< လူကး 23 >

1 တတး သဘာသ္ထား သရွွလောကာ ဥတ္ထာယ တံ ပီလာတသမ္မုခံ နီတွာပြောဒျ ဝက္တုမာရေဘိရေ,
അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി.
2 သွမဘိၐိက္တံ ရာဇာနံ ဝဒန္တံ ကဲမရရာဇာယ ကရဒါနံ နိၐေဓန္တံ ရာဇျဝိပရျျယံ ကုရ္တ္တုံ ပြဝရ္တ္တမာနမ် ဧန ပြာပ္တာ ဝယံ၊
“ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി.
3 တဒါ ပီလာတသ္တံ ပၖၐ္ဋဝါန် တွံ ကိံ ယိဟူဒီယာနာံ ရာဇာ? သ ပြတျုဝါစ တွံ သတျမုက္တဝါန်၊
പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.
4 တဒါ ပီလာတး ပြဓာနယာဇကာဒိလောကာန် ဇဂါဒ်, အဟမေတသျ ကမပျပရာဓံ နာပ္တဝါန်၊
അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്നു പ്രഖ്യാപിച്ചു.
5 တတသ္တေ ပုနး သာဟမိနော ဘူတွာဝဒန်, ဧၐ ဂါလီလ ဧတတ္သ္ထာနပရျျန္တေ သရွွသ္မိန် ယိဟူဒါဒေၑေ သရွွာလ္လောကာနုပဒိၑျ ကုပြဝၖတ္တိံ ဂြာဟီတဝါန်၊
അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്നു തറപ്പിച്ചുപറഞ്ഞു.
6 တဒါ ပီလာတော ဂါလီလပြဒေၑသျ နာမ ၑြုတွာ ပပြစ္ဆ, ကိမယံ ဂါလီလီယော လောကး?
ഇതു കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?”
7 တတး သ ဂါလီလ္ပြဒေၑီယဟေရောဒြာဇသျ တဒါ သ္ထိတေသ္တသျ သမီပေ ယီၑုံ ပြေၐယာမာသ၊
യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു.
8 တဒါ ဟေရောဒ် ယီၑုံ ဝိလောကျ သန္တုတောၐ, ယတး သ တသျ ဗဟုဝၖတ္တာန္တၑြဝဏာတ် တသျ ကိဉိစဒါၑ္စရျျကရ္မ္မ ပၑျတိ ဣတျာၑာံ ကၖတွာ ဗဟုကာလမာရဘျ တံ ဒြၐ္ဋုံ ပြယာသံ ကၖတဝါန်၊
യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നു പ്രതീക്ഷിച്ചു.
9 တသ္မာတ် တံ ဗဟုကထား ပပြစ္ဆ ကိန္တု သ တသျ ကသျာပိ ဝါကျသျ ပြတျုတ္တရံ နောဝါစ၊
അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല.
10 အထ ပြဓာနယာဇကာ အဓျာပကာၑ္စ ပြောတ္တိၐ္ဌန္တး သာဟသေန တမပဝဒိတုံ ပြာရေဘိရေ၊
പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു.
11 ဟေရောဒ် တသျ သေနာဂဏၑ္စ တမဝဇ္ဉာယ ဥပဟာသတွေန ရာဇဝသ္တြံ ပရိဓာပျ ပုနး ပီလာတံ ပြတိ တံ ပြာဟိဏောတ်၊
ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു.
12 ပူရွွံ ဟေရောဒ္ပီလာတယေား ပရသ္ပရံ ဝဲရဘာဝ အာသီတ် ကိန္တု တဒ္ဒိနေ ဒွယော ရ္မေလနံ ဇာတမ်၊
അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു.
13 ပၑ္စာတ် ပီလာတး ပြဓာနယာဇကာန် ၑာသကာန် လောကာံၑ္စ ယုဂပဒါဟူယ ဗဘာၐေ,
പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി, അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു:
14 ရာဇျဝိပရျျယကာရကောယမ် ဣတျုက္တွာ မနုၐျမေနံ မမ နိကဋမာနဲၐ္ဋ ကိန္တု ပၑျတ ယုၐ္မာကံ သမက္ၐမ် အသျ ဝိစာရံ ကၖတွာပိ ပြောက္တာပဝါဒါနုရူပေဏာသျ ကောပျပရာဓး သပြမာဏော န ဇာတး,
“ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെമുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല;
15 ယူယဉ္စ ဟေရောဒး သန္နိဓော် ပြေၐိတာ မယာ တတြာသျ ကောပျပရာဓသ္တေနာပိ န ပြာပ္တး၊ ပၑျတာနေန ဝဓဟေတုကံ ကိမပိ နာပရာဒ္ဓံ၊
ഹെരോദാവിനും അതു കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണയോഗ്യമായതൊന്നും ചെയ്തിട്ടില്ല.
