< မထိး 24 >

1 အနန္တရံ ယီၑု ရျဒါ မန္ဒိရာဒ် ဗဟိ ရ္ဂစ္ဆတိ, တဒါနီံ ၑိၐျာသ္တံ မန္ဒိရနိရ္မ္မာဏံ ဒရ္ၑယိတုမာဂတား၊
യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.
2 တတော ယီၑုသ္တာနုဝါစ, ယူယံ ကိမေတာနိ န ပၑျထ? ယုၐ္မာနဟံ သတျံ ဝဒါမိ, ဧတန္နိစယနသျ ပါၐာဏဲကမပျနျပါၐာဏေပရိ န သ္ထာသျတိ သရွွာဏိ ဘူမိသာတ် ကာရိၐျန္တေ၊
അവൻ അവരോടു: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
3 အနန္တရံ တသ္မိန် ဇဲတုနပရွွတောပရိ သမုပဝိၐ္ဋေ ၑိၐျာသ္တသျ သမီပမာဂတျ ဂုပ္တံ ပပြစ္ဆုး, ဧတာ ဃဋနား ကဒါ ဘဝိၐျန္တိ? ဘဝတ အာဂမနသျ ယုဂါန္တသျ စ ကိံ လက္ၐ္မ? တဒသ္မာန် ဝဒတု၊ (aiōn g165)
അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. (aiōn g165)
4 တဒါနီံ ယီၑုသ္တာနဝေါစတ်, အဝဓဒွွံ, ကောပိ ယုၐ္မာန် န ဘြမယေတ်၊
അതിന്നു യേശു ഉത്തരം പറഞ്ഞതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
5 ဗဟဝေါ မမ နာမ ဂၖဟ္လန္တ အာဂမိၐျန္တိ, ခြီၐ္ဋော'ဟမေဝေတိ ဝါစံ ဝဒန္တော ဗဟူန် ဘြမယိၐျန္တိ၊
ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
6 ယူယဉ္စ သံဂြာမသျ ရဏသျ စာဍမ္ဗရံ ၑြောၐျထ, အဝဓဒွွံ တေန စဉ္စလာ မာ ဘဝတ, ဧတာနျဝၑျံ ဃဋိၐျန္တေ, ကိန္တု တဒါ ယုဂါန္တော နဟိ၊
നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ;
7 အပရံ ဒေၑသျ ဝိပက္ၐော ဒေၑော ရာဇျသျ ဝိပက္ၐော ရာဇျံ ဘဝိၐျတိ, သ္ထာနေ သ္ထာနေ စ ဒုရ္ဘိက္ၐံ မဟာမာရီ ဘူကမ္ပၑ္စ ဘဝိၐျန္တိ,
എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 ဧတာနိ ဒုးခေါပကြမား၊
എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 တဒါနီံ လောကာ ဒုးခံ ဘောဇယိတုံ ယုၐ္မာန် ပရကရေၐု သမရ္ပယိၐျန္တိ ဟနိၐျန္တိ စ, တထာ မမ နာမကာရဏာဒ် ယူယံ သရွွဒေၑီယမနုဇာနာံ သမီပေ ဃၖဏာရှာ ဘဝိၐျထ၊
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10 ဗဟုၐု ဝိဃ္နံ ပြာပ္တဝတ္သု ပရသ္ပရမ် ၒတီယာံ ကၖတဝတ္သု စ ဧကော'ပရံ ပရကရေၐု သမရ္ပယိၐျတိ၊
പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
11 တထာ ဗဟဝေါ မၖၐာဘဝိၐျဒွါဒိန ဥပသ္ထာယ ဗဟူန် ဘြမယိၐျန္တိ၊
കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും.
12 ဒုၐ္ကရ္မ္မဏာံ ဗာဟုလျာဉ္စ ဗဟူနာံ ပြေမ ၑီတလံ ဘဝိၐျတိ၊
അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
13 ကိန္တု ယး ကၑ္စိတ် ၑေၐံ ယာဝဒ် ဓဲရျျမာၑြယတေ, သဧဝ ပရိတြာယိၐျတေ၊
എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും.
14 အပရံ သရွွဒေၑီယလောကာန် ပြတိမာက္ၐီ ဘဝိတုံ ရာဇသျ ၑုဘသမာစာရး သရွွဇဂတိ ပြစာရိၐျတေ, ဧတာဒၖၑိ သတိ ယုဂါန္တ ဥပသ္ထာသျတိ၊
രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.
