< ibriṇaḥ 12 >

1 atō hētōrētāvatsākṣimēghai rvēṣṭitāḥ santō vayamapi sarvvabhāram āśubādhakaṁ pāpañca nikṣipyāsmākaṁ gamanāya nirūpitē mārgē dhairyyēṇa dhāvāma|
അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം.
2 yaścāsmākaṁ viśvāsasyāgrēsaraḥ siddhikarttā cāsti taṁ yīśuṁ vīkṣāmahai yataḥ sa svasammukhasthitānandasya prāptyartham apamānaṁ tucchīkr̥tya kruśasya yātanāṁ sōḍhavān īśvarīyasiṁhāsanasya dakṣiṇapārśvē samupaviṣṭavāṁśca|
വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.
3 yaḥ pāpibhiḥ svaviruddham ētādr̥śaṁ vaiparītyaṁ sōḍhavān tam ālōcayata tēna yūyaṁ svamanaḥsu śrāntāḥ klāntāśca na bhaviṣyatha|
നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.
4 yūyaṁ pāpēna saha yudhyantō'dyāpi śōṇitavyayaparyyantaṁ pratirōdhaṁ nākuruta|
പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.
5 tathā ca putrān pratīva yuṣmān prati ya upadēśa uktastaṁ kiṁ vismr̥tavantaḥ? "parēśēna kr̥tāṁ śāstiṁ hē matputra na tucchaya| tēna saṁbhartsitaścāpi naiva klāmya kadācana|
“എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.
6 parēśaḥ prīyatē yasmin tasmai śāstiṁ dadāti yat| yantu putraṁ sa gr̥hlāti tamēva praharatyapi|"
കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?
7 yadi yūyaṁ śāstiṁ sahadhvaṁ tarhīśvaraḥ putrairiva yuṣmābhiḥ sārddhaṁ vyavaharati yataḥ pitā yasmai śāstiṁ na dadāti tādr̥śaḥ putraḥ kaḥ?
ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്?
8 sarvvē yasyāḥ śāstēraṁśinō bhavanti sā yadi yuṣmākaṁ na bhavati tarhi yūyam ātmajā na kintu jārajā ādhvē|
എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്.
9 aparam asmākaṁ śārīrikajanmadātārō'smākaṁ śāstikāriṇō'bhavan tē cāsmābhiḥ sammānitāstasmād ya ātmanāṁ janayitā vayaṁ kiṁ tatō'dhikaṁ tasya vaśībhūya na jīviṣyāmaḥ?
നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്!
10 tē tvalpadināni yāvat svamanō'matānusārēṇa śāstiṁ kr̥tavantaḥ kintvēṣō'smākaṁ hitāya tasya pavitratāyā aṁśitvāya cāsmān śāsti|
അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു.
11 śāstiśca varttamānasamayē kēnāpi nānandajanikā kintu śōkajanikaiva manyatē tathāpi yē tayā vinīyantē tēbhyaḥ sā paścāt śāntiyuktaṁ dharmmaphalaṁ dadāti|
ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
12 ataēva yūyaṁ śithilān hastān durbbalāni jānūni ca sabalāni kurudhvaṁ|
അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക.
13 yathā ca durbbalasya sandhisthānaṁ na bhajyēta svasthaṁ tiṣṭhēt tathā svacaraṇārthaṁ saralaṁ mārgaṁ nirmmāta|
അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”
14 aparañca sarvvaiḥ sārtham ēkyabhāvaṁ yacca vinā paramēśvarasya darśanaṁ kēnāpi na lapsyatē tat pavitratvaṁ cēṣṭadhvaṁ|
സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല.
15 yathā kaścid īśvarasyānugrahāt na patēt, yathā ca tiktatāyā mūlaṁ praruhya bādhājanakaṁ na bhavēt tēna ca bahavō'pavitrā na bhavēyuḥ,
ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.
