< ମାର୍କଃ 2 >
1 ତଦନନ୍ତରଂ ଯୀଶୈ କତିପଯଦିନାନି ୱିଲମ୍ବ୍ୟ ପୁନଃ କଫର୍ନାହୂମ୍ନଗରଂ ପ୍ରୱିଷ୍ଟେ ସ ଗୃହ ଆସ୍ତ ଇତି କିଂୱଦନ୍ତ୍ୟା ତତ୍କ୍ଷଣଂ ତତ୍ସମୀପଂ ବହୱୋ ଲୋକା ଆଗତ୍ୟ ସମୁପତସ୍ଥୁଃ,
൧ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്ന്; അവൻ വീട്ടിൽ ഉണ്ടെന്ന് ശ്രുതിയായി.
2 ତସ୍ମାଦ୍ ଗୃହମଧ୍ୟେ ସର୍ୱ୍ୱେଷାଂ କୃତେ ସ୍ଥାନଂ ନାଭୱଦ୍ ଦ୍ୱାରସ୍ୟ ଚତୁର୍ଦିକ୍ଷ୍ୱପି ନାଭୱତ୍, ତତ୍କାଲେ ସ ତାନ୍ ପ୍ରତି କଥାଂ ପ୍ରଚାରଯାଞ୍ଚକ୍ରେ|
൨ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നുകൂടി, അവൻ അവരോട് ദൈവവചനം പ്രസ്താവിച്ചു.
3 ତତଃ ପରଂ ଲୋକାଶ୍ଚତୁର୍ଭି ର୍ମାନୱୈରେକଂ ପକ୍ଷାଘାତିନଂ ୱାହଯିତ୍ୱା ତତ୍ସମୀପମ୍ ଆନିନ୍ୟୁଃ|
൩അപ്പോൾ ചിലർ ഒരു പക്ഷവാതക്കാരനെയുംകൊണ്ട് യേശുവിന്റെ അടുക്കൽ വന്നു; നാല് ആളുകൾ അവനെ ചുമന്നിരുന്നു.
4 କିନ୍ତୁ ଜନାନାଂ ବହୁତ୍ୱାତ୍ ତଂ ଯୀଶୋଃ ସମ୍ମୁଖମାନେତୁଂ ନ ଶକ୍ନୁୱନ୍ତୋ ଯସ୍ମିନ୍ ସ୍ଥାନେ ସ ଆସ୍ତେ ତଦୁପରିଗୃହପୃଷ୍ଠଂ ଖନିତ୍ୱା ଛିଦ୍ରଂ କୃତ୍ୱା ତେନ ମାର୍ଗେଣ ସଶଯ୍ୟଂ ପକ୍ଷାଘାତିନମ୍ ଅୱରୋହଯାମାସୁଃ|
൪ജനക്കൂട്ടം നിമിത്തം സമീപിച്ചുകൂടായ്കയാൽ യേശു ഇരുന്ന സ്ഥലത്തിന്റെ മേൽക്കൂര പൊളിച്ച് തുറന്നു, ഒരു ദ്വാരം ഉണ്ടാക്കി, പക്ഷവാതക്കാരനെ കിടക്കയോടെ താഴോട്ടിറക്കി വെച്ച്.
5 ତତୋ ଯୀଶୁସ୍ତେଷାଂ ୱିଶ୍ୱାସଂ ଦୃଷ୍ଟ୍ୱା ତଂ ପକ୍ଷାଘାତିନଂ ବଭାଷେ ହେ ୱତ୍ସ ତୱ ପାପାନାଂ ମାର୍ଜନଂ ଭୱତୁ|
൫യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു” എന്നു പറഞ്ഞു.
6 ତଦା କିଯନ୍ତୋଽଧ୍ୟାପକାସ୍ତତ୍ରୋପୱିଶନ୍ତୋ ମନୋଭି ର୍ୱିତର୍କଯାଞ୍ଚକ୍ରୁଃ, ଏଷ ମନୁଷ୍ୟ ଏତାଦୃଶୀମୀଶ୍ୱରନିନ୍ଦାଂ କଥାଂ କୁତଃ କଥଯତି?
൬അവിടെ ചില ശാസ്ത്രിമാർ ഇരുന്നിരുന്നു: “ഈ മനുഷ്യന് എങ്ങനെ ഇപ്രകാരം പറയുവാൻ കഴിയും? ഇവൻ ദൈവദൂഷണം പറയുന്നു!