15 အတော ယတ် သရွွနာၑကၖဒ္ဃၖဏာရှံ ဝသ္တု ဒါနိယေလ္ဘဝိၐျဒွဒိနာ ပြောက္တံ တဒ် ယဒါ ပုဏျသ္ထာနေ သ္ထာပိတံ ဒြက္ၐျထ, (ယး ပဌတိ, သ ဗုဓျတာံ)
എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -
16 တဒါနီံ ယေ ယိဟူဒီယဒေၑေ တိၐ္ဌန္တိ, တေ ပရွွတေၐု ပလာယန္တာံ၊
അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
17 ယး ကၑ္စိဒ် ဂၖဟပၖၐ္ဌေ တိၐ္ဌတိ, သ ဂၖဟာတ် ကိမပိ ဝသ္တွာနေတုမ် အဓေ နာဝရောဟေတ်၊
വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
18 ယၑ္စ က္ၐေတြေ တိၐ္ဌတိ, သောပိ ဝသ္တြမာနေတုံ ပရာဝၖတျ န ယာယာတ်၊
വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
19 တဒါနီံ ဂရ္ဘိဏီသ္တနျပါယယိတြီဏာံ ဒုရ္ဂတိ ရ္ဘဝိၐျတိ၊
ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
20 အတော ယၐ္မာကံ ပလာယနံ ၑီတကာလေ ဝိၑြာမဝါရေ ဝါ ယန္န ဘဝေတ်, တဒရ္ထံ ပြာရ္ထယဓွမ်၊
എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.
21 အာ ဇဂဒါရမ္ဘာဒ် ဧတတ္ကာလပရျျနန္တံ ယာဒၖၑး ကဒါပိ နာဘဝတ် န စ ဘဝိၐျတိ တာဒၖၑော မဟာက္လေၑသ္တဒါနီမ် ဥပသ္ထာသျတိ၊
ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
22 တသျ က္လေၑသျ သမယော ယဒိ ဟ္သွော န ကြိယေတ, တရှိ ကသျာပိ ပြာဏိနော ရက္ၐဏံ ဘဝိတုံ န ၑက္နုယာတ်, ကိန္တု မနောနီတမနုဇာနာံ ကၖတေ သ ကာလော ဟ္သွီကရိၐျတေ၊
ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.
23 အပရဉ္စ ပၑျတ, ခြီၐ္ဋော'တြ ဝိဒျတေ, ဝါ တတြ ဝိဒျတေ, တဒါနီံ ယဒီ ကၑ္စိဒ် ယုၐ္မာန ဣတိ ဝါကျံ ဝဒတိ, တထာပိ တတ် န ပြတီတ်၊
അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
24 ယတော ဘာက္တခြီၐ္ဋာ ဘာက္တဘဝိၐျဒွါဒိနၑ္စ ဥပသ္ထာယ ယာနိ မဟန္တိ လက္ၐ္မာဏိ စိတြကရ္မ္မာဏိ စ ပြကာၑယိၐျန္တိ, တဲ ရျဒိ သမ္ဘဝေတ် တရှိ မနောနီတမာနဝါ အပိ ဘြာမိၐျန္တေ၊
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
25 ပၑျတ, ဃဋနာတး ပူရွွံ ယုၐ္မာန် ဝါရ္တ္တာမ် အဝါဒိၐမ်၊
ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 အတး ပၑျတ, သ ပြာန္တရေ ဝိဒျတ ဣတိ ဝါကျေ ကေနစိတ် ကထိတေပိ ဗဟိ ရ္မာ ဂစ္ဆတ, ဝါ ပၑျတ, သောန္တးပုရေ ဝိဒျတေ, ဧတဒွါကျ ဥက္တေပိ မာ ပြတီတ၊
ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു.
27 ယတော ယထာ ဝိဒျုတ် ပူရွွဒိၑော နိရ္ဂတျ ပၑ္စိမဒိၑံ ယာဝတ် ပြကာၑတေ, တထာ မာနုၐပုတြသျာပျာဂမနံ ဘဝိၐျတိ၊
മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും.
28 ယတြ ၑဝသ္တိၐ္ဌတိ, တတြေဝ ဂၖဓြာ မိလန္တိ၊
ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
29 အပရံ တသျ က္လေၑသမယသျာဝျဝဟိတပရတြ သူရျျသျ တေဇော လောပ္သျတေ, စန္ဒြမာ ဇျောသ္နာံ န ကရိၐျတိ, နဘသော နက္ၐတြာဏိ ပတိၐျန္တိ, ဂဂဏီယာ ဂြဟာၑ္စ ဝိစလိၐျန္တိ၊
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.
30 တဒါနီမ် အာကာၑမဓျေ မနုဇသုတသျ လက္ၐ္မ ဒရ္ၑိၐျတေ, တတော နိဇပရာကြမေဏ မဟာတေဇသာ စ မေဃာရူဎံ မနုဇသုတံ နဘသာဂစ္ဆန္တံ ဝိလောကျ ပၖထိဝျား သရွွဝံၑီယာ ဝိလပိၐျန္တိ၊
അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
31 တဒါနီံ သ မဟာၑဗ္ဒာယမာနတူရျျာ ဝါဒကာန် နိဇဒူတာန် ပြဟေၐျတိ, တေ ဝျောမ္န ဧကသီမာတော'ပရသီမာံ ယာဝတ် စတုရ္ဒိၑသ္တသျ မနောနီတဇနာန် အာနီယ မေလယိၐျန္တိ၊
അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും.
