< ੧ ਤੀਮਥਿਯਃ 6 >
1 ਯਾਵਨ੍ਤੋ ਲੋਕਾ ਯੁਗਧਾਰਿਣੋ ਦਾਸਾਃ ਸਨ੍ਤਿ ਤੇ ਸ੍ਵਸ੍ਵਸ੍ਵਾਮਿਨੰ ਪੂਰ੍ਣਸਮਾਦਰਯੋਗ੍ਯੰ ਮਨ੍ਯਨ੍ਤਾਂ ਨੋ ਚੇਦ੍ ਈਸ਼੍ਵਰਸ੍ਯ ਨਾਮ੍ਨ ਉਪਦੇਸ਼ਸ੍ਯ ਚ ਨਿਨ੍ਦਾ ਸਮ੍ਭਵਿਸ਼਼੍ਯਤਿ|
ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുന്നതിന്, അടിമനുകത്തിൻകീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ പൂർണബഹുമതിക്ക് യോഗ്യരായി പരിഗണിക്കേണ്ടതാണ്.
2 ਯੇਸ਼਼ਾਞ੍ਚ ਸ੍ਵਾਮਿਨੋ ਵਿਸ਼੍ਵਾਸਿਨਃ ਭਵਨ੍ਤਿ ਤੈਸ੍ਤੇ ਭ੍ਰਾਤ੍ਰੁʼਤ੍ਵਾਤ੍ ਨਾਵਜ੍ਞੇਯਾਃ ਕਿਨ੍ਤੁ ਤੇ ਕਰ੍ੰਮਫਲਭੋਗਿਨੋ ਵਿਸ਼੍ਵਾਸਿਨਃ ਪ੍ਰਿਯਾਸ਼੍ਚ ਭਵਨ੍ਤੀਤਿ ਹੇਤੋਃ ਸੇਵਨੀਯਾ ਏਵ, ਤ੍ਵਮ੍ ਏਤਾਨਿ ਸ਼ਿਕ੍ਸ਼਼ਯ ਸਮੁਪਦਿਸ਼ ਚ|
വിശ്വാസികളായ യജമാനർ ഉള്ളവർ “അവർ സഹോദരങ്ങളാണല്ലോ” എന്നുകരുതി അവരോട് അനാദരവു കാണിക്കരുത്. മറിച്ച്, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ കൂട്ടുവിശ്വാസികളും പ്രിയപ്പെട്ടവരും ആകുകയാൽ, അവരെ കൂടുതൽ മെച്ചമായി സേവിക്കുകയാണു വേണ്ടത്. ഈ കാര്യങ്ങൾ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുക.
3 ਯਃ ਕਸ਼੍ਚਿਦ੍ ਇਤਰਸ਼ਿਕ੍ਸ਼਼ਾਂ ਕਰੋਤਿ, ਅਸ੍ਮਾਕੰ ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯ ਹਿਤਵਾਕ੍ਯਾਨੀਸ਼੍ਵਰਭਕ੍ਤੇ ਰ੍ਯੋਗ੍ਯਾਂ ਸ਼ਿਕ੍ਸ਼਼ਾਞ੍ਚ ਨ ਸ੍ਵੀਕਰੋਤਿ
ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ
4 ਸ ਦਰ੍ਪਧ੍ਮਾਤਃ ਸਰ੍ੱਵਥਾ ਜ੍ਞਾਨਹੀਨਸ਼੍ਚ ਵਿਵਾਦੈ ਰ੍ਵਾਗ੍ਯੁੱਧੈਸ਼੍ਚ ਰੋਗਯੁਕ੍ਤਸ਼੍ਚ ਭਵਤਿ|
അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർതമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും.
5 ਤਾਦ੍ਰੁʼਸ਼ਾਦ੍ ਭਾਵਾਦ੍ ਈਰ੍ਸ਼਼੍ਯਾਵਿਰੋਧਾਪਵਾਦਦੁਸ਼਼੍ਟਾਸੂਯਾ ਭ੍ਰਸ਼਼੍ਟਮਨਸਾਂ ਸਤ੍ਯਜ੍ਞਾਨਹੀਨਾਨਾਮ੍ ਈਸ਼੍ਵਰਭਕ੍ਤਿੰ ਲਾਭੋਪਾਯਮ੍ ਇਵ ਮਨ੍ਯਮਾਨਾਨਾਂ ਲੋਕਾਨਾਂ ਵਿਵਾਦਾਸ਼੍ਚ ਜਾਯਨ੍ਤੇ ਤਾਦ੍ਰੁʼਸ਼ੇਭ੍ਯੋ ਲੋਕੇਭ੍ਯਸ੍ਤ੍ਵੰ ਪ੍ਰੁʼਥਕ੍ ਤਿਸ਼਼੍ਠ|
ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.
6 ਸੰਯਤੇੱਛਯਾ ਯੁਕ੍ਤਾ ਯੇਸ਼੍ਵਰਭਕ੍ਤਿਃ ਸਾ ਮਹਾਲਾਭੋਪਾਯੋ ਭਵਤੀਤਿ ਸਤ੍ਯੰ|
എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്.
