< ಮಥಿಃ 24 >

1 ಅನನ್ತರಂ ಯೀಶು ರ್ಯದಾ ಮನ್ದಿರಾದ್ ಬಹಿ ರ್ಗಚ್ಛತಿ, ತದಾನೀಂ ಶಿಷ್ಯಾಸ್ತಂ ಮನ್ದಿರನಿರ್ಮ್ಮಾಣಂ ದರ್ಶಯಿತುಮಾಗತಾಃ|
യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
2 ತತೋ ಯೀಶುಸ್ತಾನುವಾಚ, ಯೂಯಂ ಕಿಮೇತಾನಿ ನ ಪಶ್ಯಥ? ಯುಷ್ಮಾನಹಂ ಸತ್ಯಂ ವದಾಮಿ, ಏತನ್ನಿಚಯನಸ್ಯ ಪಾಷಾಣೈಕಮಪ್ಯನ್ಯಪಾಷಾಣೇಪರಿ ನ ಸ್ಥಾಸ್ಯತಿ ಸರ್ವ್ವಾಣಿ ಭೂಮಿಸಾತ್ ಕಾರಿಷ್ಯನ್ತೇ|
അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
3 ಅನನ್ತರಂ ತಸ್ಮಿನ್ ಜೈತುನಪರ್ವ್ವತೋಪರಿ ಸಮುಪವಿಷ್ಟೇ ಶಿಷ್ಯಾಸ್ತಸ್ಯ ಸಮೀಪಮಾಗತ್ಯ ಗುಪ್ತಂ ಪಪ್ರಚ್ಛುಃ, ಏತಾ ಘಟನಾಃ ಕದಾ ಭವಿಷ್ಯನ್ತಿ? ಭವತ ಆಗಮನಸ್ಯ ಯುಗಾನ್ತಸ್ಯ ಚ ಕಿಂ ಲಕ್ಷ್ಮ? ತದಸ್ಮಾನ್ ವದತು| (aiōn g165)
അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. (aiōn g165)
4 ತದಾನೀಂ ಯೀಶುಸ್ತಾನವೋಚತ್, ಅವಧದ್ವ್ವಂ, ಕೋಪಿ ಯುಷ್ಮಾನ್ ನ ಭ್ರಮಯೇತ್|
അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
5 ಬಹವೋ ಮಮ ನಾಮ ಗೃಹ್ಲನ್ತ ಆಗಮಿಷ್ಯನ್ತಿ, ಖ್ರೀಷ್ಟೋಽಹಮೇವೇತಿ ವಾಚಂ ವದನ್ತೋ ಬಹೂನ್ ಭ್ರಮಯಿಷ್ಯನ್ತಿ|
ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
6 ಯೂಯಞ್ಚ ಸಂಗ್ರಾಮಸ್ಯ ರಣಸ್ಯ ಚಾಡಮ್ಬರಂ ಶ್ರೋಷ್ಯಥ, ಅವಧದ್ವ್ವಂ ತೇನ ಚಞ್ಚಲಾ ಮಾ ಭವತ, ಏತಾನ್ಯವಶ್ಯಂ ಘಟಿಷ್ಯನ್ತೇ, ಕಿನ್ತು ತದಾ ಯುಗಾನ್ತೋ ನಹಿ|
നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
7 ಅಪರಂ ದೇಶಸ್ಯ ವಿಪಕ್ಷೋ ದೇಶೋ ರಾಜ್ಯಸ್ಯ ವಿಪಕ್ಷೋ ರಾಜ್ಯಂ ಭವಿಷ್ಯತಿ, ಸ್ಥಾನೇ ಸ್ಥಾನೇ ಚ ದುರ್ಭಿಕ್ಷಂ ಮಹಾಮಾರೀ ಭೂಕಮ್ಪಶ್ಚ ಭವಿಷ್ಯನ್ತಿ,
എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 ಏತಾನಿ ದುಃಖೋಪಕ್ರಮಾಃ|
എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 ತದಾನೀಂ ಲೋಕಾ ದುಃಖಂ ಭೋಜಯಿತುಂ ಯುಷ್ಮಾನ್ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯನ್ತಿ ಹನಿಷ್ಯನ್ತಿ ಚ, ತಥಾ ಮಮ ನಾಮಕಾರಣಾದ್ ಯೂಯಂ ಸರ್ವ್ವದೇಶೀಯಮನುಜಾನಾಂ ಸಮೀಪೇ ಘೃಣಾರ್ಹಾ ಭವಿಷ್ಯಥ|
