< မာရ္ကး 3 >

1 အနန္တရံ ယီၑုး ပုန ရ္ဘဇနဂၖဟံ ပြဝိၐ္ဋသ္တသ္မိန် သ္ထာနေ ၑုၐ္ကဟသ္တ ဧကော မာနဝ အာသီတ်၊
യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
2 သ ဝိၑြာမဝါရေ တမရောဂိဏံ ကရိၐျတိ နဝေတျတြ ဗဟဝသ္တမ် အပဝဒိတုံ ဆိဒြမပေက္ၐိတဝန္တး၊
ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
3 တဒါ သ တံ ၑုၐ္ကဟသ္တံ မနုၐျံ ဇဂါဒ မဓျသ္ထာနေ တွမုတ္တိၐ္ဌ၊
യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
4 တတး ပရံ သ တာန် ပပြစ္ဆ ဝိၑြာမဝါရေ ဟိတမဟိတံ တထာ ဟိ ပြာဏရက္ၐာ ဝါ ပြာဏနာၑ ဧၐာံ မဓျေ ကိံ ကရဏီယံ? ကိန္တု တေ နိးၑဗ္ဒာသ္တသ္ထုး၊
പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
5 တဒါ သ တေၐာမန္တးကရဏာနာံ ကာဌိနျာဒ္ဓေတော ရ္ဒုးခိတး ကြောဓာတ် စရ္တုဒၑော ဒၖၐ္ဋဝါန် တံ မာနုၐံ ဂဒိတဝါန် တံ ဟသ္တံ ဝိသ္တာရယ, တတသ္တေန ဟသ္တေ ဝိသ္တၖတေ တဒ္ဓသ္တော'နျဟသ္တဝဒ် အရောဂေါ ဇာတး၊
യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു.
6 အထ ဖိရူၑိနး ပြသ္ထာယ တံ နာၑယိတုံ ဟေရောဒီယဲး သဟ မန္တြယိတုမာရေဘိရေ၊
ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
7 အတဧဝ ယီၑုသ္တတ္သ္ထာနံ ပရိတျဇျ ၑိၐျဲး သဟ ပုနး သာဂရသမီပံ ဂတး;
യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു.
8 တတော ဂါလီလျိဟူဒါ-ယိရူၑာလမ်-ဣဒေါမ်-ယရ္ဒန္နဒီပါရသ္ထာနေဘျော လောကသမူဟသ္တသျ ပၑ္စာဒ် ဂတး; တဒနျး သောရသီဒနေား သမီပဝါသိလောကသမူဟၑ္စ တသျ မဟာကရ္မ္မဏာံ ဝါရ္တ္တံ ၑြုတွာ တသျ သန္နိဓိမာဂတး၊
യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി.
9 တဒါ လောကသမူဟၑ္စေတ် တသျောပရိ ပတတိ ဣတျာၑင်္ကျ သ နာဝမေကာံ နိကဋေ သ္ထာပယိတုံ ၑိၐျာနာဒိၐ္ဋဝါန်၊
ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു.
10 ယတော'နေကမနုၐျာဏာမာရောဂျကရဏာဒ် ဝျာဓိဂြသ္တား သရွွေ တံ သ္ပြၐ္ဋုံ ပရသ္ပရံ ဗလေန ယတ္နဝန္တး၊
കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു.
11 အပရဉ္စ အပဝိတြဘူတာသ္တံ ဒၖၐ္ဋွာ တစ္စရဏယေား ပတိတွာ ပြောစဲး ပြောစုး, တွမီၑွရသျ ပုတြး၊
അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
12 ကိန္တု သ တာန် ဒၖဎမ် အာဇ္ဉာပျ သွံ ပရိစာယိတုံ နိၐိဒ္ဓဝါန်၊
എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
13 အနန္တရံ သ ပရွွတမာရုဟျ ယံ ယံ ပြတိစ္ဆာ တံ တမာဟူတဝါန် တတသ္တေ တတ္သမီပမာဂတား၊
അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
14 တဒါ သ ဒွါဒၑဇနာန် သွေန သဟ သ္ထာတုံ သုသံဝါဒပြစာရာယ ပြေရိတာ ဘဝိတုံ
തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
15 သရွွပြကာရဝျာဓီနာံ ၑမနကရဏာယ ပြဘာဝံ ပြာပ္တုံ ဘူတာန် တျာဇယိတုဉ္စ နိယုက္တဝါန်၊
16 တေၐာံ နာမာနီမာနိ, ၑိမောန် သိဝဒိပုတြော
ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
17 ယာကူဗ် တသျ ဘြာတာ ယောဟန် စ အာန္ဒြိယး ဖိလိပေါ ဗရ္ထလမယး,
സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
18 မထီ ထောမာ စ အာလ္ဖီယပုတြော ယာကူဗ် ထဒ္ဒီယး ကိနာနီယး ၑိမောန် ယသ္တံ ပရဟသ္တေၐွရ္ပယိၐျတိ သ ဤၐ္ကရိယောတီယယိဟူဒါၑ္စ၊
അന്ത്രയോസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
19 သ ၑိမောနေ ပိတရ ဣတျုပနာမ ဒဒေါ် ယာကူဗျောဟန္ဘျာံ စ ဗိနေရိဂိၑ် အရ္ထတော မေဃနာဒပုတြာဝိတျုပနာမ ဒဒေါ်၊
യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
20 အနန္တရံ တေ နိဝေၑနံ ဂတား, ကိန္တု တတြာပိ ပုနရ္မဟာန် ဇနသမာဂမော 'ဘဝတ် တသ္မာတ္တေ ဘောက္တုမပျဝကာၑံ န ပြာပ္တား၊
അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി.
