< philipinaḥ 1 >
1 paulatīmathināmānau yīśukhrīṣṭasya dāsau philipinagarasthān khrīṣṭayīśōḥ sarvvān pavitralōkān samitēradhyakṣān paricārakāṁśca prati patraṁ likhataḥ|
ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും തിമോത്തിയോസും, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ച ഫിലിപ്പിയ സഭയിലെ അധ്യക്ഷന്മാരും ശുശ്രൂഷകരും ഉൾപ്പെടെ എല്ലാ വിശുദ്ധർക്കും, എഴുതുന്നത്:
2 asmākaṁ tāta īśvaraḥ prabhu ryīśukhrīṣṭaśca yuṣmabhyaṁ prasādasya śāntēśca bhōgaṁ dēyāstāṁ|
നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
3 ahaṁ nirantaraṁ nijasarvvaprārthanāsu yuṣmākaṁ sarvvēṣāṁ kr̥tē sānandaṁ prārthanāṁ kurvvan
നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
4 yati vārān yuṣmākaṁ smarāmi tati vārān ā prathamād adya yāvad
എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു.
5 yuṣmākaṁ susaṁvādabhāgitvakāraṇād īśvaraṁ dhanyaṁ vadāmi|
6 yuṣmanmadhyē yēnōttamaṁ karmma karttum ārambhi tēnaiva yīśukhrīṣṭasya dinaṁ yāvat tat sādhayiṣyata ityasmin dr̥ḍhaviśvāsō mamāstē|
നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.
7 yuṣmān sarvvān adhi mama tādr̥śō bhāvō yathārthō yatō'haṁ kārāvasthāyāṁ pratyuttarakaraṇē susaṁvādasya prāmāṇyakaraṇē ca yuṣmān sarvvān mayā sārddham ēkānugrahasya bhāginō matvā svahr̥dayē dhārayāmi|
എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ.
8 aparam ahaṁ khrīṣṭayīśōḥ snēhavat snēhēna yuṣmān kīdr̥śaṁ kāṅkṣāmi tadadhīśvarō mama sākṣī vidyatē|
ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.
9 mayā yat prārthyatē tad idaṁ yuṣmākaṁ prēma nityaṁ vr̥ddhiṁ gatvā
ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്
10 jñānasya viśiṣṭānāṁ parīkṣikāyāśca sarvvavidhabuddhē rbāhulyaṁ phalatu,
നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
11 khrīṣṭasya dinaṁ yāvad yuṣmākaṁ sāralyaṁ nirvighnatvañca bhavatu, īśvarasya gauravāya praśaṁsāyai ca yīśunā khrīṣṭēna puṇyaphalānāṁ pūrṇatā yuṣmabhyaṁ dīyatām iti|
തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.
12 hē bhrātaraḥ, māṁ prati yad yad ghaṭitaṁ tēna susaṁvādapracārasya bādhā nahi kintu vr̥ddhirēva jātā tad yuṣmān jñāpayituṁ kāmayē'haṁ|
സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
13 aparam ahaṁ khrīṣṭasya kr̥tē baddhō'smīti rājapuryyām anyasthānēṣu ca sarvvēṣāṁ nikaṭē suspaṣṭam abhavat,
അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു.
14 prabhusambandhīyā anēkē bhrātaraśca mama bandhanād āśvāsaṁ prāpya varddhamānēnōtsāhēna niḥkṣōbhaṁ kathāṁ pracārayanti|
അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു.
15 kēcid dvēṣād virōdhāccāparē kēcicca sadbhāvāt khrīṣṭaṁ ghōṣayanti;
ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്.
16 yē virōdhāt khrīṣṭaṁ ghōṣayanti tē pavitrabhāvāt tanna kurvvantō mama bandhanāni bahutaraklōśadāyīni karttum icchanti|
സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു.
17 yē ca prēmnā ghōṣayanti tē susaṁvādasya prāmāṇyakaraṇē'haṁ niyuktō'smīti jñātvā tat kurvvanti|
മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.
18 kiṁ bahunā? kāpaṭyāt saralabhāvād vā bhavēt, yēna kēnacit prakārēṇa khrīṣṭasya ghōṣaṇā bhavatītyasmin aham ānandāmyānandiṣyāmi ca|
എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും,
19 yuṣmākaṁ prārthanayā yīśukhrīṣṭasyātmanaścōpakārēṇa tat mannistārajanakaṁ bhaviṣyatīti jānāmi|
കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്.
20 tatra ca mamākāṅkṣā pratyāśā ca siddhiṁ gamiṣyati phalatō'haṁ kēnāpi prakārēṇa na lajjiṣyē kintu gatē sarvvasmin kālē yadvat tadvad idānīmapi sampūrṇōtsāhadvārā mama śarīrēṇa khrīṣṭasya mahimā jīvanē maraṇē vā prakāśiṣyatē|
എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു.
21 yatō mama jīvanaṁ khrīṣṭāya maraṇañca lābhāya|
ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും!
22 kintu yadi śarīrē mayā jīvitavyaṁ tarhi tat karmmaphalaṁ phaliṣyati tasmāt kiṁ varitavyaṁ tanmayā na jñāyatē|
ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല!
23 dvābhyām ahaṁ sampīḍyē, dēhavāsatyajanāya khrīṣṭēna sahavāsāya ca mamābhilāṣō bhavati yatastat sarvvōttamaṁ|
ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം.
24 kintu dēhē mamāvasthityā yuṣmākam adhikaprayōjanaṁ|
എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു.
25 aham avasthāsyē yuṣmābhiḥ sarvvaiḥ sārddham avasthitiṁ kariṣyē ca tayā ca viśvāsē yuṣmākaṁ vr̥ddhyānandau janiṣyētē tadahaṁ niścitaṁ jānāmi|
ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്.
26 tēna ca mattō'rthatō yuṣmatsamīpē mama punarupasthitatvāt yūyaṁ khrīṣṭēna yīśunā bahutaram āhlādaṁ lapsyadhvē|
അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.
27 yūyaṁ sāvadhānā bhūtvā khrīṣṭasya susaṁvādasyōpayuktam ācāraṁ kurudhvaṁ yatō'haṁ yuṣmān upāgatya sākṣāt kurvvan kiṁ vā dūrē tiṣṭhan yuṣmākaṁ yāṁ vārttāṁ śrōtum icchāmi sēyaṁ yūyam ēkātmānastiṣṭhatha, ēkamanasā susaṁvādasambandhīyaviśvāsasya pakṣē yatadhvē, vipakṣaiśca kēnāpi prakārēṇa na vyākulīkriyadhva iti|
ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോഴും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്കു കേൾക്കാൻ കഴിയും.
28 tat tēṣāṁ vināśasya lakṣaṇaṁ yuṣmākañcēśvaradattaṁ paritrāṇasya lakṣaṇaṁ bhaviṣyati|
നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്കു പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്നു ലഭിച്ചതാണ്.
29 yatō yēna yuṣmābhiḥ khrīṣṭē kēvalaviśvāsaḥ kriyatē tannahi kintu tasya kr̥tē klēśō'pi sahyatē tādr̥śō varaḥ khrīṣṭasyānurōdhād yuṣmābhiḥ prāpi,
ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു.
30 tasmāt mama yādr̥śaṁ yuddhaṁ yuṣmābhiradarśi sāmprataṁ śrūyatē ca tādr̥śaṁ yuddhaṁ yuṣmākam api bhavati|
എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.