< ମଥିଃ 11 >

1 ଇତ୍ଥଂ ଯୀଶୁଃ ସ୍ୱଦ୍ୱାଦଶଶିଷ୍ୟାଣାମାଜ୍ଞାପନଂ ସମାପ୍ୟ ପୁରେ ପୁର ଉପଦେଷ୍ଟୁଂ ସୁସଂୱାଦଂ ପ୍ରଚାରଯିତୁଂ ତତ୍ସ୍ଥାନାତ୍ ପ୍ରତସ୍ଥେ|
യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി.
2 ଅନନ୍ତରଂ ଯୋହନ୍ କାରାଯାଂ ତିଷ୍ଠନ୍ ଖ୍ରିଷ୍ଟସ୍ୟ କର୍ମ୍ମଣାଂ ୱାର୍ତ୍ତଂ ପ୍ରାପ୍ୟ ଯସ୍ୟାଗମନୱାର୍ତ୍ତାସୀତ୍ ସଏୱ କିଂ ତ୍ୱଂ? ୱା ୱଯମନ୍ୟମ୍ ଅପେକ୍ଷିଷ୍ୟାମହେ?
കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.
3 ଏତତ୍ ପ୍ରଷ୍ଟୁଂ ନିଜୌ ଦ୍ୱୌ ଶିଷ୍ୟୌ ପ୍ରାହିଣୋତ୍|
4 ଯୀଶୁଃ ପ୍ରତ୍ୟୱୋଚତ୍, ଅନ୍ଧା ନେତ୍ରାଣି ଲଭନ୍ତେ, ଖଞ୍ଚା ଗଚ୍ଛନ୍ତି, କୁଷ୍ଠିନଃ ସ୍ୱସ୍ଥା ଭୱନ୍ତି, ବଧିରାଃ ଶୃଣ୍ୱନ୍ତି, ମୃତା ଜୀୱନ୍ତ ଉତ୍ତିଷ୍ଠନ୍ତି, ଦରିଦ୍ରାଣାଂ ସମୀପେ ସୁସଂୱାଦଃ ପ୍ରଚାର୍ୟ୍ୟତ,
യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക:
5 ଏତାନି ଯଦ୍ୟଦ୍ ଯୁୱାଂ ଶୃଣୁଥଃ ପଶ୍ୟଥଶ୍ଚ ଗତ୍ୱା ତଦ୍ୱାର୍ତ୍ତାଂ ଯୋହନଂ ଗଦତଂ|
അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.
6 ଯସ୍ୟାହଂ ନ ୱିଘ୍ନୀଭୱାମି, ସଏୱ ଧନ୍ୟଃ|
എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.
7 ଅନନ୍ତରଂ ତଯୋଃ ପ୍ରସ୍ଥିତଯୋ ର୍ୟୀଶୁ ର୍ୟୋହନମ୍ ଉଦ୍ଦିଶ୍ୟ ଜନାନ୍ ଜଗାଦ, ଯୂଯଂ କିଂ ଦ୍ରଷ୍ଟୁଂ ୱହିର୍ମଧ୍ୟେପ୍ରାନ୍ତରମ୍ ଅଗଚ୍ଛତ? କିଂ ୱାତେନ କମ୍ପିତଂ ନଲଂ?
യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?
8 ୱା କିଂ ୱୀକ୍ଷିତୁଂ ୱହିର୍ଗତୱନ୍ତଃ? କିଂ ପରିହିତସୂକ୍ଷ୍ମୱସନଂ ମନୁଜମେକଂ? ପଶ୍ୟତ, ଯେ ସୂକ୍ଷ୍ମୱସନାନି ପରିଦଧତି, ତେ ରାଜଧାନ୍ୟାଂ ତିଷ୍ଠନ୍ତି|
അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?
9 ତର୍ହି ଯୂଯଂ କିଂ ଦ୍ରଷ୍ଟୁଂ ବହିରଗମତ, କିମେକଂ ଭୱିଷ୍ୟଦ୍ୱାଦିନଂ? ତଦେୱ ସତ୍ୟଂ| ଯୁଷ୍ମାନହଂ ୱଦାମି, ସ ଭୱିଷ୍ୟଦ୍ୱାଦିନୋପି ମହାନ୍;
പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.
10 ଯତଃ, ପଶ୍ୟ ସ୍ୱକୀଯଦୂତୋଯଂ ତ୍ୱଦଗ୍ରେ ପ୍ରେଷ୍ୟତେ ମଯା| ସ ଗତ୍ୱା ତୱ ପନ୍ଥାନଂ ସ୍ମଯକ୍ ପରିଷ୍କରିଷ୍ୟତି|| ଏତଦ୍ୱଚନଂ ଯମଧି ଲିଖିତମାସ୍ତେ ସୋଽଯଂ ଯୋହନ୍|
“‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്.
