< ಮಥಿಃ 20 >

1 ಸ್ವರ್ಗರಾಜ್ಯಮ್ ಏತಾದೃಶಾ ಕೇನಚಿದ್ ಗೃಹಸ್ಯೇನ ಸಮಂ, ಯೋಽತಿಪ್ರಭಾತೇ ನಿಜದ್ರಾಕ್ಷಾಕ್ಷೇತ್ರೇ ಕೃಷಕಾನ್ ನಿಯೋಕ್ತುಂ ಗತವಾನ್|
സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലൎച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2 ಪಶ್ಚಾತ್ ತೈಃ ಸಾಕಂ ದಿನೈಕಭೃತಿಂ ಮುದ್ರಾಚತುರ್ಥಾಂಶಂ ನಿರೂಪ್ಯ ತಾನ್ ದ್ರಾಕ್ಷಾಕ್ಷೇತ್ರಂ ಪ್ರೇರಯಾಮಾಸ|
വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
3 ಅನನ್ತರಂ ಪ್ರಹರೈಕವೇಲಾಯಾಂ ಗತ್ವಾ ಹಟ್ಟೇ ಕತಿಪಯಾನ್ ನಿಷ್ಕರ್ಮ್ಮಕಾನ್ ವಿಲೋಕ್ಯ ತಾನವದತ್,
മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
4 ಯೂಯಮಪಿ ಮಮ ದ್ರಾಕ್ಷಾಕ್ಷೇತ್ರಂ ಯಾತ, ಯುಷ್ಮಭ್ಯಮಹಂ ಯೋಗ್ಯಭೃತಿಂ ದಾಸ್ಯಾಮಿ, ತತಸ್ತೇ ವವ್ರಜುಃ|
നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
5 ಪುನಶ್ಚ ಸ ದ್ವಿತೀಯತೃತೀಯಯೋಃ ಪ್ರಹರಯೋ ರ್ಬಹಿ ರ್ಗತ್ವಾ ತಥೈವ ಕೃತವಾನ್|
അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
6 ತತೋ ದಣ್ಡದ್ವಯಾವಶಿಷ್ಟಾಯಾಂ ವೇಲಾಯಾಂ ಬಹಿ ರ್ಗತ್ವಾಪರಾನ್ ಕತಿಪಯಜನಾನ್ ನಿಷ್ಕರ್ಮ್ಮಕಾನ್ ವಿಲೋಕ್ಯ ಪೃಷ್ಟವಾನ್, ಯೂಯಂ ಕಿಮರ್ಥಮ್ ಅತ್ರ ಸರ್ವ್ವಂ ದಿನಂ ನಿಷ್ಕರ್ಮ್ಮಾಣಸ್ತಿಷ್ಠಥ?
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
7 ತೇ ಪ್ರತ್ಯವದನ್, ಅಸ್ಮಾನ್ ನ ಕೋಪಿ ಕರ್ಮಮಣಿ ನಿಯುಂಕ್ತೇ| ತದಾನೀಂ ಸ ಕಥಿತವಾನ್, ಯೂಯಮಪಿ ಮಮ ದ್ರಾಕ್ಷಾಕ್ಷೇತ್ರಂ ಯಾತ, ತೇನ ಯೋಗ್ಯಾಂ ಭೃತಿಂ ಲಪ್ಸ್ಯಥ|
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
8 ತದನನ್ತರಂ ಸನ್ಧ್ಯಾಯಾಂ ಸತ್ಯಾಂ ಸಏವ ದ್ರಾಕ್ಷಾಕ್ಷೇತ್ರಪತಿರಧ್ಯಕ್ಷಂ ಗದಿವಾನ್, ಕೃಷಕಾನ್ ಆಹೂಯ ಶೇಷಜನಮಾರಭ್ಯ ಪ್ರಥಮಂ ಯಾವತ್ ತೇಭ್ಯೋ ಭೃತಿಂ ದೇಹಿ|
സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവൎക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
9 ತೇನ ಯೇ ದಣ್ಡದ್ವಯಾವಸ್ಥಿತೇ ಸಮಾಯಾತಾಸ್ತೇಷಾಮ್ ಏಕೈಕೋ ಜನೋ ಮುದ್ರಾಚತುರ್ಥಾಂಶಂ ಪ್ರಾಪ್ನೋತ್|
അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
10 ತದಾನೀಂ ಪ್ರಥಮನಿಯುಕ್ತಾ ಜನಾ ಆಗತ್ಯಾನುಮಿತವನ್ತೋ ವಯಮಧಿಕಂ ಪ್ರಪ್ಸ್ಯಾಮಃ, ಕಿನ್ತು ತೈರಪಿ ಮುದ್ರಾಚತುರ್ಥಾಂಶೋಽಲಾಭಿ|
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവൎക്കും ഓരോ വെള്ളിക്കാശു കിട്ടി.
