< lūkaḥ 4 >
1 tataḥ paraṁ yīśuḥ pavitrēṇātmanā pūrṇaḥ san yarddananadyāḥ parāvr̥tyātmanā prāntaraṁ nītaḥ san catvāriṁśaddināni yāvat śaitānā parīkṣitō'bhūt,
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോൎദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
2 kiñca tāni sarvvadināni bhōjanaṁ vinā sthitatvāt kālē pūrṇē sa kṣudhitavān|
ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
3 tataḥ śaitānāgatya tamavadat tvaṁ cēdīśvarasya putrastarhi prastarānētān ājñayā pūpān kuru|
അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
4 tadā yīśuruvāca, lipirīdr̥śī vidyatē manujaḥ kēvalēna pūpēna na jīvati kintvīśvarasya sarvvābhirājñābhi rjīvati|
യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
5 tadā śaitān tamuccaṁ parvvataṁ nītvā nimiṣaikamadhyē jagataḥ sarvvarājyāni darśitavān|
പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
6 paścāt tamavādīt sarvvam ētad vibhavaṁ pratāpañca tubhyaṁ dāsyāmi tan mayi samarpitamāstē yaṁ prati mamēcchā jāyatē tasmai dātuṁ śaknōmi,
ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
7 tvaṁ cēnmāṁ bhajasē tarhi sarvvamētat tavaiva bhaviṣyati|
നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
8 tadā yīśustaṁ pratyuktavān dūrī bhava śaitān lipirāstē, nijaṁ prabhuṁ paramēśvaraṁ bhajasva kēvalaṁ tamēva sēvasva ca|
യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
9 atha śaitān taṁ yirūśālamaṁ nītvā mandirasya cūḍāyā upari samupavēśya jagāda tvaṁ cēdīśvarasya putrastarhi sthānāditō lamphitvādhaḥ
പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
10 pata yatō lipirāstē, ājñāpayiṣyati svīyān dūtān sa paramēśvaraḥ|
“നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11 rakṣituṁ sarvvamārgē tvāṁ tēna tvaccaraṇē yathā| na lagēt prastarāghātastvāṁ dhariṣyanti tē tathā|
നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
12 tadā yīśunā pratyuktam idamapyuktamasti tvaṁ svaprabhuṁ parēśaṁ mā parīkṣasva|
യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
13 paścāt śaitān sarvvaparīkṣāṁ samāpya kṣaṇāttaṁ tyaktvā yayau|
അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
14 tadā yīśurātmaprabhāvāt punargālīlpradēśaṁ gatastadā tatsukhyātiścaturdiśaṁ vyānaśē|
യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
15 sa tēṣāṁ bhajanagr̥hēṣu upadiśya sarvvaiḥ praśaṁsitō babhūva|
അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
16 atha sa svapālanasthānaṁ nāsaratpuramētya viśrāmavārē svācārād bhajanagēhaṁ praviśya paṭhitumuttasthau|
അവൻ വളൎന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
17 tatō yiśayiyabhaviṣyadvādinaḥ pustakē tasya karadattē sati sa tat pustakaṁ vistāryya yatra vakṣyamāṇāni vacanāni santi tat sthānaṁ prāpya papāṭha|
യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടൎത്തി:
18 ātmā tu paramēśasya madīyōpari vidyatē| daridrēṣu susaṁvādaṁ vaktuṁ māṁ sōbhiṣiktavān| bhagnāntaḥ karaṇāllōkān susvasthān karttumēva ca| bandīkr̥tēṣu lōkēṣu muktē rghōṣayituṁ vacaḥ| nētrāṇi dātumandhēbhyastrātuṁ baddhajanānapi|
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കൎത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാൎക്കു വിടുതലും കുരുടന്മാൎക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19 parēśānugrahē kālaṁ pracārayitumēva ca| sarvvaitatkaraṇārthāya māmēva prahiṇōti saḥ||
കൎത്താവിന്റെ പ്രസാദവൎഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
20 tataḥ pustakaṁ badvvā paricārakasya hastē samarpya cāsanē samupaviṣṭaḥ, tatō bhajanagr̥hē yāvantō lōkā āsan tē sarvvē'nanyadr̥ṣṭyā taṁ vilulōkirē|
പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
21 anantaram adyaitāni sarvvāṇi likhitavacanāni yuṣmākaṁ madhyē siddhāni sa imāṁ kathāṁ tēbhyaḥ kathayitumārēbhē|
അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
22 tataḥ sarvvē tasmin anvarajyanta, kiñca tasya mukhānnirgatābhiranugrahasya kathābhiścamatkr̥tya kathayāmāsuḥ kimayaṁ yūṣaphaḥ putrō na?