11 ଅପରଂ ଯୁଷ୍ମାନହଂ ତଥ୍ୟଂ ବ୍ରୱୀମି, ମଜ୍ଜଯିତୁ ର୍ୟୋହନଃ ଶ୍ରେଷ୍ଠଃ କୋପି ନାରୀତୋ ନାଜାଯତ; ତଥାପି ସ୍ୱର୍ଗରାଜ୍ୟମଧ୍ୟେ ସର୍ୱ୍ୱେଭ୍ୟୋ ଯଃ କ୍ଷୁଦ୍ରଃ ସ ଯୋହନଃ ଶ୍ରେଷ୍ଠଃ|
‘സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
12 ଅପରଞ୍ଚ ଆ ଯୋହନୋଽଦ୍ୟ ଯାୱତ୍ ସ୍ୱର୍ଗରାଜ୍ୟଂ ବଲାଦାକ୍ରାନ୍ତଂ ଭୱତି ଆକ୍ରମିନଶ୍ଚ ଜନା ବଲେନ ତଦଧିକୁର୍ୱ୍ୱନ୍ତି|
യോഹന്നാൻസ്നാപകന്റെ കാലംമുതൽ ഇന്നുവരെയും സ്വർഗരാജ്യം ക്രൂരപീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു, പീഡകർ അതിനെ പിടിച്ചടക്കുകയുംചെയ്യുന്നു;
13 ଯତୋ ଯୋହନଂ ଯାୱତ୍ ସର୍ୱ୍ୱଭୱିଷ୍ୟଦ୍ୱାଦିଭି ର୍ୱ୍ୟୱସ୍ଥଯା ଚ ଉପଦେଶଃ ପ୍ରାକାଶ୍ୟତ|
സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു.
14 ଯଦି ଯୂଯମିଦଂ ୱାକ୍ୟଂ ଗ୍ରହୀତୁଂ ଶକ୍ନୁଥ, ତର୍ହି ଶ୍ରେଯଃ, ଯସ୍ୟାଗମନସ୍ୟ ୱଚନମାସ୍ତେ ସୋଽଯମ୍ ଏଲିଯଃ|
ഇത് അംഗീകരിക്കാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, ‘വരാനിരിക്കുന്നവൻ’ എന്ന് അവർ പറഞ്ഞ ഏലിയാവ് ഈ യോഹന്നാൻതന്നെയാണ്.
15 ଯସ୍ୟ ଶ୍ରୋତୁଂ କର୍ଣୌ ସ୍ତଃ ସ ଶୃଣୋତୁ|
ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
16 ଏତେ ୱିଦ୍ୟମାନଜନାଃ କୈ ର୍ମଯୋପମୀଯନ୍ତେ? ଯେ ବାଲକା ହଟ୍ଟ ଉପୱିଶ୍ୟ ସ୍ୱଂ ସ୍ୱଂ ବନ୍ଧୁମାହୂଯ ୱଦନ୍ତି,
“ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? “‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ.
17 ୱଯଂ ଯୁଷ୍ମାକଂ ସମୀପେ ୱଂଶୀରୱାଦଯାମ, କିନ୍ତୁ ଯୂଯଂ ନାନୃତ୍ୟତ; ଯୁଷ୍ମାକଂ ସମୀପେ ଚ ୱଯମରୋଦିମ, କିନ୍ତୁ ଯୂଯଂ ନ ୱ୍ୟଲପତ, ତାଦୃଶୈ ର୍ବାଲକୈସ୍ତ ଉପମାଯିଷ୍ୟନ୍ତେ|
18 ଯତୋ ଯୋହନ୍ ଆଗତ୍ୟ ନ ଭୁକ୍ତୱାନ୍ ନ ପୀତୱାଂଶ୍ଚ, ତେନ ଲୋକା ୱଦନ୍ତି, ସ ଭୂତଗ୍ରସ୍ତ ଇତି|
ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു.
19 ମନୁଜସୁତ ଆଗତ୍ୟ ଭୁକ୍ତୱାନ୍ ପୀତୱାଂଶ୍ଚ, ତେନ ଲୋକା ୱଦନ୍ତି, ପଶ୍ୟତ ଏଷ ଭୋକ୍ତା ମଦ୍ୟପାତା ଚଣ୍ଡାଲପାପିନାଂ ବନ୍ଧଶ୍ଚ, କିନ୍ତୁ ଜ୍ଞାନିନୋ ଜ୍ଞାନୱ୍ୟୱହାରଂ ନିର୍ଦୋଷଂ ଜାନନ୍ତି|
മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”
20 ସ ଯତ୍ର ଯତ୍ର ପୁରେ ବହ୍ୱାଶ୍ଚର୍ୟ୍ୟଂ କର୍ମ୍ମ କୃତୱାନ୍, ତନ୍ନିୱାସିନାଂ ମନଃପରାୱୃତ୍ତ୍ୟଭାୱାତ୍ ତାନି ନଗରାଣି ପ୍ରତି ହନ୍ତେତ୍ୟୁକ୍ତା କଥିତୱାନ୍,
തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി:
21 ହା କୋରାସୀନ୍, ହା ବୈତ୍ସୈଦେ, ଯୁଷ୍ମନ୍ମଧ୍ୟେ ଯଦ୍ୟଦାଶ୍ଚର୍ୟ୍ୟଂ କର୍ମ୍ମ କୃତଂ ଯଦି ତତ୍ ସୋରସୀଦୋନ୍ନଗର ଅକାରିଷ୍ୟତ, ତର୍ହି ପୂର୍ୱ୍ୱମେୱ ତନ୍ନିୱାସିନଃ ଶାଣୱସନେ ଭସ୍ମନି ଚୋପୱିଶନ୍ତୋ ମନାଂସି ପରାୱର୍ତ୍ତିଷ୍ୟନ୍ତ|
“ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു.
