< မထိး 17 >

1 အနန္တရံ ၐဍ္ဒိနေဘျး ပရံ ယီၑုး ပိတရံ ယာကူဗံ တတ္သဟဇံ ယောဟနဉ္စ ဂၖဟ္လန် ဥစ္စာဒြေ ရွိဝိက္တသ္ထာနမ် အာဂတျ တေၐာံ သမက္ၐံ ရူပမနျတ် ဒဓာရ၊
ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,
2 တေန တဒါသျံ တေဇသွိ, တဒါဘရဏမ် အာလောကဝတ် ပါဏ္ဍရမဘဝတ်၊
അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.
3 အနျစ္စ တေန သာကံ သံလပန္တော် မူသာ ဧလိယၑ္စ တေဘျော ဒရ္ၑနံ ဒဒတုး၊
മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
4 တဒါနီံ ပိတရော ယီၑုံ ဇဂါဒ, ဟေ ပြဘော သ္ထိတိရတြာသ္မာကံ ၑုဘာ, ယဒိ ဘဝတာနုမနျတေ, တရှိ ဘဝဒရ္ထမေကံ မူသာရ္ထမေကမ် ဧလိယာရ္ထဉ္စဲကမ် ဣတိ တြီဏိ ဒူၐျာဏိ နိရ္မ္မမ၊
അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
5 ဧတတ္ကထနကာလ ဧက ဥဇ္ဇဝလး ပယောဒသ္တေၐာမုပရိ ဆာယာံ ကၖတဝါန်, ဝါရိဒါဒ် ဧၐာ နဘသီယာ ဝါဂ် ဗဘူဝ, မမာယံ ပြိယး ပုတြး, အသ္မိန် မမ မဟာသန္တောၐ ဧတသျ ဝါကျံ ယူယံ နိၑာမယတ၊
അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
6 ကိန္တု ဝါစမေတာံ ၑၖဏွန္တဧဝ ၑိၐျာ မၖၑံ ၑင်္ကမာနာ နျုဗ္ဇာ နျပတန်၊
ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
7 တဒါ ယီၑုရာဂတျ တေၐာံ ဂါတြာဏိ သ္ပၖၑန် ဥဝါစ, ဥတ္တိၐ္ဌတ, မာ ဘဲၐ္ဋ၊
യേശു അടുത്തുചെന്നു അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
8 တဒါနီံ နေတြာဏျုန္မီလျ ယီၑုံ ဝိနာ ကမပိ န ဒဒၖၑုး၊
അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
9 တတး ပရမ် အဒြေရဝရောဟဏကာလေ ယီၑုသ္တာန် ဣတျာဒိဒေၑ, မနုဇသုတသျ မၖတာနာံ မဓျာဒုတ္ထာနံ ယာဝန္န ဇာယတေ, တာဝတ် ယုၐ္မာဘိရေတဒ္ဒရ္ၑနံ ကသ္မဲစိဒပိ န ကထယိတဝျံ၊
അവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു എന്നു കല്പിച്ചു.
10 တဒါ ၑိၐျာသ္တံ ပပြစ္ဆုး, ပြထမမ် ဧလိယ အာယာသျတီတိ ကုတ ဥပါဓျာယဲရုစျတေ?
ശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
11 တတော ယီၑုး ပြတျဝါဒီတ်, ဧလိယး ပြာဂေတျ သရွွာဏိ သာဓယိၐျတီတိ သတျံ,
അതിന്നു അവൻ: ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.
12 ကိန္တွဟံ ယုၐ္မာန် ဝစ္မိ, ဧလိယ ဧတျ ဂတး, တေ တမပရိစိတျ တသ္မိန် ယထေစ္ဆံ ဝျဝဇဟုး; မနုဇသုတေနာပိ တေၐာမန္တိကေ တာဒၖဂ် ဒုးခံ ဘောက္တဝျံ၊
എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു എന്നു ഉത്തരം പറഞ്ഞു.