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10 ಬಹುಷು ವಿಘ್ನಂ ಪ್ರಾಪ್ತವತ್ಸು ಪರಸ್ಪರಮ್ ಋತೀಯಾಂ ಕೃತವತ್ಸು ಚ ಏಕೋಽಪರಂ ಪರಕರೇಷು ಸಮರ್ಪಯಿಷ್ಯತಿ|
പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
11 ತಥಾ ಬಹವೋ ಮೃಷಾಭವಿಷ್ಯದ್ವಾದಿನ ಉಪಸ್ಥಾಯ ಬಹೂನ್ ಭ್ರಮಯಿಷ್ಯನ್ತಿ|
കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
12 ದುಷ್ಕರ್ಮ್ಮಣಾಂ ಬಾಹುಲ್ಯಾಞ್ಚ ಬಹೂನಾಂ ಪ್ರೇಮ ಶೀತಲಂ ಭವಿಷ್ಯತಿ|
അധൎമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
13 ಕಿನ್ತು ಯಃ ಕಶ್ಚಿತ್ ಶೇಷಂ ಯಾವದ್ ಧೈರ್ಯ್ಯಮಾಶ್ರಯತೇ, ಸಏವ ಪರಿತ್ರಾಯಿಷ್ಯತೇ|
എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
14 ಅಪರಂ ಸರ್ವ್ವದೇಶೀಯಲೋಕಾನ್ ಪ್ರತಿಮಾಕ್ಷೀ ಭವಿತುಂ ರಾಜಸ್ಯ ಶುಭಸಮಾಚಾರಃ ಸರ್ವ್ವಜಗತಿ ಪ್ರಚಾರಿಷ್ಯತೇ, ಏತಾದೃಶಿ ಸತಿ ಯುಗಾನ್ತ ಉಪಸ್ಥಾಸ್ಯತಿ|
രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
15 ಅತೋ ಯತ್ ಸರ್ವ್ವನಾಶಕೃದ್ಘೃಣಾರ್ಹಂ ವಸ್ತು ದಾನಿಯೇಲ್ಭವಿಷ್ಯದ್ವದಿನಾ ಪ್ರೋಕ್ತಂ ತದ್ ಯದಾ ಪುಣ್ಯಸ್ಥಾನೇ ಸ್ಥಾಪಿತಂ ದ್ರಕ್ಷ್ಯಥ, (ಯಃ ಪಠತಿ, ಸ ಬುಧ್ಯತಾಂ)
എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
16 ತದಾನೀಂ ಯೇ ಯಿಹೂದೀಯದೇಶೇ ತಿಷ್ಠನ್ತಿ, ತೇ ಪರ್ವ್ವತೇಷು ಪಲಾಯನ್ತಾಂ|
അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
17 ಯಃ ಕಶ್ಚಿದ್ ಗೃಹಪೃಷ್ಠೇ ತಿಷ್ಠತಿ, ಸ ಗೃಹಾತ್ ಕಿಮಪಿ ವಸ್ತ್ವಾನೇತುಮ್ ಅಧೇ ನಾವರೋಹೇತ್|
വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
18 ಯಶ್ಚ ಕ್ಷೇತ್ರೇ ತಿಷ್ಠತಿ, ಸೋಪಿ ವಸ್ತ್ರಮಾನೇತುಂ ಪರಾವೃತ್ಯ ನ ಯಾಯಾತ್|
വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
19 ತದಾನೀಂ ಗರ್ಭಿಣೀಸ್ತನ್ಯಪಾಯಯಿತ್ರೀಣಾಂ ದುರ್ಗತಿ ರ್ಭವಿಷ್ಯತಿ|
ആ കാലത്തു ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം!
