< ਪ੍ਰੇਰਿਤਾਃ 23 >

1 ਸਭਾਸਦ੍ਲੋਕਾਨ੍ ਪ੍ਰਤਿ ਪੌਲੋ(ਅ)ਨਨ੍ਯਦ੍ਰੁʼਸ਼਼੍ਟ੍ਯਾ ਪਸ਼੍ਯਨ੍ ਅਕਥਯਤ੍, ਹੇ ਭ੍ਰਾਤ੍ਰੁʼਗਣਾ ਅਦ੍ਯ ਯਾਵਤ੍ ਸਰਲੇਨ ਸਰ੍ੱਵਾਨ੍ਤਃਕਰਣੇਨੇਸ਼੍ਵਰਸ੍ਯ ਸਾਕ੍ਸ਼਼ਾਦ੍ ਆਚਰਾਮਿ|
പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.”
2 ਅਨੇਨ ਹਨਾਨੀਯਨਾਮਾ ਮਹਾਯਾਜਕਸ੍ਤੰ ਕਪੋਲੇ ਚਪੇਟੇਨਾਹਨ੍ਤੁੰ ਸਮੀਪਸ੍ਥਲੋਕਾਨ੍ ਆਦਿਸ਼਼੍ਟਵਾਨ੍|
അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു.
3 ਤਦਾ ਪੌਲਸ੍ਤਮਵਦਤ੍, ਹੇ ਬਹਿਸ਼਼੍ਪਰਿਸ਼਼੍ਕ੍ਰੁʼਤ, ਈਸ਼੍ਵਰਸ੍ਤ੍ਵਾਂ ਪ੍ਰਹਰ੍ੱਤੁਮ੍ ਉਦ੍ਯਤੋਸ੍ਤਿ, ਯਤੋ ਵ੍ਯਵਸ੍ਥਾਨੁਸਾਰੇਣ ਵਿਚਾਰਯਿਤੁਮ੍ ਉਪਵਿਸ਼੍ਯ ਵ੍ਯਵਸ੍ਥਾਂ ਲਙ੍ਘਿਤ੍ਵਾ ਮਾਂ ਪ੍ਰਹਰ੍ੱਤੁਮ੍ ਆਜ੍ਞਾਪਯਸਿ|
അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു.
4 ਤਤੋ ਨਿਕਟਸ੍ਥਾ ਲੋਕਾ ਅਕਥਯਨ੍, ਤ੍ਵੰ ਕਿਮ੍ ਈਸ਼੍ਵਰਸ੍ਯ ਮਹਾਯਾਜਕੰ ਨਿਨ੍ਦਸਿ?
പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു.
5 ਤਤਃ ਪੌਲਃ ਪ੍ਰਤਿਭਾਸ਼਼ਿਤਵਾਨ੍ ਹੇ ਭ੍ਰਾਤ੍ਰੁʼਗਣ ਮਹਾਯਾਜਕ ਏਸ਼਼ ਇਤਿ ਨ ਬੁੱਧੰ ਮਯਾ ਤਦਨ੍ਯੱਚ ਸ੍ਵਲੋਕਾਨਾਮ੍ ਅਧਿਪਤਿੰ ਪ੍ਰਤਿ ਦੁਰ੍ੱਵਾਕ੍ਯੰ ਮਾ ਕਥਯ, ਏਤਾਦ੍ਰੁʼਸ਼ੀ ਲਿਪਿਰਸ੍ਤਿ|
“സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,” എന്നു പൗലോസ് മറുപടി പറഞ്ഞു.
6 ਅਨਨ੍ਤਰੰ ਪੌਲਸ੍ਤੇਸ਼਼ਾਮ੍ ਅਰ੍ੱਧੰ ਸਿਦੂਕਿਲੋਕਾ ਅਰ੍ੱਧੰ ਫਿਰੂਸ਼ਿਲੋਕਾ ਇਤਿ ਦ੍ਰੁʼਸ਼਼੍ਟ੍ਵਾ ਪ੍ਰੋੱਚੈਃ ਸਭਾਸ੍ਥਲੋਕਾਨ੍ ਅਵਦਤ੍ ਹੇ ਭ੍ਰਾਤ੍ਰੁʼਗਣ ਅਹੰ ਫਿਰੂਸ਼ਿਮਤਾਵਲਮ੍ਬੀ ਫਿਰੂਸ਼ਿਨਃ ਸਤ੍ਨਾਨਸ਼੍ਚ, ਮ੍ਰੁʼਤਲੋਕਾਨਾਮ੍ ਉੱਥਾਨੇ ਪ੍ਰਤ੍ਯਾਸ਼ਾਕਰਣਾਦ੍ ਅਹਮਪਵਾਦਿਤੋਸ੍ਮਿ|
ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു.
