< លូកះ 20 >
1 អថៃកទា យីឝុ រ្មនិទរេ សុសំវាទំ ប្រចារយន៑ លោកានុបទិឝតិ, ឯតហ៌ិ ប្រធានយាជកា អធ្យាបកាះ ប្រាញ្ចឝ្ច តន្និកដមាគត្យ បប្រច្ឆុះ
ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
2 កយាជ្ញយា ត្វំ កម៌្មាណ្យេតានិ ករោឞិ? កោ វា ត្វាមាជ្ញាបយត៑? តទស្មាន៑ វទ។
“എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
3 ស ប្រត្យុវាច, តហ៌ិ យុឞ្មានបិ កថាមេកាំ ប្ឫច្ឆាមិ តស្យោត្តរំ វទត។
അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം;
4 យោហនោ មជ្ជនម៑ ឦឝ្វរស្យ មានុឞាណាំ វាជ្ញាតោ ជាតំ?
സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”
5 តតស្តេ មិថោ វិវិច្យ ជគទុះ, យទីឝ្វរស្យ វទាមស្តហ៌ិ តំ កុតោ ន ប្រត្យៃត ស ឥតិ វក្ឞ្យតិ។
അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
6 យទិ មនុឞ្យស្យេតិ វទាមស្តហ៌ិ សវ៌្វេ លោកា អស្មាន៑ បាឞាណៃ រ្ហនិឞ្យន្តិ យតោ យោហន៑ ភវិឞ្យទ្វាទីតិ សវ៌្វេ ទ្ឫឍំ ជានន្តិ។
‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
7 អតឯវ តេ ប្រត្យូចុះ កស្យាជ្ញយា ជាតម៑ ឥតិ វក្តុំ ន ឝក្នុមះ។
ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
8 តទា យីឝុរវទត៑ តហ៌ិ កយាជ្ញយា កម៌្មាណ្យេតាតិ ករោមីតិ ច យុឞ្មាន៑ ន វក្ឞ្យាមិ។
അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
9 អថ លោកានាំ សាក្ឞាត៑ ស ឥមាំ ទ្ឫឞ្ដាន្តកថាំ វក្តុមារេភេ, កឝ្ចិទ៑ ទ្រាក្ឞាក្ឞេត្រំ ក្ឫត្វា តត៑ ក្ឞេត្រំ ក្ឫឞីវលានាំ ហស្តេឞុ សមប៌្យ ពហុកាលាត៌្ហំ ទូរទេឝំ ជគាម។
തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
10 អថ ផលកាលេ ផលានិ គ្រហីតុ ក្ឫឞីវលានាំ សមីបេ ទាសំ ប្រាហិណោត៑ កិន្តុ ក្ឫឞីវលាស្តំ ប្រហ្ឫត្យ រិក្តហស្តំ វិសសជ៌ុះ។
വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
11 តតះ សោធិបតិះ បុនរន្យំ ទាសំ ប្រេឞយាមាស, តេ តមបិ ប្រហ្ឫត្យ កុវ្យវហ្ឫត្យ រិក្តហស្តំ វិសស្ឫជុះ។
മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
12 តតះ ស ត្ឫតីយវារម៑ អន្យំ ប្រាហិណោត៑ តេ តមបិ ក្ឞតាង្គំ ក្ឫត្វា ពហិ រ្និចិក្ឞិបុះ។
മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
13 តទា ក្ឞេត្របតិ រ្វិចារយាមាស, មមេទានីំ កិំ កត៌្តវ្យំ? មម ប្រិយេ បុត្រេ ប្រហិតេ តេ តមវឝ្យំ ទ្ឫឞ្ដ្វា សមាទរិឞ្យន្តេ។
“അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
14 កិន្តុ ក្ឫឞីវលាស្តំ និរីក្ឞ្យ បរស្បរំ វិវិច្យ ប្រោចុះ, អយមុត្តរាធិការី អាគច្ឆតៃនំ ហន្មស្តតោធិការោស្មាកំ ភវិឞ្យតិ។
“എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
15 តតស្តេ តំ ក្ឞេត្រាទ៑ ពហិ រ្និបាត្យ ជឃ្នុស្តស្មាត៑ ស ក្ឞេត្របតិស្តាន៑ ប្រតិ កិំ ករិឞ្យតិ?
അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
16 ស អាគត្យ តាន៑ ក្ឫឞីវលាន៑ ហត្វា បរេឞាំ ហស្តេឞុ តត្ក្ឞេត្រំ សមប៌យិឞ្យតិ; ឥតិ កថាំ ឝ្រុត្វា តេ ៜវទន៑ ឯតាទ្ឫឝី ឃដនា ន ភវតុ។
അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു.
17 កិន្តុ យីឝុស្តានវលោក្យ ជគាទ, តហ៌ិ, ស្ថបតយះ ករិឞ្យន្តិ គ្រាវាណំ យន្តុ តុច្ឆកំ។ ប្រធានប្រស្តរះ កោណេ ស ឯវ ហិ ភវិឞ្យតិ។ ឯតស្យ ឝាស្ត្រីយវចនស្យ កិំ តាត្បយ៌្យំ?
അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
18 អបរំ តត្បាឞាណោបរិ យះ បតិឞ្យតិ ស ភំក្ឞ្យតេ កិន្តុ យស្យោបរិ ស បាឞាណះ បតិឞ្យតិ ស តេន ធូលិវច៑ ចូណ៌ីភវិឞ្យតិ។
ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.
19 សោស្មាកំ វិរុទ្ធំ ទ្ឫឞ្ដាន្តមិមំ កថិតវាន៑ ឥតិ ជ្ញាត្វា ប្រធានយាជកា អធ្យាបកាឝ្ច តទៃវ តំ ធត៌ុំ វវាញ្ឆុះ កិន្តុ លោកេភ្យោ ពិភ្យុះ។
യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.
20 អតឯវ តំ ប្រតិ សតក៌ាះ សន្តះ កថំ តទ្វាក្យទោឞំ ធ្ឫត្វា តំ ទេឝាធិបស្យ សាធុវេឝធារិណឝ្ចរាន៑ តស្យ សមីបេ ប្រេឞយាមាសុះ។
അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു.
21 តទា តេ តំ បប្រច្ឆុះ, ហេ ឧបទេឝក ភវាន៑ យថាត៌្ហំ កថយន៑ ឧបទិឝតិ, កមប្យនបេក្ឞ្យ សត្យត្វេនៃឝ្វរំ មាគ៌មុបទិឝតិ, វយមេតជ្ជានីមះ។
അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
22 កៃសររាជាយ ករោស្មាភិ រ្ទេយោ ន វា?
നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”
23 ស តេឞាំ វញ្ចនំ ជ្ញាត្វាវទត៑ កុតោ មាំ បរីក្ឞធ្វេ? មាំ មុទ្រាមេកំ ទឝ៌យត។
അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,
24 ឥហ លិខិតា មូត៌ិរិយំ នាម ច កស្យ? តេៜវទន៑ កៃសរស្យ។
“ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
25 តទា ស ឧវាច, តហ៌ិ កៃសរស្យ ទ្រវ្យំ កៃសរាយ ទត្ត; ឦឝ្វរស្យ តុ ទ្រវ្យមីឝ្វរាយ ទត្ត។
“അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
26 តស្មាល្លោកានាំ សាក្ឞាត៑ តត្កថាយាះ កមបិ ទោឞំ ធត៌ុមប្រាប្យ តេ តស្យោត្តរាទ៑ អាឝ្ចយ៌្យំ មន្យមានា មៅនិនស្តស្ថុះ។
അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27 អបរញ្ច ឝ្មឝានាទុត្ថានានង្គីការិណាំ សិទូកិនាំ កិយន្តោ ជនា អាគត្យ តំ បប្រច្ឆុះ,
പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
28 ហេ ឧបទេឝក ឝាស្ត្រេ មូសា អស្មាន៑ ប្រតីតិ លិលេខ យស្យ ភ្រាតា ភាយ៌្យាយាំ សត្យាំ និះសន្តានោ ម្រិយតេ ស តជ្ជាយាំ វិវហ្យ តទ្វំឝម៑ ឧត្បាទយិឞ្យតិ។
അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
29 តថាច កេចិត៑ សប្ត ភ្រាតរ អាសន៑ តេឞាំ ជ្យេឞ្ឋោ ភ្រាតា វិវហ្យ និរបត្យះ ប្រាណាន៑ ជហៅ។
ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
30 អថ ទ្វិតីយស្តស្យ ជាយាំ វិវហ្យ និរបត្យះ សន៑ មមារ។ ត្ឫតីយឝ្ច តាមេវ វ្យុវាហ;
രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു;
31 ឥត្ថំ សប្ត ភ្រាតរស្តាមេវ វិវហ្យ និរបត្យាះ សន្តោ មម្រុះ។
അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.