32 ဥဍုမ္ဗရပါဒပသျ ဒၖၐ္ဋာန္တံ ၑိက္ၐဓွံ; ယဒါ တသျ နဝီနား ၑာခါ ဇာယန္တေ, ပလ္လဝါဒိၑ္စ နိရ္ဂစ္ဆတိ, တဒါ နိဒါဃကာလး သဝိဓော ဘဝတီတိ ယူယံ ဇာနီထ;
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
33 တဒွဒ် ဧတာ ဃဋနာ ဒၖၐ္ဋွာ သ သမယော ဒွါရ ဥပါသ္ထာဒ် ဣတိ ဇာနီတ၊
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
34 ယုၐ္မာနဟံ တထျံ ဝဒါမိ, ဣဒါနီန္တနဇနာနာံ ဂမနာတ် ပူရွွမေဝ တာနိ သရွွာဏိ ဃဋိၐျန္တေ၊
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
35 နဘောမေဒိနျော ရ္လုပ္တယောရပိ မမ ဝါက် ကဒါပိ န လောပ္သျတေ၊
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
36 အပရံ မမ တာတံ ဝိနာ မာနုၐး သွရ္ဂသ္ထော ဒူတော ဝါ ကောပိ တဒ္ဒိနံ တဒ္ဒဏ္ဍဉ္စ န ဇ္ဉာပယတိ၊
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37 အပရံ နောဟေ ဝိဒျမာနေ ယာဒၖၑမဘဝတ် တာဒၖၑံ မနုဇသုတသျာဂမနကာလေပိ ဘဝိၐျတိ၊
നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
38 ဖလတော ဇလာပ္လာဝနာတ် ပူရွွံ ယဒ္ဒိနံ ယာဝတ် နောဟး ပေါတံ နာရောဟတ်, တာဝတ္ကာလံ ယထာ မနုၐျာ ဘောဇနေ ပါနေ ဝိဝဟနေ ဝိဝါဟနေ စ ပြဝၖတ္တာ အာသန်;
ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
39 အပရမ် အာပ္လာဝိတောယမာဂတျ ယာဝတ် သကလမနုဇာန် ပ္လာဝယိတွာ နာနယတ်, တာဝတ် တေ ယထာ န ဝိဒါမာသုး, တထာ မနုဇသုတာဂမနေပိ ဘဝိၐျတိ၊
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
40 တဒါ က္ၐေတြသ္ထိတယောရ္ဒွယောရေကော ဓာရိၐျတေ, အပရသ္တျာဇိၐျတေ၊
അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
41 တထာ ပေၐဏျာ ပိံၐတျောရုဘယော ရျောၐိတောရေကာ ဓာရိၐျတေ'ပရာ တျာဇိၐျတေ၊
രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
42 ယုၐ္မာကံ ပြဘုး ကသ္မိန် ဒဏ္ဍ အာဂမိၐျတိ, တဒ် ယုၐ္မာဘိ ရ္နာဝဂမျတေ, တသ္မာတ် ဇာဂြတး သန္တသ္တိၐ္ဌတ၊
നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
43 ကုတြ ယာမေ သ္တေန အာဂမိၐျတီတိ စေဒ် ဂၖဟသ္ထော ဇ္ဉာတုမ် အၑက္ၐျတ်, တရှိ ဇာဂရိတွာ တံ သန္ဓိံ ကရ္တ္တိတုမ် အဝါရယိၐျတ် တဒ် ဇာနီတ၊
കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
44 ယုၐ္မာဘိရဝဓီယတာံ, ယတော ယုၐ္မာဘိ ရျတြ န ဗုဓျတေ, တတြဲဝ ဒဏ္ဍေ မနုဇသုတ အာယာသျတိ၊
അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
45 ပြဘု ရ္နိဇပရိဝါရာန် ယထာကာလံ ဘောဇယိတုံ ယံ ဒါသမ် အဓျက္ၐီကၖတျ သ္ထာပယတိ, တာဒၖၑော ဝိၑွာသျော ဓီမာန် ဒါသး ကး?
എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ?
46 ပြဘုရာဂတျ ယံ ဒါသံ တထာစရန္တံ ဝီက္ၐတေ, သဧဝ ဓနျး၊
യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ.
47 ယုၐ္မာနဟံ သတျံ ဝဒါမိ, သ တံ နိဇသရွွသွသျာဓိပံ ကရိၐျတိ၊
അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
48 ကိန္တု ပြဘုရာဂန္တုံ ဝိလမ္ဗတ ဣတိ မနသိ စိန္တယိတွာ ယော ဒုၐ္ဋော ဒါသော
എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
49 'ပရဒါသာန် ပြဟရ္တ္တုံ မတ္တာနာံ သင်္ဂေ ဘောက္တုံ ပါတုဉ္စ ပြဝရ္တ္တတေ,
കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ
50 သ ဒါသော ယဒါ နာပေက္ၐတေ, ယဉ္စ ဒဏ္ဍံ န ဇာနာတိ, တတ္ကာလဧဝ တတ္ပြဘုရုပသ္ထာသျတိ၊
ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു
51 တဒါ တံ ဒဏ္ဍယိတွာ ယတြ သ္ထာနေ ရောဒနံ ဒန္တဃရ္ၐဏဉ္စာသာတေ, တတြ ကပဋိဘိး သာကံ တဒ္ဒၑာံ နိရူပယိၐျတိ၊
അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

< မထိး 24 >