7 ਇਤਿ ਕਥਾਯਾਂ ਕਥਿਤਾਯਾਂ ਫਿਰੂਸ਼ਿਸਿਦੂਕਿਨੋਃ ਪਰਸ੍ਪਰੰ ਭਿੰਨਵਾਕ੍ਯਤ੍ਵਾਤ੍ ਸਭਾਯਾ ਮਧ੍ਯੇ ਦ੍ਵੌ ਸੰਘੌ ਜਾਤੌ|
അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു.
8 ਯਤਃ ਸਿਦੂਕਿਲੋਕਾ ਉੱਥਾਨੰ ਸ੍ਵਰ੍ਗੀਯਦੂਤਾ ਆਤ੍ਮਾਨਸ਼੍ਚ ਸਰ੍ੱਵੇਸ਼਼ਾਮ੍ ਏਤੇਸ਼਼ਾਂ ਕਮਪਿ ਨ ਮਨ੍ਯਨ੍ਤੇ, ਕਿਨ੍ਤੁ ਫਿਰੂਸ਼ਿਨਃ ਸਰ੍ੱਵਮ੍ ਅਙ੍ਗੀਕੁਰ੍ੱਵਨ੍ਤਿ|
പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു.
9 ਤਤਃ ਪਰਸ੍ਪਰਮ੍ ਅਤਿਸ਼ਯਕੋਲਾਹਲੇ ਸਮੁਪਸ੍ਥਿਤੇ ਫਿਰੂਸ਼ਿਨਾਂ ਪਕ੍ਸ਼਼ੀਯਾਃ ਸਭਾਸ੍ਥਾ ਅਧ੍ਯਾਪਕਾਃ ਪ੍ਰਤਿਪਕ੍ਸ਼਼ਾ ਉੱਤਿਸ਼਼੍ਠਨ੍ਤੋ (ਅ)ਕਥਯਨ੍, ਏਤਸ੍ਯ ਮਾਨਵਸ੍ਯ ਕਮਪਿ ਦੋਸ਼਼ੰ ਨ ਪਸ਼੍ਯਾਮਃ; ਯਦਿ ਕਸ਼੍ਚਿਦ੍ ਆਤ੍ਮਾ ਵਾ ਕਸ਼੍ਚਿਦ੍ ਦੂਤ ਏਨੰ ਪ੍ਰਤ੍ਯਾਦਿਸ਼ਤ੍ ਤਰ੍ਹਿ ਵਯਮ੍ ਈਸ਼੍ਵਰਸ੍ਯ ਪ੍ਰਾਤਿਕੂਲ੍ਯੇਨ ਨ ਯੋਤ੍ਸ੍ਯਾਮਃ|
അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു.
10 ਤਸ੍ਮਾਦ੍ ਅਤੀਵ ਭਿੰਨਵਾਕ੍ਯਤ੍ਵੇ ਸਤਿ ਤੇ ਪੌਲੰ ਖਣ੍ਡੰ ਖਣ੍ਡੰ ਕਰਿਸ਼਼੍ਯਨ੍ਤੀਤ੍ਯਾਸ਼ਙ੍ਕਯਾ ਸਹਸ੍ਰਸੇਨਾਪਤਿਃ ਸੇਨਾਗਣੰ ਤਤ੍ਸ੍ਥਾਨੰ ਯਾਤੁੰ ਸਭਾਤੋ ਬਲਾਤ੍ ਪੌਲੰ ਧ੍ਰੁʼਤ੍ਵਾ ਦੁਰ੍ਗੰ ਨੇਤਞ੍ਚਾਜ੍ਞਾਪਯਤ੍|
അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.
