< ରୋମିଣଃ 12 >

1 ହେ ଭ୍ରାତର ଈଶ୍ୱରସ୍ୟ କୃପଯାହଂ ଯୁଷ୍ମାନ୍ ୱିନଯେ ଯୂଯଂ ସ୍ୱଂ ସ୍ୱଂ ଶରୀରଂ ସଜୀୱଂ ପୱିତ୍ରଂ ଗ୍ରାହ୍ୟଂ ବଲିମ୍ ଈଶ୍ୱରମୁଦ୍ଦିଶ୍ୟ ସମୁତ୍ସୃଜତ, ଏଷା ସେୱା ଯୁଷ୍ମାକଂ ଯୋଗ୍ୟା|
സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.
2 ଅପରଂ ଯୂଯଂ ସାଂସାରିକା ଇୱ ମାଚରତ, କିନ୍ତୁ ସ୍ୱଂ ସ୍ୱଂ ସ୍ୱଭାୱଂ ପରାୱର୍ତ୍ୟ ନୂତନାଚାରିଣୋ ଭୱତ, ତତ ଈଶ୍ୱରସ୍ୟ ନିଦେଶଃ କୀଦୃଗ୍ ଉତ୍ତମୋ ଗ୍ରହଣୀଯଃ ସମ୍ପୂର୍ଣଶ୍ଚେତି ଯୁଷ୍ମାଭିରନୁଭାୱିଷ୍ୟତେ| (aiōn g165)
ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും. (aiōn g165)
3 କଶ୍ଚିଦପି ଜନୋ ଯୋଗ୍ୟତ୍ୱାଦଧିକଂ ସ୍ୱଂ ନ ମନ୍ୟତାଂ କିନ୍ତୁ ଈଶ୍ୱରୋ ଯସ୍ମୈ ପ୍ରତ୍ୟଯସ୍ୟ ଯତ୍ପରିମାଣମ୍ ଅଦଦାତ୍ ସ ତଦନୁସାରତୋ ଯୋଗ୍ୟରୂପଂ ସ୍ୱଂ ମନୁତାମ୍, ଈଶ୍ୱରାଦ୍ ଅନୁଗ୍ରହଂ ପ୍ରାପ୍ତଃ ସନ୍ ଯୁଷ୍ମାକମ୍ ଏକୈକଂ ଜନମ୍ ଇତ୍ୟାଜ୍ଞାପଯାମି|
എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
4 ଯତୋ ଯଦ୍ୱଦସ୍ମାକମ୍ ଏକସ୍ମିନ୍ ଶରୀରେ ବହୂନ୍ୟଙ୍ଗାନି ସନ୍ତି କିନ୍ତୁ ସର୍ୱ୍ୱେଷାମଙ୍ଗାନାଂ କାର୍ୟ୍ୟଂ ସମାନଂ ନହି;
നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല.
5 ତଦ୍ୱଦସ୍ମାକଂ ବହୁତ୍ୱେଽପି ସର୍ୱ୍ୱେ ୱଯଂ ଖ୍ରୀଷ୍ଟେ ଏକଶରୀରାଃ ପରସ୍ପରମ୍ ଅଙ୍ଗପ୍ରତ୍ୟଙ୍ଗତ୍ୱେନ ଭୱାମଃ|
അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.
6 ଅସ୍ମାଦ୍ ଈଶ୍ୱରାନୁଗ୍ରହେଣ ୱିଶେଷଂ ୱିଶେଷଂ ଦାନମ୍ ଅସ୍ମାସୁ ପ୍ରାପ୍ତେଷୁ ସତ୍ସୁ କୋପି ଯଦି ଭୱିଷ୍ୟଦ୍ୱାକ୍ୟଂ ୱଦତି ତର୍ହି ପ୍ରତ୍ୟଯସ୍ୟ ପରିମାଣାନୁସାରତଃ ସ ତଦ୍ ୱଦତୁ;
ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.
7 ଯଦ୍ୱା ଯଦି କଶ୍ଚିତ୍ ସେୱନକାରୀ ଭୱତି ତର୍ହି ସ ତତ୍ସେୱନଂ କରୋତୁ; ଅଥୱା ଯଦି କଶ୍ଚିଦ୍ ଅଧ୍ୟାପଯିତା ଭୱତି ତର୍ହି ସୋଽଧ୍ୟାପଯତୁ;
ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ.
8 ତଥା ଯ ଉପଦେଷ୍ଟା ଭୱତି ସ ଉପଦିଶତୁ ଯଶ୍ଚ ଦାତା ସ ସରଲତଯା ଦଦାତୁ ଯସ୍ତ୍ୱଧିପତିଃ ସ ଯତ୍ନେନାଧିପତିତ୍ୱଂ କରୋତୁ ଯଶ୍ଚ ଦଯାଲୁଃ ସ ହୃଷ୍ଟମନସା ଦଯତାମ୍|
മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
9 ଅପରଞ୍ଚ ଯୁଷ୍ମାକଂ ପ୍ରେମ କାପଟ୍ୟୱର୍ଜିତଂ ଭୱତୁ ଯଦ୍ ଅଭଦ୍ରଂ ତଦ୍ ଋତୀଯଧ୍ୱଂ ଯଚ୍ଚ ଭଦ୍ରଂ ତସ୍ମିନ୍ ଅନୁରଜ୍ୟଧ୍ୱମ୍|
സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.
