< 1 karinthinaḥ 5 >
1 aparaṁ yuṣmākaṁ madhyē vyabhicārō vidyatē sa ca vyabhicārastādr̥śō yad dēvapūjakānāṁ madhyē'pi tattulyō na vidyatē phalatō yuṣmākamēkō janō vimātr̥gamanaṁ kr̥ruta iti vārttā sarvvatra vyāptā|
നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.
2 tathāca yūyaṁ darpadhmātā ādhbē, tat karmma yēna kr̥taṁ sa yathā yuṣmanmadhyād dūrīkriyatē tathā śōkō yuṣmābhi rna kriyatē kim ētat?
എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
3 avidyamānē madīyaśarīrē mamātmā yuṣmanmadhyē vidyatē atō'haṁ vidyamāna iva tatkarmmakāriṇō vicāraṁ niścitavān,
ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു.
4 asmatprabhō ryīśukhrīṣṭasya nāmnā yuṣmākaṁ madīyātmanaśca milanē jātē 'smatprabhō ryīśukhrīṣṭasya śaktēḥ sāhāyyēna
നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ,
5 sa naraḥ śarīranāśārthamasmābhiḥ śayatānō hastē samarpayitavyastatō'smākaṁ prabhō ryīśō rdivasē tasyātmā rakṣāṁ gantuṁ śakṣyati|
ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.
6 yuṣmākaṁ darpō na bhadrāya yūyaṁ kimētanna jānītha, yathā, vikāraḥ kr̥tsnaśaktūnāṁ svalpakiṇvēna jāyatē|
നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ?
7 yūyaṁ yat navīnaśaktusvarūpā bhavēta tadarthaṁ purātanaṁ kiṇvam avamārjjata yatō yuṣmābhiḥ kiṇvaśūnyai rbhavitavyaṁ| aparam asmākaṁ nistārōtsavīyamēṣaśāvakō yaḥ khrīṣṭaḥ sō'smadarthaṁ balīkr̥tō 'bhavat|
നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു.
8 ataḥ purātanakiṇvēnārthatō duṣṭatājighāṁsārūpēṇa kiṇvēna tannahi kintu sāralyasatyatvarūpayā kiṇvaśūnyatayāsmābhirutsavaḥ karttavyaḥ|
അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
9 vyābhicāriṇāṁ saṁsargō yuṣmābhi rvihātavya iti mayā patrē likhitaṁ|
അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ.
10 kintvaihikalōkānāṁ madhyē yē vyabhicāriṇō lōbhina upadrāviṇō dēvapūjakā vā tēṣāṁ saṁsargaḥ sarvvathā vihātavya iti nahi, vihātavyē sati yuṣmābhi rjagatō nirgantavyamēva|
സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.
11 kintu bhrātr̥tvēna vikhyātaḥ kaścijjanō yadi vyabhicārī lōbhī dēvapūjakō nindakō madyapa upadrāvī vā bhavēt tarhi tādr̥śēna mānavēna saha bhōjanapānē'pi yuṣmābhi rna karttavyē ityadhunā mayā likhitaṁ|
സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
12 samājabahiḥsthitānāṁ lōkānāṁ vicārakaraṇē mama kō'dhikāraḥ? kintu tadantargatānāṁ vicāraṇaṁ yuṣmābhiḥ kiṁ na karttavyaṁ bhavēt?
സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?
13 bahiḥsthānāṁ tu vicāra īśvarēṇa kāriṣyatē| atō yuṣmābhiḥ sa pātakī svamadhyād bahiṣkriyatāṁ|
പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”