11 ਰਾਤ੍ਰੋ ਪ੍ਰਭੁਸ੍ਤਸ੍ਯ ਸਮੀਪੇ ਤਿਸ਼਼੍ਠਨ੍ ਕਥਿਤਵਾਨ੍ ਹੇ ਪੌਲ ਨਿਰ੍ਭਯੋ ਭਵ ਯਥਾ ਯਿਰੂਸ਼ਾਲਮ੍ਨਗਰੇ ਮਯਿ ਸਾਕ੍ਸ਼਼੍ਯੰ ਦੱਤਵਾਨ੍ ਤਥਾ ਰੋਮਾਨਗਰੇਪਿ ਤ੍ਵਯਾ ਦਾਤਵ੍ਯਮ੍|
ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു.
12 ਦਿਨੇ ਸਮੁਪਸ੍ਥਿਤੇ ਸਤਿ ਕਿਯਨ੍ਤੋ ਯਿਹੂਦੀਯਲੋਕਾ ਏਕਮਨ੍ਤ੍ਰਣਾਃ ਸਨ੍ਤਃ ਪੌਲੰ ਨ ਹਤ੍ਵਾ ਭੋਜਨਪਾਨੇ ਕਰਿਸ਼਼੍ਯਾਮ ਇਤਿ ਸ਼ਪਥੇਨ ਸ੍ਵਾਨ੍ ਅਬਧ੍ਨਨ੍|
പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു.
13 ਚਤ੍ਵਾਰਿੰਸ਼ੱਜਨੇਭ੍ਯੋ(ਅ)ਧਿਕਾ ਲੋਕਾ ਇਤਿ ਪਣਮ੍ ਅਕੁਰ੍ੱਵਨ੍|
ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു.
14 ਤੇ ਮਹਾਯਾਜਕਾਨਾਂ ਪ੍ਰਾਚੀਨਲੋਕਾਨਾਞ੍ਚ ਸਮੀਪੰ ਗਤ੍ਵਾ ਕਥਯਨ੍, ਵਯੰ ਪੌਲੰ ਨ ਹਤ੍ਵਾ ਕਿਮਪਿ ਨ ਭੋਕ੍ਸ਼਼੍ਯਾਮਹੇ ਦ੍ਰੁʼਢੇਨਾਨੇਨ ਸ਼ਪਥੇਨ ਬੱਧ੍ਵਾ ਅਭਵਾਮ|
അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്.
15 ਅਤਏਵ ਸਾਮ੍ਪ੍ਰਤੰ ਸਭਾਸਦ੍ਲੋਕੈਃ ਸਹ ਵਯੰ ਤਸ੍ਮਿਨ੍ ਕਞ੍ਚਿਦ੍ ਵਿਸ਼ੇਸ਼਼ਵਿਚਾਰੰ ਕਰਿਸ਼਼੍ਯਾਮਸ੍ਤਦਰ੍ਥੰ ਭਵਾਨ੍ ਸ਼੍ਵੋ (ਅ)ਸ੍ਮਾਕੰ ਸਮੀਪੰ ਤਮ੍ ਆਨਯਤ੍ਵਿਤਿ ਸਹਸ੍ਰਸੇਨਾਪਤਯੇ ਨਿਵੇਦਨੰ ਕੁਰੁਤ ਤੇਨ ਯੁਸ਼਼੍ਮਾਕੰ ਸਮੀਪੰ ਉਪਸ੍ਥਿਤੇਃ ਪੂਰ੍ੱਵੰ ਵਯੰ ਤੰ ਹਨ੍ਤੁ ਸੱਜਿਸ਼਼੍ਯਾਮ|
അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.
16 ਤਦਾ ਪੌਲਸ੍ਯ ਭਾਗਿਨੇਯਸ੍ਤੇਸ਼਼ਾਮਿਤਿ ਮਨ੍ਤ੍ਰਣਾਂ ਵਿਜ੍ਞਾਯ ਦੁਰ੍ਗੰ ਗਤ੍ਵਾ ਤਾਂ ਵਾਰ੍ੱਤਾਂ ਪੌਲਮ੍ ਉਕ੍ਤਵਾਨ੍|
എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു.
