< പ്രകാശിതം 7 >

1 അനന്തരം ചത്വാരോ ദിവ്യദൂതാ മയാ ദൃഷ്ടാഃ, തേ പൃഥിവ്യാശ്ചതുർഷു കോണേഷു തിഷ്ഠനതഃ പൃഥിവ്യാം സമുദ്രേ വൃക്ഷേഷു ച വായു ര്യഥാ ന വഹേത് തഥാ പൃഥിവ്യാശ്ചതുരോ വായൂൻ ധാരയന്തി|
ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാല് ദൂതന്മാർ ഭൂമിയിലെ നാല് കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാല് ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ട്.
2 അനന്തരം സൂര്യ്യോദയസ്ഥാനാദ് ഉദ്യൻ അപര ഏകോ ദൂതോ മയാ ദൃഷ്ടഃ സോഽമരേശ്വരസ്യ മുദ്രാം ധാരയതി, യേഷു ചർതുഷു ദൂതേഷു പൃഥിവീസമുദ്രയോ ർഹിംസനസ്യ ഭാരോ ദത്തസ്താൻ സ ഉച്ചൈരിദം അവദത്|
ജീവനുള്ള ദൈവത്തിന്റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ട്. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാല് ദൂതന്മാരോട്:
3 ഈശ്വരസ്യ ദാസാ യാവദ് അസ്മാഭി ർഭാലേഷു മുദ്രയാങ്കിതാ ന ഭവിഷ്യന്തി താവത് പൃഥിവീ സമുദ്രോ തരവശ്ച യുഷ്മാഭി ർന ഹിംസ്യന്താം|
നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമൂദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
4 തതഃ പരം മുദ്രാങ്കിതലോകാനാം സംഖ്യാ മയാശ്രാവി| ഇസ്രായേലഃ സർവ്വവംശായാശ്ചതുശ്ചത്വാരിംശത്സഹസ്രാധികലക്ഷലോകാ മുദ്രയാങ്കിതാ അഭവൻ,
മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 1,44,000.
5 അർഥതോ യിഹൂദാവംശേ ദ്വാദശസഹസ്രാണി രൂബേണവംശേ ദ്വാദശസഹസ്രാണി ഗാദവംശേ ദ്വാദശസഹസ്രാണി,
യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം; രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം.
6 ആശേരവംശേ ദ്വാദശസഹസ്രാണി നപ്താലിവംശേ ദ്വാദശസഹസ്രാണി മിനശിവംശേ ദ്വാദശസഹസ്രാണി,
ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
7 ശിമിയോനവംശേ ദ്വാദശസഹസ്രാണി ലേവിവംശേ ദ്വാദശസഹസ്രാണി ഇഷാഖരവംശേ ദ്വാദശസഹസ്രാണി,
ശിമെയോൻ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം; ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യിസ്സാഖാർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
8 സിബൂലൂനവംശേ ദ്വാദശസഹസ്രാണി യൂഷഫവംശേ ദ്വാദശസഹസ്രാണി ബിന്യാമീനവംശേ ച ദ്വാദശസഹസ്രാണി ലോകാ മുദ്രാങ്കിതാഃ|
സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; യോസഫ് ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം; ബെന്യാമിൻ ഗോത്രത്തിൽനിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
9 തതഃ പരം സർവ്വജാതീയാനാം സർവ്വവംശീയാനാം സർവ്വദേശീയാനാം സർവ്വഭാഷാവാദിനാഞ്ച മഹാലോകാരണ്യം മയാ ദൃഷ്ടം, താൻ ഗണയിതും കേനാപി ന ശക്യം, തേ ച ശുഭ്രപരിച്ഛദപരിഹിതാഃ സന്തഃ കരൈശ്ച താലവൃന്താനി വഹന്തഃ സിംഹാസനസ്യ മേഷശാവകസ്യ ചാന്തികേ തിഷ്ഠന്തി,
ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ളനിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ട്. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
10 ഉച്ചൈഃസ്വരൈരിദം കഥയന്തി ച, സിംഹാസനോപവിഷ്ടസ്യ പരമേശസ്യ നഃ സ്തവഃ| സ്തവശ്ച മേഷവത്സസ്യ സമ്ഭൂയാത് ത്രാണകാരണാത്|
൧൦“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്”.
11 തതഃ സർവ്വേ ദൂതാഃ സിംഹാസനസ്യ പ്രാചീനവർഗസ്യ പ്രാണിചതുഷ്ടയസ്യ ച പരിതസ്തിഷ്ഠന്തഃ സിംഹാസനസ്യാന്തികേ ന്യൂബ്ജീഭൂയേശ്വരം പ്രണമ്യ വദന്തി,
൧൧സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാല് ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു ദൈവത്തെ ആരാധിച്ചും കൊണ്ട് പറഞ്ഞത്:
12 തഥാസ്തു ധന്യവാദശ്ച തേജോ ജ്ഞാനം പ്രശംസനം| ശൗര്യ്യം പരാക്രമശ്ചാപി ശക്തിശ്ച സർവ്വമേവ തത്| വർത്തതാമീശ്വരേഽസ്മാകം നിത്യം നിത്യം തഥാസ്ത്വിതി| (aiōn g165)
൧൨“ആമേൻ;” നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ. (aiōn g165)
13 തതഃ പരം തേഷാം പ്രാചീനാനാമ് ഏകോ ജനോ മാം സമ്ഭാഷ്യ ജഗാദ ശുഭ്രപരിച്ഛദപരിഹിതാ ഇമേ കേ? കുതോ വാഗതാഃ?
൧൩അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
14 തതോ മയോക്തം ഹേ മഹേച്ഛ ഭവാനേവ തത് ജാനാതി| തേന കഥിതം, ഇമേ മഹാക്ലേശമധ്യാദ് ആഗത്യ മേഷശാവകസ്യ രുധിരേണ സ്വീയപരിച്ഛദാൻ പ്രക്ഷാലിതവന്തഃ ശുക്ലീകൃതവന്തശ്ച|
൧൪യജമാനന് അറിയാമല്ലോ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്ന് വന്നവർ; അവർ കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
15 തത്കാരണാത് ത ഈശ്വരസ്യ സിംഹാസനസ്യാന്തികേ തിഷ്ഠന്തോ ദിവാരാത്രം തസ്യ മന്ദിരേ തം സേവന്തേ സിംഹാസനോപവിഷ്ടോ ജനശ്ച താൻ അധിസ്ഥാസ്യതി|
൧൫അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും.
16 തേഷാം ക്ഷുധാ പിപാസാ വാ പുന ർന ഭവിഷ്യതി രൗദ്രം കോപ്യുത്താപോ വാ തേഷു ന നിപതിഷ്യതി,
൧൬ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല.
17 യതഃ സിംഹാസനാധിഷ്ഠാനകാരീ മേഷശാവകസ്താൻ ചാരയിഷ്യതി, അമൃതതോയാനാം പ്രസ്രവണാനാം സന്നിധിം താൻ ഗമയിഷ്യതി ച, ഈശ്വരോഽപി തേഷാം നയനഭ്യഃ സർവ്വമശ്രു പ്രമാർക്ഷ്യതി|
൧൭സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.

< പ്രകാശിതം 7 >