< យោហនះ 16 >

1 យុឞ្មាកំ យថា វាធា ន ជាយតេ តទត៌្ហំ យុឞ្មាន៑ ឯតានិ សវ៌្វវាក្យានិ វ្យាហរំ។
“നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്.
2 លោកា យុឞ្មាន៑ ភជនគ្ឫហេភ្យោ ទូរីករិឞ្យន្តិ តថា យស្មិន៑ សមយេ យុឞ្មាន៑ ហត្វា ឦឝ្វរស្យ តុឞ្ដិ ជនកំ កម៌្មាកុម៌្ម ឥតិ មំស្យន្តេ ស សមយ អាគច្ឆន្តិ។
യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും.
3 តេ បិតរំ មាញ្ច ន ជានន្តិ, តស្មាទ៑ យុឞ្មាន៑ ប្រតីទ្ឫឝម៑ អាចរិឞ្យន្តិ។
അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്.
4 អតោ ហេតាះ សមយេ សមុបស្ថិតេ យថា មម កថា យុឞ្មាកំ មនះសុះ សមុបតិឞ្ឋតិ តទត៌្ហំ យុឞ្មាភ្យម៑ ឯតាំ កថាំ កថយាមិ យុឞ្មាភិះ សាទ៌្ធម៑ អហំ តិឞ្ឋន៑ ប្រថមំ តាំ យុឞ្មភ្យំ នាកថយំ។
ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്.
5 សាម្ប្រតំ ស្វស្យ ប្រេរយិតុះ សមីបំ គច្ឆាមិ តថាបិ ត្វំ ក្ក គច្ឆសិ កថាមេតាំ យុឞ្មាកំ កោបិ មាំ ន ប្ឫច្ឆតិ។
ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ?
6 កិន្តុ មយោក្តាភិរាភិះ កថាភិ រ្យូឞ្មាកម៑ អន្តះករណានិ ទុះខេន បូណ៌ាន្យភវន៑។
ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു.
7 តថាប្យហំ យថាត៌្ហំ កថយាមិ មម គមនំ យុឞ្មាកំ ហិតាត៌្ហមេវ, យតោ ហេតោ រ្គមនេ ន ក្ឫតេ សហាយោ យុឞ្មាកំ សមីបំ នាគមិឞ្យតិ កិន្តុ យទិ គច្ឆាមិ តហ៌ិ យុឞ្មាកំ សមីបេ តំ ប្រេឞយិឞ្យាមិ។
എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും.
8 តតះ ស អាគត្យ បាបបុណ្យទណ្ឌេឞុ ជគតោ លោកានាំ ប្រពោធំ ជនយិឞ្យតិ។
അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും.
9 តេ មយិ ន វិឝ្វសន្តិ តស្មាទ្ធេតោះ បាបប្រពោធំ ជនយិឞ្យតិ។
പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല.
10 យុឞ្មាកម៑ អទ្ឫឝ្យះ សន្នហំ បិតុះ សមីបំ គច្ឆាមិ តស្មាទ៑ បុណ្យេ ប្រពោធំ ជនយិឞ្យតិ។
നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല.
11 ឯតជ្ជគតោៜធិបតិ រ្ទណ្ឌាជ្ញាំ ប្រាប្នោតិ តស្មាទ៑ ទណ្ឌេ ប្រពោធំ ជនយិឞ្យតិ។
ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.
12 យុឞ្មភ្យំ កថយិតុំ មមានេកាះ កថា អាសតេ, តាះ កថា ឥទានីំ យូយំ សោឍុំ ន ឝក្នុថ;
“ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല.
13 កិន្តុ សត្យមយ អាត្មា យទា សមាគមិឞ្យតិ តទា សវ៌្វំ សត្យំ យុឞ្មាន៑ នេឞ្យតិ, ស ស្វតះ កិមបិ ន វទិឞ្យតិ កិន្តុ យច្ឆ្រោឞ្យតិ តទេវ កថយិត្វា ភាវិកាយ៌្យំ យុឞ្មាន៑ ជ្ញាបយិឞ្យតិ។
എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും.