20 ಅತೋ ಯಷ್ಮಾಕಂ ಪಲಾಯನಂ ಶೀತಕಾಲೇ ವಿಶ್ರಾಮವಾರೇ ವಾ ಯನ್ನ ಭವೇತ್, ತದರ್ಥಂ ಪ್ರಾರ್ಥಯಧ್ವಮ್|
എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
21 ಆ ಜಗದಾರಮ್ಭಾದ್ ಏತತ್ಕಾಲಪರ್ಯ್ಯನನ್ತಂ ಯಾದೃಶಃ ಕದಾಪಿ ನಾಭವತ್ ನ ಚ ಭವಿಷ್ಯತಿ ತಾದೃಶೋ ಮಹಾಕ್ಲೇಶಸ್ತದಾನೀಮ್ ಉಪಸ್ಥಾಸ್ಯತಿ|
ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
22 ತಸ್ಯ ಕ್ಲೇಶಸ್ಯ ಸಮಯೋ ಯದಿ ಹ್ಸ್ವೋ ನ ಕ್ರಿಯೇತ, ತರ್ಹಿ ಕಸ್ಯಾಪಿ ಪ್ರಾಣಿನೋ ರಕ್ಷಣಂ ಭವಿತುಂ ನ ಶಕ್ನುಯಾತ್, ಕಿನ್ತು ಮನೋನೀತಮನುಜಾನಾಂ ಕೃತೇ ಸ ಕಾಲೋ ಹ್ಸ್ವೀಕರಿಷ್ಯತೇ|
ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
23 ಅಪರಞ್ಚ ಪಶ್ಯತ, ಖ್ರೀಷ್ಟೋಽತ್ರ ವಿದ್ಯತೇ, ವಾ ತತ್ರ ವಿದ್ಯತೇ, ತದಾನೀಂ ಯದೀ ಕಶ್ಚಿದ್ ಯುಷ್ಮಾನ ಇತಿ ವಾಕ್ಯಂ ವದತಿ, ತಥಾಪಿ ತತ್ ನ ಪ್ರತೀತ್|
അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
24 ಯತೋ ಭಾಕ್ತಖ್ರೀಷ್ಟಾ ಭಾಕ್ತಭವಿಷ್ಯದ್ವಾದಿನಶ್ಚ ಉಪಸ್ಥಾಯ ಯಾನಿ ಮಹನ್ತಿ ಲಕ್ಷ್ಮಾಣಿ ಚಿತ್ರಕರ್ಮ್ಮಾಣಿ ಚ ಪ್ರಕಾಶಯಿಷ್ಯನ್ತಿ, ತೈ ರ್ಯದಿ ಸಮ್ಭವೇತ್ ತರ್ಹಿ ಮನೋನೀತಮಾನವಾ ಅಪಿ ಭ್ರಾಮಿಷ್ಯನ್ತೇ|
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
25 ಪಶ್ಯತ, ಘಟನಾತಃ ಪೂರ್ವ್ವಂ ಯುಷ್ಮಾನ್ ವಾರ್ತ್ತಾಮ್ ಅವಾದಿಷಮ್|
ഓൎത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 ಅತಃ ಪಶ್ಯತ, ಸ ಪ್ರಾನ್ತರೇ ವಿದ್ಯತ ಇತಿ ವಾಕ್ಯೇ ಕೇನಚಿತ್ ಕಥಿತೇಪಿ ಬಹಿ ರ್ಮಾ ಗಚ್ಛತ, ವಾ ಪಶ್ಯತ, ಸೋನ್ತಃಪುರೇ ವಿದ್ಯತೇ, ಏತದ್ವಾಕ್ಯ ಉಕ್ತೇಪಿ ಮಾ ಪ್ರತೀತ|
ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
27 ಯತೋ ಯಥಾ ವಿದ್ಯುತ್ ಪೂರ್ವ್ವದಿಶೋ ನಿರ್ಗತ್ಯ ಪಶ್ಚಿಮದಿಶಂ ಯಾವತ್ ಪ್ರಕಾಶತೇ, ತಥಾ ಮಾನುಷಪುತ್ರಸ್ಯಾಪ್ಯಾಗಮನಂ ಭವಿಷ್ಯತಿ|
മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.
28 ಯತ್ರ ಶವಸ್ತಿಷ್ಠತಿ, ತತ್ರೇವ ಗೃಧ್ರಾ ಮಿಲನ್ತಿ|
ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
29 ಅಪರಂ ತಸ್ಯ ಕ್ಲೇಶಸಮಯಸ್ಯಾವ್ಯವಹಿತಪರತ್ರ ಸೂರ್ಯ್ಯಸ್ಯ ತೇಜೋ ಲೋಪ್ಸ್ಯತೇ, ಚನ್ದ್ರಮಾ ಜ್ಯೋಸ್ನಾಂ ನ ಕರಿಷ್ಯತಿ, ನಭಸೋ ನಕ್ಷತ್ರಾಣಿ ಪತಿಷ್ಯನ್ತಿ, ಗಗಣೀಯಾ ಗ್ರಹಾಶ್ಚ ವಿಚಲಿಷ್ಯನ್ತಿ|
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂൎയ്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
30 ತದಾನೀಮ್ ಆಕಾಶಮಧ್ಯೇ ಮನುಜಸುತಸ್ಯ ಲಕ್ಷ್ಮ ದರ್ಶಿಷ್ಯತೇ, ತತೋ ನಿಜಪರಾಕ್ರಮೇಣ ಮಹಾತೇಜಸಾ ಚ ಮೇಘಾರೂಢಂ ಮನುಜಸುತಂ ನಭಸಾಗಚ್ಛನ್ತಂ ವಿಲೋಕ್ಯ ಪೃಥಿವ್ಯಾಃ ಸರ್ವ್ವವಂಶೀಯಾ ವಿಲಪಿಷ್ಯನ್ತಿ|
അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
31 ತದಾನೀಂ ಸ ಮಹಾಶಬ್ದಾಯಮಾನತೂರ್ಯ್ಯಾ ವಾದಕಾನ್ ನಿಜದೂತಾನ್ ಪ್ರಹೇಷ್ಯತಿ, ತೇ ವ್ಯೋಮ್ನ ಏಕಸೀಮಾತೋಽಪರಸೀಮಾಂ ಯಾವತ್ ಚತುರ್ದಿಶಸ್ತಸ್ಯ ಮನೋನೀತಜನಾನ್ ಆನೀಯ ಮೇಲಯಿಷ್ಯನ್ತಿ|
അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേൎക്കും.