32 ឝេឞេ សា ស្ត្រី ច មមារ។
ഒടുവിൽ ആ സ്ത്രീയും മരിച്ചു.
33 អតឯវ ឝ្មឝានាទុត្ថានកាលេ តេឞាំ សប្តជនានាំ កស្យ សា ភាយ៌្យា ភវិឞ្យតិ? យតះ សា តេឞាំ សប្តានាមេវ ភាយ៌្យាសីត៑។
അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
34 តទា យីឝុះ ប្រត្យុវាច, ឯតស្យ ជគតោ លោកា វិវហន្តិ វាគ្ទត្តាឝ្ច ភវន្តិ (aiōn )
യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. (aiōn )
35 កិន្តុ យេ តជ្ជគត្ប្រាប្តិយោគ្យត្វេន គណិតាំ ភវិឞ្យន្តិ ឝ្មឝានាច្ចោត្ថាស្យន្តិ តេ ន វិវហន្តិ វាគ្ទត្តាឝ្ច ន ភវន្តិ, (aiōn )
എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. (aiōn )
36 តេ បុន រ្ន ម្រិយន្តេ កិន្តុ ឝ្មឝានាទុត្ថាបិតាះ សន្ត ឦឝ្វរស្យ សន្តានាះ ស្វគ៌ីយទូតានាំ សទ្ឫឝាឝ្ច ភវន្តិ។
അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
37 អធិកន្តុ មូសាះ ស្តម្ពោបាខ្យានេ បរមេឝ្វរ ឦព្រាហីម ឦឝ្វរ ឥស្ហាក ឦឝ្វរោ យាកូពឝ្ចេឝ្វរ ឥត្យុក្ត្វា ម្ឫតានាំ ឝ្មឝានាទ៑ ឧត្ថានស្យ ប្រមាណំ លិលេខ។
മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.
38 អតឯវ យ ឦឝ្វរះ ស ម្ឫតានាំ ប្រភុ រ្ន កិន្តុ ជីវតាមេវ ប្រភុះ, តន្និកដេ សវ៌្វេ ជីវន្តះ សន្តិ។
അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”
39 ឥតិ ឝ្រុត្វា កិយន្តោធ្យាបកា ឩចុះ, ហេ ឧបទេឝក ភវាន៑ ភទ្រំ ប្រត្យុក្តវាន៑។
“ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു.
40 ឥតះ បរំ តំ កិមបិ ប្រឞ្ដំ តេឞាំ ប្រគល្ភតា នាភូត៑។
ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
41 បឝ្ចាត៑ ស តាន៑ ឧវាច, យះ ខ្រីឞ្ដះ ស ទាយូទះ សន្តាន ឯតាំ កថាំ លោកាះ កថំ កថយន្តិ?
എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ?
42 យតះ មម ប្រភុមិទំ វាក្យមវទត៑ បរមេឝ្វរះ។ តវ ឝត្រូនហំ យាវត៑ បាទបីឋំ ករោមិ ន។ តាវត៑ កាលំ មទីយេ ត្វំ ទក្ឞបាឝ៌្វ ឧបាវិឝ។
ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “‘കർത്താവ് എന്റെ കർത്താവിനോട്:
43 ឥតិ កថាំ ទាយូទ៑ ស្វយំ គីតគ្រន្ថេៜវទត៑។
“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”’ എന്നു പ്രസ്താവിച്ചല്ലോ!
44 អតឯវ យទិ ទាយូទ៑ តំ ប្រភុំ វទតិ, តហ៌ិ ស កថំ តស្យ សន្តានោ ភវតិ?
ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
45 បឝ្ចាទ៑ យីឝុះ សវ៌្វជនានាំ កណ៌គោចរេ ឝិឞ្យានុវាច,
ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്:
46 យេៜធ្យាបកា ទីគ៌្ហបរិច្ឆទំ បរិធាយ ភ្រមន្តិ, ហដ្ដាបណយោ រ្នមស្ការេ ភជនគេហស្យ ប្រោច្ចាសនេ ភោជនគ្ឫហស្យ ប្រធានស្ថានេ ច ប្រីយន្តេ
“വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
47 វិធវានាំ សវ៌្វស្វំ គ្រសិត្វា ឆលេន ទីគ៌្ហកាលំ ប្រាត៌្ហយន្តេ ច តេឞុ សាវធានា ភវត, តេឞាមុគ្រទណ្ឌោ ភវិឞ្យតិ។
അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”