< မထိး 15 >

1 အပရံ ယိရူၑာလမ္နဂရီယား ကတိပယာ အဓျာပကား ဖိရူၑိနၑ္စ ယီၑေား သမီပမာဂတျ ကထယာမာသုး,
അനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
2 တဝ ၑိၐျား ကိမရ္ထမ် အပြက္ၐာလိတကရဲ ရ္ဘက္ၐိတွာ ပရမ္ပရာဂတံ ပြာစီနာနာံ ဝျဝဟာရံ လငွန္တေ?
നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
3 တတော ယီၑုး ပြတျုဝါစ, ယူယံ ပရမ္ပရာဂတာစာရေဏ ကုတ ဤၑွရာဇ္ဉာံ လငွဓွေ၊
അവൻ അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?
4 ဤၑွရ ဣတျာဇ္ဉာပယတ်, တွံ နိဇပိတရော် သံမနျေထား, ယေန စ နိဇပိတရော် နိန္ဒျေတေ, သ နိၑ္စိတံ မြိယေတ;
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5 ကိန္တု ယူယံ ဝဒထ, ယး သွဇနကံ သွဇနနီံ ဝါ ဝါကျမိဒံ ဝဒတိ, ယုဝါံ မတ္တော ယလ္လဘေထေ, တတ် နျဝိဒျတ,
നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ
6 သ နိဇပိတရော် ပုန ရ္န သံမံသျတေ၊ ဣတ္ထံ ယူယံ ပရမ္ပရာဂတေန သွေၐာမာစာရေဏေၑွရီယာဇ္ဉာံ လုမ္ပထ၊
അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു.
7 ရေ ကပဋိနး သရွွေ ယိၑယိယော ယုၐ္မာနဓိ ဘဝိၐျဒွစနာနျေတာနိ သမျဂ် ဥက္တဝါန်၊
കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:
8 ဝဒနဲ ရ္မနုဇာ ဧတေ သမာယာန္တိ မဒန္တိကံ၊ တထာဓရဲ ရ္မဒီယဉ္စ မာနံ ကုရွွန္တိ တေ နရား၊
“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.
9 ကိန္တု တေၐာံ မနော မတ္တော ဝိဒူရဧဝ တိၐ္ဌတိ၊ ၑိက္ၐယန္တော ဝိဓီန် နြာဇ္ဉာ ဘဇန္တေ မာံ မုဓဲဝ တေ၊
മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.
10 တတော ယီၑု ရ္လောကာန် အာဟူယ ပြောက္တဝါန်, ယူယံ ၑြုတွာ ဗုဓျဓ္ဗံ၊
പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: കേട്ടു ഗ്രഹിച്ചു കൊൾവിൻ.
11 ယန္မုခံ ပြဝိၑတိ, တတ် မနုဇမ် အမေဓျံ န ကရောတိ, ကိန္တု ယဒါသျာတ် နိရ္ဂစ္ဆတိ, တဒေဝ မာနုၐမမေဓျီ ကရောတီ၊
മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
12 တဒါနီံ ၑိၐျာ အာဂတျ တသ္မဲ ကထယာဉ္စကြုး, ဧတာံ ကထာံ ၑြုတွာ ဖိရူၑိနော ဝျရဇျန္တ, တတ် ကိံ ဘဝတာ ဇ္ဉာယတေ?
അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
13 သ ပြတျဝဒတ်, မမ သွရ္ဂသ္ထး ပိတာ ယံ ကဉ္စိဒင်္ကုရံ နာရောပယတ်, သ ဥတ္ပာဝ္ဒျတေ၊
അതിന്നു അവൻ: സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.
14 တေ တိၐ္ဌန္တု, တေ အန္ဓမနုဇာနာမ် အန္ဓမာရ္ဂဒရ္ၑကာ ဧဝ; ယဒျန္ဓော'န္ဓံ ပန္ထာနံ ဒရ္ၑယတိ, တရှျုဘော် ဂရ္တ္တေ ပတတး၊
അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.
