< philipinaḥ 2 >
1 khrīṣṭād yadi kimapi sāntvanaṁ kaścit prēmajātō harṣaḥ kiñcid ātmanaḥ samabhāgitvaṁ kācid anukampā kr̥pā vā jāyatē tarhi yūyaṁ mamāhlādaṁ pūrayanta
ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ
2 ēkabhāvā ēkaprēmāṇa ēkamanasa ēkacēṣṭāśca bhavata|
നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക.
3 virōdhād darpād vā kimapi mā kuruta kintu namratayā svēbhyō'parān viśiṣṭān manyadhvaṁ|
സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക.
4 kēvalam ātmahitāya na cēṣṭamānāḥ parahitāyāpi cēṣṭadhvaṁ|
നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
5 khrīṣṭasya yīśō ryādr̥śaḥ svabhāvō yuṣmākam api tādr̥śō bhavatu|
ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
6 sa īśvararūpī san svakīyām īśvaratulyatāṁ ślāghāspadaṁ nāmanyata,
പ്രകൃത്യാതന്നെ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
7 kintu svaṁ śūnyaṁ kr̥tvā dāsarūpī babhūva narākr̥tiṁ lēbhē ca|
ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി, ദാസവേഷം ധരിച്ച്, മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
8 itthaṁ naramūrttim āśritya namratāṁ svīkr̥tya mr̥tyōrarthataḥ kruśīyamr̥tyōrēva bhōgāyājñāgrāhī babhūva|
അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും, മരണംവരെ; അതേ, ക്രൂശുമരണംവരെ, അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
9 tatkāraṇād īśvarō'pi taṁ sarvvōnnataṁ cakāra yacca nāma sarvvēṣāṁ nāmnāṁ śrēṣṭhaṁ tadēva tasmai dadau,
അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി, എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.
10 tatastasmai yīśunāmnē svargamartyapātālasthitaiḥ sarvvai rjānupātaḥ karttavyaḥ,
തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും
11 tātasthēśvarasya mahimnē ca yīśukhrīṣṭaḥ prabhuriti jihvābhiḥ svīkarttavyaṁ|
എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.
12 atō hē priyatamāḥ, yuṣmābhi ryadvat sarvvadā kriyatē tadvat kēvalē mamōpasthitikālē tannahi kintvidānīm anupasthitē'pi mayi bahutarayatnēnājñāṁ gr̥hītvā bhayakampābhyāṁ svasvaparitrāṇaṁ sādhyatāṁ|
അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക.
13 yata īśvara ēva svakīyānurōdhād yuṣmanmadhyē manaskāmanāṁ karmmasiddhiñca vidadhāti|
അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.
14 yūyaṁ kalahavivādarvijatam ācāraṁ kurvvantō'nindanīyā akuṭilā
എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക.
15 īśvarasya niṣkalaṅkāśca santānāiva vakrabhāvānāṁ kuṭilācāriṇāñca lōkānāṁ madhyē tiṣṭhata,
അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക.
16 yatastēṣāṁ madhyē yūyaṁ jīvanavākyaṁ dhārayantō jagatō dīpakā iva dīpyadhvē| yuṣmābhistathā kr̥tē mama yatnaḥ pariśramō vā na niṣphalō jāta ityahaṁ khrīṣṭasya dinē ślāghāṁ karttuṁ śakṣyāmi|
അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.
17 yuṣmākaṁ viśvāsārthakāya balidānāya sēvanāya ca yadyapyahaṁ nivēditavyō bhavēyaṁ tathāpi tēnānandāmi sarvvēṣāṁ yuṣmākam ānandasyāṁśī bhavāmi ca|
നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും.
18 tadvad yūyamapyānandata madīyānandasyāṁśinō bhavata ca|
ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക.
19 yuṣmākam avasthām avagatyāhamapi yat sāntvanāṁ prāpnuyāṁ tadarthaṁ tīmathiyaṁ tvarayā yuṣmatsamīpaṁ prēṣayiṣyāmīti prabhau pratyāśāṁ kurvvē|
കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും.
20 yaḥ satyarūpēṇa yuṣmākaṁ hitaṁ cintayati tādr̥śa ēkabhāvastasmādanyaḥ kō'pi mama sannidhau nāsti|
നിങ്ങളുടെ കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുന്നതിൽ, എന്റെ സമാനചിന്താഗതിയുള്ള മറ്റാരും എനിക്കില്ല.
21 yatō'parē sarvvē yīśōḥ khrīṣṭasya viṣayān na cintayanta ātmaviṣayān cintayanti|
കാരണം, എല്ലാവരും സ്വന്തം താത്പര്യങ്ങൾ അല്ലാതെ യേശുക്രിസ്തുവിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നതേയില്ല.
22 kintu tasya parīkṣitatvaṁ yuṣmābhi rjñāyatē yataḥ putrō yādr̥k pituḥ sahakārī bhavati tathaiva susaṁvādasya paricaryyāyāṁ sa mama sahakārī jātaḥ|
എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്.
23 ataēva mama bhāvidaśāṁ jñātvā tatkṣaṇāt tamēva prēṣayituṁ pratyāśāṁ kurvvē
എനിക്ക് എന്തു സംഭവിക്കും എന്ന് അറിഞ്ഞാൽ ഉടൻതന്നെ അവനെ അങ്ങോട്ട് അയയ്ക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
24 svayam ahamapi tūrṇaṁ yuṣmatsamīpaṁ gamiṣyāmītyāśāṁ prabhunā kurvvē|
എത്രയുംവേഗം ഞാനും നിങ്ങളുടെ അടുക്കൽ വരുമെന്ന് കർത്താവിൽനിന്ന് എനിക്കുറപ്പുണ്ട്.
25 aparaṁ ya ipāphradītō mama bhrātā karmmayuddhābhyāṁ mama sahāyaśca yuṣmākaṁ dūtō madīyōpakārāya pratinidhiścāsti yuṣmatsamīpē tasya prēṣaṇam āvaśyakam amanyē|
എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം.
26 yataḥ sa yuṣmān sarvvān akāṅkṣata yuṣmābhistasya rōgasya vārttāśrāvīti buddhvā paryyaśōcacca|
നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു.
27 sa pīḍayā mr̥takalpō'bhavaditi satyaṁ kintvīśvarastaṁ dayitavān mama ca duḥkhāt paraṁ punarduḥkhaṁ yanna bhavēt tadarthaṁ kēvalaṁ taṁ na dayitvā māmapi dayitavān|
വാസ്തവത്തിൽ അയാൾ രോഗിയും മരിക്കാറായവനും ആയിരുന്നു. എന്നാൽ, ദൈവം അയാളോടു കരുണ കാണിച്ചു. അയാളോടുമാത്രമല്ല, എനിക്കു ദുഃഖത്തിനുമേൽ ദുഃഖം വരാതിരിക്കേണ്ടതിന് എന്നോടും കരുണചെയ്തു.
28 ataēva yūyaṁ taṁ vilōkya yat punarānandēta mamāpi duḥkhasya hrāsō yad bhavēt tadartham ahaṁ tvarayā tam aprēṣayaṁ|
നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു.
29 atō yūyaṁ prabhōḥ kr̥tē sampūrṇēnānandēna taṁ gr̥hlīta tādr̥śān lōkāṁścādaraṇīyān manyadhvaṁ|
ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക.
30 yatō mama sēvanē yuṣmākaṁ truṭiṁ pūrayituṁ sa prāṇān paṇīkr̥tya khrīṣṭasya kāryyārthaṁ mr̥taprāyē'bhavat|
ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.