14 មម មហិមានំ ប្រកាឝយិឞ្យតិ យតោ មទីយាំ កថាំ គ្ឫហីត្វា យុឞ្មាន៑ ពោធយិឞ្យតិ។
അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും.
15 បិតុ រ្យទ្យទ៑ អាស្តេ តត៑ សវ៌្វំ មម តស្មាទ៑ ការណាទ៑ អវាទិឞំ ស មទីយាំ កថាំ គ្ឫហីត្វា យុឞ្មាន៑ ពោធយិឞ្យតិ។
പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.”
16 កិយត្កាលាត៑ បរំ យូយំ មាំ ទ្រឞ្ដុំ ន លប្ស្យធ្វេ កិន្តុ កិយត្កាលាត៑ បរំ បុន រ្ទ្រឞ្ដុំ លប្ស្យធ្វេ យតោហំ បិតុះ សមីបំ គច្ឆាមិ។
“അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.”
17 តតះ ឝិឞ្យាណាំ កិយន្តោ ជនាះ បរស្បរំ វទិតុម៑ អារភន្ត, កិយត្កាលាត៑ បរំ មាំ ទ្រឞ្ដុំ ន លប្ស្យធ្វេ កិន្តុ កិយត្កាលាត៑ បរំ បុន រ្ទ្រឞ្ដុំ លប្ស្យធ្វេ យតោហំ បិតុះ សមីបំ គច្ឆាមិ, ឥតិ យទ៑ វាក្យម៑ អយំ វទតិ តត៑ កិំ?
ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു, “‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും പറയുന്നതിന്റെ അർഥമെന്താണ്?’
18 តតះ កិយត្កាលាត៑ បរម៑ ឥតិ តស្យ វាក្យំ កិំ? តស្យ វាក្យស្យាភិប្រាយំ វយំ ពោទ្ធុំ ន ឝក្នុមស្តៃរិតិ
‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?”
19 និគទិតេ យីឝុស្តេឞាំ ប្រឝ្នេច្ឆាំ ជ្ញាត្វា តេភ្យោៜកថយត៑ កិយត្កាលាត៑ បរំ មាំ ទ្រឞ្ដុំ ន លប្ស្យធ្វេ, កិន្តុ កិយត្កាលាត៑ បរំ បូន រ្ទ្រឞ្ដុំ លប្ស្យធ្វេ, យាមិមាំ កថាមកថយំ តស្យា អភិប្រាយំ កិំ យូយំ បរស្បរំ ម្ឫគយធ្វេ?
അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥമെന്താണെന്നാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്?
20 យុឞ្មានហម៑ អតិយថាត៌្ហំ វទាមិ យូយំ ក្រន្ទិឞ្យថ វិលបិឞ្យថ ច, កិន្តុ ជគតោ លោកា អានន្ទិឞ្យន្តិ; យូយំ ឝោកាកុលា ភវិឞ្យថ កិន្តុ ឝោកាត៑ បរំ អានន្ទយុក្តា ភវិឞ្យថ។
സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.
21 ប្រសវកាល ឧបស្ថិតេ នារី យថា ប្រសវវេទនយា វ្យាកុលា ភវតិ កិន្តុ បុត្រេ ភូមិឞ្ឋេ សតិ មនុឞ្យៃកោ ជន្មនា នរលោកេ ប្រវិឞ្ដ ឥត្យានន្ទាត៑ តស្យាស្តត្សវ៌្វំ ទុះខំ មនសិ ន តិឞ្ឋតិ,
ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.
22 តថា យូយមបិ សាម្ប្រតំ ឝោកាកុលា ភវថ កិន្តុ បុនរបិ យុឞ្មភ្យំ ទឝ៌នំ ទាស្យាមិ តេន យុឞ្មាកម៑ អន្តះករណានិ សានន្ទានិ ភវិឞ្យន្តិ, យុឞ្មាកំ តម៑ អានន្ទញ្ច កោបិ ហត៌្តុំ ន ឝក្ឞ្យតិ។
നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല.