15 တဒါ ပိတရသ္တံ ပြတျဝဒတ်, ဒၖၐ္ဋာန္တမိမမသ္မာန် ဗောဓယတု၊
പത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16 ယီၑုနာ ပြောက္တံ, ယူယမဒျ ယာဝတ် ကိမဗောဓား သ္ထ?
അതിന്നു അവൻ പറഞ്ഞതു: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17 ကထာမိမာံ ကိံ န ဗုဓျဓ္ဗေ? ယဒါသျံ ပြေဝိၑတိ, တဒ် ဥဒရေ ပတန် ဗဟိရ္နိရျာတိ,
വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
18 ကိန္တွာသျာဒ် ယန္နိရျာတိ, တဒ် အန္တးကရဏာတ် နိရျာတတွာတ် မနုဇမမေဓျံ ကရောတိ၊
വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.
19 ယတော'န္တးကရဏာတ် ကုစိန္တာ ဗဓး ပါရဒါရိကတာ ဝေၑျာဂမနံ စဲရျျံ မိထျာသာက္ၐျမ် ဤၑွရနိန္ဒာ စဲတာနိ သရွွာဏိ နိရျျာန္တိ၊
എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
20 ဧတာနိ မနုၐျမပဝိတြီ ကုရွွန္တိ ကိန္တွပြက္ၐာလိတကရေဏ ဘောဇနံ မနုဇမမေဓျံ န ကရောတိ၊
മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
21 အနန္တရံ ယီၑုသ္တသ္မာတ် သ္ထာနာတ် ပြသ္ထာယ သောရသီဒေါန္နဂရယေား သီမာမုပတသျော်၊
യേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
22 တဒါ တတ္သီမာတး ကာစိတ် ကိနာနီယာ ယောၐိဒ် အာဂတျ တမုစ္စဲရုဝါစ, ဟေ ပြဘော ဒါယူဒး သန္တာန, မမဲကာ ဒုဟိတာသ္တေ သာ ဘူတဂြသ္တာ သတီ မဟာက္လေၑံ ပြာပ္နောတိ မမ ဒယသွ၊
ആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
23 ကိန္တု ယီၑုသ္တာံ ကိမပိ နောက္တဝါန်, တတး ၑိၐျာ အာဂတျ တံ နိဝေဒယာမာသုး, ဧၐာ ယောၐိဒ် အသ္မာကံ ပၑ္စာဒ် ဥစ္စဲရာဟူယာဂစ္ဆတိ, ဧနာံ ဝိသၖဇတု၊
അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
24 တဒါ သ ပြတျဝဒတ်, ဣသြာယေလ္ဂောတြသျ ဟာရိတမေၐာန် ဝိနာ ကသျာပျနျသျ သမီပံ နာဟံ ပြေၐိတောသ္မိ၊
അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു.
25 တတး သာ နာရီသမာဂတျ တံ ပြဏမျ ဇဂါဒ, ဟေ ပြဘော မာမုပကုရု၊
എന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
26 သ ဥက္တဝါန်, ဗာလကာနာံ ဘက္ၐျမာဒါယ သာရမေယေဘျော ဒါနံ နောစိတံ၊
അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു ഉത്തരം പറഞ്ഞു.
27 တဒါ သာ ဗဘာၐေ, ဟေ ပြဘော, တတ် သတျံ, တထာပိ ပြဘော ရ္ဘဉ္စာဒ် ယဒုစ္ဆိၐ္ဋံ ပတတိ, တတ် သာရမေယား ခါဒန္တိ၊
അതിന്നു അവൾ: അതേ, കർത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
28 တတော ယီၑုး ပြတျဝဒတ်, ဟေ ယောၐိတ်, တဝ ဝိၑွာသော မဟာန် တသ္မာတ် တဝ မနောဘိလၐိတံ သိဒျျတု, တေန တသျား ကနျာ တသ္မိန္နေဝ ဒဏ္ဍေ နိရာမယာဘဝတ်၊
യേശു അവളോടു: സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൗഖ്യം വന്നു.