7 ଈଶ୍ୱରଂ ୱିନା ପାପାନି ମାର୍ଷ୍ଟୁଂ କସ୍ୟ ସାମର୍ଥ୍ୟମ୍ ଆସ୍ତେ?
൭ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ” എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
8 ଇତ୍ଥଂ ତେ ୱିତର୍କଯନ୍ତି ଯୀଶୁସ୍ତତ୍କ୍ଷଣଂ ମନସା ତଦ୍ ବୁଦ୍ୱ୍ୱା ତାନୱଦଦ୍ ଯୂଯମନ୍ତଃକରଣୈଃ କୁତ ଏତାନି ୱିତର୍କଯଥ?
൮ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നത് യേശു ഉടനെ ആത്മാവിൽ ഗ്രഹിച്ചു അവരോട്: “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?
9 ତଦନନ୍ତରଂ ଯୀଶୁସ୍ତତ୍ସ୍ଥାନାତ୍ ପୁନଃ ସମୁଦ୍ରତଟଂ ଯଯୌ; ଲୋକନିୱହେ ତତ୍ସମୀପମାଗତେ ସ ତାନ୍ ସମୁପଦିଦେଶ|
൯പക്ഷവാതക്കാരനോട് ‘നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക’ എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം” എന്നു ചോദിച്ചു.
10 କିନ୍ତୁ ପୃଥିୱ୍ୟାଂ ପାପାନି ମାର୍ଷ୍ଟୁଂ ମନୁଷ୍ୟପୁତ୍ରସ୍ୟ ସାମର୍ଥ୍ୟମସ୍ତି, ଏତଦ୍ ଯୁଷ୍ମାନ୍ ଜ୍ଞାପଯିତୁଂ (ସ ତସ୍ମୈ ପକ୍ଷାଘାତିନେ କଥଯାମାସ)
൧൦“എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന്” അവൻ പക്ഷവാതക്കാരനോട്:
11 ଉତ୍ତିଷ୍ଠ ତୱ ଶଯ୍ୟାଂ ଗୃହୀତ୍ୱା ସ୍ୱଗୃହଂ ଯାହି, ଅହଂ ତ୍ୱାମିଦମ୍ ଆଜ୍ଞାପଯାମି|
൧൧“എഴുന്നേറ്റ് കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു” എന്നു പറഞ്ഞു.
12 ତତଃ ସ ତତ୍କ୍ଷଣମ୍ ଉତ୍ଥାଯ ଶଯ୍ୟାଂ ଗୃହୀତ୍ୱା ସର୍ୱ୍ୱେଷାଂ ସାକ୍ଷାତ୍ ଜଗାମ; ସର୍ୱ୍ୱେ ୱିସ୍ମିତା ଏତାଦୃଶଂ କର୍ମ୍ମ ୱଯମ୍ କଦାପି ନାପଶ୍ୟାମ, ଇମାଂ କଥାଂ କଥଯିତ୍ୱେଶ୍ୱରଂ ଧନ୍ୟମବ୍ରୁୱନ୍|
൧൨ഉടനെ അവൻ എഴുന്നേറ്റ് കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഞങ്ങൾ ഇതുപോലെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
13 ତଦନନ୍ତରଂ ଯୀଶୁସ୍ତତ୍ସ୍ଥାନାତ୍ ପୁନଃ ସମୁଦ୍ରତଟଂ ଯଯୌ; ଲୋକନିୱହେ ତତ୍ସମୀପମାଗତେ ସ ତାନ୍ ସମୁପଦିଦେଶ|
൧൩അവൻ പിന്നെയും കടല്ക്കരെ ചെന്ന്; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
14 ଅଥ ଗଚ୍ଛନ୍ କରସଞ୍ଚଯଗୃହ ଉପୱିଷ୍ଟମ୍ ଆଲ୍ଫୀଯପୁତ୍ରଂ ଲେୱିଂ ଦୃଷ୍ଟ୍ୱା ତମାହୂଯ କଥିତୱାନ୍ ମତ୍ପଶ୍ଚାତ୍ ତ୍ୱାମାମଚ୍ଛ ତତଃ ସ ଉତ୍ଥାଯ ତତ୍ପଶ୍ଚାଦ୍ ଯଯୌ|
൧൪പിന്നെ അവൻ കടന്നുപോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട്: “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.
