< ମଥିଃ 19 >

1 ଅନନ୍ତରମ୍ ଏତାସୁ କଥାସୁ ସମାପ୍ତାସୁ ଯୀଶୁ ର୍ଗାଲୀଲପ୍ରଦେଶାତ୍ ପ୍ରସ୍ଥାଯ ଯର୍ଦନ୍ତୀରସ୍ଥଂ ଯିହୂଦାପ୍ରଦେଶଂ ପ୍ରାପ୍ତଃ|
യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു.
2 ତଦା ତତ୍ପଶ୍ଚାତ୍ ଜନନିୱହେ ଗତେ ସ ତତ୍ର ତାନ୍ ନିରାମଯାନ୍ ଅକରୋତ୍|
വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി.
3 ତଦନନ୍ତରଂ ଫିରୂଶିନସ୍ତତ୍ସମୀପମାଗତ୍ୟ ପାରୀକ୍ଷିତୁଂ ତଂ ପପ୍ରଚ୍ଛୁଃ, କସ୍ମାଦପି କାରଣାତ୍ ନରେଣ ସ୍ୱଜାଯା ପରିତ୍ୟାଜ୍ୟା ନ ୱା?
“ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
4 ସ ପ୍ରତ୍ୟୁୱାଚ, ପ୍ରଥମମ୍ ଈଶ୍ୱରୋ ନରତ୍ୱେନ ନାରୀତ୍ୱେନ ଚ ମନୁଜାନ୍ ସସର୍ଜ, ତସ୍ମାତ୍ କଥିତୱାନ୍,
അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
5 ମାନୁଷଃ ସ୍ୱପିତରୌ ପରିତ୍ୟଜ୍ୟ ସ୍ୱପତ୍ନ୍ୟାମ୍ ଆସକ୍ଷ୍ୟତେ, ତୌ ଦ୍ୱୌ ଜନାୱେକାଙ୍ଗୌ ଭୱିଷ୍ୟତଃ, କିମେତଦ୍ ଯୁଷ୍ମାଭି ର୍ନ ପଠିତମ୍?
അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
6 ଅତସ୍ତୌ ପୁନ ର୍ନ ଦ୍ୱୌ ତଯୋରେକାଙ୍ଗତ୍ୱଂ ଜାତଂ, ଈଶ୍ୱରେଣ ଯଚ୍ଚ ସମଯୁଜ୍ୟତ, ମନୁଜୋ ନ ତଦ୍ ଭିନ୍ଦ୍ୟାତ୍|
അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
7 ତଦାନୀଂ ତେ ତଂ ପ୍ରତ୍ୟୱଦନ୍, ତଥାତ୍ୱେ ତ୍ୟାଜ୍ୟପତ୍ରଂ ଦତ୍ତ୍ୱା ସ୍ୱାଂ ସ୍ୱାଂ ଜାଯାଂ ତ୍ୟକ୍ତୁଂ ୱ୍ୟୱସ୍ଥାଂ ମୂସାଃ କଥଂ ଲିଲେଖ?
“അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.
8 ତତଃ ସ କଥିତୱାନ୍, ଯୁଷ୍ମାକଂ ମନସାଂ କାଠିନ୍ୟାଦ୍ ଯୁଷ୍ମାନ୍ ସ୍ୱାଂ ସ୍ୱାଂ ଜାଯାଂ ତ୍ୟକ୍ତୁମ୍ ଅନ୍ୱମନ୍ୟତ କିନ୍ତୁ ପ୍ରଥମାଦ୍ ଏଷୋ ୱିଧିର୍ନାସୀତ୍|
യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല.
9 ଅତୋ ଯୁଷ୍ମାନହଂ ୱଦାମି, ୱ୍ୟଭିଚାରଂ ୱିନା ଯୋ ନିଜଜାଯାଂ ତ୍ୟଜେତ୍ ଅନ୍ୟାଞ୍ଚ ୱିୱହେତ୍, ସ ପରଦାରାନ୍ ଗଚ୍ଛତି; ଯଶ୍ଚ ତ୍ୟକ୍ତାଂ ନାରୀଂ ୱିୱହତି ସୋପି ପରଦାରେଷୁ ରମତେ|
പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
10 ତଦା ତସ୍ୟ ଶିଷ୍ୟାସ୍ତଂ ବଭାଷିରେ, ଯଦି ସ୍ୱଜାଯଯା ସାକଂ ପୁଂସ ଏତାଦୃକ୍ ସମ୍ବନ୍ଧୋ ଜାଯତେ, ତର୍ହି ୱିୱହନମେୱ ନ ଭଦ୍ରଂ|
അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
11 ତତଃ ସ ଉକ୍ତୱାନ୍, ଯେଭ୍ୟସ୍ତତ୍ସାମର୍ଥ୍ୟଂ ଆଦାଯି, ତାନ୍ ୱିନାନ୍ୟଃ କୋପି ମନୁଜ ଏତନ୍ମତଂ ଗ୍ରହୀତୁଂ ନ ଶକ୍ନୋତି|
യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം.