16 တသ္မာဒေနံ တာဍယိတွာ ဝိဟာသျာမိ၊
അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.”
17 တတြောတ္သဝေ တေၐာမေကော မောစယိတဝျး၊
പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു.
18 ဣတိ ဟေတောသ္တေ ပြောစ္စဲရေကဒါ ပြောစုး, ဧနံ ဒူရီကၖတျ ဗရဗ္ဗာနာမာနံ မောစယ၊
അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!”
19 သ ဗရဗ္ဗာ နဂရ ဥပပ္လဝဝဓာပရာဓာဘျာံ ကာရာယာံ ဗဒ္ဓ အာသီတ်၊
(എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.)
20 ကိန္တု ပီလာတော ယီၑုံ မောစယိတုံ ဝါဉ္ဆန် ပုနသ္တာနုဝါစ၊
യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു.
21 တထာပျေနံ ကြုၑေ ဝျဓ ကြုၑေ ဝျဓေတိ ဝဒန္တသ္တေ ရုရုဝုး၊
അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22 တတး သ တၖတီယဝါရံ ဇဂါဒ ကုတး? သ ကိံ ကရ္မ္မ ကၖတဝါန်? နာဟမသျ ကမပိ ဝဓာပရာဓံ ပြာပ္တး ကေဝလံ တာဍယိတွာမုံ တျဇာမိ၊
പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തു കുറ്റമാണു ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായതൊന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.”
23 တထာပိ တေ ပုနရေနံ ကြုၑေ ဝျဓ ဣတျုက္တွာ ပြောစ္စဲရ္ဒၖဎံ ပြာရ္ထယာဉ္စကြိရေ;
അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയംകണ്ടു.
24 တတး ပြဓာနယာဇကာဒီနာံ ကလရဝေ ပြဗလေ သတိ တေၐာံ ပြာရ္ထနာရူပံ ကရ္တ္တုံ ပီလာတ အာဒိဒေၑ၊
അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു.
25 ရာဇဒြောဟဝဓယောရပရာဓေန ကာရာသ္ထံ ယံ ဇနံ တေ ယယာစိရေ တံ မောစယိတွာ ယီၑုံ တေၐာမိစ္ဆာယာံ သမာရ္ပယတ်၊
കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
26 အထ တေ ယီၑုံ ဂၖဟီတွာ ယာန္တိ, ဧတရှိ ဂြာမာဒါဂတံ ၑိမောနနာမာနံ ကုရီဏီယံ ဇနံ ဓၖတွာ ယီၑေား ပၑ္စာန္နေတုံ တသျ သ္ကန္ဓေ ကြုၑမရ္ပယာမာသုး၊
യേശുവിനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്നു വരികയായിരുന്ന, കുറേനഗ്രാമവാസിയായ ശിമോൻ എന്നയാളിനെ സൈനികർ പിടിച്ച് ക്രൂശ് ചുമപ്പിച്ച് യേശുവിന്റെ പിന്നാലെ നടത്തി.
27 တတော လောကာရဏျမဓျေ ဗဟုသ္တြိယော ရုဒတျော ဝိလပန္တျၑ္စ ယီၑေား ပၑ္စာဒ် ယယုး၊
ഒരു വലിയ ജനാവലി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ യേശുവിനുവേണ്ടി വിലപിക്കുകയും മുറവിളികൂട്ടുകയുംചെയ്യുന്ന സ്ത്രീകളും ഉണ്ടായിരുന്നു.
28 ကိန္တု သ ဝျာဃုဋျ တာ ဥဝါစ, ဟေ ယိရူၑာလမော နာရျျော ယုယံ မဒရ္ထံ န ရုဒိတွာ သွာရ္ထံ သွာပတျာရ္ထဉ္စ ရုဒိတိ;
യേശു തിരിഞ്ഞ് അവരോട്, “ജെറുശലേംപുത്രിമാരേ, എനിക്കുവേണ്ടി കരയേണ്ടാ; നിങ്ങൾക്കായും നിങ്ങളുടെ മക്കൾക്കായും കരയുക;
29 ပၑျတ ယး ကဒါပိ ဂရ္ဘဝတျော နာဘဝန် သ္တနျဉ္စ နာပါယယန် တာဒၖၑီ ရွန္ဓျာ ယဒါ ဓနျာ ဝက္ၐျန္တိ သ ကာလ အာယာတိ၊
എന്തുകൊണ്ടെന്നാൽ, ‘വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്തവരും മുലകുടിപ്പിച്ചിട്ടില്ലാത്തവരും സൗഭാഗ്യവതികൾ!’ എന്നു നിങ്ങൾ പറയുന്ന കാലം വരുന്നു.
30 တဒါ ဟေ ၑဲလာ အသ္မာကမုပရိ ပတတ, ဟေ ဥပၑဲလာ အသ္မာနာစ္ဆာဒယတ ကထာမီဒၖၑီံ လောကာ ဝက္ၐျန္တိ၊
“‘അന്ന്, ജനം മലകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും കുന്നുകളോട് “ഞങ്ങളെ മൂടുക” എന്നും’ പറയും.
31 ယတး သတေဇသိ ၑာခိနိ စေဒေတဒ် ဃဋတေ တရှိ ၑုၐ္ကၑာခိနိ ကိံ န ဃဋိၐျတေ?
പച്ചമരത്തോട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്തായിരിക്കും സംഭവിക്കുന്നത്?”
32 တဒါ တေ ဟန္တုံ ဒွါဝပရာဓိနော် တေန သာရ္ဒ္ဓံ နိနျုး၊
കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി.
33 အပရံ ၑိရးကပါလနာမကသ္ထာနံ ပြာပျ တံ ကြုၑေ ဝိဝိဓုး; တဒ္ဒွယောရပရာဓိနောရေကံ တသျ ဒက္ၐိဏော တဒနျံ ဝါမေ ကြုၑေ ဝိဝိဓုး၊
തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു.
34 တဒါ ယီၑုရကထယတ်, ဟေ ပိတရေတာန် က္ၐမသွ ယတ ဧတေ ယတ် ကရ္မ္မ ကုရွွန္တိ တန် န ဝိဒုး; ပၑ္စာတ္တေ ဂုဋိကာပါတံ ကၖတွာ တသျ ဝသ္တြာဏိ ဝိဘဇျ ဇဂၖဟုး၊
അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.
35 တတြ လောကသံဃသ္တိၐ္ဌန် ဒဒရ္ၑ; တေ တေၐာံ ၑာသကာၑ္စ တမုပဟသျ ဇဂဒုး, ဧၐ ဣတရာန် ရက္ၐိတဝါန် ယဒီၑွရေဏာဘိရုစိတော 'ဘိၐိက္တသ္တြာတာ ဘဝတိ တရှိ သွမဓုနာ ရက္ၐတု၊
ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു.
36 တဒနျး သေနာဂဏာ ဧတျ တသ္မဲ အမ္လရသံ ဒတွာ ပရိဟသျ ပြောဝါစ,
സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്,
37 စေတ္တွံ ယိဟူဒီယာနာံ ရာဇာသိ တရှိ သွံ ရက္ၐ၊
“നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു.
38 ယိဟူဒီယာနာံ ရာဇေတိ ဝါကျံ ယူနာနီယရောမီယေဗြီယာက္ၐရဲ ရ္လိခိတံ တစ္ဆိရသ ဦရ္ဒ္ဓွေ'သ္ထာပျတ၊
ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു.
39 တဒေါဘယပါရ္ၑွယော ရွိဒ္ဓေါ် ယာဝပရာဓိနော် တယောရေကသ္တံ ဝိနိန္ဒျ ဗဘာၐေ, စေတ္တွမ် အဘိၐိက္တောသိ တရှိ သွမာဝါဉ္စ ရက္ၐ၊
ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു.
40 ကိန္တွနျသ္တံ တရ္ဇယိတွာဝဒတ်, ဤၑွရာတ္တဝ ကိဉ္စိဒပိ ဘယံ နာသ္တိ ကိံ? တွမပိ သမာနဒဏ္ဍောသိ,
മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
41 ယောဂျပါတြေ အာဝါံ သွသွကရ္မ္မဏာံ သမုစိတဖလံ ပြာပ္နုဝး ကိန္တွနေန ကိမပိ နာပရာဒ္ဓံ၊
നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
42 အထ သ ယီၑုံ ဇဂါဒ ဟေ ပြဘေ ဘဝါန် သွရာဇျပြဝေၑကာလေ မာံ သ္မရတု၊
പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു.
43 တဒါ ယီၑုး ကထိတဝါန် တွာံ ယထာရ္ထံ ဝဒါမိ တွမဒျဲဝ မယာ သာရ္ဒ္ဓံ ပရလောကသျ သုခသ္ထာနံ ပြာပ္သျသိ၊
യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
44 အပရဉ္စ ဒွိတီယယာမာတ် တၖတီယယာမပရျျန္တံ ရဝေသ္တေဇသောန္တရှိတတွာတ် သရွွဒေၑော'န္ဓကာရေဏာဝၖတော
അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട്
45 မန္ဒိရသျ ယဝနိကာ စ ဆိဒျမာနာ ဒွိဓာ ဗဘူဝ၊
മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി.
46 တတော ယီၑုရုစ္စဲရုဝါစ, ဟေ ပိတ ရ္မမာတ္မာနံ တဝ ကရေ သမရ္ပယေ, ဣတျုက္တွာ သ ပြာဏာန် ဇဟော်၊
“പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു.
47 တဒဲတာ ဃဋနာ ဒၖၐ္ဋွာ ၑတသေနာပတိရီၑွရံ ဓနျမုက္တွာ ကထိတဝါန် အယံ နိတာန္တံ သာဓုမနုၐျ အာသီတ်၊
സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു.
48 အထ ယာဝန္တော လောကာ ဒြၐ္ဋုမ် အာဂတာသ္တေ တာ ဃဋနာ ဒၖၐ္ဋွာ ဝက္ၐးသု ကရာဃာတံ ကၖတွာ ဝျာစုဋျ ဂတား၊
കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി.
49 ယီၑော ရ္ဇ္ဉာတယော ယာ ယာ ယောၐိတၑ္စ ဂါလီလသ္တေန သာရ္ဒ္ဓမာယာတာသ္တာ အပိ ဒူရေ သ္ထိတွာ တတ် သရွွံ ဒဒၖၑုး၊
എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.
50 တဒါ ယိဟူဒီယာနာံ မန္တြဏာံ ကြိယာဉ္စာသမ္မနျမာန ဤၑွရသျ ရာဇတွမ် အပေက္ၐမာဏော
ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
51 ယိဟူဒိဒေၑီယော 'ရိမထီယနဂရီယော ယူၐဖ္နာမာ မန္တြီ ဘဒြော ဓာရ္မ္မိကၑ္စ ပုမာန္
അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു.
52 ပီလာတာန္တိကံ ဂတွာ ယီၑော ရ္ဒေဟံ ယယာစေ၊
അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു.
53 ပၑ္စာဒ် ဝပုရဝရောဟျ ဝါသသာ သံဝေၐ္ဋျ ယတြ ကောပိ မာနုၐော နာသ္ထာပျတ တသ္မိန် ၑဲလေ သွာတေ ၑ္မၑာနေ တဒသ္ထာပယတ်၊
പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു.
54 တဒ္ဒိနမာယောဇနီယံ ဒိနံ ဝိၑြာမဝါရၑ္စ သမီပး၊
അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.
55 အပရံ ယီၑုနာ သာရ္ဒ္ဓံ ဂါလီလ အာဂတာ ယောၐိတး ပၑ္စာဒိတွာ ၑ္မၑာနေ တတြ ယထာ ဝပုး သ္ထာပိတံ တစ္စ ဒၖၐ္ဋွာ
ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു.
56 ဝျာဃုဋျ သုဂန္ဓိဒြဝျတဲလာနိ ကၖတွာ ဝိဓိဝဒ် ဝိၑြာမဝါရေ ဝိၑြာမံ စကြုး၊
തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.

< လူကး 23 >