13 တဒါနီံ သ မဇ္ဇယိတာရံ ယောဟနမဓိ ကထာမေတာံ ဝျာဟၖတဝါန်, ဣတ္ထံ တစ္ဆိၐျာ ဗုဗုဓိရေ၊
അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
14 ပၑ္စာတ် တေၐု ဇနနိဝဟသျာန္တိကမာဂတေၐု ကၑ္စိတ် မနုဇသ္တဒန္တိကမေတျ ဇာနူနီ ပါတယိတွာ ကထိတဝါန်,
അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
15 ဟေ ပြဘော, မတ္ပုတြံ ပြတိ ကၖပါံ ဝိဒဓာတု, သောပသ္မာရာမယေန ဘၖၑံ ဝျထိတး သန် ပုနး ပုန ရွဟ္နော် မုဟု ရ္ဇလမဓျေ ပတတိ၊
കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
16 တသ္မာဒ် ဘဝတး ၑိၐျာဏာံ သမီပေ တမာနယံ ကိန္တု တေ တံ သွာသ္ထံ ကရ္တ္တုံ န ၑက္တား၊
ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൗഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
17 တဒါ ယီၑုး ကထိတဝါန် ရေ အဝိၑွာသိနး, ရေ ဝိပထဂါမိနး, ပုနး ကတိကာလာန် အဟံ ယုၐ္မာကံ သန္နိဓော် သ္ထာသျာမိ? ကတိကာလာန် ဝါ ယုၐ္မာန် သဟိၐျေ? တမတြ မမာန္တိကမာနယတ၊
അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
18 ပၑ္စာဒ် ယီၑုနာ တရ္ဇတဧဝ သ ဘူတသ္တံ ဝိဟာယ ဂတဝါန်, တဒ္ဒဏ္ဍဧဝ သ ဗာလကော နိရာမယော'ဘူတ်၊
യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൗഖ്യംവന്നു.
19 တတး ၑိၐျာ ဂုပ္တံ ယီၑုမုပါဂတျ ဗဘာၐိရေ, ကုတော ဝယံ တံ ဘူတံ တျာဇယိတုံ န ၑက္တား?
പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
20 ယီၑုနာ တေ ပြောက္တား, ယုၐ္မာကမပြတျယာတ်;
അവൻ അവരോടു: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
21 ယုၐ္မာနဟံ တထျံ ဝစ္မိ ယဒိ ယုၐ္မာကံ သရ္ၐပဲကမာတြောပိ ဝိၑွာသော ဇာယတေ, တရှိ ယုၐ္မာဘိရသ္မိန် ၑဲလေ တွမိတး သ္ထာနာတ် တတ် သ္ထာနံ ယာဟီတိ ဗြူတေ သ တဒဲဝ စလိၐျတိ, ယုၐ္မာကံ ကိမပျသာဓျဉ္စ ကရ္မ္မ န သ္ထာသျာတိ၊ ကိန္တု ပြာရ္ထနောပဝါသော် ဝိနဲတာဒၖၑော ဘူတော န တျာဇျေတ၊
നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
22 အပရံ တေၐာံ ဂါလီလ္ပြဒေၑေ ဘြမဏကာလေ ယီၑုနာ တေ ဂဒိတား, မနုဇသုတော ဇနာနာံ ကရေၐု သမရ္ပယိၐျတေ တဲ ရှနိၐျတေ စ,
അവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.
23 ကိန္တု တၖတီယေ'ဟိန မ ဥတ္ထာပိၐျတေ, တေန တေ ဘၖၑံ ဒုးခိတာ ဗဘူဝး၊
അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
24 တဒနန္တရံ တေၐု ကဖရ္နာဟူမ္နဂရမာဂတေၐု ကရသံဂြာဟိဏး ပိတရာန္တိကမာဂတျ ပပြစ္ဆုး, ယုၐ္မာကံ ဂုရုး ကိံ မန္ဒိရာရ္ထံ ကရံ န ဒဒါတိ? တတး ပိတရး ကထိတဝါန် ဒဒါတိ၊
അവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
25 တတသ္တသ္မိန် ဂၖဟမဓျမာဂတေ တသျ ကထာကထနာတ် ပူရွွမေဝ ယီၑုရုဝါစ, ဟေ ၑိမောန်, မေဒိနျာ ရာဇာနး သွသွာပတျေဘျး ကိံ ဝိဒေၑိဘျး ကေဘျး ကရံ ဂၖဟ္လန္တိ? အတြ တွံ ကိံ ဗုဓျသေ? တတး ပိတရ ဥက္တဝါန်, ဝိဒေၑိဘျး၊
അവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
26 တဒါ ယီၑုရုက္တဝါန်, တရှိ သန္တာနာ မုက္တား သန္တိ၊
യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
27 တထာပိ ယထာသ္မာဘိသ္တေၐာမန္တရာယော န ဇနျတေ, တတ္ကၖတေ ဇလဓေသ္တီရံ ဂတွာ ဝဍိၑံ က္ၐိပ, တေနာဒေါ် ယော မီန ဥတ္ထာသျတိ, တံ ဃၖတွာ တန္မုခေ မောစိတေ တောလကဲကံ ရူပျံ ပြာပ္သျသိ, တဒ် ဂၖဟီတွာ တဝ မမ စ ကၖတေ တေဘျော ဒေဟိ၊
എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.

< မထိး 17 >