15 ଅନନ୍ତରଂ ଯୀଶୌ ତସ୍ୟ ଗୃହେ ଭୋକ୍ତୁମ୍ ଉପୱିଷ୍ଟେ ବହୱଃ କରମଞ୍ଚାଯିନଃ ପାପିନଶ୍ଚ ତେନ ତଚ୍ଛିଷ୍ୟୈଶ୍ଚ ସହୋପୱିୱିଶୁଃ, ଯତୋ ବହୱସ୍ତତ୍ପଶ୍ଚାଦାଜଗ୍ମୁଃ|
൧൫യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
16 ତଦା ସ କରମଞ୍ଚାଯିଭିଃ ପାପିଭିଶ୍ଚ ସହ ଖାଦତି, ତଦ୍ ଦୃଷ୍ଟ୍ୱାଧ୍ୟାପକାଃ ଫିରୂଶିନଶ୍ଚ ତସ୍ୟ ଶିଷ୍ୟାନୂଚୁଃ କରମଞ୍ଚାଯିଭିଃ ପାପିଭିଶ୍ଚ ସହାଯଂ କୁତୋ ଭୁଂକ୍ତେ ପିୱତି ଚ?
൧൬അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്റെ ശിഷ്യന്മാരോട്: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത്? എന്നു ചോദിച്ചു.
17 ତଦ୍ୱାକ୍ୟଂ ଶ୍ରୁତ୍ୱା ଯୀଶୁଃ ପ୍ରତ୍ୟୁୱାଚ, ଅରୋଗିଲୋକାନାଂ ଚିକିତ୍ସକେନ ପ୍ରଯୋଜନଂ ନାସ୍ତି, କିନ୍ତୁ ରୋଗିଣାମେୱ; ଅହଂ ଧାର୍ମ୍ମିକାନାହ୍ୱାତୁଂ ନାଗତଃ କିନ୍ତୁ ମନୋ ୱ୍ୟାୱର୍ତ୍ତଯିତୁଂ ପାପିନ ଏୱ|
൧൭യേശു അത് കേട്ട് അവരോട്: രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത് എന്നു പറഞ്ഞു.
18 ତତଃ ପରଂ ଯୋହନଃ ଫିରୂଶିନାଞ୍ଚୋପୱାସାଚାରିଶିଷ୍ୟା ଯୀଶୋଃ ସମୀପମ୍ ଆଗତ୍ୟ କଥଯାମାସୁଃ, ଯୋହନଃ ଫିରୂଶିନାଞ୍ଚ ଶିଷ୍ୟା ଉପୱସନ୍ତି କିନ୍ତୁ ଭୱତଃ ଶିଷ୍ୟା ନୋପୱସନ୍ତି କିଂ କାରଣମସ୍ୟ?
൧൮യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത് എന്നു ചോദിച്ചു.
19 ତଦା ଯୀଶୁସ୍ତାନ୍ ବଭାଷେ ଯାୱତ୍ କାଲଂ ସଖିଭିଃ ସହ କନ୍ୟାଯା ୱରସ୍ତିଷ୍ଠତି ତାୱତ୍କାଲଂ ତେ କିମୁପୱସ୍ତୁଂ ଶକ୍ନୁୱନ୍ତି? ଯାୱତ୍କାଲଂ ୱରସ୍ତୈଃ ସହ ତିଷ୍ଠତି ତାୱତ୍କାଲଂ ତ ଉପୱସ୍ତୁଂ ନ ଶକ୍ନୁୱନ୍ତି|
൧൯യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല.
20 ଯସ୍ମିନ୍ କାଲେ ତେଭ୍ୟଃ ସକାଶାଦ୍ ୱରୋ ନେଷ୍ୟତେ ସ କାଲ ଆଗଚ୍ଛତି, ତସ୍ମିନ୍ କାଲେ ତେ ଜନା ଉପୱତ୍ସ୍ୟନ୍ତି|
൨൦എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും.