11 ತತಸ್ತೇ ತಂ ಗೃಹೀತ್ವಾ ತೇನ ಕ್ಷೇತ್ರಪತಿನಾ ಸಾಕಂ ವಾಗ್ಯುದ್ಧಂ ಕುರ್ವ್ವನ್ತಃ ಕಥಯಾಮಾಸುಃ,
അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
12 ವಯಂ ಕೃತ್ಸ್ನಂ ದಿನಂ ತಾಪಕ್ಲೇಶೌ ಸೋಢವನ್ತಃ, ಕಿನ್ತು ಪಶ್ಚಾತಾಯಾ ಸೇ ಜನಾ ದಣ್ಡದ್ವಯಮಾತ್ರಂ ಪರಿಶ್ರಾನ್ತವನ್ತಸ್ತೇಽಸ್ಮಾಭಿಃ ಸಮಾನಾಂಶಾಃ ಕೃತಾಃ|
ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13 ತತಃ ಸ ತೇಷಾಮೇಕಂ ಪ್ರತ್ಯುವಾಚ, ಹೇ ವತ್ಸ, ಮಯಾ ತ್ವಾಂ ಪ್ರತಿ ಕೋಪ್ಯನ್ಯಾಯೋ ನ ಕೃತಃ ಕಿಂ ತ್ವಯಾ ಮತ್ಸಮಕ್ಷಂ ಮುದ್ರಾಚತುರ್ಥಾಂಶೋ ನಾಙ್ಗೀಕೃತಃ?
അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
14 ತಸ್ಮಾತ್ ತವ ಯತ್ ಪ್ರಾಪ್ಯಂ ತದಾದಾಯ ಯಾಹಿ, ತುಭ್ಯಂ ಯತಿ, ಪಶ್ಚಾತೀಯನಿಯುಕ್ತಲೋಕಾಯಾಪಿ ತತಿ ದಾತುಮಿಚ್ಛಾಮಿ|
നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
15 ಸ್ವೇಚ್ಛಯಾ ನಿಜದ್ರವ್ಯವ್ಯವಹರಣಂ ಕಿಂ ಮಯಾ ನ ಕರ್ತ್ತವ್ಯಂ? ಮಮ ದಾತೃತ್ವಾತ್ ತ್ವಯಾ ಕಿಮ್ ಈರ್ಷ್ಯಾದೃಷ್ಟಿಃ ಕ್ರಿಯತೇ?
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
16 ಇತ್ಥಮ್ ಅಗ್ರೀಯಲೋಕಾಃ ಪಶ್ಚತೀಯಾ ಭವಿಷ್ಯನ್ತಿ, ಪಶ್ಚಾತೀಯಜನಾಶ್ಚಗ್ರೀಯಾ ಭವಿಷ್ಯನ್ತಿ, ಅಹೂತಾ ಬಹವಃ ಕಿನ್ತ್ವಲ್ಪೇ ಮನೋಭಿಲಷಿತಾಃ|
ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
17 ತದನನ್ತರಂ ಯೀಶು ರ್ಯಿರೂಶಾಲಮ್ನಗರಂ ಗಚ್ಛನ್ ಮಾರ್ಗಮಧ್ಯೇ ಶಿಷ್ಯಾನ್ ಏಕಾನ್ತೇ ವಭಾಷೇ,
യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
18 ಪಶ್ಯ ವಯಂ ಯಿರೂಶಾಲಮ್ನಗರಂ ಯಾಮಃ, ತತ್ರ ಪ್ರಧಾನಯಾಜಕಾಧ್ಯಾಪಕಾನಾಂ ಕರೇಷು ಮನುಷ್ಯಪುತ್ರಃ ಸಮರ್ಪಿಷ್ಯತೇ;
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാൎക്കും ശാസ്ത്രിമാൎക്കും ഏല്പിക്കപ്പെടും;
19 ತೇ ಚ ತಂ ಹನ್ತುಮಾಜ್ಞಾಪ್ಯ ತಿರಸ್ಕೃತ್ಯ ವೇತ್ರೇಣ ಪ್ರಹರ್ತ್ತುಂ ಕ್ರುಶೇ ಧಾತಯಿತುಞ್ಚಾನ್ಯದೇಶೀಯಾನಾಂ ಕರೇಷು ಸಮರ್ಪಯಿಷ್ಯನ್ತಿ, ಕಿನ್ತು ಸ ತೃತೀಯದಿವಸೇ ಶ್ಮಶಾನಾದ್ ಉತ್ಥಾಪಿಷ್ಯತೇ|
അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേല്ക്കും.