7 ਏਤੱਜਗਤ੍ਪ੍ਰਵੇਸ਼ਨਕਾਲੇ(ਅ)ਸ੍ਮਾਭਿਃ ਕਿਮਪਿ ਨਾਨਾਯਿ ਤੱਤਯਜਨਕਾਲੇ(ਅ)ਪਿ ਕਿਮਪਿ ਨੇਤੁੰ ਨ ਸ਼ਕ੍ਸ਼਼੍ਯਤ ਇਤਿ ਨਿਸ਼੍ਚਿਤੰ|
ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല.
8 ਅਤਏਵ ਖਾਦ੍ਯਾਨ੍ਯਾੱਛਾਦਨਾਨਿ ਚ ਪ੍ਰਾਪ੍ਯਾਸ੍ਮਾਭਿਃ ਸਨ੍ਤੁਸ਼਼੍ਟੈ ਰ੍ਭਵਿਤਵ੍ਯੰ|
ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം.
9 ਯੇ ਤੁ ਧਨਿਨੋ ਭਵਿਤੁੰ ਚੇਸ਼਼੍ਟਨ੍ਤੇ ਤੇ ਪਰੀਕ੍ਸ਼਼ਾਯਾਮ੍ ਉਨ੍ਮਾਥੇ ਪਤਨ੍ਤਿ ਯੇ ਚਾਭਿਲਾਸ਼਼ਾ ਮਾਨਵਾਨ੍ ਵਿਨਾਸ਼ੇ ਨਰਕੇ ਚ ਮੱਜਯਨ੍ਤਿ ਤਾਦ੍ਰੁʼਸ਼ੇਸ਼਼੍ਵਜ੍ਞਾਨਾਹਿਤਾਭਿਲਾਸ਼਼ੇਸ਼਼੍ਵਪਿ ਪਤਨ੍ਤਿ|
ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു.
10 ਯਤੋ(ਅ)ਰ੍ਥਸ੍ਪ੍ਰੁʼਹਾ ਸਰ੍ੱਵੇਸ਼਼ਾਂ ਦੁਰਿਤਾਨਾਂ ਮੂਲੰ ਭਵਤਿ ਤਾਮਵਲਮ੍ਬ੍ਯ ਕੇਚਿਦ੍ ਵਿਸ਼੍ਵਾਸਾਦ੍ ਅਭ੍ਰੰਸ਼ਨ੍ਤ ਨਾਨਾਕ੍ਲੇਸ਼ੈਸ਼੍ਚ ਸ੍ਵਾਨ੍ ਅਵਿਧ੍ਯਨ੍|
ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.
11 ਹੇ ਈਸ਼੍ਵਰਸ੍ਯ ਲੋਕ ਤ੍ਵਮ੍ ਏਤੇਭ੍ਯਃ ਪਲਾੱਯ ਧਰ੍ੰਮ ਈਸ਼੍ਵਰਭਕ੍ਤਿ ਰ੍ਵਿਸ਼੍ਵਾਸਃ ਪ੍ਰੇਮ ਸਹਿਸ਼਼੍ਣੁਤਾ ਕ੍ਸ਼਼ਾਨ੍ਤਿਸ਼੍ਚੈਤਾਨ੍ਯਾਚਰ|
എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.
12 ਵਿਸ਼੍ਵਾਸਰੂਪਮ੍ ਉੱਤਮਯੁੱਧੰ ਕੁਰੁ, ਅਨਨ੍ਤਜੀਵਨਮ੍ ਆਲਮ੍ਬਸ੍ਵ ਯਤਸ੍ਤਦਰ੍ਥੰ ਤ੍ਵਮ੍ ਆਹੂਤੋ (ਅ)ਭਵਃ, ਬਹੁਸਾਕ੍ਸ਼਼ਿਣਾਂ ਸਮਕ੍ਸ਼਼ਞ੍ਚੋੱਤਮਾਂ ਪ੍ਰਤਿਜ੍ਞਾਂ ਸ੍ਵੀਕ੍ਰੁʼਤਵਾਨ੍| (aiōnios )
വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ. (aiōnios )
13 ਅਪਰੰ ਸਰ੍ੱਵੇਸ਼਼ਾਂ ਜੀਵਯਿਤੁਰੀਸ਼੍ਵਰਸ੍ਯ ਸਾਕ੍ਸ਼਼ਾਦ੍ ਯਸ਼੍ਚ ਖ੍ਰੀਸ਼਼੍ਟੋ ਯੀਸ਼ੁਃ ਪਨ੍ਤੀਯਪੀਲਾਤਸ੍ਯ ਸਮਕ੍ਸ਼਼ਮ੍ ਉੱਤਮਾਂ ਪ੍ਰਤਿਜ੍ਞਾਂ ਸ੍ਵੀਕ੍ਰੁʼਤਵਾਨ੍ ਤਸ੍ਯ ਸਾਕ੍ਸ਼਼ਾਦ੍ ਅਹੰ ਤ੍ਵਾਮ੍ ਇਦਮ੍ ਆਜ੍ਞਾਪਯਾਮਿ|
സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്:
14 ਈਸ਼੍ਵਰੇਣ ਸ੍ਵਸਮਯੇ ਪ੍ਰਕਾਸ਼ਿਤਵ੍ਯਮ੍ ਅਸ੍ਮਾਕੰ ਪ੍ਰਭੋ ਰ੍ਯੀਸ਼ੁਖ੍ਰੀਸ਼਼੍ਟਸ੍ਯਾਗਮਨੰ ਯਾਵਤ੍ ਤ੍ਵਯਾ ਨਿਸ਼਼੍ਕਲਙ੍ਕਤ੍ਵੇਨ ਨਿਰ੍ੱਦੋਸ਼਼ਤ੍ਵੇਨ ਚ ਵਿਧੀ ਰਕ੍ਸ਼਼੍ਯਤਾਂ|
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്.