12 କତିପଯା ଜନନକ୍ଲୀବଃ କତିପଯା ନରକୃତକ୍ଲୀବଃ ସ୍ୱର୍ଗରାଜ୍ୟାଯ କତିପଯାଃ ସ୍ୱକୃତକ୍ଲୀବାଶ୍ଚ ସନ୍ତି, ଯେ ଗ୍ରହୀତୁଂ ଶକ୍ନୁୱନ୍ତି ତେ ଗୃହ୍ଲନ୍ତୁ|
ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”
13 ଅପରମ୍ ଯଥା ସ ଶିଶୂନାଂ ଗାତ୍ରେଷୁ ହସ୍ତଂ ଦତ୍ୱା ପ୍ରାର୍ଥଯତେ, ତଦର୍ଥଂ ତତ୍ସମୀଂପଂ ଶିଶୱ ଆନୀଯନ୍ତ, ତତ ଆନଯିତୃନ୍ ଶିଷ୍ୟାସ୍ତିରସ୍କୃତୱନ୍ତଃ|
അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
14 କିନ୍ତୁ ଯୀଶୁରୁୱାଚ, ଶିଶୱୋ ମଦନ୍ତିକମ୍ ଆଗଚ୍ଛନ୍ତୁ, ତାନ୍ ମା ୱାରଯତ, ଏତାଦୃଶାଂ ଶିଶୂନାମେୱ ସ୍ୱର୍ଗରାଜ୍ୟଂ|
എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു.
15 ତତଃ ସ ତେଷାଂ ଗାତ୍ରେଷୁ ହସ୍ତଂ ଦତ୍ୱା ତସ୍ମାତ୍ ସ୍ଥାନାତ୍ ପ୍ରତସ୍ଥେ|
യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.
16 ଅପରମ୍ ଏକ ଆଗତ୍ୟ ତଂ ପପ୍ରଚ୍ଛ, ହେ ପରମଗୁରୋ, ଅନନ୍ତାଯୁଃ ପ୍ରାପ୍ତୁଂ ମଯା କିଂ କିଂ ସତ୍କର୍ମ୍ମ କର୍ତ୍ତୱ୍ୟଂ? (aiōnios g166)
അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു. (aiōnios g166)
17 ତତଃ ସ ଉୱାଚ, ମାଂ ପରମଂ କୁତୋ ୱଦସି? ୱିନେଶ୍ଚରଂ ନ କୋପି ପରମଃ, କିନ୍ତୁ ଯଦ୍ୟନନ୍ତାଯୁଃ ପ୍ରାପ୍ତୁଂ ୱାଞ୍ଛସି, ତର୍ହ୍ୟାଜ୍ଞାଃ ପାଲଯ|
യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.
18 ତଦା ସ ପୃଷ୍ଟୱାନ୍, କାଃ କା ଆଜ୍ଞାଃ? ତତୋ ଯୀଶୁଃ କଥିତୱାନ୍, ନରଂ ମା ହନ୍ୟାଃ, ପରଦାରାନ୍ ମା ଗଚ୍ଛେଃ, ମା ଚୋରଯେଃ, ମୃଷାସାକ୍ଷ୍ୟଂ ମା ଦଦ୍ୟାଃ,
“ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു. “‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,
19 ନିଜପିତରୌ ସଂମନ୍ୟସ୍ୱ, ସ୍ୱସମୀପୱାସିନି ସ୍ୱୱତ୍ ପ୍ରେମ କୁରୁ|
നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.
20 ସ ଯୁୱା କଥିତୱାନ୍, ଆ ବାଲ୍ୟାଦ୍ ଏତାଃ ପାଲଯାମି, ଇଦାନୀଂ କିଂ ନ୍ୟୂନମାସ୍ତେ?
ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.
21 ତତୋ ଯୀଶୁରୱଦତ୍, ଯଦି ସିଦ୍ଧୋ ଭୱିତୁଂ ୱାଞ୍ଛସି, ତର୍ହି ଗତ୍ୱା ନିଜସର୍ୱ୍ୱସ୍ୱଂ ୱିକ୍ରୀଯ ଦରିଦ୍ରେଭ୍ୟୋ ୱିତର, ତତଃ ସ୍ୱର୍ଗେ ୱିତ୍ତଂ ଲପ୍ସ୍ୟସେ; ଆଗଚ୍ଛ, ମତ୍ପଶ୍ଚାଦ୍ୱର୍ତ୍ତୀ ଚ ଭୱ|
യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
22 ଏତାଂ ୱାଚଂ ଶ୍ରୁତ୍ୱା ସ ଯୁୱା ସ୍ୱୀଯବହୁସମ୍ପତ୍ତେ ର୍ୱିଷଣଃ ସନ୍ ଚଲିତୱାନ୍|
വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.
