< mārkaḥ 4 >

1 anantaraṁ sa samudrataṭē punarupadēṣṭuṁ prārēbhē, tatastatra bahujanānāṁ samāgamāt sa sāgarōpari naukāmāruhya samupaviṣṭaḥ; sarvvē lōkāḥ samudrakūlē tasthuḥ|
അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
2 tadā sa dr̥ṣṭāntakathābhi rbahūpadiṣṭavān upadiśaṁśca kathitavān,
അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:
3 avadhānaṁ kuruta, ēkō bījavaptā bījāni vaptuṁ gataḥ;
കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
4 vapanakālē kiyanti bījāni mārgapāśvē patitāni, tata ākāśīyapakṣiṇa ētya tāni cakhāduḥ|
വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.
5 kiyanti bījāni svalpamr̥ttikāvatpāṣāṇabhūmau patitāni tāni mr̥dōlpatvāt śīghramaṅkuritāni;
മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
6 kintūditē sūryyē dagdhāni tathā mūlānō nādhōgatatvāt śuṣkāṇi ca|
സൂൎയ്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
7 kiyanti bījāni kaṇṭakivanamadhyē patitāni tataḥ kaṇṭakāni saṁvr̥dvya tāni jagrasustāni na ca phalitāni|
മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
8 tathā kiyanti bījānyuttamabhūmau patitāni tāni saṁvr̥dvya phalānyutpāditāni kiyanti bījāni triṁśadguṇāni kiyanti ṣaṣṭiguṇāni kiyanti śataguṇāni phalāni phalitavanti|
മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളൎന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
9 atha sa tānavadat yasya śrōtuṁ karṇau staḥ sa śr̥ṇōtu|
കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
10 tadanantaraṁ nirjanasamayē tatsaṅginō dvādaśaśiṣyāśca taṁ taddr̥ṣṭāntavākyasyārthaṁ papracchuḥ|
അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
11 tadā sa tānuditavān īśvararājyasya nigūḍhavākyaṁ bōddhuṁ yuṣmākamadhikārō'sti;
അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മൎമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവൎക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
12 kintu yē vahirbhūtāḥ "tē paśyantaḥ paśyanti kintu na jānanti, śr̥ṇvantaḥ śr̥ṇvanti kintu na budhyantē, cēttai rmanaḥsu kadāpi parivarttitēṣu tēṣāṁ pāpānyamōcayiṣyanta," atōhētōstān prati dr̥ṣṭāntairēva tāni mayā kathitāni|
അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
13 atha sa kathitavān yūyaṁ kimētad dr̥ṣṭāntavākyaṁ na budhyadhvē? tarhi kathaṁ sarvvān dr̥ṣṭāntāna bhōtsyadhvē?
പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
14 bījavaptā vākyarūpāṇi bījāni vapati;
വിതെക്കുന്നവൻ വചനം വിതെക്കുന്നു.
15 tatra yē yē lōkā vākyaṁ śr̥ṇvanti, kintu śrutamātrāt śaitān śīghramāgatya tēṣāṁ manaḥsūptāni tāni vākyarūpāṇi bījānyapanayati taēva uptabījamārgapārśvēsvarūpāḥ|
വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
16 yē janā vākyaṁ śrutvā sahasā paramānandēna gr̥hlanti, kintu hr̥di sthairyyābhāvāt kiñcit kālamātraṁ tiṣṭhanti tatpaścāt tadvākyahētōḥ
അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
17 kutracit klēśē upadravē vā samupasthitē tadaiva vighnaṁ prāpnuvanti taēva uptabījapāṣāṇabhūmisvarūpāḥ|
എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
18 yē janāḥ kathāṁ śr̥ṇvanti kintu sāṁsārikī cintā dhanabhrānti rviṣayalōbhaśca ētē sarvvē upasthāya tāṁ kathāṁ grasanti tataḥ mā viphalā bhavati (aiōn g165)
മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
19 taēva uptabījasakaṇṭakabhūmisvarūpāḥ|
ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീൎക്കുന്നതാകുന്നു. (aiōn g165)
20 yē janā vākyaṁ śrutvā gr̥hlanti tēṣāṁ kasya vā triṁśadguṇāni kasya vā ṣaṣṭiguṇāni kasya vā śataguṇāni phalāni bhavanti taēva uptabījōrvvarabhūmisvarūpāḥ|
നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
21 tadā sō'paramapi kathitavān kōpi janō dīpādhāraṁ parityajya drōṇasyādhaḥ khaṭvāyā adhē vā sthāpayituṁ dīpamānayati kiṁ?
പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു?
22 atōhētō ryanna prakāśayiṣyatē tādr̥g lukkāyitaṁ kimapi vastu nāsti; yad vyaktaṁ na bhaviṣyati tādr̥śaṁ guptaṁ kimapi vastu nāsti|
വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
23 yasya śrōtuṁ karṇau staḥ sa śr̥ṇōtu|
കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
24 aparamapi kathitavān yūyaṁ yad yad vākyaṁ śr̥ṇutha tatra sāvadhānā bhavata, yatō yūyaṁ yēna parimāṇēna parimātha tēnaiva parimāṇēna yuṣmadarthamapi parimāsyatē; śrōtārō yūyaṁ yuṣmabhyamadhikaṁ dāsyatē|
നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
25 yasyāśrayē varddhatē tasmai aparamapi dāsyatē, kintu yasyāśrayē na varddhatē tasya yat kiñcidasti tadapi tasmān nēṣyatē|
ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
26 anantaraṁ sa kathitavān ēkō lōkaḥ kṣētrē bījānyuptvā
പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം
27 jāgaraṇanidrābhyāṁ divāniśaṁ gamayati, parantu tadvījaṁ tasyājñātarūpēṇāṅkurayati varddhatē ca;
രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
28 yatōhētōḥ prathamataḥ patrāṇi tataḥ paraṁ kaṇiśāni tatpaścāt kaṇiśapūrṇāni śasyāni bhūmiḥ svayamutpādayati;
ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
29 kintu phalēṣu pakkēṣu śasyacchēdanakālaṁ jñātvā sa tatkṣaṇaṁ śasyāni chinatti, anēna tulyamīśvararājyaṁ|
ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
30 punaḥ sō'kathayad īśvararājyaṁ kēna samaṁ? kēna vastunā saha vā tadupamāsyāmi?
പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു?
31 tat sarṣapaikēna tulyaṁ yatō mr̥di vapanakālē sarṣapabījaṁ sarvvapr̥thivīsthabījāt kṣudraṁ
അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
32 kintu vapanāt param aṅkurayitvā sarvvaśākād br̥had bhavati, tasya br̥hatyaḥ śākhāśca jāyantē tatastacchāyāṁ pakṣiṇa āśrayantē|
എങ്കിലും വിതെച്ചശേഷം വളൎന്നു, സകലസസ്യങ്ങളിലും വലുതായിത്തീൎന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
33 itthaṁ tēṣāṁ bōdhānurūpaṁ sō'nēkadr̥ṣṭāntaistānupadiṣṭavān,
അവൻ ഇങ്ങനെ പല ഉപമകളാൽ അവൎക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
34 dr̥ṣṭāntaṁ vinā kāmapi kathāṁ tēbhyō na kathitavān paścān nirjanē sa śiṣyān sarvvadr̥ṣṭāntārthaṁ bōdhitavān|
ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
35 taddinasya sandhyāyāṁ sa tēbhyō'kathayad āgacchata vayaṁ pāraṁ yāma|
അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു.
36 tadā tē lōkān visr̥jya tamavilambaṁ gr̥hītvā naukayā pratasthirē; aparā api nāvastayā saha sthitāḥ|
അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
37 tataḥ paraṁ mahājhañbhśagamāt nau rdōlāyamānā taraṅgēṇa jalaiḥ pūrṇābhavacca|
അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
38 tadā sa naukācaścādbhāgē upadhānē śirō nidhāya nidrita āsīt tatastē taṁ jāgarayitvā jagaduḥ, hē prabhō, asmākaṁ prāṇā yānti kimatra bhavataścintā nāsti?
അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
39 tadā sa utthāya vāyuṁ tarjitavān samudrañcōktavān śāntaḥ susthiraśca bhava; tatō vāyau nivr̥ttē'bdhirnistaraṅgōbhūt|
അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമൎന്നു, വലിയ ശാന്തത ഉണ്ടായി.
40 tadā sa tānuvāca yūyaṁ kuta ētādr̥kśaṅkākulā bhavata? kiṁ vō viśvāsō nāsti?
പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
41 tasmāttē'tīvabhītāḥ parasparaṁ vaktumārēbhirē, ahō vāyuḥ sindhuścāsya nidēśagrāhiṇau kīdr̥gayaṁ manujaḥ|
അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

< mārkaḥ 4 >