< yōhanaḥ 9 >

1 tataḥ paraṁ yīśurgacchan mārgamadhyē janmāndhaṁ naram apaśyat|
യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു.
2 tataḥ śiṣyāstam apr̥cchan hē gurō narōyaṁ svapāpēna vā svapitrāḥ pāpēnāndhō'jāyata?
ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?”
3 tataḥ sa pratyuditavān ētasya vāsya pitrōḥ pāpād ētādr̥śōbhūda iti nahi kintvanēna yathēśvarasya karmma prakāśyatē taddhētōrēva|
മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്.
4 dinē tiṣṭhati matprērayituḥ karmma mayā karttavyaṁ yadā kimapi karmma na kriyatē tādr̥śī niśāgacchati|
പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.
5 ahaṁ yāvatkālaṁ jagati tiṣṭhāmi tāvatkālaṁ jagatō jyōtiḥsvarūpōsmi|
ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.”
6 ityukttā bhūmau niṣṭhīvaṁ nikṣipya tēna paṅkaṁ kr̥tavān
ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി.
7 paścāt tatpaṅkēna tasyāndhasya nētrē pralipya tamityādiśat gatvā śilōhē 'rthāt prēritanāmni sarasi snāhi| tatōndhō gatvā tatrāsnāt tataḥ prannacakṣu rbhūtvā vyāghuṭyāgāt|
“നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.
8 aparañca samīpavāsinō lōkā yē ca taṁ pūrvvamandham apaśyan tē bakttum ārabhanta yōndhalōkō vartmanyupaviśyābhikṣata sa ēvāyaṁ janaḥ kiṁ na bhavati?
അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?”
9 kēcidavadan sa ēva kēcidavōcan tādr̥śō bhavati kintu sa svayamabravīt sa ēvāhaṁ bhavāmi|
“അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു. “അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു. “ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു.
10 ataēva tē 'pr̥cchan tvaṁ kathaṁ dr̥ṣṭiṁ pāptavān?
“എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു.
11 tataḥ sōvadad yīśanāmaka ēkō janō mama nayanē paṅkēna pralipya ityājñāpayat śilōhakāsāraṁ gatvā tatra snāhi| tatastatra gatvā mayi snātē dr̥ṣṭimahaṁ labdhavān|
അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.”
12 tadā tē 'vadan sa pumān kutra? tēnōkttaṁ nāhaṁ jānāmi|
“ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു. “എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു.
13 aparaṁ tasmin pūrvvāndhē janē phirūśināṁ nikaṭam ānītē sati phirūśinōpi tamapr̥cchan kathaṁ dr̥ṣṭiṁ prāptōsi?
അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി.
14 tataḥ sa kathitavān sa paṅkēna mama nētrē 'limpat paścād snātvā dr̥ṣṭimalabhē|
യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു.
15 kintu yīśu rviśrāmavārē karddamaṁ kr̥tvā tasya nayanē prasannē'karōd itikāraṇāt katipayaphirūśinō'vadan
അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.”
16 sa pumān īśvarānna yataḥ sa viśrāmavāraṁ na manyatē| tatōnyē kēcit pratyavadan pāpī pumān kim ētādr̥śam āścaryyaṁ karmma karttuṁ śaknōti?
പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.
17 itthaṁ tēṣāṁ parasparaṁ bhinnavākyatvam abhavat| paścāt tē punarapi taṁ pūrvvāndhaṁ mānuṣam aprākṣuḥ yō janastava cakṣuṣī prasannē kr̥tavān tasmin tvaṁ kiṁ vadasi? sa ukttavān sa bhaviśadvādī|
അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു.
18 sa dr̥ṣṭim āptavān iti yihūdīyāstasya dr̥ṣṭiṁ prāptasya janasya pitrō rmukhād aśrutvā na pratyayan|
അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
19 ataēva tē tāvapr̥cchan yuvayō ryaṁ putraṁ janmāndhaṁ vadathaḥ sa kimayaṁ? tarhīdānīṁ kathaṁ draṣṭuṁ śaknōti?
അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.
20 tatastasya pitarau pratyavōcatām ayam āvayōḥ putra ā janērandhaśca tadapyāvāṁ jānīvaḥ
അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു.
