< មាក៌ះ 10 >

1 អនន្តរំ ស តត្ស្ថានាត៑ ប្រស្ថាយ យទ៌្ទននទ្យាះ បារេ យិហូទាប្រទេឝ ឧបស្ថិតវាន៑, តត្រ តទន្តិកេ លោកានាំ សមាគមេ ជាតេ ស និជរីត្យនុសារេណ បុនស្តាន៑ ឧបទិទេឝ។
യേശു കഫാർനഹൂം വിട്ട് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. ജനക്കൂട്ടം വീണ്ടും അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി; പതിവുപോലെ അദ്ദേഹം അവരെ പിന്നെയും ഉപദേശിച്ചു.
2 តទា ផិរូឝិនស្តត្សមីបម៑ ឯត្យ តំ បរីក្ឞិតុំ បប្រច្ឆះ ស្វជាយា មនុជានាំ ត្យជ្យា ន វេតិ?
ചില പരീശന്മാർ വന്ന്, “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
3 តតះ ស ប្រត្យវាទីត៑, អត្រ កាយ៌្យេ មូសា យុឞ្មាន៑ ប្រតិ កិមាជ្ញាបយត៑?
അദ്ദേഹം മറുപടിയായി, “മോശ നിങ്ങളോടു കൽപ്പിച്ചത് എന്താണ്?” എന്നു ചോദിച്ചു.
4 ត ឩចុះ ត្យាគបត្រំ លេខិតុំ ស្វបត្នីំ ត្យក្តុញ្ច មូសាៜនុមន្យតេ។
“വിവാഹമോചനപത്രം എഴുതിയിട്ട് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.
5 តទា យីឝុះ ប្រត្យុវាច, យុឞ្មាកំ មនសាំ កាឋិន្យាទ្ធេតោ រ្មូសា និទេឝមិមម៑ អលិខត៑។
അതിന് യേശു മറുപടി പറഞ്ഞത്: “നിങ്ങളുടെ പിടിവാശി നിമിത്തമാണ് മോശ ഈ കൽപ്പന നിങ്ങൾക്ക് എഴുതിത്തന്നത്.
6 កិន្តុ ស្ឫឞ្ដេរាទៅ ឦឝ្វរោ នរាន៑ បុំរូបេណ ស្ត្រីរូបេណ ច សសជ៌។
എന്നാൽ, ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
7 "តតះ ការណាត៑ បុមាន៑ បិតរំ មាតរញ្ច ត្យក្ត្វា ស្វជាយាយាម៑ អាសក្តោ ភវិឞ្យតិ,
‘ഇക്കാരണത്താൽ ഒരു പുരുഷൻ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും.
8 តៅ ទ្វាវ៑ ឯកាង្គៅ ភវិឞ្យតះ។ " តស្មាត៑ តត្កាលមារភ្យ តៅ ន ទ្វាវ៑ ឯកាង្គៅ។
അവരിരുവരും ഒരു ശരീരമായിത്തീരും.’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്.
9 អតះ ការណាទ៑ ឦឝ្វរោ យទយោជយត៑ កោបិ នរស្តន្ន វិយេជយេត៑។
അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
10 អថ យីឝុ រ្គ្ឫហំ ប្រវិឞ្ដស្តទា ឝិឞ្យាះ បុនស្តត្កថាំ តំ បប្រច្ឆុះ។
അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ ഇതേപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു.
11 តតះ សោវទត៑ កឝ្ចិទ៑ យទិ ស្វភាយ៌្យាំ ត្យក្តវាន្យាម៑ ឧទ្វហតិ តហ៌ិ ស ស្វភាយ៌្យាយាះ ប្រាតិកូល្យេន វ្យភិចារី ភវតិ។
അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു.
12 កាចិន្នារី យទិ ស្វបតិំ ហិត្វាន្យបុំសា វិវាហិតា ភវតិ តហ៌ិ សាបិ វ្យភិចារិណី ភវតិ។
ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.”