17 ਤਸ੍ਮਾਤ੍ ਪੌਲ ਏਕੰ ਸ਼ਤਸੇਨਾਪਤਿਮ੍ ਆਹੂਯ ਵਾਕ੍ਯਮਿਦਮ੍ ਭਾਸ਼਼ਿਤਵਾਨ੍ ਸਹਸ੍ਰਸੇਨਾਪਤੇਃ ਸਮੀਪੇ(ਅ)ਸ੍ਯ ਯੁਵਮਨੁਸ਼਼੍ਯਸ੍ਯ ਕਿਞ੍ਚਿੰਨਿਵੇਦਨਮ੍ ਆਸ੍ਤੇ, ਤਸ੍ਮਾਤ੍ ਤਤ੍ਸਵਿਧਮ੍ ਏਨੰ ਨਯ|
അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു.
18 ਤਤਃ ਸ ਤਮਾਦਾਯ ਸਹਸ੍ਰਸੇਨਾਪਤੇਃ ਸਮੀਪਮ੍ ਉਪਸ੍ਥਾਯ ਕਥਿਤਵਾਨ੍, ਭਵਤਃ ਸਮੀਪੇ(ਅ)ਸ੍ਯ ਕਿਮਪਿ ਨਿਵੇਦਨਮਾਸ੍ਤੇ ਤਸ੍ਮਾਤ੍ ਬਨ੍ਦਿਃ ਪੌਲੋ ਮਾਮਾਹੂਯ ਭਵਤਃ ਸਮੀਪਮ੍ ਏਨਮ੍ ਆਨੇਤੁੰ ਪ੍ਰਾਰ੍ਥਿਤਵਾਨ੍|
ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു.
19 ਤਦਾ ਸਹਸ੍ਰਸੇਨਾਪਤਿਸ੍ਤਸ੍ਯ ਹਸ੍ਤੰ ਧ੍ਰੁʼਤ੍ਵਾ ਨਿਰ੍ਜਨਸ੍ਥਾਨੰ ਨੀਤ੍ਵਾ ਪ੍ਰੁʼਸ਼਼੍ਠਵਾਨ੍ ਤਵ ਕਿੰ ਨਿਵੇਦਨੰ? ਤਤ੍ ਕਥਯ|
സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
20 ਤਤਃ ਸੋਕਥਯਤ੍, ਯਿਹੂਦੀਯਲਾਕਾਃ ਪੌਲੇ ਕਮਪਿ ਵਿਸ਼ੇਸ਼਼ਵਿਚਾਰੰ ਛਲੰ ਕ੍ਰੁʼਤ੍ਵਾ ਤੰ ਸਭਾਂ ਨੇਤੁੰ ਭਵਤਃ ਸਮੀਪੇ ਨਿਵੇਦਯਿਤੁੰ ਅਮਨ੍ਤ੍ਰਯਨ੍|
“പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്.
21 ਕਿਨ੍ਤੁ ਮਵਤਾ ਤੰਨ ਸ੍ਵੀਕਰ੍ੱਤਵ੍ਯੰ ਯਤਸ੍ਤੇਸ਼਼ਾਂ ਮਧ੍ਯੇਵਰ੍ੱਤਿਨਸ਼੍ਚਤ੍ਵਾਰਿੰਸ਼ੱਜਨੇਭ੍ਯੋ (ਅ)ਧਿਕਲੋਕਾ ਏਕਮਨ੍ਤ੍ਰਣਾ ਭੂਤ੍ਵਾ ਪੌਲੰ ਨ ਹਤ੍ਵਾ ਭੋਜਨੰ ਪਾਨਞ੍ਚ ਨ ਕਰਿਸ਼਼੍ਯਾਮ ਇਤਿ ਸ਼ਪਥੇਨ ਬੱਧਾਃ ਸਨ੍ਤੋ ਘਾਤਕਾ ਇਵ ਸੱਜਿਤਾ ਇਦਾਨੀਂ ਕੇਵਲੰ ਭਵਤੋ (ਅ)ਨੁਮਤਿਮ੍ ਅਪੇਕ੍ਸ਼਼ਨ੍ਤੇ|
അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു.
22 ਯਾਮਿਮਾਂ ਕਥਾਂ ਤ੍ਵੰ ਨਿਵੇਦਿਤਵਾਨ੍ ਤਾਂ ਕਸ੍ਮੈਚਿਦਪਿ ਮਾ ਕਥਯੇਤ੍ਯੁਕ੍ਤ੍ਵਾ ਸਹਸ੍ਰਸੇਨਾਪਤਿਸ੍ਤੰ ਯੁਵਾਨੰ ਵਿਸ੍ਰੁʼਸ਼਼੍ਟਵਾਨ੍|
“നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു.