22 ତସ୍ମାଦହଂ ଯୁଷ୍ମାନ୍ ୱଦାମି, ୱିଚାରଦିନେ ଯୁଷ୍ମାକଂ ଦଶାତଃ ସୋରସୀଦୋନୋ ର୍ଦଶା ସହ୍ୟତରା ଭୱିଷ୍ୟତି|
എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും.
23 ଅପରଞ୍ଚ ବତ କଫର୍ନାହୂମ୍, ତ୍ୱଂ ସ୍ୱର୍ଗଂ ଯାୱଦୁନ୍ନତୋସି, କିନ୍ତୁ ନରକେ ନିକ୍ଷେପ୍ସ୍ୟସେ, ଯସ୍ମାତ୍ ତ୍ୱଯି ଯାନ୍ୟାଶ୍ଚର୍ୟ୍ୟାଣି କର୍ମ୍ମଣ୍ୟକାରିଷତ, ଯଦି ତାନି ସିଦୋମ୍ନଗର ଅକାରିଷ୍ୟନ୍ତ, ତର୍ହି ତଦଦ୍ୟ ଯାୱଦସ୍ଥାସ୍ୟତ୍| (Hadēs g86)
കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു. (Hadēs g86)
24 କିନ୍ତ୍ୱହଂ ଯୁଷ୍ମାନ୍ ୱଦାମି, ୱିଚାରଦିନେ ତୱ ଦଣ୍ଡତଃ ସିଦୋମୋ ଦଣ୍ଡୋ ସହ୍ୟତରୋ ଭୱିଷ୍ୟତି|
ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
25 ଏତସ୍ମିନ୍ନେୱ ସମଯେ ଯୀଶୁଃ ପୁନରୁୱାଚ, ହେ ସ୍ୱର୍ଗପୃଥିୱ୍ୟୋରେକାଧିପତେ ପିତସ୍ତ୍ୱଂ ଜ୍ଞାନୱତୋ ୱିଦୁଷଶ୍ଚ ଲୋକାନ୍ ପ୍ରତ୍ୟେତାନି ନ ପ୍ରକାଶ୍ୟ ବାଲକାନ୍ ପ୍ରତି ପ୍ରକାଶିତୱାନ୍, ଇତି ହେତୋସ୍ତ୍ୱାଂ ଧନ୍ୟଂ ୱଦାମି|
അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
26 ହେ ପିତଃ, ଇତ୍ଥଂ ଭୱେତ୍ ଯତ ଇଦଂ ତ୍ୱଦୃଷ୍ଟାୱୁତ୍ତମଂ|
അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
27 ପିତ୍ରା ମଯି ସର୍ୱ୍ୱାଣି ସମର୍ପିତାନି, ପିତରଂ ୱିନା କୋପି ପୁତ୍ରଂ ନ ଜାନାତି, ଯାନ୍ ପ୍ରତି ପୁତ୍ରେଣ ପିତା ପ୍ରକାଶ୍ୟତେ ତାନ୍ ୱିନା ପୁତ୍ରାଦ୍ ଅନ୍ୟଃ କୋପି ପିତରଂ ନ ଜାନାତି|
“എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു.
28 ହେ ପରିଶ୍ରାନ୍ତା ଭାରାକ୍ରାନ୍ତାଶ୍ଚ ଲୋକା ଯୂଯଂ ମତ୍ସନ୍ନିଧିମ୍ ଆଗଚ୍ଛତ, ଅହଂ ଯୁଷ୍ମାନ୍ ୱିଶ୍ରମଯିଷ୍ୟାମି|
“ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും.
29 ଅହଂ କ୍ଷମଣଶୀଲୋ ନମ୍ରମନାଶ୍ଚ, ତସ୍ମାତ୍ ମମ ଯୁଗଂ ସ୍ୱେଷାମୁପରି ଧାରଯତ ମତ୍ତଃ ଶିକ୍ଷଧ୍ୱଞ୍ଚ, ତେନ ଯୂଯଂ ସ୍ୱେ ସ୍ୱେ ମନସି ୱିଶ୍ରାମଂ ଲପ୍ସ୍ୟଧ୍ବେ|
ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും.
30 ଯତୋ ମମ ଯୁଗମ୍ ଅନାଯାସଂ ମମ ଭାରଶ୍ଚ ଲଘୁଃ|
എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”

< ମଥିଃ 11 >