13 អថ ស យថា ឝិឝូន៑ ស្ប្ឫឝេត៑, តទត៌្ហំ លោកៃស្តទន្តិកំ ឝិឝវ អានីយន្ត, កិន្តុ ឝិឞ្យាស្តានានីតវតស្តជ៌យាមាសុះ។
യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
14 យីឝុស្តទ៑ ទ្ឫឞ្ដ្វា ក្រុធ្យន៑ ជគាទ, មន្និកដម៑ អាគន្តុំ ឝិឝូន៑ មា វារយត, យត ឯតាទ្ឫឝា ឦឝ្វររាជ្យាធិការិណះ។
ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
15 យុឞ្មានហំ យថាត៌្ហំ វច្មិ, យះ កឝ្ចិត៑ ឝិឝុវទ៑ ភូត្វា រាជ្យមីឝ្វរស្យ ន គ្ឫហ្លីយាត៑ ស កទាបិ តទ្រាជ្យំ ប្រវេឞ្ដុំ ន ឝក្នោតិ។
ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
16 អននតរំ ស ឝិឝូនង្កេ និធាយ តេឞាំ គាត្រេឞុ ហស្តៅ ទត្ត្វាឝិឞំ ពភាឞេ។
തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.
17 អថ ស វត៌្មនា យាតិ, ឯតហ៌ិ ជន ឯកោ ធាវន៑ អាគត្យ តត្សម្មុខេ ជានុនី បាតយិត្វា ប្ឫឞ្ដវាន៑, ភោះ បរមគុរោ, អនន្តាយុះ ប្រាប្តយេ មយា កិំ កត៌្តវ្យំ? (aiōnios g166)
യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു. (aiōnios g166)
18 តទា យីឝុរុវាច, មាំ បរមំ កុតោ វទសិ? វិនេឝ្វរំ កោបិ បរមោ ន ភវតិ។
അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.
19 បរស្ត្រីំ នាភិគច្ឆ; នរំ មា ឃាតយ; ស្តេយំ មា កុរុ; ម្ឫឞាសាក្ឞ្យំ មា ទេហិ; ហិំសាញ្ច មា កុរុ; បិតរៅ សម្មន្យស្វ; និទេឝា ឯតេ ត្វយា ជ្ញាតាះ។
‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.
20 តតស្តន ប្រត្យុក្តំ, ហេ គុរោ ពាល្យកាលាទហំ សវ៌្វានេតាន៑ អាចរាមិ។
“ഗുരോ, ഞാൻ എന്റെ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പറഞ്ഞു.
21 តទា យីឝុស្តំ វិលោក្យ ស្នេហេន ពភាឞេ, តវៃកស្យាភាវ អាស្តេ; ត្វំ គត្វា សវ៌្វស្វំ វិក្រីយ ទរិទ្រេភ្យោ វិឝ្រាណយ, តតះ ស្វគ៌េ ធនំ ប្រាប្ស្យសិ; តតះ បរម៑ ឯត្យ ក្រុឝំ វហន៑ មទនុវត៌្តី ភវ។
യേശു അയാളെ നോക്കി; അയാളിൽ ആർദ്രത തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു: “ഒരൊറ്റ കുറവു നിനക്കുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക.”
22 កិន្តុ តស្យ ពហុសម្បទ្វិទ្យមានត្វាត៑ ស ឥមាំ កថាមាកណ៌្យ វិឞណោ ទុះខិតឝ្ច សន៑ ជគាម។
ഇതു കേട്ട് അയാളുടെ മുഖം വാടി. അയാൾക്ക് വളരെ വസ്തുവകകൾ ഉണ്ടായിരുന്നതുകൊണ്ടു ദുഃഖിതനായി അവിടെനിന്ന് പോയി.
23 អថ យីឝុឝ្ចតុទ៌ិឝោ និរីក្ឞ្យ ឝិឞ្យាន៑ អវាទីត៑, ធនិលោកានាម៑ ឦឝ្វររាជ្យប្រវេឝះ កីទ្ឫគ៑ ទុឞ្ករះ។
യേശു ചുറ്റും നോക്കിയിട്ടു തന്റെ ശിഷ്യന്മാരോട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!” എന്നു പറഞ്ഞു.
