(ਅ)ਕਥਯਦ੍ ਈਸ਼੍ਵਰਰਾਜ੍ਯੰ ਕੇਨ ਸਮੰ? ਕੇਨ ਵਸ੍ਤੁਨਾ ਸਹ ਵਾ ਤਦੁਪਮਾਸ੍ਯਾਮਿ?
യേശു വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? അല്ലെങ്കിൽ ഏതു സാദൃശ്യകഥയാൽ അതിനെ വിശദീകരിക്കാം?
31 ਤਤ੍ ਸਰ੍ਸ਼਼ਪੈਕੇਨ ਤੁਲ੍ਯੰ ਯਤੋ ਮ੍ਰੁʼਦਿ ਵਪਨਕਾਲੇ ਸਰ੍ਸ਼਼ਪਬੀਜੰ ਸਰ੍ੱਵਪ੍ਰੁʼਥਿਵੀਸ੍ਥਬੀਜਾਤ੍ ਕ੍ਸ਼਼ੁਦ੍ਰੰ
അതിനെ ഒരു കടുകുമണിയോട് ഉപമിക്കാം. കടുകുമണി മണ്ണിൽ നടുന്ന വിത്തുകളിൽ ഏറ്റവും ചെറുതാണ്.
32 ਕਿਨ੍ਤੁ ਵਪਨਾਤ੍ ਪਰਮ੍ ਅਙ੍ਕੁਰਯਿਤ੍ਵਾ ਸਰ੍ੱਵਸ਼ਾਕਾਦ੍ ਬ੍ਰੁʼਹਦ੍ ਭਵਤਿ, ਤਸ੍ਯ ਬ੍ਰੁʼਹਤ੍ਯਃ ਸ਼ਾਖਾਸ਼੍ਚ ਜਾਯਨ੍ਤੇ ਤਤਸ੍ਤੱਛਾਯਾਂ ਪਕ੍ਸ਼਼ਿਣ ਆਸ਼੍ਰਯਨ੍ਤੇ|
എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.”
33 ਇੱਥੰ ਤੇਸ਼਼ਾਂ ਬੋਧਾਨੁਰੂਪੰ ਸੋ(ਅ)ਨੇਕਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤੈਸ੍ਤਾਨੁਪਦਿਸ਼਼੍ਟਵਾਨ੍,
അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു.
34 ਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤੰ ਵਿਨਾ ਕਾਮਪਿ ਕਥਾਂ ਤੇਭ੍ਯੋ ਨ ਕਥਿਤਵਾਨ੍ ਪਸ਼੍ਚਾਨ੍ ਨਿਰ੍ਜਨੇ ਸ ਸ਼ਿਸ਼਼੍ਯਾਨ੍ ਸਰ੍ੱਵਦ੍ਰੁʼਸ਼਼੍ਟਾਨ੍ਤਾਰ੍ਥੰ ਬੋਧਿਤਵਾਨ੍|
സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടുകൂടെ തനിച്ചായിരുന്നപ്പോൾ അവർക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു.
35 ਤੱਦਿਨਸ੍ਯ ਸਨ੍ਧ੍ਯਾਯਾਂ ਸ ਤੇਭ੍ਯੋ(ਅ)ਕਥਯਦ੍ ਆਗੱਛਤ ਵਯੰ ਪਾਰੰ ਯਾਮ|
അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു.
36 ਤਦਾ ਤੇ ਲੋਕਾਨ੍ ਵਿਸ੍ਰੁʼਜ੍ਯ ਤਮਵਿਲਮ੍ਬੰ ਗ੍ਰੁʼਹੀਤ੍ਵਾ ਨੌਕਯਾ ਪ੍ਰਤਸ੍ਥਿਰੇ; ਅਪਰਾ ਅਪਿ ਨਾਵਸ੍ਤਯਾ ਸਹ ਸ੍ਥਿਤਾਃ|
ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു.
37 ਤਤਃ ਪਰੰ ਮਹਾਝਞ੍ਭ੍ਸ਼ਗਮਾਤ੍ ਨੌ ਰ੍ਦੋਲਾਯਮਾਨਾ ਤਰਙ੍ਗੇਣ ਜਲੈਃ ਪੂਰ੍ਣਾਭਵੱਚ|
അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി.
38 ਤਦਾ ਸ ਨੌਕਾਚਸ਼੍ਚਾਦ੍ਭਾਗੇ ਉਪਧਾਨੇ ਸ਼ਿਰੋ ਨਿਧਾਯ ਨਿਦ੍ਰਿਤ ਆਸੀਤ੍ ਤਤਸ੍ਤੇ ਤੰ ਜਾਗਰਯਿਤ੍ਵਾ ਜਗਦੁਃ, ਹੇ ਪ੍ਰਭੋ, ਅਸ੍ਮਾਕੰ ਪ੍ਰਾਣਾ ਯਾਨ੍ਤਿ ਕਿਮਤ੍ਰ ਭਵਤਸ਼੍ਚਿਨ੍ਤਾ ਨਾਸ੍ਤਿ?
യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.
39 ਤਦਾ ਸ ਉੱਥਾਯ ਵਾਯੁੰ ਤਰ੍ਜਿਤਵਾਨ੍ ਸਮੁਦ੍ਰਞ੍ਚੋਕ੍ਤਵਾਨ੍ ਸ਼ਾਨ੍ਤਃ ਸੁਸ੍ਥਿਰਸ਼੍ਚ ਭਵ; ਤਤੋ ਵਾਯੌ ਨਿਵ੍ਰੁʼੱਤੇ(ਅ)ਬ੍ਧਿਰ੍ਨਿਸ੍ਤਰਙ੍ਗੋਭੂਤ੍|
അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!
40 ਤਦਾ ਸ ਤਾਨੁਵਾਚ ਯੂਯੰ ਕੁਤ ਏਤਾਦ੍ਰੁʼਕ੍ਸ਼ਙ੍ਕਾਕੁਲਾ ਭਵਤ? ਕਿੰ ਵੋ ਵਿਸ਼੍ਵਾਸੋ ਨਾਸ੍ਤਿ?
അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.
41 ਤਸ੍ਮਾੱਤੇ(ਅ)ਤੀਵਭੀਤਾਃ ਪਰਸ੍ਪਰੰ ਵਕ੍ਤੁਮਾਰੇਭਿਰੇ, ਅਹੋ ਵਾਯੁਃ ਸਿਨ੍ਧੁਸ਼੍ਚਾਸ੍ਯ ਨਿਦੇਸ਼ਗ੍ਰਾਹਿਣੌ ਕੀਦ੍ਰੁʼਗਯੰ ਮਨੁਜਃ|
അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.