29 အနန္တရံ ယီၑသ္တသ္မာတ် သ္ထာနာတ် ပြသ္ထာယ ဂါလီလ္သာဂရသျ သန္နိဓိမာဂတျ ဓရာဓရမာရုဟျ တတြောပဝိဝေၑ၊
യേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
30 ပၑ္စာတ် ဇနနိဝဟော ဗဟူန် ခဉ္စာန္ဓမူကၑုၐ္ကကရမာနုၐာန် အာဒါယ ယီၑေား သမီပမာဂတျ တစ္စရဏာန္တိကေ သ္ထာပယာမာသုး, တတး သာ တာန် နိရာမယာန် အကရောတ်၊
വളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൗഖ്യമാക്കി;
31 ဣတ္ထံ မူကာ ဝါကျံ ဝဒန္တိ, ၑုၐ္ကကရား သွာသ္ထျမာယာန္တိ, ပင်္ဂဝေါ ဂစ္ဆန္တိ, အန္ဓာ ဝီက္ၐန္တေ, ဣတိ ဝိလောကျ လောကာ ဝိသ္မယံ မနျမာနာ ဣသြာယေလ ဤၑွရံ ဓနျံ ဗဘာၐိရေ၊
ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
32 တဒါနီံ ယီၑုး သွၑိၐျာန် အာဟူယ ဂဒိတဝါန်, ဧတဇ္ဇနနိဝဟေၐု မမ ဒယာ ဇာယတေ, ဧတေ ဒိနတြယံ မယာ သာကံ သန္တိ, ဧၐာံ ဘက္ၐျဝသ္တု စ ကဉ္စိဒပိ နာသ္တိ, တသ္မာဒဟမေတာနကၖတာဟာရာန် န ဝိသြက္ၐျာမိ, တထာတွေ ဝရ္တ္မမဓျေ က္လာမျေၐုး၊
എന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും എന്നു പറഞ്ഞു.
33 တဒါ ၑိၐျာ ဦစုး, ဧတသ္မိန် ပြာန္တရမဓျ ဧတာဝတော မရ္တျာန် တရ္ပယိတုံ ဝယံ ကုတြ ပူပါန် ပြာပ္သျာမး?
ശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.
34 ယီၑုရပၖစ္ဆတ်, ယုၐ္မာကံ နိကဋေ ကတိ ပူပါ အာသတေ? တ ဦစုး, သပ္တပူပါ အလ္ပား က္ၐုဒြမီနာၑ္စ သန္တိ၊
നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.
35 တဒါနီံ သ လောကနိဝဟံ ဘူမာဝုပဝေၐ္ဋုမ် အာဒိၑျ
അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,
36 တာန် သပ္တပူပါန် မီနာံၑ္စ ဂၖဟ္လန် ဤၑွရီယဂုဏာန် အနူဒျ ဘံက္တွာ ၑိၐျေဘျော ဒဒေါ်, ၑိၐျာ လောကေဘျော ဒဒုး၊
ആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
37 တတး သရွွေ ဘုက္တွာ တၖပ္တဝန္တး; တဒဝၑိၐ္ဋဘက္ၐျေဏ သပ္တဍလကာန် ပရိပူရျျ သံဇဂၖဟုး၊
എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
38 တေ ဘောက္တာရော ယောၐိတော ဗာလကာံၑ္စ ဝိဟာယ ပြာယေဏ စတုးသဟသြာဏိ ပုရုၐာ အာသန်၊
തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
39 တတး ပရံ သ ဇနနိဝဟံ ဝိသၖဇျ တရိမာရုဟျ မဂ္ဒလာပြဒေၑံ ဂတဝါန်၊
പിന്നെ അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.

< မထိး 15 >