24 តស្យ កថាតះ ឝិឞ្យាឝ្ចមច្ចក្រុះ, កិន្តុ ស បុនរវទត៑, ហេ ពាលកា យេ ធនេ វិឝ្វសន្តិ តេឞាម៑ ឦឝ្វររាជ្យប្រវេឝះ កីទ្ឫគ៑ ទុឞ្ករះ។
ശിഷ്യന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ചു. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!
25 ឦឝ្វររាជ្យេ ធនិនាំ ប្រវេឝាត៑ សូចិរន្ធ្រេណ មហាង្គស្យ គមនាគមនំ សុករំ។
ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
26 តទា ឝិឞ្យា អតីវ វិស្មិតាះ បរស្បរំ ប្រោចុះ, តហ៌ិ កះ បរិត្រាណំ ប្រាប្តុំ ឝក្នោតិ?
ശിഷ്യന്മാർ അത്യധികം വിസ്മയത്തോടെ പരസ്പരം ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?”
27 តតោ យីឝុស្តាន៑ វិលោក្យ ពភាឞេ, តន៑ នរស្យាសាធ្យំ កិន្តុ នេឝ្វរស្យ, យតោ ហេតោរីឝ្វរស្យ សវ៌្វំ សាធ្យម៑។
യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അങ്ങനെയല്ല; ദൈവത്തിനു സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
28 តទា បិតរ ឧវាច, បឝ្យ វយំ សវ៌្វំ បរិត្យជ្យ ភវតោនុគាមិនោ ជាតាះ។
അപ്പോൾ പത്രോസ് യേശുവിനോട്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
29 តតោ យីឝុះ ប្រត្យវទត៑, យុឞ្មានហំ យថាត៌្ហំ វទាមិ, មទត៌្ហំ សុសំវាទាត៌្ហំ វា យោ ជនះ សទនំ ភ្រាតរំ ភគិនីំ បិតរំ មាតរំ ជាយាំ សន្តានាន៑ ភូមិ វា ត្យក្ត្វា
യേശു മറുപടി പറഞ്ഞത്: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; എനിക്കും സുവിശേഷത്തിനുംവേണ്ടി വീട്, സഹോദരന്മാർ, സഹോദരിമാർ, മാതാവ്, പിതാവ്, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഏതൊരാൾക്കും പീഡനങ്ങൾ സഹിക്കേണ്ടിവരുമെങ്കിലും,
30 គ្ឫហភ្រាត្ឫភគិនីបិត្ឫមាត្ឫបត្នីសន្តានភូមីនាមិហ ឝតគុណាន៑ ប្រេត្យានន្តាយុឝ្ច ន ប្រាប្នោតិ តាទ្ឫឝះ កោបិ នាស្តិ។ (aiōn g165, aiōnios g166)
ഈ ലോകത്തിൽത്തന്നെ വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, മാതാക്കൾ, മക്കൾ, പുരയിടങ്ങൾ എന്നിവ നൂറുമടങ്ങായി ലഭിക്കും; വരാനുള്ള ലോകത്തിൽ അയാൾക്കു നിത്യജീവനും ലഭിക്കും. (aiōn g165, aiōnios g166)
31 កិន្ត្វគ្រីយា អនេកេ លោកាះ ឝេឞាះ, ឝេឞីយា អនេកេ លោកាឝ្ចាគ្រា ភវិឞ្យន្តិ។
എങ്കിലും ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.”
32 អថ យិរូឝាលម្យានកាលេ យីឝុស្តេឞាម៑ អគ្រគាមី ពភូវ, តស្មាត្តេ ចិត្រំ ជ្ញាត្វា បឝ្ចាទ្គាមិនោ ភូត្វា ពិភ្យុះ។ តទា ស បុន រ្ទ្វាទឝឝិឞ្យាន៑ គ្ឫហីត្វា ស្វីយំ យទ្យទ៑ ឃដិឞ្យតេ តត្តត៑ តេភ្យះ កថយិតុំ ប្រារេភេ;
അവർ ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു അവർക്കുമുമ്പിൽ നടന്നു. ശിഷ്യന്മാർക്കു വിസ്മയവും അനുഗമിച്ചവർക്കു ഭയവും ഉണ്ടായി. അദ്ദേഹം പന്ത്രണ്ട് ശിഷ്യന്മാരെ വീണ്ടും അടുക്കൽവിളിച്ചു തനിക്കു സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവരോടു പറഞ്ഞു:
33 បឝ្យត វយំ យិរូឝាលម្បុរំ យាមះ, តត្រ មនុឞ្យបុត្រះ ប្រធានយាជកានាម៑ ឧបាធ្យាយានាញ្ច ករេឞុ សមប៌យិឞ្យតេ; តេ ច វធទណ្ឌាជ្ញាំ ទាបយិត្វា បរទេឝីយានាំ ករេឞុ តំ សមប៌យិឞ្យន្តិ។
“നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം റോമാക്കാരെ ഏൽപ്പിക്കും.