15 ਸ ਈਸ਼੍ਵਰਃ ਸੱਚਿਦਾਨਨ੍ਦਃ, ਅਦ੍ਵਿਤੀਯਸਮ੍ਰਾਟ੍, ਰਾਜ੍ਞਾਂ ਰਾਜਾ, ਪ੍ਰਭੂਨਾਂ ਪ੍ਰਭੁਃ,
രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും.
16 ਅਮਰਤਾਯਾ ਅਦ੍ਵਿਤੀਯ ਆਕਰਃ, ਅਗਮ੍ਯਤੇਜੋਨਿਵਾਸੀ, ਮਰ੍ੱਤ੍ਯਾਨਾਂ ਕੇਨਾਪਿ ਨ ਦ੍ਰੁʼਸ਼਼੍ਟਃ ਕੇਨਾਪਿ ਨ ਦ੍ਰੁʼਸ਼੍ਯਸ਼੍ਚ| ਤਸ੍ਯ ਗੌਰਵਪਰਾਕ੍ਰਮੌ ਸਦਾਤਨੌ ਭੂਯਾਸ੍ਤਾਂ| ਆਮੇਨ੍| (aiōnios )
അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōnios )
17 ਇਹਲੋਕੇ ਯੇ ਧਨਿਨਸ੍ਤੇ ਚਿੱਤਸਮੁੰਨਤਿੰ ਚਪਲੇ ਧਨੇ ਵਿਸ਼੍ਵਾਸਞ੍ਚ ਨ ਕੁਰ੍ੱਵਤਾਂ ਕਿਨ੍ਤੁ ਭੋਗਾਰ੍ਥਮ੍ ਅਸ੍ਮਭ੍ਯੰ ਪ੍ਰਚੁਰਤ੍ਵੇਨ ਸਰ੍ੱਵਦਾਤਾ (aiōn )
ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക. (aiōn )
18 ਯੋ(ਅ)ਮਰ ਈਸ਼੍ਵਰਸ੍ਤਸ੍ਮਿਨ੍ ਵਿਸ਼੍ਵਸਨ੍ਤੁ ਸਦਾਚਾਰੰ ਕੁਰ੍ੱਵਨ੍ਤੁ ਸਤ੍ਕਰ੍ੰਮਧਨੇਨ ਧਨਿਨੋ ਸੁਕਲਾ ਦਾਤਾਰਸ਼੍ਚ ਭਵਨ੍ਤੁ,
അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക.
19 ਯਥਾ ਚ ਸਤ੍ਯੰ ਜੀਵਨੰ ਪਾਪ੍ਨੁਯੁਸ੍ਤਥਾ ਪਾਰਤ੍ਰਿਕਾਮ੍ ਉੱਤਮਸਮ੍ਪਦੰ ਸਞ੍ਚਿਨ੍ਵਨ੍ਤ੍ਵੇਤਿ ਤ੍ਵਯਾਦਿਸ਼੍ਯਨ੍ਤਾਂ|
ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.
20 ਹੇ ਤੀਮਥਿਯ, ਤ੍ਵਮ੍ ਉਪਨਿਧਿੰ ਗੋਪਯ ਕਾਲ੍ਪਨਿਕਵਿਦ੍ਯਾਯਾ ਅਪਵਿਤ੍ਰੰ ਪ੍ਰਲਾਪੰ ਵਿਰੋਧੋਕ੍ਤਿਞ੍ਚ ਤ੍ਯਜ ਚ,
തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക.
21 ਯਤਃ ਕਤਿਪਯਾ ਲੋਕਾਸ੍ਤਾਂ ਵਿਦ੍ਯਾਮਵਲਮ੍ਬ੍ਯ ਵਿਸ਼੍ਵਾਸਾਦ੍ ਭ੍ਰਸ਼਼੍ਟਾ ਅਭਵਨ| ਪ੍ਰਸਾਦਸ੍ਤਵ ਸਹਾਯੋ ਭੂਯਾਤ੍| ਆਮੇਨ੍|
ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ കാരണമായിത്തീർന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.