23 តស្មិន៑ ទិវសេ កាមបិ កថាំ មាំ ន ប្រក្ឞ្យថ។ យុឞ្មានហម៑ អតិយថាត៌្ហំ វទាមិ, មម នាម្នា យត៑ កិញ្ចិទ៑ បិតរំ យាចិឞ្យធ្វេ តទេវ ស ទាស្យតិ។
ആ ദിവസം വരുമ്പോൾ നിങ്ങൾക്കെന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
24 បូវ៌្វេ មម នាម្នា កិមបិ នាយាចធ្វំ, យាចធ្វំ តតះ ប្រាប្ស្យថ តស្មាទ៑ យុឞ្មាកំ សម្បូណ៌ានន្ទោ ជនិឞ្យតេ។
ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും.
25 ឧបមាកថាភិះ សវ៌្វាណ្យេតានិ យុឞ្មាន៑ ជ្ញាបិតវាន៑ កិន្តុ យស្មិន៑ សមយេ ឧបមយា នោក្ត្វា បិតុះ កថាំ ស្បឞ្ដំ ជ្ញាបយិឞ្យាមិ សមយ ឯតាទ្ឫឝ អាគច្ឆតិ។
“ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു.
26 តទា មម នាម្នា ប្រាត៌្ហយិឞ្យធ្វេ ៜហំ យុឞ្មន្និមិត្តំ បិតរំ វិនេឞ្យេ កថាមិមាំ ន វទាមិ;
അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല.
27 យតោ យូយំ មយិ ប្រេម កុរុថ, តថាហម៑ ឦឝ្វរស្យ សមីបាទ៑ អាគតវាន៑ ឥត្យបិ ប្រតីថ, តស្មាទ៑ ការណាត៑ ការណាត៑ បិតា ស្វយំ យុឞ្មាសុ ប្រីយតេ។
കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ.
28 បិតុះ សមីបាជ្ជជទ៑ អាគតោស្មិ ជគត៑ បរិត្យជ្យ ច បុនរបិ បិតុះ សមីបំ គច្ឆាមិ។
ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.”
29 តទា ឝិឞ្យា អវទន៑, ហេ ប្រភោ ភវាន៑ ឧបមយា នោក្ត្វាធុនា ស្បឞ្ដំ វទតិ។
“ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്നു ശിഷ്യന്മാർ പറഞ്ഞു.
30 ភវាន៑ សវ៌្វជ្ញះ កេនចិត៑ ប្ឫឞ្ដោ ភវិតុមបិ ភវតះ ប្រយោជនំ នាស្តីត្យធុនាស្មាកំ ស្ថិរជ្ញានំ ជាតំ តស្មាទ៑ ភវាន៑ ឦឝ្វរស្យ សមីបាទ៑ អាគតវាន៑ ឥត្យត្រ វយំ វិឝ្វសិមះ។
“അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.”
31 តតោ យីឝុះ ប្រត្យវាទីទ៑ ឥទានីំ កិំ យូយំ វិឝ្វសិថ?
“ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു.
32 បឝ្យត សវ៌្វេ យូយំ វិកីណ៌ាះ សន្តោ មាម៑ ឯកាកិនំ បីរត្យជ្យ ស្វំ ស្វំ ស្ថានំ គមិឞ្យថ, ឯតាទ្ឫឝះ សមយ អាគច្ឆតិ វរំ ប្រាយេណោបស្ថិតវាន៑; តថាប្យហំ នៃកាកី ភវាមិ យតះ បិតា មយា សាទ៌្ធម៑ អាស្តេ។
“എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.
33 យថា មយា យុឞ្មាកំ ឝាន្តិ រ្ជាយតេ តទត៌្ហម៑ ឯតាះ កថា យុឞ្មភ្យម៑ អចកថំ; អស្មិន៑ ជគតិ យុឞ្មាកំ ក្លេឝោ ឃដិឞ្យតេ កិន្ត្វក្ឞោភា ភវត យតោ មយា ជគជ្ជិតំ។
“നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

< យោហនះ 16 >