20 ತದಾನೀಂ ಸಿವದೀಯಸ್ಯ ನಾರೀ ಸ್ವಪುತ್ರಾವಾದಾಯ ಯೀಶೋಃ ಸಮೀಪಮ್ ಏತ್ಯ ಪ್ರಣಮ್ಯ ಕಞ್ಚನಾನುಗ್ರಹಂ ತಂ ಯಯಾಚೇ|
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
21 ತದಾ ಯೀಶುಸ್ತಾಂ ಪ್ರೋಕ್ತವಾನ್, ತ್ವಂ ಕಿಂ ಯಾಚಸೇ? ತತಃ ಸಾ ಬಭಾಷೇ, ಭವತೋ ರಾಜತ್ವೇ ಮಮಾನಯೋಃ ಸುತಯೋರೇಕಂ ಭವದ್ದಕ್ಷಿಣಪಾರ್ಶ್ವೇ ದ್ವಿತೀಯಂ ವಾಮಪಾರ್ಶ್ವ ಉಪವೇಷ್ಟುಮ್ ಆಜ್ಞಾಪಯತು|
നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
22 ಯೀಶುಃ ಪ್ರತ್ಯುವಾಚ, ಯುವಾಭ್ಯಾಂ ಯದ್ ಯಾಚ್ಯತೇ, ತನ್ನ ಬುಧ್ಯತೇ, ಅಹಂ ಯೇನ ಕಂಸೇನ ಪಾಸ್ಯಾಮಿ ಯುವಾಭ್ಯಾಂ ಕಿಂ ತೇನ ಪಾತುಂ ಶಕ್ಯತೇ? ಅಹಞ್ಚ ಯೇನ ಮಜ್ಜೇನೇನ ಮಜ್ಜಿಷ್ಯೇ, ಯುವಾಭ್ಯಾಂ ಕಿಂ ತೇನ ಮಜ್ಜಯಿತುಂ ಶಕ್ಯತೇ? ತೇ ಜಗದುಃ ಶಕ್ಯತೇ|
അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
23 ತದಾ ಸ ಉಕ್ತವಾನ್, ಯುವಾಂ ಮಮ ಕಂಸೇನಾವಶ್ಯಂ ಪಾಸ್ಯಥಃ, ಮಮ ಮಜ್ಜನೇನ ಚ ಯುವಾಮಪಿ ಮಜ್ಜಿಷ್ಯೇಥೇ, ಕಿನ್ತು ಯೇಷಾಂ ಕೃತೇ ಮತ್ತಾತೇನ ನಿರೂಪಿತಮ್ ಇದಂ ತಾನ್ ವಿಹಾಯಾನ್ಯಂ ಕಮಪಿ ಮದ್ದಕ್ಷಿಣಪಾರ್ಶ್ವೇ ವಾಮಪಾರ್ಶ್ವೇ ಚ ಸಮುಪವೇಶಯಿತುಂ ಮಮಾಧಿಕಾರೋ ನಾಸ್ತಿ|
അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
24 ಏತಾಂ ಕಥಾಂ ಶ್ರುತ್ವಾನ್ಯೇ ದಶಶಿಷ್ಯಾಸ್ತೌ ಭ್ರಾತರೌ ಪ್ರತಿ ಚುಕುಪುಃ|
ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
25 ಕಿನ್ತು ಯೀಶುಃ ಸ್ವಸಮೀಪಂ ತಾನಾಹೂಯ ಜಗಾದ, ಅನ್ಯದೇಶೀಯಲೋಕಾನಾಂ ನರಪತಯಸ್ತಾನ್ ಅಧಿಕುರ್ವ್ವನ್ತಿ, ಯೇ ತು ಮಹಾನ್ತಸ್ತೇ ತಾನ್ ಶಾಸತಿ, ಇತಿ ಯೂಯಂ ಜಾನೀಥ|
യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കൎത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
26 ಕಿನ್ತು ಯುಷ್ಮಾಕಂ ಮಧ್ಯೇ ನ ತಥಾ ಭವೇತ್, ಯುಷ್ಮಾಕಂ ಯಃ ಕಶ್ಚಿತ್ ಮಹಾನ್ ಬುಭೂಷತಿ, ಸ ಯುಷ್ಮಾನ್ ಸೇವೇತ;
നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
27 ಯಶ್ಚ ಯುಷ್ಮಾಕಂ ಮಧ್ಯೇ ಮುಖ್ಯೋ ಬುಭೂಷತಿ, ಸ ಯುಷ್ಮಾಕಂ ದಾಸೋ ಭವೇತ್|
നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
28 ಇತ್ಥಂ ಮನುಜಪುತ್ರಃ ಸೇವ್ಯೋ ಭವಿತುಂ ನಹಿ, ಕಿನ್ತು ಸೇವಿತುಂ ಬಹೂನಾಂ ಪರಿತ್ರಾಣಮೂಲ್ಯಾರ್ಥಂ ಸ್ವಪ್ರಾಣಾನ್ ದಾತುಞ್ಚಾಗತಃ|
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
29 ಅನನ್ತರಂ ಯಿರೀಹೋನಗರಾತ್ ತೇಷಾಂ ಬಹಿರ್ಗಮನಸಮಯೇ ತಸ್ಯ ಪಶ್ಚಾದ್ ಬಹವೋ ಲೋಕಾ ವವ್ರಜುಃ|
അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
30 ಅಪರಂ ವರ್ತ್ಮಪಾರ್ಶ್ವ ಉಪವಿಶನ್ತೌ ದ್ವಾವನ್ಧೌ ತೇನ ಮಾರ್ಗೇಣ ಯೀಶೋ ರ್ಗಮನಂ ನಿಶಮ್ಯ ಪ್ರೋಚ್ಚೈಃ ಕಥಯಾಮಾಸತುಃ, ಹೇ ಪ್ರಭೋ ದಾಯೂದಃ ಸನ್ತಾನ, ಆವಯೋ ರ್ದಯಾಂ ವಿಧೇಹಿ|
അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
31 ತತೋ ಲೋಕಾಃ ಸರ್ವ್ವೇ ತುಷ್ಣೀಮ್ಭವತಮಿತ್ಯುಕ್ತ್ವಾ ತೌ ತರ್ಜಯಾಮಾಸುಃ; ತಥಾಪಿ ತೌ ಪುನರುಚ್ಚೈಃ ಕಥಯಾಮಾಸತುಃ ಹೇ ಪ್ರಭೋ ದಾಯೂದಃ ಸನ್ತಾನ, ಆವಾಂ ದಯಸ್ವ|
മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കൎത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
32 ತದಾನೀಂ ಯೀಶುಃ ಸ್ಥಗಿತಃ ಸನ್ ತಾವಾಹೂಯ ಭಾಷಿತವಾನ್, ಯುವಯೋಃ ಕೃತೇ ಮಯಾ ಕಿಂ ಕರ್ತ್ತರ್ವ್ಯಂ? ಯುವಾಂ ಕಿಂ ಕಾಮಯೇಥೇ?
യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
33 ತದಾ ತಾವುಕ್ತವನ್ತೌ, ಪ್ರಭೋ ನೇತ್ರಾಣಿ ನೌ ಪ್ರಸನ್ನಾನಿ ಭವೇಯುಃ|
കൎത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
34 ತದಾನೀಂ ಯೀಶುಸ್ತೌ ಪ್ರತಿ ಪ್ರಮನ್ನಃ ಸನ್ ತಯೋ ರ್ನೇತ್ರಾಣಿ ಪಸ್ಪರ್ಶ, ತೇನೈವ ತೌ ಸುವೀಕ್ಷಾಞ್ಚಕ್ರಾತೇ ತತ್ಪಶ್ಚಾತ್ ಜಗ್ಮುತುಶ್ಚ|
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

< ಮಥಿಃ 20 >