16 yathā ca kaścit lampaṭō vā ēkakr̥tva āhārārthaṁ svīyajyēṣṭhādhikāravikrētā ya ēṣaustadvad adharmmācārī na bhavēt tathā sāvadhānā bhavata|
ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക.
17 yataḥ sa ēṣauḥ paścād āśīrvvādādhikārī bhavitum icchannapi nānugr̥hīta iti yūyaṁ jānītha, sa cāśrupātēna matyantaraṁ prārthayamānō'pi tadupāyaṁ na lēbhē|
പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
18 aparañca spr̥śyaḥ parvvataḥ prajvalitō vahniḥ kr̥ṣṇāvarṇō mēghō 'ndhakārō jhañbhśa tūrīvādyaṁ vākyānāṁ śabdaśca naitēṣāṁ sannidhau yūyam āgatāḥ|
സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ
19 taṁ śabdaṁ śrutvā śrōtārastādr̥śaṁ sambhāṣaṇaṁ yat puna rna jāyatē tat prārthitavantaḥ|
കാഹളധ്വനിയെയോ “ഇനി ഒരു വാക്കും ഞങ്ങളോടു കൽപ്പിക്കരുതേ,” എന്നു കേട്ടവർ കെഞ്ചിയ ശബ്ദഘോഷണത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്.
20 yataḥ paśurapi yadi dharādharaṁ spr̥śati tarhi sa pāṣāṇāghātai rhantavya ityādēśaṁ sōḍhuṁ tē nāśaknuvan|
“ഒരു മൃഗമാണെങ്കിൽപോലും പർവതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം” എന്ന കൽപ്പന അവർക്ക് അസഹനീയമായിരുന്നു.
21 tacca darśanam ēvaṁ bhayānakaṁ yat mūsasōktaṁ bhītastrāsayuktaścāsmīti|
ആ കാഴ്ച അത്യന്തം ഭയാനകമായിരുന്നതിനാൽ മോശയും “ഞാൻ ഭീതിയാൽ നടുങ്ങുന്നു” എന്നു പറഞ്ഞു.
22 kintu sīyōnparvvatō 'marēśvarasya nagaraṁ svargasthayirūśālamam ayutāni divyadūtāḥ
എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും
23 svargē likhitānāṁ prathamajātānām utsavaḥ samitiśca sarvvēṣāṁ vicārādhipatirīśvaraḥ siddhīkr̥tadhārmmikānām ātmānō
സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും
24 nūtananiyamasya madhyasthō yīśuḥ, aparaṁ hābilō raktāt śrēyaḥ pracārakaṁ prōkṣaṇasya raktañcaitēṣāṁ sannidhau yūyam āgatāḥ|
പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.
25 sāvadhānā bhavata taṁ vaktāraṁ nāvajānīta yatō hētōḥ pr̥thivīsthitaḥ sa vaktā yairavajñātastai ryadi rakṣā nāprāpi tarhi svargīyavaktuḥ parāṅmukhībhūyāsmābhiḥ kathaṁ rakṣā prāpsyatē?
അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ?
26 tadā tasya ravāt pr̥thivī kampitā kintvidānīṁ tēnēdaṁ pratijñātaṁ yathā, "ahaṁ punarēkakr̥tvaḥ pr̥thivīṁ kampayiṣyāmi kēvalaṁ tannahi gaganamapi kampayiṣyāmi|"
അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു.
27 sa ēkakr̥tvaḥ śabdō niścalaviṣayāṇāṁ sthitayē nirmmitānāmiva cañcalavastūnāṁ sthānāntarīkaraṇaṁ prakāśayati|
അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്.
28 ataēva niścalarājyaprāptairasmābhiḥ sō'nugraha ālambitavyō yēna vayaṁ sādaraṁ sabhayañca tuṣṭijanakarūpēṇēśvaraṁ sēvituṁ śaknuyāma|
ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം;
29 yatō'smākam īśvaraḥ saṁhārakō vahniḥ|
“നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”

< ibriṇaḥ 12 >