21 တတသ္တသျ သုဟၖလ္လောကာ ဣမာံ ဝါရ္တ္တာံ ပြာပျ သ ဟတဇ္ဉာနောဘူဒ် ဣတိ ကထာံ ကထယိတွာ တံ ဓၖတွာနေတုံ ဂတား၊
“അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
22 အပရဉ္စ ယိရူၑာလမ အာဂတာ ယေ ယေ'ဓျာပကာသ္တေ ဇဂဒုရယံ ပုရုၐော ဘူတပတျာဗိၐ္ဋသ္တေန ဘူတပတိနာ ဘူတာန် တျာဇယတိ၊
ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
23 တတသ္တာနာဟူယ ယီၑု ရ္ဒၖၐ္ဋာန္တဲး ကထာံ ကထိတဝါန် ၑဲတာန် ကထံ ၑဲတာနံ တျာဇယိတုံ ၑက္နောတိ?
അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും?
24 ကိဉ္စန ရာဇျံ ယဒိ သွဝိရောဓေန ပၖထဂ် ဘဝတိ တရှိ တဒ် ရာဇျံ သ္ထိရံ သ္ထာတုံ န ၑက္နောတိ၊
ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ.
25 တထာ ကသျာပိ ပရိဝါရော ယဒိ ပရသ္ပရံ ဝိရောဓီ ဘဝတိ တရှိ သောပိ ပရိဝါရး သ္ထိရံ သ္ထာတုံ န ၑက္နောတိ၊
ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ.
26 တဒွတ် ၑဲတာန် ယဒိ သွဝိပက္ၐတယာ ဥတ္တိၐ္ဌန် ဘိန္နော ဘဝတိ တရှိ သောပိ သ္ထိရံ သ္ထာတုံ န ၑက္နောတိ ကိန္တူစ္ဆိန္နော ဘဝတိ၊
സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.
27 အပရဉ္စ ပြဗလံ ဇနံ ပြထမံ န ဗဒ္ဓါ ကောပိ တသျ ဂၖဟံ ပြဝိၑျ ဒြဝျာဏိ လုဏ္ဌယိတုံ န ၑက္နောတိ, တံ ဗဒွွဲဝ တသျ ဂၖဟသျ ဒြဝျာဏိ လုဏ္ဌယိတုံ ၑက္နောတိ၊
ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.
28 အတောဟေတော ရျုၐ္မဘျမဟံ သတျံ ကထယာမိ မနုၐျာဏာံ သန္တာနာ ယာနိ ယာနိ ပါပါနီၑွရနိန္ဒာဉ္စ ကုရွွန္တိ တေၐာံ တတ္သရွွေၐာမပရာဓာနာံ က္ၐမာ ဘဝိတုံ ၑက္နောတိ,
ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും.
29 ကိန္တု ယး ကၑ္စိတ် ပဝိတြမာတ္မာနံ နိန္ဒတိ တသျာပရာဓသျ က္ၐမာ ကဒါပိ န ဘဝိၐျတိ သောနန္တဒဏ္ဍသျာရှော ဘဝိၐျတိ၊ (aiōn g165, aiōnios g166)
എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.” (aiōn g165, aiōnios g166)
30 တသျာပဝိတြဘူတော'သ္တိ တေၐာမေတတ္ကထာဟေတေား သ ဣတ္ထံ ကထိတဝါန်၊
“അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
31 အထ တသျ မာတာ ဘြာတၖဂဏၑ္စာဂတျ ဗဟိသ္တိၐ္ဌနတော လောကာန် ပြေၐျ တမာဟူတဝန္တး၊
അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു.
32 တတသ္တတ္သန္နိဓော် သမုပဝိၐ္ဋာ လောကာသ္တံ ဗဘာၐိရေ ပၑျ ဗဟိသ္တဝ မာတာ ဘြာတရၑ္စ တွာမ် အနွိစ္ဆန္တိ၊
ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
33 တဒါ သ တာန် ပြတျုဝါစ မမ မာတာ ကာ ဘြာတရော ဝါ ကေ? တတး ပရံ သ သွမီပေါပဝိၐ္ဋာန် ၑိၐျာန် ပြတိ အဝလောကနံ ကၖတွာ ကထယာမာသ
“ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
34 ပၑျတဲတေ မမ မာတာ ဘြာတရၑ္စ၊
പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!
35 ယး ကၑ္စိဒ် ဤၑွရသျေၐ္ဋာံ ကြိယာံ ကရောတိ သ ဧဝ မမ ဘြာတာ ဘဂိနီ မာတာ စ၊
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”

< မာရ္ကး 3 >