< prēritāḥ 14 >

1 tau dvau janau yugapad ikaniyanagarasthayihūdīyānāṁ bhajanabhavanaṁ gatvā yathā bahavō yihūdīyā anyadēśīyalōkāśca vyaśvasan tādr̥śīṁ kathāṁ kathitavantau|
ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു.
2 kintu viśvāsahīnā yihūdīyā anyadēśīyalōkān kupravr̥ttiṁ grāhayitvā bhrātr̥gaṇaṁ prati tēṣāṁ vairaṁ janitavantaḥ|
എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു.
3 ataḥ svānugrahakathāyāḥ pramāṇaṁ datvā tayō rhastai rbahulakṣaṇam adbhutakarmma ca prākāśayad yaḥ prabhustasya kathā akṣōbhēna pracāryya tau tatra bahudināni samavātiṣṭhētāṁ|
എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു.
4 kintu kiyantō lōkā yihūdīyānāṁ sapakṣāḥ kiyantō lōkāḥ prēritānāṁ sapakṣā jātāḥ, atō nāgarikajananivahamadhyē bhinnavākyatvam abhavat|
പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു.
5 anyadēśīyā yihūdīyāstēṣām adhipatayaśca daurātmyaṁ kutvā tau prastarairāhantum udyatāḥ|
യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി.
6 tau tadvārttāṁ prāpya palāyitvā lukāyaniyādēśasyāntarvvarttilustrādarbbō
എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു.
7 tatsamīpasthadēśañca gatvā tatra susaṁvādaṁ pracārayatāṁ|
അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു.
8 tatrōbhayapādayōścalanaśaktihīnō janmārabhya khañjaḥ kadāpi gamanaṁ nākarōt ētādr̥śa ēkō mānuṣō lustrānagara upaviśya paulasya kathāṁ śrutavān|
ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
9 ētasmin samayē paulastamprati dr̥ṣṭiṁ kr̥tvā tasya svāsthyē viśvāsaṁ viditvā prōccaiḥ kathitavān
അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്,
10 padbhyāmuttiṣṭhan r̥ju rbhava|tataḥ sa ullamphaṁ kr̥tvā gamanāgamanē kutavān|
“എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി.
11 tadā lōkāḥ paulasya tat kāryyaṁ vilōkya lukāyanīyabhāṣayā prōccaiḥ kathāmētāṁ kathitavantaḥ, dēvā manuṣyarūpaṁ dhr̥tvāsmākaṁ samīpam avārōhan|
പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു.
12 tē barṇabbāṁ yūpitaram avadan paulaśca mukhyō vaktā tasmāt taṁ markuriyam avadan|
ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു.
13 tasya nagarasya sammukhē sthāpitasya yūpitaravigrahasya yājakō vr̥ṣān puṣpamālāśca dvārasamīpam ānīya lōkaiḥ sarddhaṁ tāvuddiśya samutsr̥jya dātum udyataḥ|
നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു.
14 tadvārttāṁ śrutvā barṇabbāpaulau svīyavastrāṇi chitvā lōkānāṁ madhyaṁ vēgēna praviśya prōccaiḥ kathitavantau,
അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
15 hē mahēcchāḥ kuta ētādr̥śaṁ karmma kurutha? āvāmapi yuṣmādr̥śau sukhaduḥkhabhōginau manuṣyau, yuyam ētāḥ sarvvā vr̥thākalpanāḥ parityajya yathā gagaṇavasundharājalanidhīnāṁ tanmadhyasthānāṁ sarvvēṣāñca sraṣṭāramamaram īśvaraṁ prati parāvarttadhvē tadartham āvāṁ yuṣmākaṁ sannidhau susaṁvādaṁ pracārayāvaḥ|
“സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.
16 sa īśvaraḥ pūrvvakālē sarvvadēśīyalōkān svasvamārgē calitumanumatiṁ dattavān,
പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു.
17 tathāpi ākāśāt tōyavarṣaṇēna nānāprakāraśasyōtpatyā ca yuṣmākaṁ hitaiṣī san bhakṣyairānanadēna ca yuṣmākam antaḥkaraṇāni tarpayan tāni dānāni nijasākṣisvarūpāṇi sthapitavān|
എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.”
18 kintu tādr̥śāyāṁ kathāyāṁ kathitāyāmapi tayōḥ samīpa utsarjanāt lōkanivahaṁ prāyēṇa nivarttayituṁ nāśaknutām|
ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു.
19 āntiyakhiyā-ikaniyanagarābhyāṁ katipayayihūdīyalōkā āgatya lōkān prāvarttayanta tasmāt tai paulaṁ prastarairāghnan tēna sa mr̥ta iti vijñāya nagarasya bahistam ākr̥ṣya nītavantaḥ|
പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു.
20 kintu śiṣyagaṇē tasya caturdiśi tiṣṭhati sati sa svayam utthāya punarapi nagaramadhyaṁ prāviśat tatparē'hani barṇabbāsahitō darbbīnagaraṁ gatavān|
എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി.
21 tatra susaṁvādaṁ pracāryya bahulōkān śiṣyān kr̥tvā tau lustrām ikaniyam āntiyakhiyāñca parāvr̥tya gatau|
പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച്
22 bahuduḥkhāni bhuktvāpīśvararājyaṁ pravēṣṭavyam iti kāraṇād dharmmamārgē sthātuṁ vinayaṁ kr̥tvā śiṣyagaṇasya manaḥsthairyyam akurutāṁ|
ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു.
23 maṇḍalīnāṁ prācīnavargān niyujya prārthanōpavāsau kr̥tvā yatprabhau tē vyaśvasan tasya hastē tān samarpya
പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.
24 pisidiyāmadhyēna pāmphuliyādēśaṁ gatavantau|
പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി.
25 paścāt pargānagaraṁ gatvā susaṁvādaṁ pracāryya attāliyānagaraṁ prasthitavantau|
അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി.
26 tasmāt samudrapathēna gatvā tābhyāṁ yat karmma sampannaṁ tatkarmma sādhayituṁ yannagarē dayālōrīśvarasya hastē samarpitau jātau tad āntiyakhiyānagaraṁ gatavantā|
അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ.
27 tatrōpasthāya tannagarasthamaṇḍalīṁ saṁgr̥hya svābhyāma īśvarō yadyat karmmakarōt tathā yēna prakārēṇa bhinnadēśīyalōkān prati viśvāsarūpadvāram amōcayad ētān sarvvavr̥ttāntān tān jñāpitavantau|
അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു.
28 tatastau śiryyaiḥ sārddhaṁ tatra bahudināni nyavasatām|
അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.

< prēritāḥ 14 >