23 ਅਨਨ੍ਤਰੰ ਸਹਸ੍ਰਸੇਨਾਪਤਿ ਰ੍ਦ੍ਵੌ ਸ਼ਤਸੇਨਾਪਤੀ ਆਹੂਯੇਦਮ੍ ਆਦਿਸ਼ਤ੍, ਯੁਵਾਂ ਰਾਤ੍ਰੌ ਪ੍ਰਹਰੈਕਾਵਸ਼ਿਸ਼਼੍ਟਾਯਾਂ ਸਤ੍ਯਾਂ ਕੈਸਰਿਯਾਨਗਰੰ ਯਾਤੁੰ ਪਦਾਤਿਸੈਨ੍ਯਾਨਾਂ ਦ੍ਵੇ ਸ਼ਤੇ ਘੋਟਕਾਰੋਹਿਸੈਨ੍ਯਾਨਾਂ ਸਪ੍ਤਤਿੰ ਸ਼ਕ੍ਤਿਧਾਰਿਸੈਨ੍ਯਾਨਾਂ ਦ੍ਵੇ ਸ਼ਤੇ ਚ ਜਨਾਨ੍ ਸੱਜਿਤਾਨ੍ ਕੁਰੁਤੰ|
അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക.
24 ਪੌਲਮ੍ ਆਰੋਹਯਿਤੁੰ ਫੀਲਿਕ੍ਸ਼਼ਾਧਿਪਤੇਃ ਸਮੀਪੰ ਨਿਰ੍ੱਵਿਘ੍ਨੰ ਨੇਤੁਞ੍ਚ ਵਾਹਨਾਨਿ ਸਮੁਪਸ੍ਥਾਪਯਤੰ|
പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.”
25 ਅਪਰੰ ਸ ਪਤ੍ਰੰ ਲਿਖਿਤ੍ਵਾ ਦੱਤਵਾਨ੍ ਤੱਲਿਖਿਤਮੇਤਤ੍,
അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി:
26 ਮਹਾਮਹਿਮਸ਼੍ਰੀਯੁਕ੍ਤਫੀਲਿਕ੍ਸ਼਼ਾਧਿਪਤਯੇ ਕ੍ਲੌਦਿਯਲੁਸ਼਼ਿਯਸ੍ਯ ਨਮਸ੍ਕਾਰਃ|
അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ.
27 ਯਿਹੂਦੀਯਲੋਕਾਃ ਪੂਰ੍ੱਵਮ੍ ਏਨੰ ਮਾਨਵੰ ਧ੍ਰੁʼਤ੍ਵਾ ਸ੍ਵਹਸ੍ਤੈ ਰ੍ਹਨ੍ਤੁਮ੍ ਉਦ੍ਯਤਾ ਏਤਸ੍ਮਿੰਨਨ੍ਤਰੇ ਸਸੈਨ੍ਯੋਹੰ ਤਤ੍ਰੋਪਸ੍ਥਾਯ ਏਸ਼਼ ਜਨੋ ਰੋਮੀਯ ਇਤਿ ਵਿਜ੍ਞਾਯ ਤੰ ਰਕ੍ਸ਼਼ਿਤਵਾਨ੍|
ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി.
28 ਕਿੰਨਿਮਿੱਤੰ ਤੇ ਤਮਪਵਦਨ੍ਤੇ ਤੱਜ੍ਞਾਤੁੰ ਤੇਸ਼਼ਾ ਸਭਾਂ ਤਮਾਨਾਯਿਤਵਾਨ੍|
അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു.