21 କୋପି ଜନଃ ପୁରାତନୱସ୍ତ୍ରେ ନୂତନୱସ୍ତ୍ରଂ ନ ସୀୱ୍ୟତି, ଯତୋ ନୂତନୱସ୍ତ୍ରେଣ ସହ ସେୱନେ କୃତେ ଜୀର୍ଣଂ ୱସ୍ତ୍ରଂ ଛିଦ୍ୟତେ ତସ୍ମାତ୍ ପୁନ ର୍ମହତ୍ ଛିଦ୍ରଂ ଜାଯତେ|
൨൧പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും.
22 କୋପି ଜନଃ ପୁରାତନକୁତୂଷୁ ନୂତନଂ ଦ୍ରାକ୍ଷାରସଂ ନ ସ୍ଥାପଯତି, ଯତୋ ନୂତନଦ୍ରାକ୍ଷାରସସ୍ୟ ତେଜସା ତାଃ କୁତ୍ୱୋ ୱିଦୀର୍ୟ୍ୟନ୍ତେ ତତୋ ଦ୍ରାକ୍ଷାରସଶ୍ଚ ପତତି କୁତ୍ୱଶ୍ଚ ନଶ୍ୟନ୍ତି, ଅତଏୱ ନୂତନଦ୍ରାକ୍ଷାରସୋ ନୂତନକୁତୂଷୁ ସ୍ଥାପନୀଯଃ|
൨൨ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വെയ്ക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വെയ്ക്കേണ്ടത്”.
23 ତଦନନ୍ତରଂ ଯୀଶୁ ର୍ୟଦା ୱିଶ୍ରାମୱାରେ ଶସ୍ୟକ୍ଷେତ୍ରେଣ ଗଚ୍ଛତି ତଦା ତସ୍ୟ ଶିଷ୍ୟା ଗଚ୍ଛନ୍ତଃ ଶସ୍ୟମଞ୍ଜରୀଶ୍ଛେତ୍ତୁଂ ପ୍ରୱୃତ୍ତାଃ|
൨൩യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി.
24 ଅତଃ ଫିରୂଶିନୋ ଯୀଶୱେ କଥଯାମାସୁଃ ପଶ୍ୟତୁ ୱିଶ୍ରାମୱାସରେ ଯତ୍ କର୍ମ୍ମ ନ କର୍ତ୍ତୱ୍ୟଂ ତଦ୍ ଇମେ କୁତଃ କୁର୍ୱ୍ୱନ୍ତି?
൨൪പരീശന്മാർ അവനോട്: നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത് എന്നു പറഞ്ഞു.
25 ତଦା ସ ତେଭ୍ୟୋଽକଥଯତ୍ ଦାଯୂଦ୍ ତତ୍ସଂଙ୍ଗିନଶ୍ଚ ଭକ୍ଷ୍ୟାଭାୱାତ୍ କ୍ଷୁଧିତାଃ ସନ୍ତୋ ଯତ୍ କର୍ମ୍ମ କୃତୱନ୍ତସ୍ତତ୍ କିଂ ଯୁଷ୍ମାଭି ର୍ନ ପଠିତମ୍?
൨൫അവൻ അവരോട്: ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്?
26 ଅବିଯାଥର୍ନାମକେ ମହାଯାଜକତାଂ କୁର୍ୱ୍ୱତି ସ କଥମୀଶ୍ୱରସ୍ୟାୱାସଂ ପ୍ରୱିଶ୍ୟ ଯେ ଦର୍ଶନୀଯପୂପା ଯାଜକାନ୍ ୱିନାନ୍ୟସ୍ୟ କସ୍ୟାପି ନ ଭକ୍ଷ୍ୟାସ୍ତାନେୱ ବୁଭୁଜେ ସଙ୍ଗିଲୋକେଭ୍ୟୋଽପି ଦଦୌ|
൨൬അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്ത് ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
27 ସୋଽପରମପି ଜଗାଦ, ୱିଶ୍ରାମୱାରୋ ମନୁଷ୍ୟାର୍ଥମେୱ ନିରୂପିତୋଽସ୍ତି କିନ୍ତୁ ମନୁଷ୍ୟୋ ୱିଶ୍ରାମୱାରାର୍ଥଂ ନୈୱ|
൨൭പിന്നെ യേശു അവരോട്: മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്;
28 ମନୁଷ୍ୟପୁତ୍ରୋ ୱିଶ୍ରାମୱାରସ୍ୟାପି ପ୍ରଭୁରାସ୍ତେ|
൨൮അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു എന്നു പറഞ്ഞു.