34 តេ តមុបហស្យ កឝយា ប្រហ្ឫត្យ តទ្វបុឞិ និឞ្ឋីវំ និក្ឞិប្យ តំ ហនិឞ្យន្តិ, តតះ ស ត្ឫតីយទិនេ ប្រោត្ថាស្យតិ។
അവർ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
35 តតះ សិវទេះ បុត្រៅ យាកូព្យោហនៅ តទន្តិកម៑ ឯត្យ ប្រោចតុះ, ហេ គុរោ យទ៑ អាវាភ្យាំ យាចិឞ្យតេ តទស្មទត៌្ហំ ភវាន៑ ករោតុ និវេទនមិទមាវយោះ។
സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “ഗുരോ, ഞങ്ങൾ അങ്ങയോടു ചോദിക്കുന്നത് അങ്ങു ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
36 តតះ ស កថិតវាន៑, យុវាំ កិមិច្ឆថះ? កិំ មយា យុឞ្មទត៌្ហំ ករណីយំ?
“ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചോദിച്ചു.
37 តទា តៅ ប្រោចតុះ, អាវយោរេកំ ទក្ឞិណបាឝ៌្វេ វាមបាឝ៌្វេ ចៃកំ តវៃឝ្វយ៌្យបទេ សមុបវេឞ្ដុម៑ អាជ្ញាបយ។
അതിന് അവർ മറുപടി പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.”
38 កិន្តុ យីឝុះ ប្រត្យុវាច យុវាមជ្ញាត្វេទំ ប្រាត៌្ហយេថេ, យេន កំសេនាហំ បាស្យាមិ តេន យុវាភ្យាំ កិំ បាតុំ ឝក្ឞ្យតេ? យស្មិន៑ មជ្ជនេនាហំ មជ្ជិឞ្យេ តន្មជ្ជនេ មជ្ជយិតុំ កិំ យុវាភ្យាំ ឝក្ឞ្យតេ? តៅ ប្រត្យូចតុះ ឝក្ឞ្យតេ។
യേശു അവരോട്, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു.
39 តទា យីឝុរវទត៑ យេន កំសេនាហំ បាស្យាមិ តេនាវឝ្យំ យុវាមបិ បាស្យថះ, យេន មជ្ជនេន ចាហំ មជ្ជិយ្យេ តត្រ យុវាមបិ មជ្ជិឞ្យេថេ។
“ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു. യേശു അവരോട്, “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനവും നിങ്ങൾ സ്വീകരിക്കും;
40 កិន្តុ យេឞាមត៌្ហម៑ ឥទំ និរូបិតំ, តាន៑ វិហាយាន្យំ កមបិ មម ទក្ឞិណបាឝ៌្វេ វាមបាឝ៌្វេ វា សមុបវេឝយិតុំ មមាធិការោ នាស្តិ។
എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ ദൈവം ആർക്കുവേണ്ടിയാണോ ഒരുക്കിയിട്ടിരിക്കുന്നത്, അത് അവർക്കുള്ളതാണ്” എന്നു പറഞ്ഞു.
41 អថាន្យទឝឝិឞ្យា ឥមាំ កថាំ ឝ្រុត្វា យាកូព្យោហន្ភ្យាំ ចុកុបុះ។
ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.