29 ਤਤਸ੍ਤੇਸ਼਼ਾਂ ਵ੍ਯਵਸ੍ਥਾਯਾ ਵਿਰੁੱਧਯਾ ਕਯਾਚਨ ਕਥਯਾ ਸੋ(ਅ)ਪਵਾਦਿਤੋ(ਅ)ਭਵਤ੍, ਕਿਨ੍ਤੁ ਸ ਸ਼੍ਰੁʼਙ੍ਖਲਬਨ੍ਧਨਾਰ੍ਹੋ ਵਾ ਪ੍ਰਾਣਨਾਸ਼ਾਰ੍ਹੋ ਭਵਤੀਦ੍ਰੁʼਸ਼ਃ ਕੋਪ੍ਯਪਰਾਧੋ ਮਯਾਸ੍ਯ ਨ ਦ੍ਰੁʼਸ਼਼੍ਟਃ|
അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി.
30 ਤਥਾਪਿ ਮਨੁਸ਼਼੍ਯਸ੍ਯਾਸ੍ਯ ਵਧਾਰ੍ਥੰ ਯਿਹੂਦੀਯਾ ਘਾਤਕਾਇਵ ਸੱਜਿਤਾ ਏਤਾਂ ਵਾਰ੍ੱਤਾਂ ਸ਼੍ਰੁਤ੍ਵਾ ਤਤ੍ਕ੍ਸ਼਼ਣਾਤ੍ ਤਵ ਸਮੀਪਮੇਨੰ ਪ੍ਰੇਸ਼਼ਿਤਵਾਨ੍ ਅਸ੍ਯਾਪਵਾਦਕਾਂਸ਼੍ਚ ਤਵ ਸਮੀਪੰ ਗਤ੍ਵਾਪਵਦਿਤੁਮ੍ ਆਜ੍ਞਾਪਯਮ੍| ਭਵਤਃ ਕੁਸ਼ਲੰ ਭੂਯਾਤ੍|
അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു.
31 ਸੈਨ੍ਯਗਣ ਆਜ੍ਞਾਨੁਸਾਰੇਣ ਪੌਲੰ ਗ੍ਰੁʼਹੀਤ੍ਵਾ ਤਸ੍ਯਾਂ ਰਜਨ੍ਯਾਮ੍ ਆਨ੍ਤਿਪਾਤ੍ਰਿਨਗਰਮ੍ ਆਨਯਤ੍|
തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു.
32 ਪਰੇ(ਅ)ਹਨਿ ਤੇਨ ਸਹ ਯਾਤੁੰ ਘੋਟਕਾਰੂਢਸੈਨ੍ਯਗਣੰ ਸ੍ਥਾਪਯਿਤ੍ਵਾ ਪਰਾਵ੍ਰੁʼਤ੍ਯ ਦੁਰ੍ਗੰ ਗਤਵਾਨ੍|
പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി.
33 ਤਤਃ ਪਰੇ ਘੋਟਕਾਰੋਹਿਸੈਨ੍ਯਗਣਃ ਕੈਸਰਿਯਾਨਗਰਮ੍ ਉਪਸ੍ਥਾਯ ਤਤ੍ਪਤ੍ਰਮ੍ ਅਧਿਪਤੇਃ ਕਰੇ ਸਮਰ੍ਪ੍ਯ ਤਸ੍ਯ ਸਮੀਪੇ ਪੌਲਮ੍ ਉਪਸ੍ਥਾਪਿਤਵਾਨ੍|
കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി.
34 ਤਦਾਧਿਪਤਿਸ੍ਤਤ੍ਪਤ੍ਰੰ ਪਠਿਤ੍ਵਾ ਪ੍ਰੁʼਸ਼਼੍ਠਵਾਨ੍ ਏਸ਼਼ ਕਿਮ੍ਪ੍ਰਦੇਸ਼ੀਯੋ ਜਨਃ? ਸ ਕਿਲਿਕਿਯਾਪ੍ਰਦੇਸ਼ੀਯ ਏਕੋ ਜਨ ਇਤਿ ਜ੍ਞਾਤ੍ਵਾ ਕਥਿਤਵਾਨ੍,
ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്,
35 ਤਵਾਪਵਾਦਕਗਣ ਆਗਤੇ ਤਵ ਕਥਾਂ ਸ਼੍ਰੋਸ਼਼੍ਯਾਮਿ| ਹੇਰੋਦ੍ਰਾਜਗ੍ਰੁʼਹੇ ਤੰ ਸ੍ਥਾਪਯਿਤੁਮ੍ ਆਦਿਸ਼਼੍ਟਵਾਨ੍|
“വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.

< ਪ੍ਰੇਰਿਤਾਃ 23 >