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചൎയ്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
23 tadā sō'vādīd hē cikitsaka svamēva svasthaṁ kuru kapharnāhūmi yadyat kr̥tavān tadaśrauṣma tāḥ sarvāḥ kriyā atra svadēśē kuru kathāmētāṁ yūyamēvāvaśyaṁ māṁ vadiṣyatha|
അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫൎന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
24 punaḥ sōvādīd yuṣmānahaṁ yathārthaṁ vadāmi, kōpi bhaviṣyadvādī svadēśē satkāraṁ na prāpnōti|
ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25 aparañca yathārthaṁ vacmi, ēliyasya jīvanakālē yadā sārddhatritayavarṣāṇi yāvat jaladapratibandhāt sarvvasmin dēśē mahādurbhikṣam ajaniṣṭa tadānīm isrāyēlō dēśasya madhyē bahvyō vidhavā āsan,
ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാൎത്ഥമായി നിങ്ങളോടു പറയുന്നു.
26 kintu sīdōnpradēśīyasāriphatpuranivāsinīm ēkāṁ vidhavāṁ vinā kasyāścidapi samīpē ēliyaḥ prēritō nābhūt|
എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
27 aparañca ilīśāyabhaviṣyadvādividyamānatākālē isrāyēldēśē bahavaḥ kuṣṭhina āsan kintu surīyadēśīyaṁ nāmānkuṣṭhinaṁ vinā kōpyanyaḥ pariṣkr̥tō nābhūt|
അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല. എന്നും അവൻ പറഞ്ഞു.
28 imāṁ kathāṁ śrutvā bhajanagēhasthitā lōkāḥ sakrōdham utthāya
പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
29 nagarāttaṁ bahiṣkr̥tya yasya śikhariṇa upari tēṣāṁ nagaraṁ sthāpitamāstē tasmānnikṣēptuṁ tasya śikharaṁ taṁ ninyuḥ
അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
30 kintu sa tēṣāṁ madhyādapasr̥tya sthānāntaraṁ jagāma|
അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
31 tataḥ paraṁ yīśurgālīlpradēśīyakapharnāhūmnagara upasthāya viśrāmavārē lōkānupadēṣṭum ārabdhavān|
അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫൎന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
32 tadupadēśāt sarvvē camaccakru ryatastasya kathā gurutarā āsan|
അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
33 tadānīṁ tadbhajanagēhasthitō'mēdhyabhūtagrasta ēkō jana uccaiḥ kathayāmāsa,
അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
34 hē nāsaratīyayīśō'smān tyaja, tvayā sahāsmākaṁ kaḥ sambandhaḥ? kimasmān vināśayitumāyāsi? tvamīśvarasya pavitrō jana ētadahaṁ jānāmi|
അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
35 tadā yīśustaṁ tarjayitvāvadat maunī bhava itō bahirbhava; tataḥ sōmēdhyabhūtastaṁ madhyasthānē pātayitvā kiñcidapyahiṁsitvā tasmād bahirgatavān|
മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.
36 tataḥ sarvvē lōkāścamatkr̥tya parasparaṁ vaktumārēbhirē kōyaṁ camatkāraḥ| ēṣa prabhāvēṇa parākramēṇa cāmēdhyabhūtān ājñāpayati tēnaiva tē bahirgacchanti|
എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
37 anantaraṁ caturdiksthadēśān tasya sukhyātirvyāpnōt|
അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
38 tadanantaraṁ sa bhajanagēhād bahirāgatya śimōnō nivēśanaṁ pravivēśa tadā tasya śvaśrūrjvarēṇātyantaṁ pīḍitāsīt śiṣyāstadarthaṁ tasmin vinayaṁ cakruḥ|
അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
39 tataḥ sa tasyāḥ samīpē sthitvā jvaraṁ tarjayāmāsa tēnaiva tāṁ jvarō'tyākṣīt tataḥ sā tatkṣaṇam utthāya tān siṣēvē|
അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
40 atha sūryyāstakālē svēṣāṁ yē yē janā nānārōgaiḥ pīḍitā āsan lōkāstān yīśōḥ samīpam āninyuḥ, tadā sa ēkaikasya gātrē karamarpayitvā tānarōgān cakāra|
സൂൎയ്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
41 tatō bhūtā bahubhyō nirgatya cītśabdaṁ kr̥tvā ca babhāṣirē tvamīśvarasya putrō'bhiṣiktatrātā; kintu sōbhiṣiktatrātēti tē vividurētasmāt kāraṇāt tān tarjayitvā tadvaktuṁ niṣiṣēdha|
പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
42 aparañca prabhātē sati sa vijanasthānaṁ pratasthē paścāt janāstamanvicchantastannikaṭaṁ gatvā sthānāntaragamanārthaṁ tamanvarundhan|
നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.
43 kintu sa tān jagāda, īśvarīyarājyasya susaṁvādaṁ pracārayitum anyāni purāṇyapi mayā yātavyāni yatastadarthamēva prēritōhaṁ|
അവൻ അവരോടു: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.
44 atha gālīlō bhajanagēhēṣu sa upadidēśa|
അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.