23 ତଦା ଯୀଶୁଃ ସ୍ୱଶିଷ୍ୟାନ୍ ଅୱଦତ୍, ଧନିନାଂ ସ୍ୱର୍ଗରାଜ୍ୟପ୍ରୱେଶୋ ମହାଦୁଷ୍କର ଇତି ଯୁଷ୍ମାନହଂ ତଥ୍ୟଂ ୱଦାମି|
അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
24 ପୁନରପି ଯୁଷ୍ମାନହଂ ୱଦାମି, ଧନିନାଂ ସ୍ୱର୍ଗରାଜ୍ୟପ୍ରୱେଶାତ୍ ସୂଚୀଛିଦ୍ରେଣ ମହାଙ୍ଗଗମନଂ ସୁକରଂ|
ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
25 ଇତି ୱାକ୍ୟଂ ନିଶମ୍ୟ ଶିଷ୍ୟା ଅତିଚମତ୍କୃତ୍ୟ କଥଯାମାସୁଃ; ତର୍ହି କସ୍ୟ ପରିତ୍ରାଣଂ ଭୱିତୁଂ ଶକ୍ନୋତି?
ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
26 ତଦା ସ ତାନ୍ ଦୃଷ୍ଦ୍ୱା କଥଯାମାସ, ତତ୍ ମାନୁଷାଣାମଶକ୍ୟଂ ଭୱତି, କିନ୍ତ୍ୱୀଶ୍ୱରସ୍ୟ ସର୍ୱ୍ୱଂ ଶକ୍ୟମ୍|
യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
27 ତଦା ପିତରସ୍ତଂ ଗଦିତୱାନ୍, ପଶ୍ୟ, ୱଯଂ ସର୍ୱ୍ୱଂ ପରିତ୍ୟଜ୍ୟ ଭୱତଃ ପଶ୍ଚାଦ୍ୱର୍ତ୍ତିନୋ ଽଭୱାମ; ୱଯଂ କିଂ ପ୍ରାପ୍ସ୍ୟାମଃ?
അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.
28 ତତୋ ଯୀଶୁଃ କଥିତୱାନ୍, ଯୁଷ୍ମାନହଂ ତଥ୍ୟଂ ୱଦାମି, ଯୂଯଂ ମମ ପଶ୍ଚାଦ୍ୱର୍ତ୍ତିନୋ ଜାତା ଇତି କାରଣାତ୍ ନୱୀନସୃଷ୍ଟିକାଲେ ଯଦା ମନୁଜସୁତଃ ସ୍ୱୀଯୈଶ୍ଚର୍ୟ୍ୟସିଂହାସନ ଉପୱେକ୍ଷ୍ୟତି, ତଦା ଯୂଯମପି ଦ୍ୱାଦଶସିଂହାସନେଷୂପୱିଶ୍ୟ ଇସ୍ରାଯେଲୀଯଦ୍ୱାଦଶୱଂଶାନାଂ ୱିଚାରଂ କରିଷ୍ୟଥ|
യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
29 ଅନ୍ୟଚ୍ଚ ଯଃ କଶ୍ଚିତ୍ ମମ ନାମକାରଣାତ୍ ଗୃହଂ ୱା ଭ୍ରାତରଂ ୱା ଭଗିନୀଂ ୱା ପିତରଂ ୱା ମାତରଂ ୱା ଜାଯାଂ ୱା ବାଲକଂ ୱା ଭୂମିଂ ପରିତ୍ୟଜତି, ସ ତେଷାଂ ଶତଗୁଣଂ ଲପ୍ସ୍ୟତେ, ଅନନ୍ତାଯୁମୋଽଧିକାରିତ୍ୱଞ୍ଚ ପ୍ରାପ୍ସ୍ୟତି| (aiōnios g166)
എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. (aiōnios g166)
30 କିନ୍ତୁ ଅଗ୍ରୀଯା ଅନେକେ ଜନାଃ ପଶ୍ଚାତ୍, ପଶ୍ଚାତୀଯାଶ୍ଚାନେକେ ଲୋକା ଅଗ୍ରେ ଭୱିଷ୍ୟନ୍ତି|
എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.

< ମଥିଃ 19 >