10 ଅପରଂ ଭ୍ରାତୃତ୍ୱପ୍ରେମ୍ନା ପରସ୍ପରଂ ପ୍ରୀଯଧ୍ୱଂ ସମାଦରାଦ୍ ଏକୋଽପରଜନଂ ଶ୍ରେଷ୍ଠଂ ଜାନୀଧ୍ୱମ୍|
സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.
11 ତଥା କାର୍ୟ୍ୟେ ନିରାଲସ୍ୟା ମନସି ଚ ସୋଦ୍ୟୋଗାଃ ସନ୍ତଃ ପ୍ରଭୁଂ ସେୱଧ୍ୱମ୍|
ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.
12 ଅପରଂ ପ୍ରତ୍ୟାଶାଯାମ୍ ଆନନ୍ଦିତା ଦୁଃଖସମଯେ ଚ ଧୈର୍ୟ୍ୟଯୁକ୍ତା ଭୱତ; ପ୍ରାର୍ଥନାଯାଂ ସତତଂ ପ୍ରୱର୍ତ୍ତଧ୍ୱଂ|
പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.
13 ପୱିତ୍ରାଣାଂ ଦୀନତାଂ ଦୂରୀକୁରୁଧ୍ୱମ୍ ଅତିଥିସେୱାଯାମ୍ ଅନୁରଜ୍ୟଧ୍ୱମ୍|
സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.
14 ଯେ ଜନା ଯୁଷ୍ମାନ୍ ତାଡଯନ୍ତି ତାନ୍ ଆଶିଷଂ ୱଦତ ଶାପମ୍ ଅଦତ୍ତ୍ୱା ଦଦ୍ଧ୍ୱମାଶିଷମ୍|
നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്.
15 ଯେ ଜନା ଆନନ୍ଦନ୍ତି ତୈଃ ସାର୍ଦ୍ଧମ୍ ଆନନ୍ଦତ ଯେ ଚ ରୁଦନ୍ତି ତୈଃ ସହ ରୁଦିତ|
ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.
16 ଅପରଞ୍ଚ ଯୁଷ୍ମାକଂ ମନସାଂ ପରସ୍ପରମ୍ ଏକୋଭାୱୋ ଭୱତୁ; ଅପରମ୍ ଉଚ୍ଚପଦମ୍ ଅନାକାଙ୍କ୍ଷ୍ୟ ନୀଚଲୋକୈଃ ସହାପି ମାର୍ଦୱମ୍ ଆଚରତ; ସ୍ୱାନ୍ ଜ୍ଞାନିନୋ ନ ମନ୍ୟଧ୍ୱଂ|
പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
17 ପରସ୍ମାଦ୍ ଅପକାରଂ ପ୍ରାପ୍ୟାପି ପରଂ ନାପକୁରୁତ| ସର୍ୱ୍ୱେଷାଂ ଦୃଷ୍ଟିତୋ ଯତ୍ କର୍ମ୍ମୋତ୍ତମଂ ତଦେୱ କୁରୁତ|
നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും
18 ଯଦି ଭୱିତୁଂ ଶକ୍ୟତେ ତର୍ହି ଯଥାଶକ୍ତି ସର୍ୱ୍ୱଲୋକୈଃ ସହ ନିର୍ୱ୍ୱିରୋଧେନ କାଲଂ ଯାପଯତ|
നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക.
19 ହେ ପ୍ରିଯବନ୍ଧୱଃ, କସ୍ମୈଚିଦ୍ ଅପକାରସ୍ୟ ସମୁଚିତଂ ଦଣ୍ଡଂ ସ୍ୱଯଂ ନ ଦଦ୍ଧ୍ୱଂ, କିନ୍ତ୍ୱୀଶ୍ୱରୀଯକ୍ରୋଧାଯ ସ୍ଥାନଂ ଦତ୍ତ ଯତୋ ଲିଖିତମାସ୍ତେ ପରମେଶ୍ୱରଃ କଥଯତି, ଦାନଂ ଫଲସ୍ୟ ମତ୍କର୍ମ୍ମ ସୂଚିତଂ ପ୍ରଦଦାମ୍ୟହଂ|
സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
20 ଇତିକାରଣାଦ୍ ରିପୁ ର୍ୟଦି କ୍ଷୁଧାର୍ତ୍ତସ୍ତେ ତର୍ହି ତଂ ତ୍ୱଂ ପ୍ରଭୋଜଯ| ତଥା ଯଦି ତୃଷାର୍ତ୍ତଃ ସ୍ୟାତ୍ ତର୍ହି ତଂ ପରିପାଯଯ| ତେନ ତ୍ୱଂ ମସ୍ତକେ ତସ୍ୟ ଜ୍ୱଲଦଗ୍ନିଂ ନିଧାସ୍ୟସି|
എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക; ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
21 କୁକ୍ରିଯଯା ପରାଜିତା ନ ସନ୍ତ ଉତ୍ତମକ୍ରିଯଯା କୁକ୍ରିଯାଂ ପରାଜଯତ|
നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.

< ରୋମିଣଃ 12 >