32 ಉಡುಮ್ಬರಪಾದಪಸ್ಯ ದೃಷ್ಟಾನ್ತಂ ಶಿಕ್ಷಧ್ವಂ; ಯದಾ ತಸ್ಯ ನವೀನಾಃ ಶಾಖಾ ಜಾಯನ್ತೇ, ಪಲ್ಲವಾದಿಶ್ಚ ನಿರ್ಗಚ್ಛತಿ, ತದಾ ನಿದಾಘಕಾಲಃ ಸವಿಧೋ ಭವತೀತಿ ಯೂಯಂ ಜಾನೀಥ;
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
33 ತದ್ವದ್ ಏತಾ ಘಟನಾ ದೃಷ್ಟ್ವಾ ಸ ಸಮಯೋ ದ್ವಾರ ಉಪಾಸ್ಥಾದ್ ಇತಿ ಜಾನೀತ|
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
34 ಯುಷ್ಮಾನಹಂ ತಥ್ಯಂ ವದಾಮಿ, ಇದಾನೀನ್ತನಜನಾನಾಂ ಗಮನಾತ್ ಪೂರ್ವ್ವಮೇವ ತಾನಿ ಸರ್ವ್ವಾಣಿ ಘಟಿಷ್ಯನ್ತೇ|
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
35 ನಭೋಮೇದಿನ್ಯೋ ರ್ಲುಪ್ತಯೋರಪಿ ಮಮ ವಾಕ್ ಕದಾಪಿ ನ ಲೋಪ್ಸ್ಯತೇ|
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
36 ಅಪರಂ ಮಮ ತಾತಂ ವಿನಾ ಮಾನುಷಃ ಸ್ವರ್ಗಸ್ಥೋ ದೂತೋ ವಾ ಕೋಪಿ ತದ್ದಿನಂ ತದ್ದಣ್ಡಞ್ಚ ನ ಜ್ಞಾಪಯತಿ|
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വൎഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37 ಅಪರಂ ನೋಹೇ ವಿದ್ಯಮಾನೇ ಯಾದೃಶಮಭವತ್ ತಾದೃಶಂ ಮನುಜಸುತಸ್ಯಾಗಮನಕಾಲೇಪಿ ಭವಿಷ್ಯತಿ|
നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
38 ಫಲತೋ ಜಲಾಪ್ಲಾವನಾತ್ ಪೂರ್ವ್ವಂ ಯದ್ದಿನಂ ಯಾವತ್ ನೋಹಃ ಪೋತಂ ನಾರೋಹತ್, ತಾವತ್ಕಾಲಂ ಯಥಾ ಮನುಷ್ಯಾ ಭೋಜನೇ ಪಾನೇ ವಿವಹನೇ ವಿವಾಹನೇ ಚ ಪ್ರವೃತ್ತಾ ಆಸನ್;
ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
39 ಅಪರಮ್ ಆಪ್ಲಾವಿತೋಯಮಾಗತ್ಯ ಯಾವತ್ ಸಕಲಮನುಜಾನ್ ಪ್ಲಾವಯಿತ್ವಾ ನಾನಯತ್, ತಾವತ್ ತೇ ಯಥಾ ನ ವಿದಾಮಾಸುಃ, ತಥಾ ಮನುಜಸುತಾಗಮನೇಪಿ ಭವಿಷ್ಯತಿ|
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
40 ತದಾ ಕ್ಷೇತ್ರಸ್ಥಿತಯೋರ್ದ್ವಯೋರೇಕೋ ಧಾರಿಷ್ಯತೇ, ಅಪರಸ್ತ್ಯಾಜಿಷ್ಯತೇ|
അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
41 ತಥಾ ಪೇಷಣ್ಯಾ ಪಿಂಷತ್ಯೋರುಭಯೋ ರ್ಯೋಷಿತೋರೇಕಾ ಧಾರಿಷ್ಯತೇಽಪರಾ ತ್ಯಾಜಿಷ್ಯತೇ|
രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
