< yōhanaḥ 10 >
1 ahaṁ yuṣmānatiyathārthaṁ vadāmi, yō janō dvārēṇa na praviśya kēnāpyanyēna mēṣagr̥haṁ praviśati sa ēva stēnō dasyuśca|
“പരീശന്മാരായ നിങ്ങളോട്, ഞാൻ സത്യം സത്യമായി പറയട്ടെ: വാതിലിലൂടെയല്ലാതെ വേറെ വഴിയായി ആട്ടിൻ തൊഴുത്തിൽ കടക്കുന്നവൻ കള്ളനും കൊള്ളക്കാരനും ആകുന്നു.
2 yō dvārēṇa praviśati sa ēva mēṣapālakaḥ|
വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്.
3 dauvārikastasmai dvāraṁ mōcayati mēṣagaṇaśca tasya vākyaṁ śr̥ṇōti sa nijān mēṣān svasvanāmnāhūya bahiḥ kr̥tvā nayati|
കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
4 tathā nijān mēṣān bahiḥ kr̥tvā svayaṁ tēṣām agrē gacchati, tatō mēṣāstasya śabdaṁ budhyantē, tasmāt tasya paścād vrajanti|
അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു.
5 kintu parasya śabdaṁ na budhyantē tasmāt tasya paścād vrajiṣyanti varaṁ tasya samīpāt palāyiṣyantē|
എന്നാൽ, ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല. ശബ്ദം തിരിച്ചറിയാത്തതുകൊണ്ട് അവ അയാളെ വിട്ട് ഓടിപ്പോകും.”
6 yīśustēbhya imāṁ dr̥ṣṭāntakathām akathayat kintu tēna kathitakathāyāstātparyyaṁ tē nābudhyanta|
യേശു ഇത് ആലങ്കാരികമായിട്ടാണു പറഞ്ഞത്; എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ അർഥമെന്തെന്ന് അവർ ഗ്രഹിച്ചില്ല.
7 atō yīśuḥ punarakathayat, yuṣmānāhaṁ yathārthataraṁ vyāharāmi, mēṣagr̥hasya dvāram ahamēva|
യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ.
8 mayā na praviśya ya āgacchan tē stēnā dasyavaśca kintu mēṣāstēṣāṁ kathā nāśr̥ṇvan|
എനിക്കുമുമ്പ് വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു; ആടുകൾ അവരെ ശ്രദ്ധിച്ചുമില്ല.
9 ahamēva dvārasvarūpaḥ, mayā yaḥ kaścita praviśati sa rakṣāṁ prāpsyati tathā bahirantaśca gamanāgamanē kr̥tvā caraṇasthānaṁ prāpsyati|
ഞാൻ ആകുന്നു വാതിൽ. എന്നിലൂടെ പ്രവേശിക്കുന്ന ആടുകൾ സുരക്ഷിതരായിരിക്കും അവ അകത്തുവരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും.
10 yō janastēnaḥ sa kēvalaṁ stainyabadhavināśān karttumēva samāyāti kintvaham āyu rdātum arthāt bāhūlyēna tadēva dātum āgaccham|
മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.
11 ahamēva satyamēṣapālakō yastu satyō mēṣapālakaḥ sa mēṣārthaṁ prāṇatyāgaṁ karōti;
“ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു.
12 kintu yō janō mēṣapālakō na, arthād yasya mēṣā nijā na bhavanti, ya ētādr̥śō vaitanikaḥ sa vr̥kam āgacchantaṁ dr̥ṣṭvā mējavrajaṁ vihāya palāyatē, tasmād vr̥kastaṁ vrajaṁ dhr̥tvā vikirati|
എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു.
13 vaitanikaḥ palāyatē yataḥ sa vētanārthī mēṣārthaṁ na cintayati|
അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ.
14 ahamēva satyō mēṣapālakaḥ, pitā māṁ yathā jānāti, ahañca yathā pitaraṁ jānāmi,
“ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു.
15 tathā nijān mēṣānapi jānāmi, mēṣāśca māṁ jānānti, ahañca mēṣārthaṁ prāṇatyāgaṁ karōmi|
16 aparañca ētad gr̥hīya mēṣēbhyō bhinnā api mēṣā mama santi tē sakalā ānayitavyāḥ; tē mama śabdaṁ śrōṣyanti tata ēkō vraja ēkō rakṣakō bhaviṣyati|
ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും.
17 prāṇānahaṁ tyaktvā punaḥ prāṇān grahīṣyāmi, tasmāt pitā mayi snēhaṁ karōti|
ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു.
18 kaścijjanō mama prāṇān hantuṁ na śaknōti kintu svayaṁ tān samarpayāmi tān samarpayituṁ punargrahītuñca mama śaktirāstē bhāramimaṁ svapituḥ sakāśāt prāptōham|
അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.”
19 asmādupadēśāt punaśca yihūdīyānāṁ madhyē bhinnavākyatā jātā|
യേശുവിന്റെ ഈ വാക്കുകൾനിമിത്തം യെഹൂദനേതാക്കന്മാരുടെ ഇടയിൽ വീണ്ടും ഭിന്നത ഉണ്ടായി.
