< lūkaḥ 12 >

1 tadānīṁ lōkāḥ sahasraṁ sahasram āgatya samupasthitāstata ēkaikō 'nyēṣāmupari patitum upacakramē; tadā yīśuḥ śiṣyān babhāṣē, yūyaṁ phirūśināṁ kiṇvarūpakāpaṭyē viśēṣēṇa sāvadhānāstiṣṭhata|
ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക.
2 yatō yanna prakāśayiṣyatē tadācchannaṁ vastu kimapi nāsti; tathā yanna jñāsyatē tad guptaṁ vastu kimapi nāsti|
വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
3 andhakārē tiṣṭhanatō yāḥ kathā akathayata tāḥ sarvvāḥ kathā dīptau śrōṣyantē nirjanē karṇē ca yadakathayata gr̥hapr̥ṣṭhāt tat pracārayiṣyatē|
നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും.
4 hē bandhavō yuṣmānahaṁ vadāmi, yē śarīrasya nāśaṁ vinā kimapyaparaṁ karttuṁ na śakruvanti tēbhyō mā bhaiṣṭa|
“എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.
5 tarhi kasmād bhētavyam ityahaṁ vadāmi, yaḥ śarīraṁ nāśayitvā narakaṁ nikṣēptuṁ śaknōti tasmādēva bhayaṁ kuruta, punarapi vadāmi tasmādēva bhayaṁ kuruta| (Geenna g1067)
ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. (Geenna g1067)
6 pañca caṭakapakṣiṇaḥ kiṁ dvābhyāṁ tāmrakhaṇḍābhyāṁ na vikrīyantē? tathāpīśvarastēṣām ēkamapi na vismarati|
രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.
7 yuṣmākaṁ śiraḥkēśā api gaṇitāḥ santi tasmāt mā vibhīta bahucaṭakapakṣibhyōpi yūyaṁ bahumūlyāḥ|
നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
8 aparaṁ yuṣmabhyaṁ kathayāmi yaḥ kaścin mānuṣāṇāṁ sākṣān māṁ svīkarōti manuṣyaputra īśvaradūtānāṁ sākṣāt taṁ svīkariṣyati|
“ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും.
9 kintu yaḥ kaścinmānuṣāṇāṁ sākṣānmām asvīkarōti tam īśvarasya dūtānāṁ sākṣād aham asvīkariṣyāmi|
മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും.
10 anyacca yaḥ kaścin manujasutasya nindābhāvēna kāñcit kathāṁ kathayati tasya tatpāpasya mōcanaṁ bhaviṣyati kintu yadi kaścit pavitram ātmānaṁ nindati tarhi tasya tatpāpasya mōcanaṁ na bhaviṣyati|
മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല.
11 yadā lōkā yuṣmān bhajanagēhaṁ vicārakartr̥rājyakartr̥ṇāṁ sammukhañca nēṣyanti tadā kēna prakārēṇa kimuttaraṁ vadiṣyatha kiṁ kathayiṣyatha cētyatra mā cintayata;
“നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല;
12 yatō yuṣmābhiryad yad vaktavyaṁ tat tasmin samayaēva pavitra ātmā yuṣmān śikṣayiṣyati|
നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”
13 tataḥ paraṁ janatāmadhyasthaḥ kaścijjanastaṁ jagāda hē gurō mayā saha paitr̥kaṁ dhanaṁ vibhaktuṁ mama bhrātaramājñāpayatu bhavān|
ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
14 kintu sa tamavadat hē manuṣya yuvayō rvicāraṁ vibhāgañca karttuṁ māṁ kō niyuktavān?
അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു.
15 anantaraṁ sa lōkānavadat lōbhē sāvadhānāḥ satarkāśca tiṣṭhata, yatō bahusampattiprāptyā manuṣyasyāyu rna bhavati|
അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.
16 paścād dr̥ṣṭāntakathāmutthāpya kathayāmāsa, ēkasya dhaninō bhūmau bahūni śasyāni jātāni|
അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി.
17 tataḥ sa manasā cintayitvā kathayāmbabhūva mamaitāni samutpannāni dravyāṇi sthāpayituṁ sthānaṁ nāsti kiṁ kariṣyāmi?
എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.
18 tatōvadad itthaṁ kariṣyāmi, mama sarvvabhāṇḍāgārāṇi bhaṅktvā br̥hadbhāṇḍāgārāṇi nirmmāya tanmadhyē sarvvaphalāni dravyāṇi ca sthāpayiṣyāmi|
“ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.
19 aparaṁ nijamanō vadiṣyāmi, hē manō bahuvatsarārthaṁ nānādravyāṇi sañcitāni santi viśrāmaṁ kuru bhuktvā pītvā kautukañca kuru| kintvīśvarastam avadat,
പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
20 rē nirbōdha adya rātrau tava prāṇāstvattō nēṣyantē tata ētāni yāni dravyāṇi tvayāsāditāni tāni kasya bhaviṣyanti?
“എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.
21 ataēva yaḥ kaścid īśvarasya samīpē dhanasañcayamakr̥tvā kēvalaṁ svanikaṭē sañcayaṁ karōti sōpi tādr̥śaḥ|
“തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
22 atha sa śiṣyēbhyaḥ kathayāmāsa, yuṣmānahaṁ vadāmi, kiṁ khādiṣyāmaḥ? kiṁ paridhāsyāmaḥ? ityuktvā jīvanasya śarīrasya cārthaṁ cintāṁ mā kārṣṭa|
ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്.
23 bhakṣyājjīvanaṁ bhūṣaṇāccharīrañca śrēṣṭhaṁ bhavati|
ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?
24 kākapakṣiṇāṁ kāryyaṁ vicārayata, tē na vapanti śasyāni ca na chindanti, tēṣāṁ bhāṇḍāgārāṇi na santi kōṣāśca na santi, tathāpīśvarastēbhyō bhakṣyāṇi dadāti, yūyaṁ pakṣibhyaḥ śrēṣṭhatarā na kiṁ?
കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
25 aparañca bhāvayitvā nijāyuṣaḥ kṣaṇamātraṁ varddhayituṁ śaknōti, ētādr̥śō lākō yuṣmākaṁ madhyē kōsti?
വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
26 ataēva kṣudraṁ kāryyaṁ sādhayitum asamarthā yūyam anyasmin kāryyē kutō bhāvayatha?
ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
27 anyacca kāmpilapuṣpaṁ kathaṁ varddhatē tadāpi vicārayata, tat kañcana śramaṁ na karōti tantūṁśca na janayati kintu yuṣmabhyaṁ yathārthaṁ kathayāmi sulēmān bahvaiśvaryyānvitōpi puṣpasyāsya sadr̥śō vibhūṣitō nāsīt|
“ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 adya kṣētrē varttamānaṁ śvaścūllyāṁ kṣēpsyamānaṁ yat tr̥ṇaṁ, tasmai yadīśvara itthaṁ bhūṣayati tarhi hē alpapratyayinō yuṣmāna kiṁ na paridhāpayiṣyati?
ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും!
29 ataēva kiṁ khādiṣyāmaḥ? kiṁ paridhāsyāmaḥ? ētadarthaṁ mā cēṣṭadhvaṁ mā saṁdigdhvañca|
നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്.
30 jagatō dēvārccakā ētāni sarvvāṇi cēṣṭanatē; ēṣu vastuṣu yuṣmākaṁ prayōjanamāstē iti yuṣmākaṁ pitā jānāti|
ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം.
31 ataēvēśvarasya rājyārthaṁ sacēṣṭā bhavata tathā kr̥tē sarvvāṇyētāni dravyāṇi yuṣmabhyaṁ pradāyiṣyantē|
നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
32 hē kṣudramēṣavraja yūyaṁ mā bhaiṣṭa yuṣmabhyaṁ rājyaṁ dātuṁ yuṣmākaṁ pituḥ sammatirasti|
“ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു.
33 ataēva yuṣmākaṁ yā yā sampattirasti tāṁ tāṁ vikrīya vitarata, yat sthānaṁ caurā nāgacchanti, kīṭāśca na kṣāyayanti tādr̥śē svargē nijārtham ajarē sampuṭakē 'kṣayaṁ dhanaṁ sañcinuta ca;
നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.
34 yatō yatra yuṣmākaṁ dhanaṁ varttatē tatrēva yuṣmākaṁ manaḥ|
നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
35 aparañca yūyaṁ pradīpaṁ jvālayitvā baddhakaṭayastiṣṭhata;
“നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ.
36 prabhu rvivāhādāgatya yadaiva dvāramāhanti tadaiva dvāraṁ mōcayituṁ yathā bhr̥tyā apēkṣya tiṣṭhanti tathā yūyamapi tiṣṭhata|
വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക.
37 yataḥ prabhurāgatya yān dāsān sacētanān tiṣṭhatō drakṣyati taēva dhanyāḥ; ahaṁ yuṣmān yathārthaṁ vadāmi prabhustān bhōjanārtham upavēśya svayaṁ baddhakaṭiḥ samīpamētya parivēṣayiṣyati|
യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
38 yadi dvitīyē tr̥tīyē vā praharē samāgatya tathaiva paśyati, tarhi taēva dāsā dhanyāḥ|
അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ.
39 aparañca kasmin kṣaṇē caurā āgamiṣyanti iti yadi gr̥hapati rjñātuṁ śaknōti tadāvaśyaṁ jāgran nijagr̥hē sandhiṁ karttayituṁ vārayati yūyamētad vitta|
കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
40 ataēva yūyamapi sajjamānāstiṣṭhata yatō yasmin kṣaṇē taṁ nāprēkṣadhvē tasminnēva kṣaṇē manuṣyaputra āgamiṣyati|
അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
41 tadā pitaraḥ papraccha, hē prabhō bhavān kimasmān uddiśya kiṁ sarvvān uddiśya dr̥ṣṭāntakathāmimāṁ vadati?
അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു.
42 tataḥ prabhuḥ prōvāca, prabhuḥ samucitakālē nijaparivārārthaṁ bhōjyaparivēṣaṇāya yaṁ tatpadē niyōkṣyati tādr̥śō viśvāsyō bōddhā karmmādhīśaḥ kōsti?
അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
43 prabhurāgatya yam ētādr̥śē karmmaṇi pravr̥ttaṁ drakṣyati saēva dāsō dhanyaḥ|
യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
44 ahaṁ yuṣmān yathārthaṁ vadāmi sa taṁ nijasarvvasvasyādhipatiṁ kariṣyati|
അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
45 kintu prabhurvilambēnāgamiṣyati, iti vicintya sa dāsō yadi tadanyadāsīdāsān praharttum bhōktuṁ pātuṁ madituñca prārabhatē,
എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
46 tarhi yadā prabhuṁ nāpēkṣiṣyatē yasmin kṣaṇē sō'cētanaśca sthāsyati tasminnēva kṣaṇē tasya prabhurāgatya taṁ padabhraṣṭaṁ kr̥tvā viśvāsahīnaiḥ saha tasya aṁśaṁ nirūpayiṣyati|
ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.
47 yō dāsaḥ prabhērājñāṁ jñātvāpi sajjitō na tiṣṭhati tadājñānusārēṇa ca kāryyaṁ na karōti sōnēkān prahārān prāpsyati;
“യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും.
48 kintu yō janō'jñātvā prahārārhaṁ karmma karōti sōlpaprahārān prāpsyati| yatō yasmai bāhulyēna dattaṁ tasmādēva bāhulyēna grahīṣyatē, mānuṣā yasya nikaṭē bahu samarpayanti tasmād bahu yācantē|
എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.
49 ahaṁ pr̥thivyām anaikyarūpaṁ vahni nikṣēptum āgatōsmi, sa cēd idānīmēva prajvalati tatra mama kā cintā?
“ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്?
50 kintu yēna majjanēnāhaṁ magnō bhaviṣyāmi yāvatkālaṁ tasya siddhi rna bhaviṣyati tāvadahaṁ katikaṣṭaṁ prāpsyāmi|
എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു!
51 mēlanaṁ karttuṁ jagad āgatōsmi yūyaṁ kimitthaṁ bōdhadhvē? yuṣmān vadāmi na tathā, kintvahaṁ mēlanābhāvaṁ karttuṁm āgatōsmi|
നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 yasmādētatkālamārabhya ēkatrasthaparijanānāṁ madhyē pañcajanāḥ pr̥thag bhūtvā trayō janā dvayōrjanayōḥ pratikūlā dvau janau ca trayāṇāṁ janānāṁ pratikūlau bhaviṣyanti|
ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും.
53 pitā putrasya vipakṣaḥ putraśca pitu rvipakṣō bhaviṣyati mātā kanyāyā vipakṣā kanyā ca mātu rvipakṣā bhaviṣyati, tathā śvaśrūrbadhvā vipakṣā badhūśca śvaśrvā vipakṣā bhaviṣyati|
പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”
54 sa lōkēbhyōparamapi kathayāmāsa, paścimadiśi mēghōdgamaṁ dr̥ṣṭvā yūyaṁ haṭhād vadatha vr̥ṣṭi rbhaviṣyati tatastathaiva jāyatē|
പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
55 aparaṁ dakṣiṇatō vāyau vāti sati vadatha nidāghō bhaviṣyati tataḥ sōpi jāyatē|
തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു.
56 rē rē kapaṭina ākāśasya bhūmyāśca lakṣaṇaṁ bōddhuṁ śaknutha,
കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?
57 kintu kālasyāsya lakṣaṇaṁ kutō bōddhuṁ na śaknutha? yūyañca svayaṁ kutō na nyāṣyaṁ vicārayatha?
“എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?
58 aparañca vivādinā sārddhaṁ vicārayituḥ samīpaṁ gacchan pathi tasmāduddhāraṁ prāptuṁ yatasva nōcēt sa tvāṁ dhr̥tvā vicārayituḥ samīpaṁ nayati| vicārayitā yadi tvāṁ praharttuḥ samīpaṁ samarpayati praharttā tvāṁ kārāyāṁ badhnāti
നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
59 tarhi tvāmahaṁ vadāmi tvayā niḥśēṣaṁ kapardakēṣu na pariśōdhitēṣu tvaṁ tatō muktiṁ prāptuṁ na śakṣyasi|
അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”

< lūkaḥ 12 >