< မာရ္ကး 14 >

1 တဒါ နိသ္တာရောတ္သဝကိဏွဟီနပူပေါတ္သဝယောရာရမ္ဘသျ ဒိနဒွယေ 'ဝၑိၐ္ဋေ ပြဓာနယာဇကာ အဓျာပကာၑ္စ ကေနာပိ ဆလေန ယီၑုံ ဓရ္တ္တာံ ဟန္တုဉ္စ မၖဂယာဉ္စကြိရေ;
പെസഹയെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന് രണ്ട് ദിവസംകൂടിമാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.
2 ကိန္တု လောကာနာံ ကလဟဘယာဒူစိရေ, နစောတ္သဝကာလ ဥစိတမေတဒိတိ၊
“കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.
3 အနန္တရံ ဗဲထနိယာပုရေ ၑိမောနကုၐ္ဌိနော ဂၖဟေ ယောၑော် ဘောတ္ကုမုပဝိၐ္ဋေ သတိ ကာစိဒ် ယောၐိတ် ပါဏ္ဍရပါၐာဏသျ သမ္ပုဋကေန မဟာရ္ဃျောတ္တမတဲလမ် အာနီယ သမ္ပုဋကံ ဘံက္တွာ တသျောတ္တမာင်္ဂေ တဲလဓာရာံ ပါတယာဉ္စကြေ၊
ഈ സമയത്ത് അദ്ദേഹം ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ, ഒരു സ്ത്രീ വളരെ വിലപിടിപ്പുള്ള സ്വച്ഛജടാമാഞ്ചിതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി വന്നു. അവൾ ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സിൽ ആ തൈലം ഒഴിച്ചു.
4 တသ္မာတ် ကေစိတ် သွာန္တေ ကုပျန္တး ကထိတဝံန္တး ကုတောယံ တဲလာပဝျယး?
അവിടെ ഉണ്ടായിരുന്നവരിൽ ചിലർ നീരസത്തോടെ പരസ്പരം, “ഈ സുഗന്ധതൈലം പാഴാക്കിയതെന്തിന്?
5 ယဒျေတတ် တဲလ ဝျကြေၐျတ တရှိ မုဒြာပါဒၑတတြယာဒပျဓိကံ တသျ ပြာပ္တမူလျံ ဒရိဒြလောကေဘျော ဒါတုမၑက္ၐျတ, ကထာမေတာံ ကထယိတွာ တယာ ယောၐိတာ သာကံ ဝါစာယုဟျန်၊
ഇത് മുന്നൂറിലധികം ദിനാറിനു വിറ്റു പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു പറഞ്ഞ് അവളെ ശകാരിച്ചു.
6 ကိန္တု ယီၑုရုဝါစ, ကုတ ဧတသျဲ ကၖစ္ဆြံ ဒဒါသိ? မဟျမိယံ ကရ္မ္မောတ္တမံ ကၖတဝတီ၊
അതിനു മറുപടിയായി യേശു: “‘അവളെ വെറുതേവിട്ടേക്കുക, അവളെ വിമർശിക്കുന്നതെന്തിന്?’ അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.
7 ဒရိဒြား သရွွဒါ ယုၐ္မာဘိး သဟ တိၐ္ဌန္တိ, တသ္မာဒ် ယူယံ ယဒေစ္ဆထ တဒဲဝ တာနုပကရ္တ္တာံ ၑက္နုထ, ကိန္တွဟံ ယုဘာဘိး သဟ နိရန္တရံ န တိၐ္ဌာမိ၊
ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ, അവരെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സഹായിക്കാം. ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.
8 အသျာ ယထာသာဓျံ တထဲဝါကရောဒိယံ, ၑ္မၑာနယာပနာတ် ပူရွွံ သမေတျ မဒွပုၐိ တဲလမ် အမရ္ဒ္ဒယတ်၊
തനിക്കു കഴിവുള്ളത് അവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി അവൾ ഈ സുഗന്ധതൈലം മുൻകൂട്ടി എന്റെ ശരീരത്തിന്മേൽ ഒഴിക്കുകയാണ് ചെയ്തിരിക്കുന്നത്.
9 အဟံ ယုၐ္မဘျံ ယထာရ္ထံ ကထယာမိ, ဇဂတာံ မဓျေ ယတြ ယတြ သုသံဝါဒေါယံ ပြစာရယိၐျတေ တတြ တတြ ယောၐိတ ဧတသျား သ္မရဏာရ္ထံ တတ္ကၖတကရ္မ္မဲတတ် ပြစာရယိၐျတေ၊
ലോകമെങ്ങും, സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
10 တတး ပရံ ဒွါဒၑာနာံ ၑိၐျာဏာမေက ဤၐ္ကရိယောတီယယိဟူဒါချော ယီၑုံ ပရကရေၐု သမရ္ပယိတုံ ပြဓာနယာဇကာနာံ သမီပမိယာယ၊
പിന്നീട് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് യേശുവിനെ പുരോഹിതമുഖ്യന്മാർക്ക് ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി അവരുടെ അടുത്തേക്കുപോയി.
11 တေ တသျ ဝါကျံ သမာကရ္ဏျ သန္တုၐ္ဋား သန္တသ္တသ္မဲ မုဒြာ ဒါတုံ ပြတျဇာနတ; တသ္မာတ် သ တံ တေၐာံ ကရေၐု သမရ္ပဏာယောပါယံ မၖဂယာမာသ၊
അവർ ഇതു കേട്ട് അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
12 အနန္တရံ ကိဏွၑူနျပူပေါတ္သဝသျ ပြထမေ'ဟနိ နိသ္တာရောတ္မဝါရ္ထံ မေၐမာရဏာသမယေ ၑိၐျာသ္တံ ပပြစ္ဆး ကုတြ ဂတွာ ဝယံ နိသ္တာရောတ္သဝသျ ဘောဇျမာသာဒယိၐျာမး? ကိမိစ္ဆတိ ဘဝါန်?
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, പെസഹാക്കുഞ്ഞാടിനെ അറക്കുന്ന ആ ദിവസം, ശിഷ്യന്മാർ യേശുവിനോട്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെപ്പോയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
13 တဒါနီံ သ တေၐာံ ဒွယံ ပြေရယန် ဗဘာၐေ ယုဝယေား ပုရမဓျံ ဂတယေား သတော ရျော ဇနး သဇလကုမ္ဘံ ဝဟန် ယုဝါံ သာက္ၐာတ် ကရိၐျတိ တသျဲဝ ပၑ္စာဒ် ယာတံ;
അദ്ദേഹം ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട്, “നിങ്ങൾ ജെറുശലേം പട്ടണത്തിലേക്ക് പോകുക; ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാളുടെ പിന്നാലെ ചെല്ലുക.
14 သ ယတ် သဒနံ ပြဝေက္ၐျတိ တဒ္ဘဝနပတိံ ဝဒတံ, ဂုရုရာဟ ယတြ သၑိၐျောဟံ နိသ္တာရောတ္သဝီယံ ဘောဇနံ ကရိၐျာမိ, သာ ဘောဇနၑာလာ ကုတြာသ္တိ?
അയാൾ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള എന്റെ വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു.
15 တတး သ ပရိၐ္ကၖတာံ သုသဇ္ဇိတာံ ဗၖဟတီစဉ္စ ယာံ ၑာလာံ ဒရ္ၑယိၐျတိ တသျာမသ္မဒရ္ထံ ဘောဇျဒြဝျာဏျာသာဒယတံ၊
വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
16 တတး ၑိၐျော် ပြသ္ထာယ ပုရံ ပြဝိၑျ သ ယထောက္တဝါန် တထဲဝ ပြာပျ နိသ္တာရောတ္သဝသျ ဘောဇျဒြဝျာဏိ သမာသာဒယေတာမ်၊
ശിഷ്യന്മാർ യാത്രചെയ്ത് നഗരത്തിലെത്തി; യേശു തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
17 အနန္တရံ ယီၑုး သာယံကာလေ ဒွါဒၑဘိး ၑိၐျဲး သာရ္ဒ္ဓံ ဇဂါမ;
സന്ധ്യയായപ്പോൾ, യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അവിടെ എത്തി.
18 သရွွေၐု ဘောဇနာယ ပြောပဝိၐ္ဋေၐု သ တာနုဒိတဝါန် ယုၐ္မာနဟံ ယထာရ္ထံ ဝျာဟရာမိ, အတြ ယုၐ္မာကမေကော ဇနော ယော မယာ သဟ ဘုံက္တေ မာံ ပရကေရေၐု သမရ္ပယိၐျတေ၊
അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പറഞ്ഞു.
19 တဒါနီံ တေ ဒုးခိတား သန္တ ဧကဲကၑသ္တံ ပြၐ္ဋုမာရဗ္ဓဝန္တး သ ကိမဟံ? ပၑ္စာဒ် အနျ ဧကောဘိဒဓေ သ ကိမဟံ?
അവർ ദുഃഖിതരായി; ഓരോരുത്തൻ “അതു ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
20 တတး သ ပြတျဝဒဒ် ဧတေၐာံ ဒွါဒၑာနာံ ယော ဇနော မယာ သမံ ဘောဇနာပါတြေ ပါဏိံ မဇ္ဇယိၐျတိ သ ဧဝ၊
അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ.
21 မနုဇတနယမဓိ ယာဒၖၑံ လိခိတမာသ္တေ တဒနုရူပါ ဂတိသ္တသျ ဘဝိၐျတိ, ကိန္တု ယော ဇနော မာနဝသုတံ သမရ္ပယိၐျတေ ဟန္တ တသျ ဇန္မာဘာဝေ သတိ ဘဒြမဘဝိၐျတ်၊
മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
22 အပရဉ္စ တေၐာံ ဘောဇနသမယေ ယီၑုး ပူပံ ဂၖဟီတွေၑွရဂုဏာန် အနုကီရ္တျ ဘင်္က္တွာ တေဘျော ဒတ္တွာ ဗဘာၐေ, ဧတဒ် ဂၖဟီတွာ ဘုဉ္ဇီဓွမ် ဧတန္မမ ဝိဂြဟရူပံ၊
അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
23 အနန္တရံ သ ကံသံ ဂၖဟီတွေၑွရသျ ဂုဏာန် ကီရ္တ္တယိတွာ တေဘျော ဒဒေါ်, တတသ္တေ သရွွေ ပပုး၊
പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു.
24 အပရံ သ တာနဝါဒီဒ် ဗဟူနာံ နိမိတ္တံ ပါတိတံ မမ နဝီနနိယမရူပံ ၑောဏိတမေတတ်၊
അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.
25 ယုၐ္မာနဟံ ယထာရ္ထံ ဝဒါမိ, ဤၑွရသျ ရာဇျေ ယာဝတ် သဒျောဇာတံ ဒြာက္ၐာရသံ န ပါသျာမိ, တာဝဒဟံ ဒြာက္ၐာဖလရသံ ပုန ရ္န ပါသျာမိ၊
ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു.
26 တဒနန္တရံ တေ ဂီတမေကံ သံဂီယ ဗဟိ ရ္ဇဲတုနံ ၑိခရိဏံ ယယုး
ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
27 အထ ယီၑုသ္တာနုဝါစ နိၑာယာမသျာံ မယိ ယုၐ္မာကံ သရွွေၐာံ ပြတျူဟော ဘဝိၐျတိ ယတော လိခိတမာသ္တေ ယထာ, မေၐာဏာံ ရက္ၐကဉ္စာဟံ ပြဟရိၐျာမိ ဝဲ တတး၊ မေၐာဏာံ နိဝဟော နူနံ ပြဝိကီရ္ဏော ဘဝိၐျတိ၊
യേശു അവരോടു പറഞ്ഞത്: “നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും; “‘ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
28 ကန္တု မဒုတ္ထာနေ ဇာတေ ယုၐ္မာကမဂြေ'ဟံ ဂါလီလံ ဝြဇိၐျာမိ၊
എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
29 တဒါ ပိတရး ပြတိဗဘာၐေ, ယဒျပိ သရွွေၐာံ ပြတျူဟော ဘဝတိ တထာပိ မမ နဲဝ ဘဝိၐျတိ၊
ഇതു കേട്ടപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കുകയില്ല” എന്നു പറഞ്ഞു.
30 တတော ယီၑုရုက္တာဝါန် အဟံ တုဘျံ တထျံ ကထယာမိ, က္ၐဏာဒါယာမဒျ ကုက္ကုဋသျ ဒွိတီယဝါရရဝဏာတ် ပူရွွံ တွံ ဝါရတြယံ မာမပဟ္နောၐျသေ၊
അതിന് യേശു, “ഇന്ന്, ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടുതവണ കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കുമെന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
31 ကိန္တု သ ဂါဎံ ဝျာဟရဒ် ယဒျပိ တွယာ သာရ္ဒ္ဓံ မမ ပြာဏော ယာတိ တထာပိ ကထမပိ တွာံ နာပဟ္နောၐျေ; သရွွေ'ပီတရေ တထဲဝ ဗဘာၐိရေ၊
എന്നാൽ പത്രോസ്, “അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല” എന്നു തറപ്പിച്ചുപറഞ്ഞു. മറ്റുള്ളവരും ഇതുതന്നെ ആവർത്തിച്ചു.
32 အပရဉ္စ တေၐု ဂေတ္ၑိမာနီနာမကံ သ္ထာန ဂတေၐု သ ၑိၐျာန် ဇဂါဒ, ယာဝဒဟံ ပြာရ္ထယေ တာဝဒတြ သ္ထာနေ ယူယံ သမုပဝိၑတ၊
പിന്നെ അവർ ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോട്, “ഞാൻ പ്രാർഥിച്ചു തീരുന്നതുവരെ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു.
33 အထ သ ပိတရံ ယာကူဗံ ယောဟနဉ္စ ဂၖဟီတွာ ဝဝြာဇ; အတျန္တံ တြာသိတော ဝျာကုလိတၑ္စ တေဘျး ကထယာမာသ,
അതിനുശേഷം അദ്ദേഹം പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനും വ്യാകുലനുമാകാൻ തുടങ്ങി,
34 နိဓနကာလဝတ် ပြာဏော မေ'တီဝ ဒးခမေတိ, ယူယံ ဇာဂြတောတြ သ္ထာနေ တိၐ္ဌတ၊
“എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.
35 တတး သ ကိဉ္စိဒ္ဒူရံ ဂတွာ ဘူမာဝဓောမုခး ပတိတွာ ပြာရ္ထိတဝါနေတတ်, ယဒိ ဘဝိတုံ ၑကျံ တရှိ ဒုးခသမယောယံ မတ္တော ဒူရီဘဝတု၊
പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്:
36 အပရမုဒိတဝါန် ဟေ ပိတ ရှေ ပိတး သရွွေံ တွယာ သာဓျံ, တတော ဟေတောရိမံ ကံသံ မတ္တော ဒူရီကုရု, ကိန္တု တန် မမေစ္ဆာတော န တဝေစ္ဆာတော ဘဝတု၊
“അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
37 တတး ပရံ သ ဧတျ တာန် နိဒြိတာန် နိရီက္ၐျ ပိတရံ ပြောဝါစ, ၑိမောန် တွံ ကိံ နိဒြာသိ? ဃဋိကာမေကာမ် အပိ ဇာဂရိတုံ န ၑက္နောၐိ?
അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, അദ്ദേഹം പത്രോസിനോട്, “ശിമോനേ, നീ ഉറങ്ങുന്നോ? ഒരു മണിക്കൂർപോലും ഉണർന്നിരിക്കാൻ നിനക്കു കഴിയുന്നില്ലേ?
38 ပရီက္ၐာယာံ ယထာ န ပတထ တဒရ္ထံ သစေတနား သန္တး ပြာရ္ထယဓွံ; မန ဥဒျုက္တမိတိ သတျံ ကိန္တု ဝပုရၑက္တိကံ၊
പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”
39 အထ သ ပုနရွြဇိတွာ ပူရွွဝတ် ပြာရ္ထယာဉ္စကြေ၊
ഒരിക്കൽക്കൂടി അദ്ദേഹം പോയി ആദ്യം പ്രാർഥിച്ച അതേ വാക്കുകൾതന്നെ പറഞ്ഞു പ്രാർഥിച്ചു.
40 ပရာဝၖတျာဂတျ ပုနရပိ တာန် နိဒြိတာန် ဒဒရ္ၑ တဒါ တေၐာံ လောစနာနိ နိဒြယာ ပူရ္ဏာနိ, တသ္မာတ္တသ္မဲ ကာ ကထာ ကထယိတဝျာ တ ဧတဒ် ဗောဒ္ဓုံ န ၑေကုး၊
അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ടു. അദ്ദേഹത്തോട് എന്തു വിശദീകരണം നൽകണമെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു.
41 တတးပရံ တၖတီယဝါရံ အာဂတျ တေဘျော 'ကထယဒ် ဣဒါနီမပိ ၑယိတွာ ဝိၑြာမျထ? ယထေၐ္ဋံ ဇာတံ, သမယၑ္စောပသ္ထိတး ပၑျတ မာနဝတနယး ပါပိလောကာနာံ ပါဏိၐု သမရ္ပျတေ၊
അദ്ദേഹം മൂന്നാംപ്രാവശ്യം തിരിച്ചുവന്ന്, അവരോട്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ വന്നിരിക്കുന്നു.
42 ဥတ္တိၐ္ဌတ, ဝယံ ဝြဇာမော ယော ဇနော မာံ ပရပါဏိၐု သမရ္ပယိၐျတေ ပၑျတ သ သမီပမာယာတး၊
എഴുന്നേൽക്കുക, നമുക്കു പോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.
43 ဣမာံ ကထာံ ကထယတိ သ, ဧတရှိဒွါဒၑာနာမေကော ယိဟူဒါ နာမာ ၑိၐျး ပြဓာနယာဇကာနာမ် ဥပါဓျာယာနာံ ပြာစီနလောကာနာဉ္စ သန္နိဓေး ခင်္ဂလဂုဍဓာရိဏော ဗဟုလောကာန် ဂၖဟီတွာ တသျ သမီပ ဥပသ္ထိတဝါန်၊
യേശു സംസാരിക്കുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.
44 အပရဉ္စာသော် ပရပါဏိၐု သမရ္ပယိတာ ပူရွွမိတိ သင်္ကေတံ ကၖတဝါန် ယမဟံ စုမ္ဗိၐျာမိ သ ဧဝါသော် တမေဝ ဓၖတွာ သာဝဓာနံ နယတ၊
അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. “യേശുവിനെ ബന്ധിച്ച് കരുതലോടെ കൊണ്ടുപൊയ്ക്കൊള്ളണം” എന്നും നിർദേശിച്ചിരുന്നു.
45 အတော ဟေတေား သ အာဂတျဲဝ ယောၑေား သဝိဓံ ဂတွာ ဟေ ဂုရော ဟေ ဂုရော, ဣတျုက္တွာ တံ စုစုမ္ဗ၊
അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് “റബ്ബീ!” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
46 တဒါ တေ တဒုပရိ ပါဏီနရ္ပယိတွာ တံ ဒဓ္နုး၊
ഉടനെ ജനം യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.
47 တတသ္တသျ ပါရ္ၑွသ္ထာနာံ လောကာနာမေကး ခင်္ဂံ နိၐ္ကောၐယန် မဟာယာဇကသျ ဒါသမေကံ ပြဟၖတျ တသျ ကရ္ဏံ စိစ္ဆေဒ၊
അപ്പോൾ, യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
48 ပၑ္စာဒ် ယီၑုသ္တာန် ဝျာဇဟာရ ခင်္ဂါန် လဂုဍာံၑ္စ ဂၖဟီတွာ မာံ ကိံ စော်ရံ ဓရ္တ္တာံ သမာယာတား?
യേശു അവരോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?
49 မဓျေမန္ဒိရံ သမုပဒိၑန် ပြတျဟံ ယုၐ္မာဘိး သဟ သ္ထိတဝါနတဟံ, တသ္မိန် ကာလေ ယူယံ မာံ နာဒီဓရတ, ကိန္တွနေန ၑာသ္တြီယံ ဝစနံ သေဓနီယံ၊
ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ തിരുവെഴുത്തുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
50 တဒါ သရွွေ ၑိၐျာသ္တံ ပရိတျဇျ ပလာယာဉ္စကြိရေ၊
അപ്പോൾത്തന്നെ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
51 အထဲကော ယုဝါ မာနဝေါ နဂ္နကာယေ ဝသ္တြမေကံ နိဓာယ တသျ ပၑ္စာဒ် ဝြဇန် ယုဝလောကဲ ရ္ဓၖတော
ഒരു യുവാവ് പുതപ്പുമാത്രം ധരിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.
52 ဝသ္တြံ ဝိဟာယ နဂ္နး ပလာယာဉ္စကြေ၊
ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി.
53 အပရဉ္စ ယသ္မိန် သ္ထာနေ ပြဓာနယာဇကာ ဥပါဓျာယား ပြာစီနလောကာၑ္စ မဟာယာဇကေန သဟ သဒသိ သ္ထိတာသ္တသ္မိန် သ္ထာနေ မဟာယာဇကသျ သမီပံ ယီၑုံ နိနျုး၊
അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും അവിടെ ഒരുമിച്ചുകൂടി.
54 ပိတရော ဒူရေ တတ္ပၑ္စာဒ် ဣတွာ မဟာယာဇကသျာဋ္ဋာလိကာံ ပြဝိၑျ ကိင်္ကရဲး သဟောပဝိၑျ ဝဟ္နိတာပံ ဇဂြာဟ၊
അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണംവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവിടെ പത്രോസ് കാവൽക്കാരോടുകൂടെ തീകാഞ്ഞുകൊണ്ടിരുന്നു.
55 တဒါနီံ ပြဓာနယာဇကာ မန္တြိဏၑ္စ ယီၑုံ ဃာတယိတုံ တတ္ပြာတိကူလျေန သာက္ၐိဏော မၖဂယာဉ္စကြိရေ, ကိန္တု န ပြာပ္တား၊
പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.
56 အနေကဲသ္တဒွိရုဒ္ဓံ မၖၐာသာက္ၐျေ ဒတ္တေပိ တေၐာံ ဝါကျာနိ န သမဂစ္ဆန္တ၊
പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല.
57 သရွွၑေၐေ ကိယန္တ ဥတ္ထာယ တသျ ပြာတိကူလျေန မၖၐာသာက္ၐျံ ဒတ္တွာ ကထယာမာသုး,
അപ്പോൾ ചിലർ എഴുന്നേറ്റ് അദ്ദേഹത്തിന് എതിരായി,
58 ဣဒံ ကရကၖတမန္ဒိရံ ဝိနာၑျ ဒိနတြယမဓျေ ပုနရပရမ် အကရကၖတံ မန္ဒိရံ နိရ္မ္မာသျာမိ, ဣတိ ဝါကျမ် အသျ မုခါတ် ၑြုတမသ္မာဘိရိတိ၊
“‘കൈകളാൽ നിർമിച്ച ഈ മന്ദിരം നശിപ്പിച്ചശേഷം കൈകൊണ്ടു നിർമിക്കാത്ത മറ്റൊന്ന് മൂന്ന് ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറഞ്ഞതു ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു ബോധിപ്പിച്ചു.
59 ကိန္တု တတြာပိ တေၐာံ သာက္ၐျကထာ န သင်္ဂါတား၊
എന്നിട്ടും അവരുടെ സാക്ഷ്യങ്ങൾ പൊരുത്തപ്പെട്ടില്ല.
60 အထ မဟာယာဇကော မဓျေသဘမ် ဥတ္ထာယ ယီၑုံ ဝျာဇဟာရ, ဧတေ ဇနာသ္တွယိ ယတ် သာက္ၐျမဒုး တွမေတသျ ကိမပျုတ္တရံ ကိံ န ဒါသျသိ?
അപ്പോൾ മഹാപുരോഹിതൻ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.
61 ကိန္တု သ ကိမပျုတ္တရံ န ဒတွာ မော်နီဘူယ တသျော်; တတော မဟာယာဇကး ပုနရပိ တံ ပၖၐ္ဋာဝါန် တွံ သစ္စိဒါနန္ဒသျ တနယော 'ဘိၐိက္တသ္တြတာ?
യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണോ?” എന്നു ചോദിച്ചു.
62 တဒါ ယီၑုသ္တံ ပြောဝါစ ဘဝါမျဟမ် ယူယဉ္စ သရွွၑက္တိမတော ဒက္ၐီဏပါရ္ၑွေ သမုပဝိၑန္တံ မေဃ မာရုဟျ သမာယာန္တဉ္စ မနုၐျပုတြံ သန္ဒြက္ၐျထ၊
അതിന് യേശു, “‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.
63 တဒါ မဟာယာဇကး သွံ ဝမနံ ဆိတွာ ဝျာဝဟရတ္
ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്?
64 ကိမသ္မာကံ သာက္ၐိဘိး ပြယောဇနမ်? ဤၑွရနိန္ဒာဝါကျံ ယုၐ္မာဘိရၑြာဝိ ကိံ ဝိစာရယထ? တဒါနီံ သရွွေ ဇဂဒုရယံ နိဓနဒဏ္ဍမရှတိ၊
നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു.
65 တတး ကၑ္စိတ် ကၑ္စိတ် တဒွပုၐိ နိၐ္ဌီဝံ နိစိက္ၐေပ တထာ တန္မုခမာစ္ဆာဒျ စပေဋေန ဟတွာ ဂဒိတဝါန် ဂဏယိတွာ ဝဒ, အနုစရာၑ္စ စပေဋဲသ္တမာဇဃ္နုး
അപ്പോൾ ചിലർ അദ്ദേഹത്തിന്റെമേൽ തുപ്പാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടി മുഷ്ടിചുരുട്ടി അദ്ദേഹത്തെ ഇടിച്ചുകൊണ്ട് “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. തുടർന്ന് കാവൽക്കാർ അദ്ദേഹത്തെ ഏറ്റുവാങ്ങി പ്രഹരിച്ചു.
66 တတး ပရံ ပိတရေ'ဋ္ဋာလိကာဓးကောၐ္ဌေ တိၐ္ဌတိ မဟာယာဇကသျဲကာ ဒါသီ သမေတျ
പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി,
67 တံ ဝိဟ္နိတာပံ ဂၖဟ္လန္တံ ဝိလောကျ တံ သုနိရီက္ၐျ ဗဘာၐေ တွမပိ နာသရတီယယီၑေား သင်္ဂိနာမ် ဧကော ဇန အာသီး၊
തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി. “നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു.
68 ကိန္တု သောပဟ္နုတျ ဇဂါဒ တမဟံ န ဝဒ္မိ တွံ ယတ် ကထယမိ တဒပျဟံ န ဗုဒ္ဓျေ၊ တဒါနီံ ပိတရေ စတွရံ ဂတဝတိ ကုက္ကုဋော ရုရာဝ၊
എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി.
69 အထာနျာ ဒါသီ ပိတရံ ဒၖၐ္ဋွာ သမီပသ္ထာန် ဇနာန် ဇဂါဒ အယံ တေၐာမေကော ဇနး၊
ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി.
70 တတး သ ဒွိတီယဝါရမ် အပဟ္နုတဝါန် ပၑ္စာတ် တတြသ္ထာ လောကား ပိတရံ ပြောစုသ္တွမဝၑျံ တေၐာမေကော ဇနး ယတသ္တွံ ဂါလီလီယော နရ ဣတိ တဝေါစ္စာရဏံ ပြကာၑယတိ၊
അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു.
71 တဒါ သ ၑပထာဘိၑာပေါ် ကၖတွာ ပြောဝါစ ယူယံ ကထာံ ကထယထ တံ နရံ န ဇာနေ'ဟံ၊
“നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി.
72 တဒါနီံ ဒွိတီယဝါရံ ကုက္ကုဋော 'ရာဝီတ်၊ ကုက္ကုဋသျ ဒွိတီယရဝါတ် ပူရွွံ တွံ မာံ ဝါရတြယမ် အပဟ္နောၐျသိ, ဣတိ ယဒွါကျံ ယီၑုနာ သမုဒိတံ တတ် တဒါ သံသ္မၖတျ ပိတရော ရောဒိတုမ် အာရဘတ၊
ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.

< မာရ္ကး 14 >