21 kintvadhunā kathaṁ dr̥ṣṭiṁ prāptavān tadāvāṁ n jānīvaḥ kōsya cakṣuṣī prasannē kr̥tavān tadapi na jānīva ēṣa vayaḥprāpta ēnaṁ pr̥cchata svakathāṁ svayaṁ vakṣyati|
എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.”
22 yihūdīyānāṁ bhayāt tasya pitarau vākyamidam avadatāṁ yataḥ kōpi manuṣyō yadi yīśum abhiṣiktaṁ vadati tarhi sa bhajanagr̥hād dūrīkāriṣyatē yihūdīyā iti mantraṇām akurvvan
യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു.
23 atastasya pitarau vyāharatām ēṣa vayaḥprāpta ēnaṁ pr̥cchata|
അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.
24 tadā tē punaśca taṁ pūrvvāndham āhūya vyāharan īśvarasya guṇān vada ēṣa manuṣyaḥ pāpīti vayaṁ jānīmaḥ|
അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.
25 tadā sa ukttavān sa pāpī na vēti nāhaṁ jānē pūrvāmandha āsamaham adhunā paśyāmīti mātraṁ jānāmi|
“അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.”
26 tē punarapr̥cchan sa tvāṁ prati kimakarōt? kathaṁ nētrē prasannē 'karōt?
അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു.
27 tataḥ sōvādīd ēkakr̥tvōkathayaṁ yūyaṁ na śr̥ṇutha tarhi kutaḥ punaḥ śrōtum icchatha? yūyamapi kiṁ tasya śiṣyā bhavitum icchatha?
അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
28 tadā tē taṁ tiraskr̥tya vyāharan tvaṁ tasya śiṣyō vayaṁ mūsāḥ śiṣyāḥ|
അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ!
29 mūsāvaktrēṇēśvarō jagāda tajjānīmaḥ kintvēṣa kutratyalōka iti na jānīmaḥ|
മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.”
30 sōvadad ēṣa mama lōcanē prasannē 'karōt tathāpi kutratyalōka iti yūyaṁ na jānītha ētad āścaryyaṁ bhavati|
അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല!
31 īśvaraḥ pāpināṁ kathāṁ na śr̥ṇōti kintu yō janastasmin bhaktiṁ kr̥tvā tadiṣṭakriyāṁ karōti tasyaiva kathāṁ śr̥ṇōti ētad vayaṁ jānīmaḥ|
പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു.
32 kōpi manuṣyō janmāndhāya cakṣuṣī adadāt jagadārambhād ētādr̥śīṁ kathāṁ kōpi kadāpi nāśr̥ṇōt| (aiōn g165)
ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല. (aiōn g165)
33 asmād ēṣa manuṣyō yadīśvarānnājāyata tarhi kiñcidapīdr̥śaṁ karmma karttuṁ nāśaknōt|
ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”
34 tē vyāharan tvaṁ pāpād ajāyathāḥ kimasmān tvaṁ śikṣayasi? paścāttē taṁ bahirakurvvan|
അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി.
35 tadanantaraṁ yihūdīyaiḥ sa bahirakriyata yīśuriti vārttāṁ śrutvā taṁ sākṣāt prāpya pr̥ṣṭavān īśvarasya putrē tvaṁ viśvasiṣi?
അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?”
36 tadā sa pratyavōcat hē prabhō sa kō yat tasminnahaṁ viśvasimi?
“അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.”
37 tatō yīśuḥ kathitavān tvaṁ taṁ dr̥ṣṭavān tvayā sākaṁ yaḥ kathaṁ kathayati saēva saḥ|
യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു.
38 tadā hē prabhō viśvasimītyuktvā sa taṁ praṇāmat|
“കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു.
39 paścād yīśuḥ kathitavān nayanahīnā nayanāni prāpnuvanti nayanavantaścāndhā bhavantītyabhiprāyēṇa jagadāham āgaccham|
യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”
40 ētat śrutvā nikaṭasthāḥ katipayāḥ phirūśinō vyāharan vayamapi kimandhāḥ?
സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.
41 tadā yīśuravādīd yadyandhā abhavata tarhi pāpāni nātiṣṭhan kintu paśyāmīti vākyavadanād yuṣmākaṁ pāpāni tiṣṭhanti|
യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”

< yōhanaḥ 9 >