42 ಯುಷ್ಮಾಕಂ ಪ್ರಭುಃ ಕಸ್ಮಿನ್ ದಣ್ಡ ಆಗಮಿಷ್ಯತಿ, ತದ್ ಯುಷ್ಮಾಭಿ ರ್ನಾವಗಮ್ಯತೇ, ತಸ್ಮಾತ್ ಜಾಗ್ರತಃ ಸನ್ತಸ್ತಿಷ್ಠತ|
നിങ്ങളുടെ കൎത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
43 ಕುತ್ರ ಯಾಮೇ ಸ್ತೇನ ಆಗಮಿಷ್ಯತೀತಿ ಚೇದ್ ಗೃಹಸ್ಥೋ ಜ್ಞಾತುಮ್ ಅಶಕ್ಷ್ಯತ್, ತರ್ಹಿ ಜಾಗರಿತ್ವಾ ತಂ ಸನ್ಧಿಂ ಕರ್ತ್ತಿತುಮ್ ಅವಾರಯಿಷ್ಯತ್ ತದ್ ಜಾನೀತ|
കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണൎന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
44 ಯುಷ್ಮಾಭಿರವಧೀಯತಾಂ, ಯತೋ ಯುಷ್ಮಾಭಿ ರ್ಯತ್ರ ನ ಬುಧ್ಯತೇ, ತತ್ರೈವ ದಣ್ಡೇ ಮನುಜಸುತ ಆಯಾಸ್ಯತಿ|
അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
45 ಪ್ರಭು ರ್ನಿಜಪರಿವಾರಾನ್ ಯಥಾಕಾಲಂ ಭೋಜಯಿತುಂ ಯಂ ದಾಸಮ್ ಅಧ್ಯಕ್ಷೀಕೃತ್ಯ ಸ್ಥಾಪಯತಿ, ತಾದೃಶೋ ವಿಶ್ವಾಸ್ಯೋ ಧೀಮಾನ್ ದಾಸಃ ಕಃ?
എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
46 ಪ್ರಭುರಾಗತ್ಯ ಯಂ ದಾಸಂ ತಥಾಚರನ್ತಂ ವೀಕ್ಷತೇ, ಸಏವ ಧನ್ಯಃ|
യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
47 ಯುಷ್ಮಾನಹಂ ಸತ್ಯಂ ವದಾಮಿ, ಸ ತಂ ನಿಜಸರ್ವ್ವಸ್ವಸ್ಯಾಧಿಪಂ ಕರಿಷ್ಯತಿ|
അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
48 ಕಿನ್ತು ಪ್ರಭುರಾಗನ್ತುಂ ವಿಲಮ್ಬತ ಇತಿ ಮನಸಿ ಚಿನ್ತಯಿತ್ವಾ ಯೋ ದುಷ್ಟೋ ದಾಸೋ
എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
49 ಽಪರದಾಸಾನ್ ಪ್ರಹರ್ತ್ತುಂ ಮತ್ತಾನಾಂ ಸಙ್ಗೇ ಭೋಕ್ತುಂ ಪಾತುಞ್ಚ ಪ್ರವರ್ತ್ತತೇ,
കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
50 ಸ ದಾಸೋ ಯದಾ ನಾಪೇಕ್ಷತೇ, ಯಞ್ಚ ದಣ್ಡಂ ನ ಜಾನಾತಿ, ತತ್ಕಾಲಏವ ತತ್ಪ್ರಭುರುಪಸ್ಥಾಸ್ಯತಿ|
ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു
51 ತದಾ ತಂ ದಣ್ಡಯಿತ್ವಾ ಯತ್ರ ಸ್ಥಾನೇ ರೋದನಂ ದನ್ತಘರ್ಷಣಞ್ಚಾಸಾತೇ, ತತ್ರ ಕಪಟಿಭಿಃ ಸಾಕಂ ತದ್ದಶಾಂ ನಿರೂಪಯಿಷ್ಯತಿ|
അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും

< ಮಥಿಃ 24 >