20 tatō bahavō vyāharan ēṣa bhūtagrasta unmattaśca, kuta ētasya kathāṁ śr̥ṇutha?
അവരിൽ പലരും പറഞ്ഞു: “അയാൾ ഭൂതബാധിതനാണ്, അയാൾക്കു സ്ഥിരബുദ്ധിയില്ല; അയാൾ പറയുന്നത് എന്തിനു കേൾക്കണം?”
21 kēcid avadan ētasya kathā bhūtagrastasya kathāvanna bhavanti, bhūtaḥ kim andhāya cakṣuṣī dātuṁ śaknōti?
എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്നാണു ചോദിച്ചത്.
22 śītakālē yirūśālami mandirōtsargaparvvaṇyupasthitē
ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ സമയമായി. അത് ശീതകാലമായിരുന്നു.
23 yīśuḥ sulēmānō niḥsārēṇa gamanāgamanē karōti,
യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
24 ētasmin samayē yihūdīyāstaṁ vēṣṭayitvā vyāharan kati kālān asmākaṁ vicikitsāṁ sthāpayiṣyāmi? yadyabhiṣiktō bhavati tarhi tat spaṣṭaṁ vada|
യെഹൂദനേതാക്കന്മാരിൽ ചിലർ അദ്ദേഹത്തിന്റെ ചുറ്റും വന്നു പറഞ്ഞു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക.”
25 tadā yīśuḥ pratyavadad aham acakathaṁ kintu yūyaṁ na pratītha, nijapitu rnāmnā yāṁ yāṁ kriyāṁ karōmi sā kriyaiva mama sākṣisvarūpā|
യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു.
26 kintvahaṁ pūrvvamakathayaṁ yūyaṁ mama mēṣā na bhavatha, kāraṇādasmān na viśvasitha|
എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല.
27 mama mēṣā mama śabdaṁ śr̥ṇvanti tānahaṁ jānāmi tē ca mama paścād gacchanti|
എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു.
28 ahaṁ tēbhyō'nantāyu rdadāmi, tē kadāpi na naṁkṣyanti kōpi mama karāt tān harttuṁ na śakṣyati| (aiōn , aiōnios )
ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല. (aiōn , aiōnios )
29 yō mama pitā tān mahyaṁ dattavān sa sarvvasmāt mahān, kōpi mama pituḥ karāt tān harttuṁ na śakṣyati|
അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല.
30 ahaṁ pitā ca dvayōrēkatvam|
ഞാനും പിതാവും ഒന്നാകുന്നു.”
31 tatō yihūdīyāḥ punarapi taṁ hantuṁ pāṣāṇān udatōlayan|
യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു.
32 yīśuḥ kathitavān pituḥ sakāśād bahūnyuttamakarmmāṇi yuṣmākaṁ prākāśayaṁ tēṣāṁ kasya karmmaṇaḥ kāraṇān māṁ pāṣāṇairāhantum udyatāḥ stha?
എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”
33 yihūdīyāḥ pratyavadan praśastakarmmahētō rna kintu tvaṁ mānuṣaḥ svamīśvaram uktvēśvaraṁ nindasi kāraṇādasmāt tvāṁ pāṣāṇairhanmaḥ|
യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.”
34 tadā yīśuḥ pratyuktavān mayā kathitaṁ yūyam īśvarā ētadvacanaṁ yuṣmākaṁ śāstrē likhitaṁ nāsti kiṁ?
യേശു ഉത്തരം പറഞ്ഞു: “‘നിങ്ങൾ “ദേവന്മാർ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ?
35 tasmād yēṣām uddēśē īśvarasya kathā kathitā tē yadīśvaragaṇā ucyantē dharmmagranthasyāpyanyathā bhavituṁ na śakyaṁ,
ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ—
36 tarhyāham īśvarasya putra iti vākyasya kathanāt yūyaṁ pitrābhiṣiktaṁ jagati prēritañca pumāṁsaṁ katham īśvaranindakaṁ vādaya?
പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു?
37 yadyahaṁ pituḥ karmma na karōmi tarhi māṁ na pratīta;
ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു.
38 kintu yadi karōmi tarhi mayi yuṣmābhiḥ pratyayē na kr̥tē'pi kāryyē pratyayaḥ kriyatāṁ, tatō mayi pitāstīti pitaryyaham asmīti ca kṣātvā viśvasiṣyatha|
എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.”
39 tadā tē punarapi taṁ dharttum acēṣṭanta kintu sa tēṣāṁ karēbhyō nistīryya
അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി.
40 puna ryarddan adyāstaṭē yatra purvvaṁ yōhan amajjayat tatrāgatya nyavasat|
അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു.
41 tatō bahavō lōkāstatsamīpam āgatya vyāharan yōhan kimapyāścaryyaṁ karmma nākarōt kintvasmin manuṣyē yā yaḥ kathā akathayat tāḥ sarvvāḥ satyāḥ;
ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽവന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു.
42 tatra ca bahavō lōkāstasmin vyaśvasan|
അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു.