< မာရ္ကး 12 >

1 အနန္တရံ ယီၑု ရ္ဒၖၐ္ဋာန္တေန တေဘျး ကထယိတုမာရေဘေ, ကၑ္စိဒေကော ဒြာက္ၐာက္ၐေတြံ ဝိဓာယ တစ္စတုရ္ဒိက္ၐု ဝါရဏီံ ကၖတွာ တန္မဓျေ ဒြာက္ၐာပေၐဏကုဏ္ဍမ် အခနတ်, တထာ တသျ ဂဍမပိ နိရ္မ္မိတဝါန် တတသ္တတ္က္ၐေတြံ ကၖၐီဝလေၐု သမရ္ပျ ဒူရဒေၑံ ဇဂါမ၊
പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
2 တဒနန္တရံ ဖလကာလေ ကၖၐီဝလေဘျော ဒြာက္ၐာက္ၐေတြဖလာနိ ပြာပ္တုံ တေၐာံ သဝိဓေ ဘၖတျမ် ဧကံ ပြာဟိဏောတ်၊
കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
3 ကိန္တု ကၖၐီဝလာသ္တံ ဓၖတွာ ပြဟၖတျ ရိက္တဟသ္တံ ဝိသသၖဇုး၊
അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
4 တတး သ ပုနရနျမေကံ ဘၖတျံ ပြၐယာမာသ, ကိန္တု တေ ကၖၐီဝလား ပါၐာဏာဃာတဲသ္တသျ ၑိရော ဘင်္က္တွာ သာပမာနံ တံ ဝျသရ္ဇန်၊
പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
5 တတး ပရံ သောပရံ ဒါသံ ပြာဟိဏောတ် တဒါ တေ တံ ဇဃ္နုး, ဧဝမ် အနေကေၐာံ ကသျစိတ် ပြဟာရး ကသျစိဒ် ဝဓၑ္စ တဲး ကၖတး၊
അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
6 တတး ပရံ မယာ သွပုတြေ ပြဟိတေ တေ တမဝၑျံ သမ္မံသျန္တေ, ဣတျုက္တွာဝၑေၐေ တေၐာံ သန္နိဓော် နိဇပြိယမ် အဒွိတီယံ ပုတြံ ပြေၐယာမာသ၊
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
7 ကိန္တု ကၖၐီဝလား ပရသ္ပရံ ဇဂဒုး, ဧၐ ဥတ္တရာဓိကာရီ, အာဂစ္ဆတ ဝယမေနံ ဟန္မသ္တထာ ကၖတေ 'ဓိကာရောယမ် အသ္မာကံ ဘဝိၐျတိ၊
ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
8 တတသ္တံ ဓၖတွာ ဟတွာ ဒြာက္ၐာက္ၐေတြာဒ် ဗဟိး ပြာက္ၐိပန်၊
അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
9 အနေနာသော် ဒြာက္ၐာက္ၐေတြပတိး ကိံ ကရိၐျတိ? သ ဧတျ တာန် ကၖၐီဝလာန် သံဟတျ တတ္က္ၐေတြမ် အနျေၐု ကၖၐီဝလေၐု သမရ္ပယိၐျတိ၊
എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
10 အပရဉ္စ, "သ္ထပတယး ကရိၐျန္တိ ဂြာဝါဏံ ယန္တု တုစ္ဆကံ၊ ပြာဓာနပြသ္တရး ကောဏေ သ ဧဝ သံဘဝိၐျတိ၊
“വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.
11 ဧတတ် ကရ္မ္မ ပရေၑသျာံဒ္ဘုတံ နော ဒၖၐ္ဋိတော ဘဝေတ်။ " ဣမာံ ၑာသ္တြီယာံ လိပိံ ယူယံ ကိံ နာပါဌိၐ္ဋ?
ഇതു കർത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
12 တဒါနီံ သ တာနုဒ္ဒိၑျ တာံ ဒၖၐ္ဋာန္တကထာံ ကထိတဝါန်, တ ဣတ္ထံ ဗုဒွွာ တံ ဓရ္တ္တာမုဒျတား, ကိန္တု လောကေဘျော ဗိဘျုး, တဒနန္တရံ တေ တံ ဝိဟာယ ဝဝြဇုး၊
ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
13 အပရဉ္စ တေ တသျ ဝါကျဒေါၐံ ဓရ္တ္တာံ ကတိပယာန် ဖိရူၑိနော ဟေရောဒီယာံၑ္စ လောကာန် တဒန္တိကံ ပြေၐယာမာသုး၊
അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
14 တ အာဂတျ တမဝဒန်, ဟေ ဂုရော ဘဝါန် တထျဘာၐီ ကသျာပျနုရောဓံ န မနျတေ, ပက္ၐပါတဉ္စ န ကရောတိ, ယထာရ္ထတ ဤၑွရီယံ မာရ္ဂံ ဒရ္ၑယတိ ဝယမေတတ် ပြဇာနီမး, ကဲသရာယ ကရော ဒေယော န ဝါံ? ဝယံ ဒါသျာမော န ဝါ?
അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
15 ကိန္တု သ တေၐာံ ကပဋံ ဇ္ဉာတွာ ဇဂါဒ, ကုတော မာံ ပရီက္ၐဓွေ? ဧကံ မုဒြာပါဒံ သမာနီယ မာံ ဒရ္ၑယတ၊
അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
16 တဒါ တဲရေကသ္မိန် မုဒြာပါဒေ သမာနီတေ သ တာန် ပပြစ္ဆ, အတြ လိခိတံ နာမ မူရ္တ္တိ ရွာ ကသျ? တေ ပြတျူစုး, ကဲသရသျ၊
അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
17 တဒါ ယီၑုရဝဒတ် တရှိ ကဲသရသျ ဒြဝျာဏိ ကဲသရာယ ဒတ္တ, ဤၑွရသျ ဒြဝျာဏိ တု ဤၑွရာယ ဒတ္တ; တတသ္တေ ဝိသ္မယံ မေနိရေ၊
യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.
18 အထ မၖတာနာမုတ္ထာနံ ယေ န မနျန္တေ တေ သိဒူကိနော ယီၑေား သမီပမာဂတျ တံ ပပြစ္ဆုး;
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
19 ဟေ ဂုရော ကၑ္စိဇ္ဇနော ယဒိ နိးသန္တတိး သန် ဘာရျျာယာံ သတျာံ မြိယတေ တရှိ တသျ ဘြာတာ တသျ ဘာရျျာံ ဂၖဟီတွာ ဘြာတု ရွံၑောတ္ပတ္တိံ ကရိၐျတိ, ဝျဝသ္ထာမိမာံ မူသာ အသ္မာန် ပြတိ ဝျလိခတ်၊
ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20 ကိန္တု ကေစိတ် သပ္တ ဘြာတရ အာသန်, တတသ္တေၐာံ ဇျေၐ္ဌဘြာတာ ဝိဝဟျ နိးသန္တတိး သန် အမြိယတ၊
എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21 တတော ဒွိတီယော ဘြာတာ တာံ သ္တြိယမဂၖဟဏတ် ကိန္တု သောပိ နိးသန္တတိး သန် အမြိယတ; အထ တၖတီယောပိ ဘြာတာ တာဒၖၑောဘဝတ်၊
രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
22 ဣတ္ထံ သပ္တဲဝ ဘြာတရသ္တာံ သ္တြိယံ ဂၖဟီတွာ နိးသန္တာနား သန္တော'မြိယန္တ, သရွွၑေၐေ သာပိ သ္တြီ မြိယတေ သ္မ၊
ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
23 အထ မၖတာနာမုတ္ထာနကာလေ ယဒါ တ ဥတ္ထာသျန္တိ တဒါ တေၐာံ ကသျ ဘာရျျာ သာ ဘဝိၐျတိ? ယတသ္တေ သပ္တဲဝ တာံ ဝျဝဟန်၊
പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.
24 တတော ယီၑုး ပြတျုဝါစ ၑာသ္တြမ် ဤၑွရၑက္တိဉ္စ ယူယမဇ္ဉာတွာ ကိမဘြာမျတ န?
യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
25 မၖတလောကာနာမုတ္ထာနံ သတိ တေ န ဝိဝဟန္တိ ဝါဂ္ဒတ္တာ အပိ န ဘဝန္တိ, ကိန္တု သွရ္ဂီယဒူတာနာံ သဒၖၑာ ဘဝန္တိ၊
മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
26 ပုနၑ္စ "အဟမ် ဣဗြာဟီမ ဤၑွရ ဣသှာက ဤၑွရော ယာကူဗၑ္စေၑွရး" ယာမိမာံ ကထာံ သ္တမ္ဗမဓျေ တိၐ္ဌန် ဤၑွရော မူသာမဝါဒီတ် မၖတာနာမုတ္ထာနာရ္ထေ သာ ကထာ မူသာလိခိတေ ပုသ္တကေ ကိံ ယုၐ္မာဘိ ရ္နာပါဌိ?
എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
27 ဤၑွရော ဇီဝတာံ ပြဘုး ကိန္တု မၖတာနာံ ပြဘု ရ္န ဘဝတိ, တသ္မာဒ္ဓေတော ရျူယံ မဟာဘြမေဏ တိၐ္ဌထ၊
അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
28 ဧတရှိ ဧကောဓျာပက ဧတျ တေၐာမိတ္ထံ ဝိစာရံ ၑုၑြာဝ; ယီၑုသ္တေၐာံ ဝါကျသျ သဒုတ္တရံ ဒတ္တဝါန် ဣတိ ဗုဒွွာ တံ ပၖၐ္ဋဝါန် သရွွာသာမ် အာဇ္ဉာနာံ ကာ ၑြေၐ္ဌာ? တတော ယီၑုး ပြတျုဝါစ,
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
29 "ဟေ ဣသြာယေလ္လောကာ အဝဓတ္တ, အသ္မာကံ ပြဘုး ပရမေၑွရ ဧက ဧဝ,
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏകകർത്താവു.
30 ယူယံ သရွွန္တးကရဏဲး သရွွပြာဏဲး သရွွစိတ္တဲး သရွွၑက္တိဘိၑ္စ တသ္မိန် ပြဘော် ပရမေၑွရေ ပြီယဓွံ," ဣတျာဇ္ဉာ ၑြေၐ္ဌာ၊
നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
31 တထာ "သွပြတိဝါသိနိ သွဝတ် ပြေမ ကုရုဓွံ," ဧၐာ ယာ ဒွိတီယာဇ္ဉာ သာ တာဒၖၑီ; ဧတာဘျာံ ဒွါဘျာမ် အာဇ္ဉာဘျာမ် အနျာ ကာပျာဇ္ဉာ ၑြေၐ္ဌာ နာသ္တိ၊
രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്നു ഉത്തരം പറഞ്ഞു.
32 တဒါ သောဓျာပကသ္တမဝဒတ်, ဟေ ဂုရော သတျံ ဘဝါန် ယထာရ္ထံ ပြောက္တဝါန် ယတ ဧကသ္မာဒ် ဤၑွရာဒ် အနျော ဒွိတီယ ဤၑွရော နာသ္တိ;
ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33 အပရံ သရွွာန္တးကရဏဲး သရွွပြာဏဲး သရွွစိတ္တဲး သရွွၑက္တိဘိၑ္စ ဤၑွရေ ပြေမကရဏံ တထာ သွမီပဝါသိနိ သွဝတ် ပြေမကရဏဉ္စ သရွွေဘျော ဟောမဗလိဒါနာဒိဘျး ၑြၐ္ဌံ ဘဝတိ၊
അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
34 တတော ယီၑုး သုဗုဒ္ဓေရိဝ တသျေဒမ် ဥတ္တရံ ၑြုတွာ တံ ဘာၐိတဝါန် တွမီၑွရသျ ရာဇျာန္န ဒူရောသိ၊ ဣတး ပရံ တေန သဟ ကသျာပိ ဝါကျသျ ဝိစာရံ ကရ္တ္တာံ ကသျာပိ ပြဂလ္ဘတာ န ဇာတာ၊
അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
35 အနန္တရံ မဓျေမန္ဒိရမ် ဥပဒိၑန် ယီၑုရိမံ ပြၑ္နံ စကာရ, အဓျာပကာ အဘိၐိက္တံ (တာရကံ) ကုတော ဒါယူဒး သန္တာနံ ဝဒန္တိ?
യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
36 သွယံ ဒါယူဒ် ပဝိတြသျာတ္မန အာဝေၑေနေဒံ ကထယာမာသ၊ ယထာ၊ "မမ ပြဘုမိဒံ ဝါကျဝဒတ် ပရမေၑွရး၊ တဝ ၑတြူနဟံ ယာဝတ် ပါဒပီဌံ ကရောမိ န၊ တာဝတ် ကာလံ မဒီယေ တွံ ဒက္ၐပါရ္ၑွ် ဥပါဝိၑ၊ "
“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
37 ယဒိ ဒါယူဒ် တံ ပြဘူံ ဝဒတိ တရှိ ကထံ သ တသျ သန္တာနော ဘဝိတုမရှတိ? ဣတရေ လောကာသ္တတ္ကထာံ ၑြုတွာနနန္ဒုး၊
ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
38 တဒါနီံ သ တာနုပဒိၑျ ကထိတဝါန် ယေ နရာ ဒီရ္ဃပရိဓေယာနိ ဟဋ္ဋေ ဝိပနော် စ
അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
39 လောကကၖတနမသ္ကာရာန် ဘဇနဂၖဟေ ပြဓာနာသနာနိ ဘောဇနကာလေ ပြဓာနသ္ထာနာနိ စ ကာင်္က္ၐန္တေ;
വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
40 ဝိဓဝါနာံ သရွွသွံ ဂြသိတွာ ဆလာဒ် ဒီရ္ဃကာလံ ပြာရ္ထယန္တေ တေဘျ ဥပါဓျာယေဘျး သာဝဓာနာ ဘဝတ; တေ'ဓိကတရာန် ဒဏ္ဍာန် ပြာပ္သျန္တိ၊
അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
41 တဒနန္တရံ လောကာ ဘာဏ္ဍာဂါရေ မုဒြာ ယထာ နိက္ၐိပန္တိ ဘာဏ္ဍာဂါရသျ သမ္မုခေ သမုပဝိၑျ ယီၑုသ္တဒဝလုလောက; တဒါနီံ ဗဟဝေါ ဓနိနသ္တသျ မဓျေ ဗဟူနိ ဓနာနိ နိရက္ၐိပန်၊
പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
42 ပၑ္စာဒ် ဧကာ ဒရိဒြာ ဝိဓဝါ သမာဂတျ ဒွိပဏမူလျာံ မုဒြဲကာံ တတြ နိရက္ၐိပတ်၊
ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
43 တဒါ ယီၑုး ၑိၐျာန် အာဟူယ ကထိတဝါန် ယုၐ္မာနဟံ ယထာရ္ထံ ဝဒါမိ ယေ ယေ ဘာဏ္ဍာဂါရေ'သ္မိန ဓနာနိ နိးက္ၐိပန္တိ သ္မ တေဘျး သရွွေဘျ ဣယံ ဝိဓဝါ ဒရိဒြာဓိကမ် နိးက္ၐိပတိ သ္မ၊
അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
44 ယတသ္တေ ပြဘူတဓနသျ ကိဉ္စိတ် နိရက္ၐိပန် ကိန္တု ဒီနေယံ သွဒိနယာပနယောဂျံ ကိဉ္စိဒပိ န သ္ထာပယိတွာ သရွွသွံ နိရက္ၐိပတ်၊
എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.

< မာရ္ကး 12 >