42 កិន្តុ យីឝុស្តាន៑ សមាហូយ ពភាឞេ, អន្យទេឝីយានាំ រាជត្វំ យេ កុវ៌្វន្តិ តេ តេឞាមេវ ប្រភុត្វំ កុវ៌្វន្តិ, តថា យេ មហាលោកាស្តេ តេឞាម៑ អធិបតិត្វំ កុវ៌្វន្តីតិ យូយំ ជានីថ។
യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ.
43 កិន្តុ យុឞ្មាកំ មធ្យេ ន តថា ភវិឞ្យតិ, យុឞ្មាកំ មធ្យេ យះ ប្រាធាន្យំ វាញ្ឆតិ ស យុឞ្មាកំ សេវកោ ភវិឞ្យតិ,
നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം;
44 យុឞ្មាកំ យោ មហាន៑ ភវិតុមិច្ឆតិ ស សវ៌្វេឞាំ កិង្ករោ ភវិឞ្យតិ។
പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം.
45 យតោ មនុឞ្យបុត្រះ សេវ្យោ ភវិតុំ នាគតះ សេវាំ កត៌្តាំ តថានេកេឞាំ បរិត្រាណស្យ មូល្យរូបស្វប្រាណំ ទាតុញ្ចាគតះ។
മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
46 អថ តេ យិរីហោនគរំ ប្រាប្តាស្តស្មាត៑ ឝិឞ្យៃ រ្លោកៃឝ្ច សហ យីឝោ រ្គមនកាលេ ដីមយស្យ បុត្រោ ពដ៌ីមយនាមា អន្ធស្តន្មាគ៌បាឝ៌្វេ ភិក្ឞាត៌្ហម៑ ឧបវិឞ្ដះ។
അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
47 ស នាសរតីយស្យ យីឝោរាគមនវាត៌្តាំ ប្រាប្យ ប្រោចៃ រ្វក្តុមារេភេ, ហេ យីឝោ ទាយូទះ សន្តាន មាំ ទយស្វ។
പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.
48 តតោនេកេ លោកា មៅនីភវេតិ តំ តជ៌យាមាសុះ, កិន្តុ ស បុនរធិកមុច្ចៃ រ្ជគាទ, ហេ យីឝោ ទាយូទះ សន្តាន មាំ ទយស្វ។
പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
49 តទា យីឝុះ ស្ថិត្វា តមាហ្វាតុំ សមាទិទេឝ, តតោ លោកាស្តមន្ធមាហូយ ពភាឞិរេ, ហេ នរ, ស្ថិរោ ភវ, ឧត្តិឞ្ឋ, ស ត្វាមាហ្វយតិ។
അതുകേട്ടു യേശു നിന്നു. “ആ മനുഷ്യനെ വിളിക്കുക” എന്നു പറഞ്ഞു. അവർ അന്ധനെ വിളിച്ച് അയാളോട്, “ധൈര്യമായിരിക്കുക, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.
50 តទា ស ឧត្តរីយវស្ត្រំ និក្ឞិប្យ ប្រោត្ថាយ យីឝោះ សមីបំ គតះ។
അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞിട്ടു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്തെത്തി.
51 តតោ យីឝុស្តមវទត៑ ត្វយា កិំ ប្រាត៌្ហ្យតេ? តុភ្យមហំ កិំ ករិឞ្យាមី? តទា សោន្ធស្តមុវាច, ហេ គុរោ មទីយា ទ្ឫឞ្ដិព៌្ហវេត៑។
“ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. അന്ധനായ ബർത്തിമായി, “എനിക്കു കാഴ്ച കിട്ടണം, റബ്ബീ,” എന്നു പറഞ്ഞു.
52 តតោ យីឝុស្តមុវាច យាហិ តវ វិឝ្វាសស្ត្វាំ ស្វស្ថមកាឞ៌ីត៑, តស្មាត៑ តត្ក្ឞណំ ស ទ្ឫឞ្ដិំ ប្រាប្យ បថា យីឝោះ បឝ្ចាទ៑ យយៅ។
യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു; തുടർന്നുള്ള യാത്രയിൽ അയാൾ യേശുവിനെ അനുഗമിക്കുകയും ചെയ്തു.

< មាក៌ះ 10 >